Connect with us

Breaking News

ആകാശിന് മറുപടിയുമായി ജയരാജന്‍ തില്ലങ്കേരിയില്‍; മുന്‍നിരയില്‍ കേള്‍വിക്കാരനായി ആകാശിന്റെ അച്ഛനും

Published

on

Share our post

ഇരിട്ടി (കണ്ണൂര്‍): ”പലവഴിക്ക് സഞ്ചരിക്കുന്നവരുമായി രാജിയില്ല, നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ വഴി.” -സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ ആകാശ് തില്ലങ്കേരിക്കും കൂട്ടാളികള്‍ക്കും മറുപടിനല്‍കി. തില്ലങ്കേരിയില്‍ സി.പി.എം. സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആകാശും കൂട്ടരും പാര്‍ട്ടിയുടെ മുഖമാണെന്നനിലയില്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരവേല വിലപ്പോവില്ല. തില്ലങ്കേരിയില്‍ പാര്‍ട്ടിക്ക് അതിന്റേതായ പൈതൃകമുണ്ട്. അവരാണ് പാര്‍ട്ടിയുടെ മുഖം. ഞാന്‍ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് ആകാശിനെ പുറത്താക്കിയത്. ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം പാര്‍ട്ടിക്ക് ആവശ്യമില്ല.
ഇ.പി. ജയരാജനും ഞാനും നല്ല സൗഹൃദത്തിലാണ്. തില്ലങ്കേരി സംഭവത്തില്‍ ഞങ്ങള്‍ അകല്‍ച്ചയിലാണെന്നതരത്തിലുള്ള പ്രചാരണം തെറ്റിധാരണ പരത്താനാണ് -പി. ജയരാജന്‍ പറഞ്ഞു. ചുമപ്പ് തലയില്‍ കെട്ടിയതുകൊണ്ടുമാത്രം മനസ്സ് ചുവക്കില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. മനസ്സ് ചുവന്നവരുടെ നാടാണ് തില്ലങ്കേരിയെന്നും അദ്ദേഹം പറഞ്ഞു.
ഏരിയാ കമ്മിറ്റി അംഗം പി.കെ. മുഹമ്മദ് അധ്യക്ഷനായി. എം. ഷാജര്‍, പി. പുരുഷോത്തമന്‍, കെ. ശ്രീധരന്‍, എന്‍.വി. ചന്ദ്രബാബു, എം.വി. സരള, അണിയേരി ചന്ദ്രന്‍, മുഹമ്മദ് സിറാജ്, കൈതേരി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
മുന്‍നിരയില്‍ കേള്‍വിക്കാരനായി ആകാശിന്റെ അച്ഛനും

ആകാശിന്റെ പിതാവും വഞ്ഞേരി ബ്രാഞ്ച് അംഗവുമായ വഞ്ഞേരി രവീന്ദ്രന്‍ ആദ്യമവസാനംവരെ സദസ്സിലുണ്ടായിരുന്നു. ആകാശിന്റെ ആദ്യകാല ചെയ്തികള്‍മുതല്‍ അവസാനസംഭവവികാസങ്ങള്‍വരെ അക്കമിട്ട് നിരത്തി വര്‍ഗവഞ്ചകന്റെ പരിവേഷം നല്‍കിയായിരുന്നു ലോക്കല്‍ സെക്രട്ടറി കെ.എ. ഷാജിയുടെ സ്വാഗതപ്രസംഗം.

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍

തലശ്ശേരി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറിയായിരുന്ന എസ്.പി. ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രൊസിക്യൂഷന്‍ ഹര്‍ജിനല്‍കി. മട്ടന്നൂര്‍ പോലീസിന്റെ ആവശ്യപ്രകാരം പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാറാണ് ഹര്‍ജി നല്‍കിയത്.

ആകാശിന് 2019 ഏപ്രില്‍ 24-ന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് മറ്റ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാകരുതെന്ന ഉപാധിയോടെയായിരുന്നു. അടുത്തിടെ മുഴക്കുന്ന്, മട്ടന്നൂര്‍ പോലീസ് സ്റ്റേഷനുകളിലെടുത്ത കേസുകളില്‍ പ്രതിയായതോടെ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ വാദം.

ഇരു പോലീസ് സ്റ്റേഷനുകളിലും ആകാശിനെതിരേ പരാതിനല്‍കിയത് ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാക്കളാണ്. മുഴക്കുന്നില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്നതിനും മട്ടന്നൂരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ ഫെയ്‌സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.

ഷുഹൈബ് വധക്കേസില്‍ പ്രതിയാകുംമുന്‍പ് മറ്റൊരു കൊലക്കേസില്‍ ആകാശ് പ്രതിയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളിലും പ്രതിയാണ്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!