Connect with us

Breaking News

രോഹിണിയുടെ സ്വകാര്യ ദൃശ്യങ്ങൾ വീണ്ടും പുറത്തുവിട്ട് രൂപ, ഐ .എ .എസ്-ഐ .പി. എസ് പോര് മുറുകുന്നു

Published

on

Share our post

ബംഗളൂരു: കർണാടകയിൽ വനിതാ ഐ .എ .എസ്.-ഐ .പി .എസ് പോര് മുറുകുന്നു. ഡി.രൂപ മൗഡ്‌ഗിൽ ഐ.പി.എസ്, രോഹിണി സിന്ദൂരി ഐ.എ.എസിന്റെ സ്വകാര്യ ചിത്രങ്ങൾ വീണ്ടും പുറത്തുവിട്ടതോടെ ഉദ്യോഗസ്ഥ പക അതിരുവിട്ട കളിയായി മാറിയിരിക്കുകയാണ്. പുരുഷ ഐഎഎസ് ഉദ്യോഗസ്ഥന്റെ വാട്‌സാപിൽ പങ്കുവച്ച സ്വന്തം ചിത്രങ്ങൾ രോഹിണി ഡിലീറ്റ് ചെയ്തതിന്റെ സ്‌ക്രീൻ ഷോട്ടാണ് രൂപ ഇന്നലെ പങ്കുവച്ചത്.

എന്നാൽ, രൂപയുമായി തൊഴിൽപരമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും സിവിൽ സർവീസ് ഉദ്യോഗസ്ഥർ മാന്യത കാട്ടേണ്ടതുണ്ടെന്നും രോഹിണി തിരിച്ചടിച്ചു. മുതിർന്ന ഐ.എ.എസ് ഐ.പി.എസ് വനിത ഉദ്യോഗസ്ഥർ തമ്മിലുള്ള പോര് അതിരുവിട്ടതോടെ കടുത്ത നടപടിക്കൊരുങ്ങയാണ് കർണ്ണാടക സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബോമ്മെ കഴിഞ്ഞ ദിവസം ഇത് വ്യക്തിപരമായ കാര്യമാണെന്ന് പ്രതികരിച്ചെങ്കിലും വിഷയം കൈവിട്ടുപോയതോടെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിക്കുന്ന രണ്ട് ഉദ്യോഗസ്ഥരുടെ പക സ്വകാര്യ ദൃശ്യങ്ങൾ അടക്കംപുറത്തുവിടുന്നതരത്തിലേക്ക്നീങ്ങിയതോടെചില്ലറനാണക്കേടല്ലസംസ്ഥാനത്തിനുണ്ടായിരിക്കുന്നത്.സംഭവത്തിൽ രോഷാകുലനായ കർണ്ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര കനത്ത നടപടിയെടുക്കുമെന്ന സൂചനയാണ് നല്കിയിരിക്കുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി.രൂപ മൗഡ്ഗിൽ,ഐ.എ.എസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരി എന്നിവർ തമ്മിൽ രണ്ട് ദിവസമായി നടക്കുന്ന പോര് മുഴുവൻ ഉദ്യോഗസ്ഥരേയും നാണം കെടുത്തുന്നതായി.

ഡി.രൂപ കർണ്ണാടക കരകൗശല വികസന കോ-ഓപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറും സിന്ദൂരി ദേവസ്വം വകുപ്പ് കമ്മിഷണറുമാണ്.അതിരുവിട്ട ഉദ്യോഗസ്ഥ പകഡി.രൂപ മൗഡ്‌ഗിൽ ഐ.പി.എസ്, രോഹിണി സിന്ദൂരി ഐ.എ.എസിന്റെ സ്വകാര്യ ചിത്രങ്ങൾ ഞായറാഴ്ച ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതോടെ ഉദ്യോഗസ്ഥ പക അതിരുവിട്ട കളിയായി. ഈ ചിത്രങ്ങൾ രോഹിണി സിന്ദൂരി ഐ.എ.സ് ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തതാണെന്നും ഇതിലൂടെ അവർ സർവീസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നുമാണ് രൂപയുടെ ആരോപണം.

2021ലും 2022ലും സിന്ദൂരി മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തെന്നും പറയുന്നു. കഴിഞ്ഞ ദിവസം രോഹിണിക്കെതിരെ നിരവധി അഴിമതി ആരോപണങ്ങൾ രൂപ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ദൃശ്യങ്ങളെന്ന് പറഞ്ഞുകൊണ്ട് ഏഴ് ചിത്രങ്ങൾ പുറത്തുവിട്ടത്. രൂപ തനിക്കെതിരെ വ്യാജ ആരോപണവും അപവാദ പ്രചാരണവും നടത്തുകയാണെന്ന് രോഹിണി പ്രതികരിച്ചു. സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് അവർ ചിത്രങ്ങൾ ശേഖരിച്ചതാണ്.

അവരുടെ മാനസിക നില ശരിയല്ല. ഉദ്യോഗസ്ഥർക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തിട്ടുണ്ടെങ്കിൽ അത് തെളിയിക്കട്ടെ. അവരുടെ നിലവാരം അതാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പ്രതികരിച്ചു.നടപടി സ്വീകരിക്കുംപൊലീസ് മേധാവിയുമായി സംസാരിച്ചെന്നും ഉടൻ നടപടി എടുക്കുമെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു.വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ വളരെ മോശമായ രീതിയിലാണ് പെരുമാറുന്നത്. സാധാരണക്കാർ തെരുവിൽപ്പോലും ഇങ്ങനെ പെരുമാറാറില്ല. മാദ്ധ്യമങ്ങൾക്കു മുമ്പിൽ വന്ന് ഇത്തരത്തിൽ പെരുമാറുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.

തുടക്കംജനതാദൾ സെക്കുലർ എം.എൽ.എ സാ രാ മഹേഷിനൊപ്പം റെസ്റ്രോറന്റിൽ ഇരിക്കുന്ന രോഹിണിയുടെ ചിത്രങ്ങൾ വൈറലായതോടെയാണ് സംഘർഷത്തിന്റെ തുടക്കം. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥ എന്തിനാണ് രാഷ്ട്രീയക്കാരനെ കാണുന്നതെന്നും ഇരുവരും തമ്മിൽ ധാരണയുണ്ടെന്നും രൂപ ആരോപിച്ചു. അത് നിഷേധിച്ചുകൊണ്ട് രോഹിണി രംഗത്തു വന്നെങ്കിലും ചിത്രങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.

2021ൽ രോഹിണിയെ മൈസൂരിൽ നിയമിച്ചപ്പോൾ പരസ്പരം അഴിമതി ആരോപണങ്ങൾ നടത്തി ഇരുവരും രംഗത്തെത്തിയിരുന്നു.വി.കെ ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലിൽ വി.ഐ.പി പരിഗണന ലഭിക്കുന്നെന്ന റിപ്പോർട്ട് നല്കിയ ഉദ്യോഗസ്ഥയാണ് ഡി.രൂപ. മൈസൂരു എം.എൽ.എയുടെ കെട്ടിട കയ്യേറ്രം റിപ്പോർട്ട് ചെയ്തതിന് നടപടി നേരിട്ടയാളാണ് രോഹിണി.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!