Connect with us

Breaking News

മങ്ങരുത്‌ മാങ്ങാട്ടെ വിജ്ഞാന വെളിച്ചം

Published

on

Share our post

കല്യാശേരി: ഞങ്ങളുടെ കുഞ്ഞനിയന്മാർക്കെങ്കിലും സ്കൂളിലിരുന്ന് പഠിക്കാനാകുമോ…
മാങ്ങാട്‌ എൽപി സ്കൂളിലെ അഞ്ചാം ക്ലാസുകാരി സി ധ്രുവതയുടെയും അവിഷയുടെയും ചോദ്യത്തിന് ഉത്തരം പറയാനാകാതെ വിഷമത്തിലാണ്‌ മാങ്ങാട്ടുകാർ.

നാലാം ക്ലാസിലെ മിദ്ഹ ആയിഷയും ഷിസ പർവീണും സായൂജും കാർത്തിക്കും ഋഷികയും ഉൾപ്പെടെ സ്കൂളിലെ 200 ലേറെ വിദ്യാർഥികൾ ഒരു വർഷമായി നിരന്തരം ചോദിക്കുകയാണ്. സ്‌കൂൾ ഇല്ലാതാക്കരുതെന്ന്‌ രക്ഷിതാക്കളും അധ്യാപകരും വേദനയോടെ മാനേജ്മെന്റിനോട് അപേക്ഷിച്ചിട്ടും കുലുക്കമില്ല.
140ലേറെ വർഷമായി നാടിന് അക്ഷരവെളിച്ചം പകർന്ന മാങ്ങാട്‌ എൽപി സ്കൂൾ മാനേജ്മെന്റിന്റെ തർക്കത്തിൽ ഇല്ലാതാവുന്ന അവസ്ഥയാണ്‌.

ദേശീയപാത വികസനത്തിന്റെ ഭാഗമായി 2022 മേയിലാണ്‌ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചത്. ഇതോടെ മൂന്ന് ക്ലാസ് മുറി നഷ്‌ടപ്പെട്ടു.കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ അനുമതിയോടെ 2023 മാർച്ച് 31 വരെ തൊട്ടടുത്ത മദ്രസാ കെട്ടിടത്തിൽ ക്ലാസ് നടത്താൻ താൽക്കാലിക അനുമതി കിട്ടിയതോടെ അവിടെയാണ് മൂന്ന് ക്ലാസ് നടക്കുന്നത്.

മാർച്ച് 31ന് ശേഷം എന്ത് ചെയ്യുമെന്നറിയാതെ പിടിഎയും വിദ്യാർഥികളും രക്ഷിതാക്കളും പ്രതിസന്ധിയിലാണ്.ദേശീയപാതയ്‌ക്ക്‌ സ്ഥലം വിട്ടുനൽകിയതിനാൽ ഒരു കോടി 30 ലക്ഷത്തിലേറെ രൂപ നഷ്‌ടപരിഹാരമായി ലഭിച്ചിട്ടുണ്ട്. കെട്ടിടം നിർമിക്കാൻ സ്ഥലവുമുണ്ട്‌.

എന്നിട്ടും മാനേജ്മെന്റ്‌ കെട്ടിടം നിർമിക്കാത്തതാണ്‌ പ്രതിസന്ധിക്ക്‌ കാരണം. പ്രൈമറി, – പ്രീ–-പ്രൈമറി വിഭാഗങ്ങളിലായി 200 ലേറെ വിദ്യാർഥികളുണ്ട്. പാക്കൻ ഗുരുക്കൾ സ്ഥാപിച്ച എഴുത്തുകളരിയായാണ് തുടക്കം. ആണിച്ചേരി കണ്ടമ്പേത്ത് കൃഷ്ണനെഴുത്തച്ഛന്റെയും സി കെ കൃഷ്ണൻ മാസ്റ്ററുടെയും നേതൃത്വത്തിൽ എഴുത്തുപള്ളിക്കൂടമായും പിന്നീട് പൊതുവിദ്യാലയമായും മാറി.

മാനേജ്മെന്റ് കുടുംബാംഗങ്ങൾക്കിടയിലെ തർക്കം പരിഹരിച്ച് കെട്ടിട നിർമാണം അടിയന്തരമായി തുടങ്ങണമെന്നാവശ്യപ്പെട്ട് പിടിഎയും സ്കൂൾ വികസന സമിതിയും ജനകീയ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്‌. ദിവസവും രാവിലെയും വൈകിട്ടും വിദ്യാർഥികളും രക്ഷിതാക്കളും സമരപ്പന്തലിലെത്തുന്നു. എം വിജിൻ എംഎൽഎ സമരപ്പന്തൽ സന്ദർശിച്ചു. കലക്ടർ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ, മാനേജ്മെന്റ്‌ പ്രതിനിധികൾ എന്നിവരെയും ബന്ധപ്പെട്ടു. മാനേജ്മെന്റ്‌ പ്രതിനിധികളുമായി 21ന് ചർച്ച നടത്താനും എംഎൽഎ നേതൃത്വം നൽകും.


Share our post

Breaking News

കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ്‌ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.


Share our post
Continue Reading

Breaking News

ഷഹബാസ് കൊലപാതകം: ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍

Published

on

Share our post

കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍. പത്താം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്ത വിദ്യാർഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഇന്ന് ഹാജരാക്കും.മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാൾ കൂടി പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെയും വാട്‌സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ഥികളെ കൂടാതെ ആസൂത്രണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.


Share our post
Continue Reading

Breaking News

ശ്രീകണ്ഠപുരത്ത് ട്രാവലർ കത്തി നശിച്ചു

Published

on

Share our post

ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ട്രാവലർ കത്തി നശിച്ചു. ശ്രീകണ്ഠപുരം പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ 3.30നാണ് സംഭവം.നടുവിൽ സ്വദേശിയായ ദീപേഷിന്റെ ഉടമസ്‌ഥതയിലുള്ള ട്രാവലറാണ് കത്തി നശിച്ചത്. സമീപത്ത് മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണച്ചു. ആളപായമില്ല.


Share our post
Continue Reading

Trending

error: Content is protected !!