Breaking News
‘ഏഴാംക്ലാസ് മുതല്‍ എം.ഡി.എം.എ, പിന്നെ കാരിയറായി’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒന്‍പതാംക്ലാസുകാരി

കോഴിക്കോട്: ലഹരിമാഫിയ കാരിയറാക്കിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോഴിക്കോട്ടെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി. ഏഴാംക്ലാസ് മുതല്‍ എം.ഡി.എം.എ. അടക്കമുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ലഹരിമാഫിയ പിന്നീട് തന്നെ കാരിയറാക്കി മാറ്റിയെന്നുമാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരിസംഘത്തിന്റെ കെണിയില്‍പ്പെട്ടതെന്നും പെണ്‍കുട്ടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ലഹരിസംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നത് ഇങ്ങനെ:-
റിപ്പോര്‍ട്ടര്‍: എം.ഡി.എം.എ. സംഘത്തിന്റെ വലയില്‍ എങ്ങനെയാണ് മോള് പെട്ടത്?
പെണ്‍കുട്ടി: ഇന്‍സ്റ്റഗ്രാമില്‍. മെസേജ് അയച്ചതാ ഫസ്റ്റ്. പിന്നെ ഞാന്‍ കുറച്ച് ഇഷ്യൂസ് ഒക്കെ ആയത് കൊണ്ട് വേണമെന്ന് പറഞ്ഞു. അങ്ങനെ യൂസ് ചെയ്തു. അഡിക്ട് ഒന്നും അല്ലായിരുന്നു. പിന്നെ കാരിയറാകണോ എന്ന് ചോദിച്ചപ്പോള്‍ ആകാലോ എന്ന് പറഞ്ഞതാ. അങ്ങനെ കാരിയറായതാ.
റിപ്പോര്‍ട്ടര്‍: എത്രാംക്ലാസില്‍ പഠിക്കുമ്പോളാണ് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് വന്നത്. ഇങ്ങോട്ടേക്ക് വന്നതാണോ മെസേജ്?
പെണ്‍കുട്ടി: ആ, ഇങ്ങോട്ടേക്ക് വന്നതാ. എന്റെ ഫ്രണ്ട് ഒരു ഗ്രൂപ്പില്‍ ആഡ് ചെയ്തിരുന്നു. അതില്‍ എന്റെ ഐഡിയുള്ളത് കാരണം എനിക്ക് അയാള്‍ മെസേജ് അയച്ചതാ.
റിപ്പോര്‍ട്ടര്‍: എന്ത് ഗ്രൂപ്പാണ്?
പെണ്‍കുട്ടി: റോയല്‍ ഡ്രഗ്സ് എന്ന ഗ്രൂപ്പാണ്
റിപ്പോര്‍ട്ടര്‍: ഗ്രൂപ്പില്‍ ആഡ് ചെയ്ത ഫ്രണ്ട്സ് കൂടെ പഠിക്കുന്നയാളാണോ?
പെണ്‍കുട്ടി: അല്ല, പഠിത്തമൊക്കെ കഴിഞ്ഞയാളാ. പ്ലസ്ടു കഴിഞ്ഞ ആണ്‍കുട്ടിയാണ്.
റിപ്പോര്‍ട്ടര്‍: എം.ഡി.എം.എ. എവിടെനിന്നാണ് തരാറുള്ളത്?
പെണ്‍കുട്ടി: സ്കൂളിന്റെ താഴെനിന്നുതന്നെയാണ് തരാറുള്ളത്. അത് കുഴപ്പമൊന്നുമില്ല. തന്നാലും ആരും ശ്രദ്ധിക്കുകയൊന്നുമില്ല.
റിപ്പോര്‍ട്ടര്‍: എത്രപേരാണ് ഈ സംഘത്തിലുണ്ടായിരുന്നത്?
പെണ്‍കുട്ടി: കുറേപരുണ്ട്. അങ്ങനെ വലിയ ആള്‍ക്കാരാണ്. ചെറിയ ആള്‍ക്കാരൊന്നുമില്ല. 20-25 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്.
റിപ്പോര്‍ട്ടര്‍: എം.ഡി.എം.എ സ്കൂളില്‍ കൊണ്ടുതരുന്നത് ഏത് സമയത്തായിരുന്നു?
