Connect with us

Breaking News

കിറ്റും പെൻഷനും കൊടുത്ത് സർക്കാർ പിടിച്ചുപറി നടത്തുന്നു: വി.ഡി.സതീശൻ

Published

on

Share our post

കണ്ണൂർ : ഒരു വശത്ത് കിറ്റും പെൻഷനും കൊടുത്ത് മറുവശത്തുകൂടി പിടിച്ചുപറി നടത്തുകയാണ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നികുതി വർധനയ്ക്കെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ കടം 4 ലക്ഷം കോടിയിലേക്ക് എത്തുന്നു. കേരള സമ്പദ്‌വ്യവസ്ഥയുടെ 39.1% കടമാണ്. സാമ്പത്തിക മാന്ദ്യത്തിനു സമാനമായ അവസ്ഥയാണ് കേരളത്തിൽ. ബാങ്കുകൾ ജപ്തി നോട്ടിസ് അയച്ചു കൊണ്ടേയിരി‌ക്കുന്നു. പെട്രോൾ സെസ് കൂടുന്ന സാഹചര്യമുണ്ടായാൽ സ്വാഭാവികമായ വിലക്കയറ്റമുണ്ടാകും.

ഒരു വർഷത്തിനുള്ളിൽ കേരളത്തിലെ ഒരു കുടുംബത്തിന്റെ മാസ ബജറ്റിൽ 3000 മുതൽ 4000 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെസിലൂടെ സർക്കാർ 4000 കോടിയുടെ നികുതിയാണ് പിരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

മദ്യത്തിന് 251 ശതമാനമാണ് നികുതി ചുമത്തിയിരിക്കുന്നത്. ഇതു മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാക്കുന്നതിലേക്കാണ് എത്തിക്കുന്നത്. സർക്കാർ വെള്ളത്തിനു മാത്രം 350% വർധനയാണു കൊണ്ടു വന്നിരിക്കുന്നത്. സാക്ഷരത പ്രേരകിന്റെ പൈസ കൊടുത്തിട്ടില്ല. ആശ്വാസ കിരണം പദ്ധതിയുടെ പൈസ കൊടുത്തിട്ട് 14 മാസമായി.

നികുതി പിരിക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം നികുതി പിരിക്കുന്നതിൽ വളരെ പിന്നിലാണ്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വർണം വിൽപന നടത്തുന്ന കേരളത്തിൽ സ്വർണത്തിൽ നിന്നു ലഭിക്കുന്ന ആകെ നികുതി 343 കോടി രൂപ മാത്രമാണ്.

സാമ്പത്തിക വിദഗ്ധർ പറയുന്നത് കേരളത്തിൽ 10000 കോടിയുടെ വരെ നികുതി സ്വർണത്തിൽ നിന്നു കണ്ടെത്താമെന്നാണ്. സർക്കാരിന് നികുതി പിരിക്കാനുള്ള ആർജവമില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പ്രതിഷേധ സംഗമത്തിൽ പി.ടി.മാത്യു അധ്യക്ഷനായി. മാർട്ടിൻ ജോർജ്, സണ്ണി ജോസഫ് എംഎൽഎ, അബ്ദു റഹ്മാൻ കല്ലായി, അപു ജോൺ ജോസഫ്, അബ്ദുൽ കരീം ചേലേരി, എം.സതീഷ് കുമാർ, വി.പി.സുഭാഷ്, എൻ.ബാലകൃഷ്ണൻ, വത്സൻ അത്തിക്കൽ, ബാലകൃഷ്ണൻ പെരിയ, എ.ഡി.മുസ്തഫ, വി.എ.നാരായണൻ, സജ്ജീവ് മാറോളി, കെ.ടി.സഹദുല്ല, കെ.എ.ലത്തീഫ്, ഡോ.കെ.വി.ഫിലോമിന, കെ.എ.ഫിലിപ്, മഹമൂദ് കടവത്തൂർ, റോജസ് സെബാസ്റ്റ്യൻ, ജോൺസൺ പി.തോമസ്, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!