Breaking News
ചുവപ്പ് തലയിൽ കെട്ടിയതു കൊണ്ട് മാത്രം കമ്യൂണിസ്റ്റാവില്ല: എം.വി.ജയരാജൻ

തില്ലങ്കേരി : ചുവപ്പ് തലയിൽ കെട്ടിയതു കൊണ്ടു മാത്രം കമ്യൂണിസ്റ്റാവില്ലെന്നും മനസ്സ് ചുവപ്പാകണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ക്വട്ടേഷൻ – ലഹരി മാഫിയ, സ്വർണക്കടത്ത് സംഘങ്ങൾക്കെതിരെ തില്ലങ്കേരിയിൽ ചേർന്ന സിപിഎം പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനസ്സ് ചുവന്നവരുടെ നാടാണ് തില്ലങ്കേരി. രക്തസാക്ഷികളുടെ നാടാണിത്. ക്വട്ടേഷൻ മാഫിയാ സംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിൽ പാർട്ടിക്ക് ഒറ്റ നിലപാട് മാത്രമേയുള്ളൂ. മറിച്ചുള്ള വലുതുപക്ഷ മാധ്യമങ്ങളുടെ പ്രചാരവേല വിലപ്പോവില്ല.
മാധ്യമങ്ങൾക്ക് വിമർശിക്കാം. കമ്യൂണിസ്റ്റുകാർ തെറ്റ് പറ്റാത്തവരാണെന്നു പറയുന്നില്ല. അതു ചൂണ്ടിക്കാട്ടാം. ജനസേവകരാണെന്ന നിലയിൽ തെറ്റ് തിരുത്താൻ ഒരു മടിയുമില്ലാത്ത പ്രസ്ഥാനമാണിത്. എന്നാൽ വിമർശനം വസ്തുനിഷ്ഠവും സൃഷ്ടിപരവും ആയിരിക്കണം.
സി.പി.എം ക്വട്ടേഷനെ എതിർക്കുന്നതു പോലെ മറ്റ് ഏതെങ്കിലും പാർട്ടികൾ എതിർക്കുന്നുണ്ടോയെന്നും എം.വി.ജയരാജൻ ചോദിച്ചു. മലയാള ഭാഷയിൽ പോലും കാണാനില്ലാത്ത തെറിയഭിഷേകം ഒരു സ്ത്രീക്കെതിരെ നടത്തിയവരെ ഒറ്റപ്പെടുത്തണം. അവരുടെ ഭാഷ പോലെ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവർ തിരിച്ചു പ്രതികരിക്കരുത്.
നിയമത്തിന്റെ വഴിയെ സ്വീകരിക്കാവൂ. ആകാശ് തില്ലങ്കേരിയുടെ പേര് പറയാതെ എം.വി.ജയരാജൻ നിർദേശിച്ചു. പാർട്ടിക്കകത്ത് ആശയകുഴപ്പമുണ്ടാക്കാൻ വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്ന ശ്രമം ജനം തിരിച്ചറിയുന്നുണ്ടെന്നും വലതുപക്ഷ മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും അടങ്ങുന്ന മുഷ്കര സംഘത്തിന്റെ ശ്രമങ്ങൾ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏരിയാ കമ്മിറ്റി അംഗം പി.കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ, എം.ഷാജർ, പി.പുരുഷോത്തമൻ, കെ.ശ്രീധരൻ, എൻ.വി.ചന്ദ്രബാബു, എം.വി.സരള, അണിയേരി ചന്ദ്രൻ, കെ.എ.ഷാജി, മുഹമ്മദ് സിറാജ്, കൈതേരി മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
ആകാശും കൂട്ടരുമല്ല തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖം: പി.ജയരാജൻ
ആകാശും കൂട്ടരും തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖമാണെന്ന നിലയിൽ മാധ്യമങ്ങൾ നടത്തുന്ന നുണ പ്രചാരണം തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവ ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ പറഞ്ഞു.
തില്ലങ്കേരിയിൽ പാർട്ടിക്ക് 37 ബ്രാഞ്ചുകളിലായി ഉള്ള 520 അംഗങ്ങളാണ് പാർട്ടിയുടെ മുഖം. തില്ലങ്കേരിയിൽ പാർട്ടിക്ക് അതിന്റേതായ പൈതൃകമുണ്ട്. എടയന്നൂരിലെ കൊലപാതകത്തിന് ശേഷം ആകാശ് ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും പാർട്ടി തള്ളി പറഞ്ഞതും പുറത്താക്കിയതുമാണ്. പലവഴിക്കു സഞ്ചരിക്കുന്നവരുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ല.
സി.പി.എമ്മിന് ഒറ്റ വഴിയേയുള്ളൂ. പാർട്ടി സംരക്ഷിക്കാത്തപ്പോൾ വഴി മാറിപ്പോയെന്ന ആകാശിന്റെയും കൂട്ടരുടെയും ഫെയ്സ്ബുക് പോസ്റ്റിലെ വാചകം എടുത്തു പറഞ്ഞ് പി.ജയരാജൻ വ്യക്തമാക്കി. സിപിഎമ്മിനു തുടർഭരണം കിട്ടിയതു മുതൽ തകർക്കാൻ വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ പാർട്ടികളും ചേർന്നു തെറ്റിദ്ധാരണ പരത്തുകയാണ്. ഇ.പി.ജയരാജനും താനും അകൽച്ചയിലാണെന്ന നിലയിൽ മാധ്യമങ്ങൾ നടത്തുന്ന പ്രചാരണവും തെറ്റിദ്ധാരണ പരത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും പി.ജയരാജൻ പറഞ്ഞു.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്