Connect with us

Breaking News

ആവേശത്തിരയിലേറി ജനകീയ പ്രതിരോധ ജാഥ

Published

on

Share our post

കണ്ണൂർ : വീണ്ടും അധികാരത്തിലെത്തിയാൽ ബിജെപി സർക്കാർ 2025ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും അതിന്റെ തിക്തഫലം ഏറ്റവുമധികം അനുഭവിക്കാൻ പോകുന്നതു ഹിന്ദുവായിരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയപ്രതിരോധ ജാഥയ്ക്കു നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘കുപ്രചാരണങ്ങളെ വിശ്വസിക്കാതെ പിണറായി സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതു ജനങ്ങളാണ്.ഏഴോ എട്ടോ കേന്ദ്ര ഏജൻസികൾ പിണറായി സർക്കാരിനെതിരെ അന്വേഷണം നടത്തി. 20 ലക്ഷം പേർക്കു തൊഴിൽ നൽകാനുള്ള പദ്ധതി നടപ്പാക്കും. 10 ലക്ഷം തൊഴിലിനുള്ള വാഗ്ദാനം സർക്കാരിനു ലഭിച്ചിട്ടുണ്ട്.

29 ലക്ഷത്തോളം അഭ്യസ്ഥവിദ്യർക്കു തൊഴിലിലും വിവിധഭാഷകളിലും പരിശീലനം നൽകും. കേരളം ഒരു സുപ്രഭാതത്തിലുണ്ടായതല്ല. ഇടതുപക്ഷത്തിന്റെ നിർണായക നിലപാടുകളും നിയമങ്ങളും അതിൽ പങ്കുവഹിച്ചിട്ടുണ്ട്. കുടുംബശ്രീ, ജനകീയാസൂത്രണം, സാക്ഷരത തുടങ്ങിയ പദ്ധതികൾ അതിലുണ്ട്.

ദേശീയപാതാ വികസന പദ്ധതി തിരിച്ചയച്ചവരാണു യുഡിഎഫ്. ആറു വരിപ്പാത പൂർത്തിയായാൽ, അതു കാണാൻ വേണ്ടി തന്നെ ആളുകൾ വരും. കേരളം ശ്രീലങ്കയാകുമെന്ന ആശങ്ക വേണ്ട. കടം വാങ്ങുന്നതു മൂലധന നിക്ഷേപത്തിനാണ്. പിണറായി സർക്കാരിൽ വലിയ പ്രതീക്ഷയുണ്ടെന്നാണു ജനങ്ങൾ പറയുന്നത്.

ഒരു പ്രതിസന്ധിയും സിപിഎമ്മിനില്ല.’ എം.വി.ഗോവിന്ദൻ പറഞ്ഞു. കെ.വി.സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. സി.എസ്.സുജാത, എം.സ്വരാജ്, ജെയ്ക് സി. തോമസ്, എം.ഷാജർ എന്നിവർ പ്രസംഗിച്ചു. ജാഥയ്ക്ക് ഇന്നലെ തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മട്ടന്നൂർ, പാനൂർ എന്നിവടങ്ങളിലും സ്വീകരണം നൽകി. ജാഥ ഇന്ന് പിണറായി, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വയനാട് ജില്ലയിലേക്കു പ്രവേശിക്കും.

ജനകീയ പ്രതിരോധ ജാഥയ്ക്ക് തളിപ്പറമ്പിലും ശ്രീകണ്ഠപുരത്തും വൻ സ്വീകരണം

തളിപ്പറമ്പ്∙ആകാശവും ഭൂമിയും ചുവപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് തളിപ്പറമ്പിൽ ആവേശോജ്വല സ്വീകരണം. എം.വി.ഗോവിന്ദന്റെ സ്വന്തം മണ്ഡലമായ തളിപ്പറമ്പിൽ എത്തിയ ജാഥയെ പട്ടുവത്ത് നിന്ന് നിരവധി ചുവപ്പ് വേഷധാരികൾ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ചിറവക്കിലേക്ക് നയിച്ചത്.

തുടർന്ന് ദേശീയപാതയോരത്ത് റെഡ് വൊളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് തുറന്ന് വാഹനത്തിൽ എം.വി.ഗോവിന്ദനെ ചിറവക്കിലെ സ്വീകരണ സമ്മേളന വേദിയിലേക്ക് ആനയിച്ചു. ഒപ്പന, സംഘനൃത്തങ്ങൾ, കോൽക്കളി, തെയ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവയും ജാഥയ്ക്ക് അകമ്പടി സേവിച്ചു.

വൻജനാവലിയാണ് ജാഥയെ സ്വീകരിക്കാൻ ചിറവക്കിൽ എത്തിയത്. സ്വീകരണ പന്തൽ നിറഞ്ഞും പുറത്ത് വൻജനാവലി കാത്തുനിന്നിരുന്നു. സ്വീകരണ സമ്മേളനത്തിൽ ടി.കെ.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജാഥ അംഗങ്ങളായ കെ.ടി.ജലീൽ, ജെയ്ക് സി.തോമസ്, ഏരിയ സെക്രട്ടറി കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പി.ജയരാജൻ എന്നിവരും എം.വി.ഗോവിന്ദനൊപ്പമുണ്ടായിരുന്നു.

ശ്രീകണ്ഠപുരം∙ 2025ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയ പ്രതിരോധ യാത്രയ്ക്ക് ഇവിടെ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു രാഷ്ട്രമാക്കുന്നു എന്ന് കേൾക്കുമ്പോൾ ഹിന്ദുക്കൾ രക്ഷപ്പെട്ടു എന്ന് കരുതി ഹിന്ദുമത വിശ്വാസികൾ ആഹ്ലാദിക്കേണ്ട.

രാജ്യത്തെ സമ്പത്ത് മുഴുവൻ കോർപറേറ്റുകൾക്ക് പതിച്ചു നൽകാനുള്ള മോദി സർക്കാരിന്റെ അജൻഡയാണ് ഇത് എന്ന് തിരിച്ചറിയണം. ബിജെപിയെ പ്രതിരോധിക്കുന്ന സംസ്ഥാനം എന്ന നിലയിൽ എല്ലാ വഴികളിലൂടേയും കേരളത്തെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ജനങ്ങളാണ് ഏറ്റവും വലിയ ശക്തി എന്ന തിരിച്ചറിവിൽ നിന്നാണ് സിപിഎം ജനങ്ങളിലേക്ക് ഇറങ്ങിയത്.

ജനങ്ങളോട് സംസാരിക്കാനും, ജനങ്ങളെ അണിനിരത്തി വർഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാനുമാണ് ഈ ജാഥ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ സ്വീകരണമാണ് ഇവിടെ ഒരുക്കിയത്. സിപിഎമ്മിന്റെ ശ്രീകണ്ഠപുരം, ആലക്കോട് ഏരിയയുടെ പരിധിയിൽ നിന്ന് ഒഴുകി എത്തിയ ആയിരക്കണക്കിന് പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു സ്വീകരണം

ഒരുക്കിയത്.പി.വി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കെ.ടി.ജലീൽ, പി.കെ.ബിജു, എം.കരുണാകരൻ , ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം.സി.രാഘവൻ എന്നിവർ പ്രസംഗിച്ചു. കേരള കോൺഗ്രസ് (എം) നേതാവ് സജി കുറ്റ്യാനിമറ്റം ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കളെല്ലാം ജാഥയെ സ്വീകരിക്കാൻ വേദിയിൽ ഉണ്ടായിരുന്നു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!