Connect with us

Breaking News

ഇ.പി.എഫ്‌ ഉയർന്ന പെൻഷൻ : സമ്മതമറിയിക്കും മുമ്പ്‌ അറിയേണ്ടത്

Published

on

Share our post

തിരുവനന്തപുരം: ഇ.പി.എഫ്‌ സ്‌കീമിൽ ഉയർന്ന പെൻഷൻ ഓപ്‌ഷൻ ഉപയോഗപ്പെടുത്താൻ അർഹതയുള്ളവർ സമ്മതം അറിയിക്കേണ്ടത്‌ ഓൺലൈനിൽ. ഇതിനായി പ്രത്യേക ഓൺലൈൻ സൗകര്യമൊരുക്കുമെന്ന്‌ ഇപിഎഫ്‌ ഓർഗനൈസേഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിട്ടുണ്ട്‌. ഇത്‌ ഇനിയുമായിട്ടില്ല.

അർഹർ ആര്‌

1995 നവംബർ 16 മുതൽ 5000/6500 രൂപയ്‌ക്കുമുകളിൽ ശമ്പളം വാങ്ങുന്നവരും, മുഴുവൻ ശമ്പളത്തിനും പിഎഫ്‌ വിഹിതം (തൊഴിലാളി, തൊഴിലുടമ വിഹിതം) അടച്ചുവരുന്നവരും, ഇപിഎസ്‌–-95 പ്രകാരം ഓപ്‌ഷൻ കൊടുക്കാത്തവരും, -2014 സെപ്‌തംബർ ഒന്നിന്‌ സർവീസിൽ ഉള്ളവർക്കുമാണ്‌ ഹയർ ഓപ്‌ഷൻ കൊടുക്കാൻ അർഹത. 

ഇവർ അപേക്ഷിക്കണ്ട
2014 സെപ്‌തംബർ ഒന്നിനുശേഷം 15,001 രൂപയ്‌ക്കുമുകളിൽ ശമ്പളത്തോടുകൂടി ജോലിയിൽ പ്രവേശിച്ച ഒരാളും ഇപിഎസ്‌–-95 സ്‌കീമിൽ വരുന്നില്ല. അത്തരക്കാർ ഇതിലേക്ക്‌ ഓപ്‌ഷൻ കൊടുക്കേണ്ടതില്ല.

എന്തൊക്കെ രേഖകൾ
അർഹർ ഹയർ ഓപ്‌ഷൻ ഉറപ്പാക്കാനായി ഇപിഎഫ്‌ പാരാഗ്രാഫ്‌ 26 (6) പ്രകാരമുള്ള ഓപ്‌ഷൻ ഫോം, ഇപിഎസ്‌–-1995 11 (3), 11 (4) പ്രകാരമുള്ള ഓപ്‌ഷൻ ഫോം എന്നിവ വർധിച്ച പെൻഷൻ ലഭിക്കാൻ നൽകണം. 5000/6500 രൂപ ശമ്പളത്തിന്‌ മുകളിൽ 12 ശതമാനം ഇപിഎഫ്‌ വിഹിതം അടയ്ക്കുന്നതിനുള്ള തെളിവ്‌ നൽകണം.

അടയ്‌ക്കേണ്ട വിഹിതം എങ്ങനെ

ഉയർന്ന പെൻഷൻ കിട്ടാനായി ഇപിഎഫിലേക്ക്‌ എല്ലാവരും കുടൂതൽ തുക അടയ്‌ക്കേണ്ടിവരില്ല. ഹയർ ഓപ്‌ഷൻ അർഹതപ്പെട്ടവരിൽ, തൊഴിലുടമ വിഹിതം വേതനത്തിന്റെ 8.33 ശതമാനം അടയ്‌ക്കേണ്ടവർ മാത്രമേ തുക ഒടുക്കേണ്ടതുള്ളൂ. പിഎഫിൽനിന്ന്‌ പണം പിൻവലിച്ചിട്ടില്ലാത്തവർ ഇപിഎസ്‌–19-95 അക്കൗണ്ടിലേക്ക്‌ തുക മാറ്റുന്നതിന്‌ ഓപ്‌ഷൻ കൊടുത്താൽ മതി. അല്ലാത്തവർ വേണ്ടിവരുന്ന തുകയുടെ ഡിഡി എടുത്ത്‌ റീജ്യണൽ പിഎഫ്‌ കമീഷണർക്ക്‌ അയച്ചുകൊടുക്കണം.

വിഹിതത്തിനൊപ്പം പലിശയും കണക്കുകൂട്ടിയായിരിക്കും പെൻഷൻ ഫണ്ടിലേക്ക്‌ അധികതുക നിശ്ചയിക്കുക. ശമ്പളത്തിന്റെ 8.33 ശതമാനത്തിൽ വ്യത്യാസം വരുന്ന തുകയ്‌ക്ക്‌ അതാത്‌ വർഷത്തെ പിഎഫ്‌ പലിശയും ചേർത്തുള്ള ഒരു കണക്കാക്കലിൽ പെൻഷൻ ഫണ്ടിലേക്ക്‌ മാറ്റേണ്ട തുകയുടെ ഏകദേശ രുപം ലഭിക്കാം. 1995–-96 മുതൽ ഏതുവർഷംവരെയാണോ വിഹിത വ്യത്യാസ തുക മാറ്റുന്നത്‌, ആ വർഷംവരെ ഇപിഎഫ്‌ പ്രഖ്യാപിച്ച വാർഷിക പലിശ നിരക്കാണ്‌ ഇതിന്‌ ബാധകമാക്കുക.

പെൻഷൻ തുക എത്ര

നിലവിൽ പെൻഷൻ കണക്കാക്കുന്ന രീതി തന്നെയായിരിക്കും ഹയർ ഓപ്‌ഷനും ബാധകമാകുക. ഇതിനായി 1995 നവംബർ 16 മുതൽ, അല്ലെങ്കിൽ ജോലിയിൽ പ്രവേശിച്ച ദിവസംമുതൽ 58 വയസുവരെ കാലം സേവന കാലാവധിയായി നിശ്ചയിക്കും. പെൻഷന്‌ അർഹതയുള്ള ശമ്പളം പിരിയുന്നതിന്‌ തൊട്ടുമുമ്പുള്ള 60 മാസത്തെ ശരാശരി ശമ്പളമായിരിക്കും.

ആശ്രിതരുടെ പെൻഷൻ കൂടുമോ

ഓപ്‌ഷൻ നൽകി പുതിയ പെൻഷൻ സ്‌കീമിൽ അംഗത്വം ഉറപ്പാക്കുന്ന അംഗം മരണപ്പെട്ടാൽ, പുതിയ പെൻഷന്റെ അമ്പത്‌ ശതമാനം പങ്കാളിക്ക്‌ (ഭാര്യ/ഭർത്താവ്‌) ലഭിക്കും. ഉയർന്ന പെൻഷൻ തെരഞ്ഞെടുക്കാതെ മരിച്ചവരുടെ ആശ്രിതർക്ക്‌ പെൻഷൻ ലഭിക്കാനുള്ള അർഹത നിലവിലില്ല. സുപ്രീംകോടതി വിധിയിലോ, ഇപിഎഫ്‌ഒ ഇറക്കിയ സർക്കുലറിലോ ഇക്കാര്യം പറയുന്നില്ല.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!