Breaking News
ഇ.പി.എഫ് ഉയർന്ന പെൻഷൻ : സമ്മതമറിയിക്കും മുമ്പ് അറിയേണ്ടത്

തിരുവനന്തപുരം: ഇ.പി.എഫ് സ്‌കീമിൽ ഉയർന്ന പെൻഷൻ ഓപ്‌ഷൻ ഉപയോഗപ്പെടുത്താൻ അർഹതയുള്ളവർ സമ്മതം അറിയിക്കേണ്ടത് ഓൺലൈനിൽ. ഇതിനായി പ്രത്യേക ഓൺലൈൻ സൗകര്യമൊരുക്കുമെന്ന് ഇപിഎഫ് ഓർഗനൈസേഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിട്ടുണ്ട്. ഇത് ഇനിയുമായിട്ടില്ല.
അർഹർ ആര്
1995 നവംബർ 16 മുതൽ 5000/6500 രൂപയ്‌ക്കുമുകളിൽ ശമ്പളം വാങ്ങുന്നവരും, മുഴുവൻ ശമ്പളത്തിനും പിഎഫ് വിഹിതം (തൊഴിലാളി, തൊഴിലുടമ വിഹിതം) അടച്ചുവരുന്നവരും, ഇപിഎസ്–-95 പ്രകാരം ഓപ്‌ഷൻ കൊടുക്കാത്തവരും, -2014 സെപ്‌തംബർ ഒന്നിന് സർവീസിൽ ഉള്ളവർക്കുമാണ് ഹയർ ഓപ്‌ഷൻ കൊടുക്കാൻ അർഹത.
ഇവർ അപേക്ഷിക്കണ്ട
2014 സെപ്‌തംബർ ഒന്നിനുശേഷം 15,001 രൂപയ്‌ക്കുമുകളിൽ ശമ്പളത്തോടുകൂടി ജോലിയിൽ പ്രവേശിച്ച ഒരാളും ഇപിഎസ്–-95 സ്‌കീമിൽ വരുന്നില്ല. അത്തരക്കാർ ഇതിലേക്ക് ഓപ്‌ഷൻ കൊടുക്കേണ്ടതില്ല.
എന്തൊക്കെ രേഖകൾ
അർഹർ ഹയർ ഓപ്‌ഷൻ ഉറപ്പാക്കാനായി ഇപിഎഫ് പാരാഗ്രാഫ് 26 (6) പ്രകാരമുള്ള ഓപ്‌ഷൻ ഫോം, ഇപിഎസ്–-1995 11 (3), 11 (4) പ്രകാരമുള്ള ഓപ്‌ഷൻ ഫോം എന്നിവ വർധിച്ച പെൻഷൻ ലഭിക്കാൻ നൽകണം. 5000/6500 രൂപ ശമ്പളത്തിന് മുകളിൽ 12 ശതമാനം ഇപിഎഫ് വിഹിതം അടയ്ക്കുന്നതിനുള്ള തെളിവ് നൽകണം.
അടയ്‌ക്കേണ്ട വിഹിതം എങ്ങനെ
ഉയർന്ന പെൻഷൻ കിട്ടാനായി ഇപിഎഫിലേക്ക് എല്ലാവരും കുടൂതൽ തുക അടയ്‌ക്കേണ്ടിവരില്ല. ഹയർ ഓപ്‌ഷൻ അർഹതപ്പെട്ടവരിൽ, തൊഴിലുടമ വിഹിതം വേതനത്തിന്റെ 8.33 ശതമാനം അടയ്‌ക്കേണ്ടവർ മാത്രമേ തുക ഒടുക്കേണ്ടതുള്ളൂ. പിഎഫിൽനിന്ന് പണം പിൻവലിച്ചിട്ടില്ലാത്തവർ ഇപിഎസ്–19-95 അക്കൗണ്ടിലേക്ക് തുക മാറ്റുന്നതിന് ഓപ്‌ഷൻ കൊടുത്താൽ മതി. അല്ലാത്തവർ വേണ്ടിവരുന്ന തുകയുടെ ഡിഡി എടുത്ത് റീജ്യണൽ പിഎഫ് കമീഷണർക്ക് അയച്ചുകൊടുക്കണം.
വിഹിതത്തിനൊപ്പം പലിശയും കണക്കുകൂട്ടിയായിരിക്കും പെൻഷൻ ഫണ്ടിലേക്ക് അധികതുക നിശ്ചയിക്കുക. ശമ്പളത്തിന്റെ 8.33 ശതമാനത്തിൽ വ്യത്യാസം വരുന്ന തുകയ്‌ക്ക് അതാത് വർഷത്തെ പിഎഫ് പലിശയും ചേർത്തുള്ള ഒരു കണക്കാക്കലിൽ പെൻഷൻ ഫണ്ടിലേക്ക് മാറ്റേണ്ട തുകയുടെ ഏകദേശ രുപം ലഭിക്കാം. 1995–-96 മുതൽ ഏതുവർഷംവരെയാണോ വിഹിത വ്യത്യാസ തുക മാറ്റുന്നത്, ആ വർഷംവരെ ഇപിഎഫ് പ്രഖ്യാപിച്ച വാർഷിക പലിശ നിരക്കാണ് ഇതിന് ബാധകമാക്കുക.
പെൻഷൻ തുക എത്ര
നിലവിൽ പെൻഷൻ കണക്കാക്കുന്ന രീതി തന്നെയായിരിക്കും ഹയർ ഓപ്‌ഷനും ബാധകമാകുക. ഇതിനായി 1995 നവംബർ 16 മുതൽ, അല്ലെങ്കിൽ ജോലിയിൽ പ്രവേശിച്ച ദിവസംമുതൽ 58 വയസുവരെ കാലം സേവന കാലാവധിയായി നിശ്ചയിക്കും. പെൻഷന് അർഹതയുള്ള ശമ്പളം പിരിയുന്നതിന് തൊട്ടുമുമ്പുള്ള 60 മാസത്തെ ശരാശരി ശമ്പളമായിരിക്കും.
ആശ്രിതരുടെ പെൻഷൻ കൂടുമോ
ഓപ്‌ഷൻ നൽകി പുതിയ പെൻഷൻ സ്‌കീമിൽ അംഗത്വം ഉറപ്പാക്കുന്ന അംഗം മരണപ്പെട്ടാൽ, പുതിയ പെൻഷന്റെ അമ്പത് ശതമാനം പങ്കാളിക്ക് (ഭാര്യ/ഭർത്താവ്) ലഭിക്കും. ഉയർന്ന പെൻഷൻ തെരഞ്ഞെടുക്കാതെ മരിച്ചവരുടെ ആശ്രിതർക്ക് പെൻഷൻ ലഭിക്കാനുള്ള അർഹത നിലവിലില്ല. സുപ്രീംകോടതി വിധിയിലോ, ഇപിഎഫ്‌ഒ ഇറക്കിയ സർക്കുലറിലോ ഇക്കാര്യം പറയുന്നില്ല.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്