Connect with us

Breaking News

ഇ.പി.എഫ്‌ ഉയർന്ന പെൻഷൻ : സമ്മതമറിയിക്കും മുമ്പ്‌ അറിയേണ്ടത്

Published

on

Share our post

തിരുവനന്തപുരം: ഇ.പി.എഫ്‌ സ്‌കീമിൽ ഉയർന്ന പെൻഷൻ ഓപ്‌ഷൻ ഉപയോഗപ്പെടുത്താൻ അർഹതയുള്ളവർ സമ്മതം അറിയിക്കേണ്ടത്‌ ഓൺലൈനിൽ. ഇതിനായി പ്രത്യേക ഓൺലൈൻ സൗകര്യമൊരുക്കുമെന്ന്‌ ഇപിഎഫ്‌ ഓർഗനൈസേഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിട്ടുണ്ട്‌. ഇത്‌ ഇനിയുമായിട്ടില്ല.

അർഹർ ആര്‌

1995 നവംബർ 16 മുതൽ 5000/6500 രൂപയ്‌ക്കുമുകളിൽ ശമ്പളം വാങ്ങുന്നവരും, മുഴുവൻ ശമ്പളത്തിനും പിഎഫ്‌ വിഹിതം (തൊഴിലാളി, തൊഴിലുടമ വിഹിതം) അടച്ചുവരുന്നവരും, ഇപിഎസ്‌–-95 പ്രകാരം ഓപ്‌ഷൻ കൊടുക്കാത്തവരും, -2014 സെപ്‌തംബർ ഒന്നിന്‌ സർവീസിൽ ഉള്ളവർക്കുമാണ്‌ ഹയർ ഓപ്‌ഷൻ കൊടുക്കാൻ അർഹത. 

ഇവർ അപേക്ഷിക്കണ്ട
2014 സെപ്‌തംബർ ഒന്നിനുശേഷം 15,001 രൂപയ്‌ക്കുമുകളിൽ ശമ്പളത്തോടുകൂടി ജോലിയിൽ പ്രവേശിച്ച ഒരാളും ഇപിഎസ്‌–-95 സ്‌കീമിൽ വരുന്നില്ല. അത്തരക്കാർ ഇതിലേക്ക്‌ ഓപ്‌ഷൻ കൊടുക്കേണ്ടതില്ല.

എന്തൊക്കെ രേഖകൾ
അർഹർ ഹയർ ഓപ്‌ഷൻ ഉറപ്പാക്കാനായി ഇപിഎഫ്‌ പാരാഗ്രാഫ്‌ 26 (6) പ്രകാരമുള്ള ഓപ്‌ഷൻ ഫോം, ഇപിഎസ്‌–-1995 11 (3), 11 (4) പ്രകാരമുള്ള ഓപ്‌ഷൻ ഫോം എന്നിവ വർധിച്ച പെൻഷൻ ലഭിക്കാൻ നൽകണം. 5000/6500 രൂപ ശമ്പളത്തിന്‌ മുകളിൽ 12 ശതമാനം ഇപിഎഫ്‌ വിഹിതം അടയ്ക്കുന്നതിനുള്ള തെളിവ്‌ നൽകണം.

അടയ്‌ക്കേണ്ട വിഹിതം എങ്ങനെ

ഉയർന്ന പെൻഷൻ കിട്ടാനായി ഇപിഎഫിലേക്ക്‌ എല്ലാവരും കുടൂതൽ തുക അടയ്‌ക്കേണ്ടിവരില്ല. ഹയർ ഓപ്‌ഷൻ അർഹതപ്പെട്ടവരിൽ, തൊഴിലുടമ വിഹിതം വേതനത്തിന്റെ 8.33 ശതമാനം അടയ്‌ക്കേണ്ടവർ മാത്രമേ തുക ഒടുക്കേണ്ടതുള്ളൂ. പിഎഫിൽനിന്ന്‌ പണം പിൻവലിച്ചിട്ടില്ലാത്തവർ ഇപിഎസ്‌–19-95 അക്കൗണ്ടിലേക്ക്‌ തുക മാറ്റുന്നതിന്‌ ഓപ്‌ഷൻ കൊടുത്താൽ മതി. അല്ലാത്തവർ വേണ്ടിവരുന്ന തുകയുടെ ഡിഡി എടുത്ത്‌ റീജ്യണൽ പിഎഫ്‌ കമീഷണർക്ക്‌ അയച്ചുകൊടുക്കണം.

വിഹിതത്തിനൊപ്പം പലിശയും കണക്കുകൂട്ടിയായിരിക്കും പെൻഷൻ ഫണ്ടിലേക്ക്‌ അധികതുക നിശ്ചയിക്കുക. ശമ്പളത്തിന്റെ 8.33 ശതമാനത്തിൽ വ്യത്യാസം വരുന്ന തുകയ്‌ക്ക്‌ അതാത്‌ വർഷത്തെ പിഎഫ്‌ പലിശയും ചേർത്തുള്ള ഒരു കണക്കാക്കലിൽ പെൻഷൻ ഫണ്ടിലേക്ക്‌ മാറ്റേണ്ട തുകയുടെ ഏകദേശ രുപം ലഭിക്കാം. 1995–-96 മുതൽ ഏതുവർഷംവരെയാണോ വിഹിത വ്യത്യാസ തുക മാറ്റുന്നത്‌, ആ വർഷംവരെ ഇപിഎഫ്‌ പ്രഖ്യാപിച്ച വാർഷിക പലിശ നിരക്കാണ്‌ ഇതിന്‌ ബാധകമാക്കുക.

പെൻഷൻ തുക എത്ര

നിലവിൽ പെൻഷൻ കണക്കാക്കുന്ന രീതി തന്നെയായിരിക്കും ഹയർ ഓപ്‌ഷനും ബാധകമാകുക. ഇതിനായി 1995 നവംബർ 16 മുതൽ, അല്ലെങ്കിൽ ജോലിയിൽ പ്രവേശിച്ച ദിവസംമുതൽ 58 വയസുവരെ കാലം സേവന കാലാവധിയായി നിശ്ചയിക്കും. പെൻഷന്‌ അർഹതയുള്ള ശമ്പളം പിരിയുന്നതിന്‌ തൊട്ടുമുമ്പുള്ള 60 മാസത്തെ ശരാശരി ശമ്പളമായിരിക്കും.

ആശ്രിതരുടെ പെൻഷൻ കൂടുമോ

ഓപ്‌ഷൻ നൽകി പുതിയ പെൻഷൻ സ്‌കീമിൽ അംഗത്വം ഉറപ്പാക്കുന്ന അംഗം മരണപ്പെട്ടാൽ, പുതിയ പെൻഷന്റെ അമ്പത്‌ ശതമാനം പങ്കാളിക്ക്‌ (ഭാര്യ/ഭർത്താവ്‌) ലഭിക്കും. ഉയർന്ന പെൻഷൻ തെരഞ്ഞെടുക്കാതെ മരിച്ചവരുടെ ആശ്രിതർക്ക്‌ പെൻഷൻ ലഭിക്കാനുള്ള അർഹത നിലവിലില്ല. സുപ്രീംകോടതി വിധിയിലോ, ഇപിഎഫ്‌ഒ ഇറക്കിയ സർക്കുലറിലോ ഇക്കാര്യം പറയുന്നില്ല.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!