Connect with us

Breaking News

ചുവപ്പ് തലയിൽ കെട്ടിയതു കൊണ്ട് മാത്രം കമ്യൂണിസ്റ്റാവില്ല: എം.വി.ജയരാജൻ

Published

on

Share our post

തില്ലങ്കേരി : ചുവപ്പ് തലയിൽ കെട്ടിയതു കൊണ്ടു മാത്രം കമ്യൂണിസ്റ്റാവില്ലെന്നും മനസ്സ് ചുവപ്പാകണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ക്വട്ടേഷൻ – ലഹരി മാഫിയ, സ്വർണക്കടത്ത് സംഘങ്ങൾക്കെതിരെ തില്ലങ്കേരിയിൽ ചേർന്ന സിപിഎം പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനസ്സ് ചുവന്നവരുടെ നാടാണ് തില്ലങ്കേരി. രക്തസാക്ഷികളുടെ നാടാണിത്. ക്വട്ടേഷൻ മാഫിയാ സംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിൽ പാർട്ടിക്ക് ഒറ്റ നിലപാട് മാത്രമേയുള്ളൂ. മറിച്ചുള്ള വലുതുപക്ഷ മാധ്യമങ്ങളുടെ പ്രചാരവേല വിലപ്പോവില്ല.

മാധ്യമങ്ങൾക്ക് വിമർശിക്കാം. കമ്യൂണിസ്റ്റുകാർ തെറ്റ് പറ്റാത്തവരാണെന്നു പറയുന്നില്ല. അതു ചൂണ്ടിക്കാട്ടാം. ജനസേവകരാണെന്ന നിലയിൽ തെറ്റ് തിരുത്താൻ ഒരു മടിയുമില്ലാത്ത പ്രസ്ഥാനമാണിത്. എന്നാൽ വിമർശനം വസ്തുനിഷ്ഠവും സൃഷ്ടിപരവും ആയിരിക്കണം.

സി.പി.എം ക്വട്ടേഷനെ എതിർക്കുന്നതു പോലെ മറ്റ് ഏതെങ്കിലും പാർട്ടികൾ എതിർക്കുന്നുണ്ടോയെന്നും എം.വി.ജയരാജൻ ചോദിച്ചു. മലയാള ഭാഷയിൽ പോലും കാണാനില്ലാത്ത തെറിയഭിഷേകം ഒരു സ്ത്രീക്കെതിരെ നടത്തിയവരെ ഒറ്റപ്പെടുത്തണം. അവരുടെ ഭാഷ പോലെ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവർ തിരിച്ചു പ്രതികരിക്കരുത്.

നിയമത്തിന്റെ വഴിയെ സ്വീകരിക്കാവൂ. ആകാശ് തില്ലങ്കേരിയുടെ പേര് പറയാതെ എം.വി.ജയരാജൻ നിർദേശിച്ചു. പാർട്ടിക്കകത്ത് ആശയകുഴപ്പമുണ്ടാക്കാൻ വലതുപക്ഷ മാധ്യമങ്ങൾ‌ നടത്തുന്ന ശ്രമം ജനം തിരിച്ചറിയുന്നുണ്ടെന്നും വലതുപക്ഷ മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും അടങ്ങുന്ന മുഷ്കര സംഘത്തിന്റെ ശ്രമങ്ങൾ‌ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏരിയാ കമ്മിറ്റി അംഗം പി.കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ, എം.ഷാജർ, പി.പുരുഷോത്തമൻ, കെ.ശ്രീധരൻ, എൻ.വി.ചന്ദ്രബാബു, എം.വി.സരള, അണിയേരി ചന്ദ്രൻ, കെ.എ.ഷാജി, മുഹമ്മദ് സിറാജ്, കൈതേരി മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

ആകാശും കൂട്ടരുമല്ല തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖം: പി.ജയരാജൻ

ആകാശും കൂട്ടരും തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖമാണെന്ന നിലയിൽ മാധ്യമങ്ങൾ നടത്തുന്ന നുണ പ്രചാരണം തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവ ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ പറഞ്ഞു.

തില്ലങ്കേരിയിൽ പാർട്ടിക്ക് 37 ബ്രാഞ്ചുകളിലായി ഉള്ള 520 അംഗങ്ങളാണ് പാർട്ടിയുടെ മുഖം. തില്ലങ്കേരിയിൽ പാർട്ടിക്ക് അതിന്റേതായ പൈതൃകമുണ്ട്. എടയന്നൂരിലെ കൊലപാതകത്തിന് ശേഷം ആകാശ് ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും പാർട്ടി തള്ളി പറഞ്ഞതും പുറത്താക്കിയതുമാണ്. പലവഴിക്കു സഞ്ചരിക്കുന്നവരുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ല.

സി.പി.എമ്മിന് ഒറ്റ വഴിയേയുള്ളൂ. പാർട്ടി സംരക്ഷിക്കാത്തപ്പോൾ വഴി മാറിപ്പോയെന്ന ആകാശിന്റെയും കൂട്ടരുടെയും ഫെയ്സ്ബുക് പോസ്റ്റിലെ വാചകം എടുത്തു പറഞ്ഞ് പി.ജയരാജൻ വ്യക്തമാക്കി. സിപിഎമ്മിനു തുടർഭരണം കിട്ടിയതു മുതൽ തകർക്കാൻ വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ പാർട്ടികളും ചേർന്നു തെറ്റിദ്ധാരണ പരത്തുകയാണ്. ഇ.പി.ജയരാജനും താനും അകൽച്ചയിലാണെന്ന നിലയിൽ മാധ്യമങ്ങൾ നടത്തുന്ന പ്രചാരണവും തെറ്റിദ്ധാരണ പരത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും പി.ജയരാജൻ പറഞ്ഞു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!