Connect with us

Breaking News

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സമഗ്ര വികസനം വരും

Published

on

Share our post

കണ്ണൂർ: ഉത്തര മലബാറിലെ പ്രത്യേകിച്ച് കണ്ണൂരിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് നോർത്ത് ചേമ്പർ ഓഫ് കൊമേഴ്സ് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയംഗവുമായ പി.കെ. കൃഷ്ണദാസിനെ പങ്കെടുപ്പിച്ചു കൊണ്ട് സംവാദം സംഘടിപ്പിച്ചു.

റെയിൽവേ വികസന രംഗത്ത് കഴിഞ്ഞ 8വർഷക്കാലം അവിസ്മരണീയമായ മാറ്റമാണ് ഉണ്ടായിട്ടുളളതെന്ന് സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കവേ കൃഷ്ണദാസ് പറഞ്ഞു. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.റെയിൽവേ രംഗത്ത് മാത്രമല്ല രാജ്യത്തെ റോഡ് ഗതാഗത മേഖലയിലുൾപ്പെടെ അടിസ്ഥാന മേഖലയ്ക്ക് മുഖ്യ പരിഗണനയാണ് കേന്ദ്ര സർക്കാർ നൽകി വരുന്നത്.

രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളുടേയും വികസനം ധ്രുത ഗതിയിൽ നടന്നു വരികയാണ്. റെയിൽ അപകടങ്ങൾ ഇല്ലാതായി. വർഷങ്ങൾക്ക് ശേഷം ട്രാക്കുകളുടെ നവീകരണം നടന്നു വരികയാണ്. പുതിയ ട്രാക്കുകൾ സ്ഥാപിക്കാൻ സാധിച്ചു. അതിവേഗ ട്രെയിനുകൾ ഓടി തുടങ്ങി. വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓടി തുടങ്ങി. കേരളത്തിലും ഉടൻ ഓട്ടം തുടങ്ങും.

അത് കണ്ണൂരിൽ നിന്നാരംഭിക്കാൻ ശ്രമം നടത്തുന്നുണ്ട്. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് ആവുന്നതെല്ലാം ചെയ്യാൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാനെന്ന നിലയിൽ ശ്രമിക്കുമെന്നും അതിന് ചേമ്പറിന്റെ എല്ലാ സഹായവും വേണമെന്നും അദ്ദേഹം പറഞ്ഞു.ചേമ്പർ പ്രസിഡന്റ് ടി.കെ. രമേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ഹോണററി സെക്രട്ടറി സി. അനിൽകുമാർ സ്വാഗതവും സി. വാസുദേവപൈ നന്ദിയും പറഞ്ഞു. സുരേഷ്ബാബു എളയാവൂർ, മഹേഷ്ചന്ദ്രബാലിഗ, സച്ചിൻ സൂര്യകാന്ത്, സി.വി. ദീപക്, വിനോദ് നാരായണൻ, ഹനീഷ് വാണിയങ്കണ്ടി, കെ. നാരായണൻകുട്ടി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് എന്നിവരും വ്യാപാരവാണിജ്യ മേഖലകളിലെ വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

12 കോടിയുടെ വികസനംഅമൃത് ഭാരത് പദ്ധതിയിൽ 12 കോടിയുടെ വികസന പ്രവർത്തനങ്ങൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടക്കും. നിരവധി പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരം കാണാനാവും. ബംഗ്ലൂരുവിൽ നിന്നും കോയമ്പത്തൂർവരെ ഓടുന്ന ഡബ്ബിൾഡക്കർ ഉദയ് എക്സപ്രസ് കണ്ണൂരിലേക്ക് നീട്ടുന്ന കാര്യം റെയിൽവേ പരിശോധിച്ച് വരുന്നുണ്ട്.

കണ്ണൂർകോയമ്പത്തൂർ പാസഞ്ചെറിന്റെ ബോഗികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതും പരിഗണനയിലാണ്.
ഭൂമി കൈമാറ്റം സുതാര്യംറെയിൽവേയുടെ നിരക്ക് വർദ്ധിപ്പിക്കാതെ എങ്ങനെ വികസനവും വരുമാന വർദ്ധനവും ഉണ്ടാക്കാമെന്ന ചിന്തയിൽ നിന്നാണ് അനാഥമായി കിടക്കുന്ന ഭൂമികൾ ലീസിന് നൽകാൻ തീരുമാനിച്ചത്. സ്വകാര്യ പങ്കാളിതോടെ മാത്രമേ വികസനം സാധ്യമാകൂയെന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

അതുപ്രകാരമാണ് കണ്ണൂരിലെ ഭൂമിയും ലീസിന് നൽകിയത്. മികച്ച തുക ഉറപ്പു വരുത്തിയാണ് ഇത് കൈമാറാൻ തീരുമാനിച്ചിട്ടുളളത്. സുതാര്യമായാണ് ഭൂമി കൈമാറ്റം.ഇന്ത്യൻ റെയിൽവേ പാസഞ്ചർ അമെനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസുമായി കണ്ണൂർ ചേംബർ ഹാളിൽ നടന്ന സംവാദം.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!