Connect with us

Breaking News

ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും എസ്‌.ഡി.പി.ഐയെയും കടന്ന്‌ മലപ്പുറത്തെ ദേശീയപാത വികസനം

Published

on

Share our post

മലപ്പുറം : കുപ്രചാരണങ്ങളിൽ തെറ്റിധരിക്കപ്പെട്ട്‌ ആശങ്കയുടെ മുൾമുനയിൽ നാട്ടുകാർ. നഷ്‌ട‌പരിഹാരം കിട്ടില്ലെന്നും കിടപ്പാടംവരെ ഇല്ലാതാകുമെന്നും ഇളക്കിവിട്ട്‌ ജമാഅത്തെ ഇസ്ലാമിയും എസ്‌.ഡി.പി.ഐയും മുസ്ലിംലീഗും. ഭൂമി എറ്റെടുക്കാൻ പോയ ഉദ്യോഗസ്ഥരെ തടയാൻ പ്രകോപിതരായി ജനക്കൂട്ടം. ദേശീയപാത നിർമാണത്തിന്റെ തുടക്കത്തിൽ പ്രക്ഷോഭങ്ങളുടെ വേലിയേറ്റമായിരുന്നു. എന്നാൽ ഇന്ന്‌ കഥ മാറി. കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന ആറുവരി പാത നിർമാണം അതിവേഗം.

ജമാഅത്തെ ഇസ്ലാമിയും എസ്‌.ഡി.പി.ഐയും 
മുസ്ലിംലീഗും ആളുകളെ സമരത്തിനിറക്കിയ കാലം 
ഓർമയുണ്ടോ? കള്ളപ്രചാരണത്തിന്റെ മുനയൊടിച്ച്‌ എൽ.ഡി.എഫ്‌ സർക്കാർ സ്ഥലമേറ്റെടുക്കൽ 
പൂർത്തിയാക്കി. ദേശീയപാത വികസനം 
യാഥാർഥ്യമാകുകയാണ്‌.

ദേശീയപാത – 66 വികസനം കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ വിജയമാണ്‌. ഒരിക്കലും സാധ്യമാകില്ലെന്ന്‌ പറഞ്ഞ്‌ ഉമ്മൻചാണ്ടി സർക്കാർ ഒഴിവാക്കിയ പദ്ധതിയാണ്‌ ഒന്നാം പിണറായി സർക്കാർ ജനകീയ ഇടപെടലിലൂടെ യാഥാർഥ്യമാക്കിയത്‌. ഭൂമി വിട്ടുനൽകുന്നവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയും വലിയ നഷ്‌ടപരിഹാരം നൽകിയുമാണ്‌ ചേർത്തുപിടിച്ചത്‌. ദേശീയപാത വികസനത്തിന്റെ കൂടുതൽ ഗുണം ലഭിക്കുന്ന ജില്ലയാണ്‌ മലപ്പുറം. ഇടിമുഴിക്കൽമുതൽ കാപ്പിരിക്കാടുവരെ 74 കിലോമീറ്റർ ആറുവരിയാക്കും.

രാമനാട്ടുകര–വളാഞ്ചേരി, വളാഞ്ചേരി–-കാപ്പിരിക്കാട്‌ എന്നിങ്ങനെ രണ്ട്‌ റീച്ചിലാണ്‌ പ്രവൃത്തി. 4507 കോടിയാണ്‌ ചെലവ്‌. രാമനാട്ടുകര-വളാഞ്ചേരി റീച്ചിന്‌ 2367 കോടിയും വട്ടപ്പാറ–- കാപ്പിരിക്കാട്‌ റീച്ചിന്‌ 2140 കോടിയുമാണ്‌ ചെലവ്‌ കണക്കാക്കുന്നത്‌. ഇതിനകം 40 ശതമാനം പ്രവൃത്തി പൂർത്തിയായി. 2024 ജൂലൈ 19നുമുമ്പ്‌ പ്രവൃത്തി പൂർത്തീകരിക്കാനാണ്‌ ധാരണ. ഹൈദരബാദ്‌ കെഎൻആർ കൺസ്‌ട്രക്‌ഷൻ കമ്പനിക്കാണ്‌ (കെഎൻആർസിഎൽ) ചുമതല.
പുതിയ 
2 ബൈപാസ്‌

രണ്ട്‌ ബൈപാസുകളാണ്‌ ദേശീയപാത പ്രവൃത്തി തീരുമ്പോളുണ്ടാവുക. ആദ്യത്തേത്‌ കോഴിച്ചെന പാലച്ചിറമാട്‌ തുടങ്ങി സ്വാഗതമാട്‌ എത്തും. 4.6 കിലോമീറ്ററാണ്‌ ദൂരം. ഇതോടെ ചങ്കുവെട്ടി, എടരിക്കോട്‌ ഭാഗത്തെ ഗതാഗതക്കുരുക്കിന്‌ ശമനമാകും. രണ്ടാമത്തേത്‌ വട്ടപ്പാറ വളവിന്‌ മുകൾഭാഗത്ത്‌ ആരംഭിച്ച്‌ കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും ഇടയിലുള്ള ഒണിയൻ പാലത്തിനു സമീപം അവസാനിക്കും. വട്ടപ്പാറ പള്ളിക്കു സമീപത്തുനിന്ന്‌ വലിയ വയഡക്‌റ്റാണ്‌ താഴേക്ക്‌ നിർമിക്കുക. വളാഞ്ചേരി നഗരത്തിലെ തിരക്ക്‌ ഇതോടെ ഇല്ലാതാകും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!