Connect with us

Breaking News

രോഹിണിയുടെ സ്വകാര്യ ദൃശ്യങ്ങൾ വീണ്ടും പുറത്തുവിട്ട് രൂപ, ഐ .എ .എസ്-ഐ .പി. എസ് പോര് മുറുകുന്നു

Published

on

Share our post

ബംഗളൂരു: കർണാടകയിൽ വനിതാ ഐ .എ .എസ്.-ഐ .പി .എസ് പോര് മുറുകുന്നു. ഡി.രൂപ മൗഡ്‌ഗിൽ ഐ.പി.എസ്, രോഹിണി സിന്ദൂരി ഐ.എ.എസിന്റെ സ്വകാര്യ ചിത്രങ്ങൾ വീണ്ടും പുറത്തുവിട്ടതോടെ ഉദ്യോഗസ്ഥ പക അതിരുവിട്ട കളിയായി മാറിയിരിക്കുകയാണ്. പുരുഷ ഐഎഎസ് ഉദ്യോഗസ്ഥന്റെ വാട്‌സാപിൽ പങ്കുവച്ച സ്വന്തം ചിത്രങ്ങൾ രോഹിണി ഡിലീറ്റ് ചെയ്തതിന്റെ സ്‌ക്രീൻ ഷോട്ടാണ് രൂപ ഇന്നലെ പങ്കുവച്ചത്.

എന്നാൽ, രൂപയുമായി തൊഴിൽപരമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും സിവിൽ സർവീസ് ഉദ്യോഗസ്ഥർ മാന്യത കാട്ടേണ്ടതുണ്ടെന്നും രോഹിണി തിരിച്ചടിച്ചു. മുതിർന്ന ഐ.എ.എസ് ഐ.പി.എസ് വനിത ഉദ്യോഗസ്ഥർ തമ്മിലുള്ള പോര് അതിരുവിട്ടതോടെ കടുത്ത നടപടിക്കൊരുങ്ങയാണ് കർണ്ണാടക സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബോമ്മെ കഴിഞ്ഞ ദിവസം ഇത് വ്യക്തിപരമായ കാര്യമാണെന്ന് പ്രതികരിച്ചെങ്കിലും വിഷയം കൈവിട്ടുപോയതോടെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിക്കുന്ന രണ്ട് ഉദ്യോഗസ്ഥരുടെ പക സ്വകാര്യ ദൃശ്യങ്ങൾ അടക്കംപുറത്തുവിടുന്നതരത്തിലേക്ക്നീങ്ങിയതോടെചില്ലറനാണക്കേടല്ലസംസ്ഥാനത്തിനുണ്ടായിരിക്കുന്നത്.സംഭവത്തിൽ രോഷാകുലനായ കർണ്ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര കനത്ത നടപടിയെടുക്കുമെന്ന സൂചനയാണ് നല്കിയിരിക്കുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി.രൂപ മൗഡ്ഗിൽ,ഐ.എ.എസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരി എന്നിവർ തമ്മിൽ രണ്ട് ദിവസമായി നടക്കുന്ന പോര് മുഴുവൻ ഉദ്യോഗസ്ഥരേയും നാണം കെടുത്തുന്നതായി.

ഡി.രൂപ കർണ്ണാടക കരകൗശല വികസന കോ-ഓപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറും സിന്ദൂരി ദേവസ്വം വകുപ്പ് കമ്മിഷണറുമാണ്.അതിരുവിട്ട ഉദ്യോഗസ്ഥ പകഡി.രൂപ മൗഡ്‌ഗിൽ ഐ.പി.എസ്, രോഹിണി സിന്ദൂരി ഐ.എ.എസിന്റെ സ്വകാര്യ ചിത്രങ്ങൾ ഞായറാഴ്ച ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതോടെ ഉദ്യോഗസ്ഥ പക അതിരുവിട്ട കളിയായി. ഈ ചിത്രങ്ങൾ രോഹിണി സിന്ദൂരി ഐ.എ.സ് ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തതാണെന്നും ഇതിലൂടെ അവർ സർവീസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നുമാണ് രൂപയുടെ ആരോപണം.

2021ലും 2022ലും സിന്ദൂരി മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തെന്നും പറയുന്നു. കഴിഞ്ഞ ദിവസം രോഹിണിക്കെതിരെ നിരവധി അഴിമതി ആരോപണങ്ങൾ രൂപ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ദൃശ്യങ്ങളെന്ന് പറഞ്ഞുകൊണ്ട് ഏഴ് ചിത്രങ്ങൾ പുറത്തുവിട്ടത്. രൂപ തനിക്കെതിരെ വ്യാജ ആരോപണവും അപവാദ പ്രചാരണവും നടത്തുകയാണെന്ന് രോഹിണി പ്രതികരിച്ചു. സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് അവർ ചിത്രങ്ങൾ ശേഖരിച്ചതാണ്.

അവരുടെ മാനസിക നില ശരിയല്ല. ഉദ്യോഗസ്ഥർക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തിട്ടുണ്ടെങ്കിൽ അത് തെളിയിക്കട്ടെ. അവരുടെ നിലവാരം അതാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പ്രതികരിച്ചു.നടപടി സ്വീകരിക്കുംപൊലീസ് മേധാവിയുമായി സംസാരിച്ചെന്നും ഉടൻ നടപടി എടുക്കുമെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു.വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ വളരെ മോശമായ രീതിയിലാണ് പെരുമാറുന്നത്. സാധാരണക്കാർ തെരുവിൽപ്പോലും ഇങ്ങനെ പെരുമാറാറില്ല. മാദ്ധ്യമങ്ങൾക്കു മുമ്പിൽ വന്ന് ഇത്തരത്തിൽ പെരുമാറുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.

തുടക്കംജനതാദൾ സെക്കുലർ എം.എൽ.എ സാ രാ മഹേഷിനൊപ്പം റെസ്റ്രോറന്റിൽ ഇരിക്കുന്ന രോഹിണിയുടെ ചിത്രങ്ങൾ വൈറലായതോടെയാണ് സംഘർഷത്തിന്റെ തുടക്കം. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥ എന്തിനാണ് രാഷ്ട്രീയക്കാരനെ കാണുന്നതെന്നും ഇരുവരും തമ്മിൽ ധാരണയുണ്ടെന്നും രൂപ ആരോപിച്ചു. അത് നിഷേധിച്ചുകൊണ്ട് രോഹിണി രംഗത്തു വന്നെങ്കിലും ചിത്രങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.

2021ൽ രോഹിണിയെ മൈസൂരിൽ നിയമിച്ചപ്പോൾ പരസ്പരം അഴിമതി ആരോപണങ്ങൾ നടത്തി ഇരുവരും രംഗത്തെത്തിയിരുന്നു.വി.കെ ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലിൽ വി.ഐ.പി പരിഗണന ലഭിക്കുന്നെന്ന റിപ്പോർട്ട് നല്കിയ ഉദ്യോഗസ്ഥയാണ് ഡി.രൂപ. മൈസൂരു എം.എൽ.എയുടെ കെട്ടിട കയ്യേറ്രം റിപ്പോർട്ട് ചെയ്തതിന് നടപടി നേരിട്ടയാളാണ് രോഹിണി.


Share our post

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Trending

error: Content is protected !!