Connect with us

Breaking News

ഏപ്രിലിൽ വൈദ്യുതി നിരക്ക് കൂട്ടിയേക്കും, നാലു വർഷം കൂട്ടണമെന്ന് ബോർഡ്

Published

on

Share our post

തിരുവനന്തപുരം: ഏപ്രിൽ ഒന്ന് കണക്കാക്കി അടുത്ത നാലു വർഷം വൈദ്യുതി നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷനൽകി. ഇക്കൊല്ലം യൂണിറ്റിന് 40.64 പൈസ വർദ്ധനയാണ് ആവശ്യം. ഇതിലൂടെ 1044.43 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളുടെയും വ്യവസായ ഉപഭോക്താക്കളുടെയും തെളിവെടുത്ത ശേഷമാവും കമ്മിഷൻ അന്തിമ തീരുമാനമെടുക്കുക. ആവശ്യപ്പെടുന്ന നിരക്കിൽ ചെറിയ മാറ്റം വരുത്തി കൂട്ടുന്നതാണ് പതിവ്.

കഴിഞ്ഞ വർഷം ജൂൺ 26നാണ് യൂണിറ്റിന് ശരാശരി 25 പൈസ കൂട്ടിയത്. അതിലൂടെ 1010.94 കോടി രൂപയുടെ അധികവരുമാനവും 760 കോടിയിലേറെ രൂപയുടെ ലാഭവും നേടി. കഴിഞ്ഞ വർഷം ശമ്പളപരിഷ്ക്കരണം നടപ്പാക്കിയിട്ട് പോലും കെ.എസ്.ഇ.ബി ലാഭത്തിലായിരുന്നു.വരവും ചെലവും തമ്മിൽ അന്തരമുണ്ടെങ്കിൽ അത് നികത്താനാണ് നിരക്ക് വർദ്ധിപ്പിക്കേണ്ടത്.

കഴിഞ്ഞ വർഷം ചെലവിനെക്കാൾ കൂടുതലാണ് വരവ്. എന്നിട്ടും നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. ലാഭം അടുത്ത നാലു വർഷവും ആവർത്തിക്കില്ലെന്നാണ് ന്യായം പറയുന്നത്.കഴിഞ്ഞ വർഷവും നാലു വർഷത്തേക്കാണ് നിരക്ക് വർദ്ധനാനുമതി തേടിയതെങ്കിലും ഒരുവർഷത്തേക്ക് മാത്രമാണ് അനുമതി ലഭിച്ചത്. ഒരു വർഷത്തിന് ശേഷം സ്ഥിതി വിലയിരുത്തി തുടർന്നുള്ള വർദ്ധന പരിശോധിക്കാമെന്നാണ് കമ്മിഷൻ അന്ന് പറഞ്ഞിരുന്നത്.

ഇത് അവസരമായിക്കണ്ട് ജനത്തെ വീണ്ടും പിഴിയാനാണ് ബോർഡിന്റെ ഗൂഢനീക്കം.ലക്ഷ്യം ഇങ്ങനെ 2023-24ൽ യൂണിറ്റിന് 40.64 പൈസ കൂട്ടി 1044.43 കോടി2024-25 ൽ യൂണിറ്റിന് 31പൈസ കൂട്ടി 834.77 കോടി 2025-26 ൽ യൂണിറ്റിന് 16.77പൈസ കൂട്ടി 472.64 കോടി2026-27 ൽ യൂണിറ്റിന് ഒരു പൈസ കൂട്ടി 29.80 കോടിഈ ഏപ്രിൽ മുതലുള്ളനിർദ്ദേശം 0-50യൂണിറ്റ് വരെ 3.15 ൽ നിന്ന് 3.30 രൂപ 51-100 വരെ 3.45ൽ നിന്ന് 3.60101-150 വരെ 3.87 ൽ നിന്ന് 4.03151-200യൂണിറ്റ് വരെ 4.45 ൽ നിന്ന് 4.61ടെലിസ്കോപിക്(സ്ളാബിനനുസരിച്ച് നിരക്ക്)​ 0-250 വരെ 5.08 ൽ നിന്ന് 6.50 രൂപ 0-300 വരെ 6.20ൽ നിന്ന് 6.50 0-350 വരെ 7.00 ൽ നിന്ന് 7.60 0-400 വരെ 7.35 ൽ നിന്ന് 7.60 0-500 വരെ 7.60 ൽ നിന്ന് 7.60 500ന് മുകളിൽ 8.50ൽ നിന്ന് 8.70


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!