Breaking News
ഇ.പി.എഫ് ഉയർന്ന പെൻഷൻ : സമ്മതമറിയിക്കും മുമ്പ് അറിയേണ്ടത്

തിരുവനന്തപുരം: ഇ.പി.എഫ് സ്‌കീമിൽ ഉയർന്ന പെൻഷൻ ഓപ്‌ഷൻ ഉപയോഗപ്പെടുത്താൻ അർഹതയുള്ളവർ സമ്മതം അറിയിക്കേണ്ടത് ഓൺലൈനിൽ. ഇതിനായി പ്രത്യേക ഓൺലൈൻ സൗകര്യമൊരുക്കുമെന്ന് ഇപിഎഫ് ഓർഗനൈസേഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിട്ടുണ്ട്. ഇത് ഇനിയുമായിട്ടില്ല.
അർഹർ ആര്
1995 നവംബർ 16 മുതൽ 5000/6500 രൂപയ്‌ക്കുമുകളിൽ ശമ്പളം വാങ്ങുന്നവരും, മുഴുവൻ ശമ്പളത്തിനും പിഎഫ് വിഹിതം (തൊഴിലാളി, തൊഴിലുടമ വിഹിതം) അടച്ചുവരുന്നവരും, ഇപിഎസ്–-95 പ്രകാരം ഓപ്‌ഷൻ കൊടുക്കാത്തവരും, -2014 സെപ്‌തംബർ ഒന്നിന് സർവീസിൽ ഉള്ളവർക്കുമാണ് ഹയർ ഓപ്‌ഷൻ കൊടുക്കാൻ അർഹത.
ഇവർ അപേക്ഷിക്കണ്ട
2014 സെപ്‌തംബർ ഒന്നിനുശേഷം 15,001 രൂപയ്‌ക്കുമുകളിൽ ശമ്പളത്തോടുകൂടി ജോലിയിൽ പ്രവേശിച്ച ഒരാളും ഇപിഎസ്–-95 സ്‌കീമിൽ വരുന്നില്ല. അത്തരക്കാർ ഇതിലേക്ക് ഓപ്‌ഷൻ കൊടുക്കേണ്ടതില്ല.
എന്തൊക്കെ രേഖകൾ
അർഹർ ഹയർ ഓപ്‌ഷൻ ഉറപ്പാക്കാനായി ഇപിഎഫ് പാരാഗ്രാഫ് 26 (6) പ്രകാരമുള്ള ഓപ്‌ഷൻ ഫോം, ഇപിഎസ്–-1995 11 (3), 11 (4) പ്രകാരമുള്ള ഓപ്‌ഷൻ ഫോം എന്നിവ വർധിച്ച പെൻഷൻ ലഭിക്കാൻ നൽകണം. 5000/6500 രൂപ ശമ്പളത്തിന് മുകളിൽ 12 ശതമാനം ഇപിഎഫ് വിഹിതം അടയ്ക്കുന്നതിനുള്ള തെളിവ് നൽകണം.
അടയ്‌ക്കേണ്ട വിഹിതം എങ്ങനെ
ഉയർന്ന പെൻഷൻ കിട്ടാനായി ഇപിഎഫിലേക്ക് എല്ലാവരും കുടൂതൽ തുക അടയ്‌ക്കേണ്ടിവരില്ല. ഹയർ ഓപ്‌ഷൻ അർഹതപ്പെട്ടവരിൽ, തൊഴിലുടമ വിഹിതം വേതനത്തിന്റെ 8.33 ശതമാനം അടയ്‌ക്കേണ്ടവർ മാത്രമേ തുക ഒടുക്കേണ്ടതുള്ളൂ. പിഎഫിൽനിന്ന് പണം പിൻവലിച്ചിട്ടില്ലാത്തവർ ഇപിഎസ്–19-95 അക്കൗണ്ടിലേക്ക് തുക മാറ്റുന്നതിന് ഓപ്‌ഷൻ കൊടുത്താൽ മതി. അല്ലാത്തവർ വേണ്ടിവരുന്ന തുകയുടെ ഡിഡി എടുത്ത് റീജ്യണൽ പിഎഫ് കമീഷണർക്ക് അയച്ചുകൊടുക്കണം.
വിഹിതത്തിനൊപ്പം പലിശയും കണക്കുകൂട്ടിയായിരിക്കും പെൻഷൻ ഫണ്ടിലേക്ക് അധികതുക നിശ്ചയിക്കുക. ശമ്പളത്തിന്റെ 8.33 ശതമാനത്തിൽ വ്യത്യാസം വരുന്ന തുകയ്‌ക്ക് അതാത് വർഷത്തെ പിഎഫ് പലിശയും ചേർത്തുള്ള ഒരു കണക്കാക്കലിൽ പെൻഷൻ ഫണ്ടിലേക്ക് മാറ്റേണ്ട തുകയുടെ ഏകദേശ രുപം ലഭിക്കാം. 1995–-96 മുതൽ ഏതുവർഷംവരെയാണോ വിഹിത വ്യത്യാസ തുക മാറ്റുന്നത്, ആ വർഷംവരെ ഇപിഎഫ് പ്രഖ്യാപിച്ച വാർഷിക പലിശ നിരക്കാണ് ഇതിന് ബാധകമാക്കുക.
പെൻഷൻ തുക എത്ര
നിലവിൽ പെൻഷൻ കണക്കാക്കുന്ന രീതി തന്നെയായിരിക്കും ഹയർ ഓപ്‌ഷനും ബാധകമാകുക. ഇതിനായി 1995 നവംബർ 16 മുതൽ, അല്ലെങ്കിൽ ജോലിയിൽ പ്രവേശിച്ച ദിവസംമുതൽ 58 വയസുവരെ കാലം സേവന കാലാവധിയായി നിശ്ചയിക്കും. പെൻഷന് അർഹതയുള്ള ശമ്പളം പിരിയുന്നതിന് തൊട്ടുമുമ്പുള്ള 60 മാസത്തെ ശരാശരി ശമ്പളമായിരിക്കും.
ആശ്രിതരുടെ പെൻഷൻ കൂടുമോ
ഓപ്‌ഷൻ നൽകി പുതിയ പെൻഷൻ സ്‌കീമിൽ അംഗത്വം ഉറപ്പാക്കുന്ന അംഗം മരണപ്പെട്ടാൽ, പുതിയ പെൻഷന്റെ അമ്പത് ശതമാനം പങ്കാളിക്ക് (ഭാര്യ/ഭർത്താവ്) ലഭിക്കും. ഉയർന്ന പെൻഷൻ തെരഞ്ഞെടുക്കാതെ മരിച്ചവരുടെ ആശ്രിതർക്ക് പെൻഷൻ ലഭിക്കാനുള്ള അർഹത നിലവിലില്ല. സുപ്രീംകോടതി വിധിയിലോ, ഇപിഎഫ്‌ഒ ഇറക്കിയ സർക്കുലറിലോ ഇക്കാര്യം പറയുന്നില്ല.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്