Connect with us

Breaking News

ഏപ്രിലിൽ വൈദ്യുതി നിരക്ക് കൂട്ടിയേക്കും, നാലു വർഷം കൂട്ടണമെന്ന് ബോർഡ്

Published

on

Share our post

തിരുവനന്തപുരം: ഏപ്രിൽ ഒന്ന് കണക്കാക്കി അടുത്ത നാലു വർഷം വൈദ്യുതി നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷനൽകി. ഇക്കൊല്ലം യൂണിറ്റിന് 40.64 പൈസ വർദ്ധനയാണ് ആവശ്യം. ഇതിലൂടെ 1044.43 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളുടെയും വ്യവസായ ഉപഭോക്താക്കളുടെയും തെളിവെടുത്ത ശേഷമാവും കമ്മിഷൻ അന്തിമ തീരുമാനമെടുക്കുക. ആവശ്യപ്പെടുന്ന നിരക്കിൽ ചെറിയ മാറ്റം വരുത്തി കൂട്ടുന്നതാണ് പതിവ്.

കഴിഞ്ഞ വർഷം ജൂൺ 26നാണ് യൂണിറ്റിന് ശരാശരി 25 പൈസ കൂട്ടിയത്. അതിലൂടെ 1010.94 കോടി രൂപയുടെ അധികവരുമാനവും 760 കോടിയിലേറെ രൂപയുടെ ലാഭവും നേടി. കഴിഞ്ഞ വർഷം ശമ്പളപരിഷ്ക്കരണം നടപ്പാക്കിയിട്ട് പോലും കെ.എസ്.ഇ.ബി ലാഭത്തിലായിരുന്നു.വരവും ചെലവും തമ്മിൽ അന്തരമുണ്ടെങ്കിൽ അത് നികത്താനാണ് നിരക്ക് വർദ്ധിപ്പിക്കേണ്ടത്.

കഴിഞ്ഞ വർഷം ചെലവിനെക്കാൾ കൂടുതലാണ് വരവ്. എന്നിട്ടും നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. ലാഭം അടുത്ത നാലു വർഷവും ആവർത്തിക്കില്ലെന്നാണ് ന്യായം പറയുന്നത്.കഴിഞ്ഞ വർഷവും നാലു വർഷത്തേക്കാണ് നിരക്ക് വർദ്ധനാനുമതി തേടിയതെങ്കിലും ഒരുവർഷത്തേക്ക് മാത്രമാണ് അനുമതി ലഭിച്ചത്. ഒരു വർഷത്തിന് ശേഷം സ്ഥിതി വിലയിരുത്തി തുടർന്നുള്ള വർദ്ധന പരിശോധിക്കാമെന്നാണ് കമ്മിഷൻ അന്ന് പറഞ്ഞിരുന്നത്.

ഇത് അവസരമായിക്കണ്ട് ജനത്തെ വീണ്ടും പിഴിയാനാണ് ബോർഡിന്റെ ഗൂഢനീക്കം.ലക്ഷ്യം ഇങ്ങനെ 2023-24ൽ യൂണിറ്റിന് 40.64 പൈസ കൂട്ടി 1044.43 കോടി2024-25 ൽ യൂണിറ്റിന് 31പൈസ കൂട്ടി 834.77 കോടി 2025-26 ൽ യൂണിറ്റിന് 16.77പൈസ കൂട്ടി 472.64 കോടി2026-27 ൽ യൂണിറ്റിന് ഒരു പൈസ കൂട്ടി 29.80 കോടിഈ ഏപ്രിൽ മുതലുള്ളനിർദ്ദേശം 0-50യൂണിറ്റ് വരെ 3.15 ൽ നിന്ന് 3.30 രൂപ 51-100 വരെ 3.45ൽ നിന്ന് 3.60101-150 വരെ 3.87 ൽ നിന്ന് 4.03151-200യൂണിറ്റ് വരെ 4.45 ൽ നിന്ന് 4.61ടെലിസ്കോപിക്(സ്ളാബിനനുസരിച്ച് നിരക്ക്)​ 0-250 വരെ 5.08 ൽ നിന്ന് 6.50 രൂപ 0-300 വരെ 6.20ൽ നിന്ന് 6.50 0-350 വരെ 7.00 ൽ നിന്ന് 7.60 0-400 വരെ 7.35 ൽ നിന്ന് 7.60 0-500 വരെ 7.60 ൽ നിന്ന് 7.60 500ന് മുകളിൽ 8.50ൽ നിന്ന് 8.70


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!