Breaking News
ആവേശത്തിരയിലേറി ജനകീയ പ്രതിരോധ ജാഥ

കണ്ണൂർ : വീണ്ടും അധികാരത്തിലെത്തിയാൽ ബിജെപി സർക്കാർ 2025ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും അതിന്റെ തിക്തഫലം ഏറ്റവുമധികം അനുഭവിക്കാൻ പോകുന്നതു ഹിന്ദുവായിരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയപ്രതിരോധ ജാഥയ്ക്കു നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘കുപ്രചാരണങ്ങളെ വിശ്വസിക്കാതെ പിണറായി സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതു ജനങ്ങളാണ്.ഏഴോ എട്ടോ കേന്ദ്ര ഏജൻസികൾ പിണറായി സർക്കാരിനെതിരെ അന്വേഷണം നടത്തി. 20 ലക്ഷം പേർക്കു തൊഴിൽ നൽകാനുള്ള പദ്ധതി നടപ്പാക്കും. 10 ലക്ഷം തൊഴിലിനുള്ള വാഗ്ദാനം സർക്കാരിനു ലഭിച്ചിട്ടുണ്ട്.
29 ലക്ഷത്തോളം അഭ്യസ്ഥവിദ്യർക്കു തൊഴിലിലും വിവിധഭാഷകളിലും പരിശീലനം നൽകും. കേരളം ഒരു സുപ്രഭാതത്തിലുണ്ടായതല്ല. ഇടതുപക്ഷത്തിന്റെ നിർണായക നിലപാടുകളും നിയമങ്ങളും അതിൽ പങ്കുവഹിച്ചിട്ടുണ്ട്. കുടുംബശ്രീ, ജനകീയാസൂത്രണം, സാക്ഷരത തുടങ്ങിയ പദ്ധതികൾ അതിലുണ്ട്.
ദേശീയപാതാ വികസന പദ്ധതി തിരിച്ചയച്ചവരാണു യുഡിഎഫ്. ആറു വരിപ്പാത പൂർത്തിയായാൽ, അതു കാണാൻ വേണ്ടി തന്നെ ആളുകൾ വരും. കേരളം ശ്രീലങ്കയാകുമെന്ന ആശങ്ക വേണ്ട. കടം വാങ്ങുന്നതു മൂലധന നിക്ഷേപത്തിനാണ്. പിണറായി സർക്കാരിൽ വലിയ പ്രതീക്ഷയുണ്ടെന്നാണു ജനങ്ങൾ പറയുന്നത്.
ഒരു പ്രതിസന്ധിയും സിപിഎമ്മിനില്ല.’ എം.വി.ഗോവിന്ദൻ പറഞ്ഞു. കെ.വി.സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. സി.എസ്.സുജാത, എം.സ്വരാജ്, ജെയ്ക് സി. തോമസ്, എം.ഷാജർ എന്നിവർ പ്രസംഗിച്ചു. ജാഥയ്ക്ക് ഇന്നലെ തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മട്ടന്നൂർ, പാനൂർ എന്നിവടങ്ങളിലും സ്വീകരണം നൽകി. ജാഥ ഇന്ന് പിണറായി, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വയനാട് ജില്ലയിലേക്കു പ്രവേശിക്കും.
ജനകീയ പ്രതിരോധ ജാഥയ്ക്ക് തളിപ്പറമ്പിലും ശ്രീകണ്ഠപുരത്തും വൻ സ്വീകരണം
തളിപ്പറമ്പ്∙ആകാശവും ഭൂമിയും ചുവപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് തളിപ്പറമ്പിൽ ആവേശോജ്വല സ്വീകരണം. എം.വി.ഗോവിന്ദന്റെ സ്വന്തം മണ്ഡലമായ തളിപ്പറമ്പിൽ എത്തിയ ജാഥയെ പട്ടുവത്ത് നിന്ന് നിരവധി ചുവപ്പ് വേഷധാരികൾ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ചിറവക്കിലേക്ക് നയിച്ചത്.
തുടർന്ന് ദേശീയപാതയോരത്ത് റെഡ് വൊളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് തുറന്ന് വാഹനത്തിൽ എം.വി.ഗോവിന്ദനെ ചിറവക്കിലെ സ്വീകരണ സമ്മേളന വേദിയിലേക്ക് ആനയിച്ചു. ഒപ്പന, സംഘനൃത്തങ്ങൾ, കോൽക്കളി, തെയ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവയും ജാഥയ്ക്ക് അകമ്പടി സേവിച്ചു.
വൻജനാവലിയാണ് ജാഥയെ സ്വീകരിക്കാൻ ചിറവക്കിൽ എത്തിയത്. സ്വീകരണ പന്തൽ നിറഞ്ഞും പുറത്ത് വൻജനാവലി കാത്തുനിന്നിരുന്നു. സ്വീകരണ സമ്മേളനത്തിൽ ടി.കെ.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജാഥ അംഗങ്ങളായ കെ.ടി.ജലീൽ, ജെയ്ക് സി.തോമസ്, ഏരിയ സെക്രട്ടറി കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പി.ജയരാജൻ എന്നിവരും എം.വി.ഗോവിന്ദനൊപ്പമുണ്ടായിരുന്നു.
ശ്രീകണ്ഠപുരം∙ 2025ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയ പ്രതിരോധ യാത്രയ്ക്ക് ഇവിടെ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു രാഷ്ട്രമാക്കുന്നു എന്ന് കേൾക്കുമ്പോൾ ഹിന്ദുക്കൾ രക്ഷപ്പെട്ടു എന്ന് കരുതി ഹിന്ദുമത വിശ്വാസികൾ ആഹ്ലാദിക്കേണ്ട.
രാജ്യത്തെ സമ്പത്ത് മുഴുവൻ കോർപറേറ്റുകൾക്ക് പതിച്ചു നൽകാനുള്ള മോദി സർക്കാരിന്റെ അജൻഡയാണ് ഇത് എന്ന് തിരിച്ചറിയണം. ബിജെപിയെ പ്രതിരോധിക്കുന്ന സംസ്ഥാനം എന്ന നിലയിൽ എല്ലാ വഴികളിലൂടേയും കേരളത്തെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ജനങ്ങളാണ് ഏറ്റവും വലിയ ശക്തി എന്ന തിരിച്ചറിവിൽ നിന്നാണ് സിപിഎം ജനങ്ങളിലേക്ക് ഇറങ്ങിയത്.
ജനങ്ങളോട് സംസാരിക്കാനും, ജനങ്ങളെ അണിനിരത്തി വർഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാനുമാണ് ഈ ജാഥ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ സ്വീകരണമാണ് ഇവിടെ ഒരുക്കിയത്. സിപിഎമ്മിന്റെ ശ്രീകണ്ഠപുരം, ആലക്കോട് ഏരിയയുടെ പരിധിയിൽ നിന്ന് ഒഴുകി എത്തിയ ആയിരക്കണക്കിന് പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു സ്വീകരണം
ഒരുക്കിയത്.പി.വി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കെ.ടി.ജലീൽ, പി.കെ.ബിജു, എം.കരുണാകരൻ , ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം.സി.രാഘവൻ എന്നിവർ പ്രസംഗിച്ചു. കേരള കോൺഗ്രസ് (എം) നേതാവ് സജി കുറ്റ്യാനിമറ്റം ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കളെല്ലാം ജാഥയെ സ്വീകരിക്കാൻ വേദിയിൽ ഉണ്ടായിരുന്നു.
Breaking News
കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
Breaking News
വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്