പെണ്‍കുട്ടി: ഈവ്നിങ്, ക്ലാസ് കഴിഞ്ഞ് വരുമ്പോള്‍ അവിടെയുണ്ടാകും. അവിടുന്ന് തരും. ആദ്യമൊന്നും പൈസയില്ലായിരുന്നു. ഫ്രീയായിട്ടാണ് എനിക്ക് തന്നത്. പിന്നെ കാരിയര്‍ ആയപ്പോ കുഴപ്പമില്ല.
റിപ്പോര്‍ട്ടര്‍: ഇത് ഉപയോഗിക്കാനും പഠിപ്പിച്ചുതന്നിരുന്നോ?
പെണ്‍കുട്ടി: ആ, ഫോണില്‍ നോക്കിയാല്‍ മതിയെന്ന് പറഞ്ഞ് ഒരു ലിങ്ക് തന്നിരുന്നു. ആ ലിങ്കില്‍ കയറി നോക്കിയാണ് പഠിച്ചത്.
റിപ്പോര്‍ട്ടര്‍: വേറെ കൂട്ടൂകാര്‍ ഇത് ഉപയോഗിക്കുന്നുണ്ടോ?
പെണ്‍കുട്ടി: എന്റെ ഫ്രണ്ട്സൊന്നും ഉപയോഗിക്കുന്നില്ല. പക്ഷേ, ഇവരെ കൂട്ടത്തില്‍തന്നെ കുറേ പെണ്‍കുട്ടികളുണ്ട്.
റിപ്പോര്‍ട്ടര്‍: കാരിയറായത് എന്നുമുതലാണ്. ഇത് എവിടെയാണ് കൊണ്ടുപോകേണ്ടത്?
പെണ്‍കുട്ടി: ഏഴാംക്ലാസ് അവസാനംമുതലാണ് കാരിയറായത്. വേറെ കുറേ ഫ്രണ്ട്സുണ്ട്. അവര്‍ക്കാണ് കൊടുക്കേണ്ടത്. ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ച്, ഞാന്‍ ഈ സ്ഥലത്തുണ്ടാകുമെന്ന് അവര്‍ പറയും. അവിടെ കൊണ്ടുനല്‍കിയാല്‍ മതിയെന്ന് പറയും.
റിപ്പോര്‍ട്ടര്‍: അതിന് പൈസ് കിട്ടിയിരുന്നോ?
പെണ്‍കുട്ടി: ഇല്ല. പൈസയുണ്ടായിരുന്നു, പക്ഷേ, ഞാന്‍ എന്റെ ഫ്രണ്ടിന് കൊടുക്കലാണ് പൈസ. വീട്ടില്‍ കൊണ്ടുപോകലില്ല.
റിപ്പോര്‍ട്ടര്‍:പൈസ ഫ്രണ്ടിന് കൊടുക്കാറാണോ?
പെണ്‍കുട്ടി: അതെ, വീട്ടിലേക്ക് കൊണ്ടുപോകില്ല. വീട്ടിലേക്ക് കൊണ്ടുപോയാല്‍ എന്താണെന്നൊക്കെ ചോദിക്കും. ഒരുഗ്രാമിന് 700 രൂപയൊക്കെയാണ് കിട്ടിയിരുന്നത്.
റിപ്പോര്‍ട്ടര്‍: കോഴിക്കോട് മാത്രമാണോ കാരിയറായി പ്രവര്‍ത്തിച്ചിരുന്നത്?
പെണ്‍കുട്ടി: കോഴിക്കോട് മാത്രമാണ്. ഒരാള്‍ എനിക്ക് തരും. ഞാന്‍ അത് വേറെ ആള്‍ക്ക് കൊടുക്കും. അത്രേയുള്ളൂ. സ്കൂള്‍ വിടുന്ന സമയത്തായിരുന്നു.
റിപ്പോര്‍ട്ടര്‍:സ്കൂള്‍വിട്ട് ഇത് എത്തിക്കാന്‍ പോകുമ്പോള്‍ വീട്ടിലെത്താന്‍ വൈകില്ലേ. അപ്പോള്‍ വീട്ടുകാര്‍ ചോദിക്കില്ലേ?
പെണ്‍കുട്ടി: ആ, വൈകുമ്പോള്‍ ചോദിക്കും. ഞാന്‍ ഫ്രണ്ട്സിന്റെ കൂടെ നടക്കുകയാണെന്ന് പറയും.
റിപ്പോര്‍ട്ടര്‍: എപ്പോളാണ് ഇതൊക്കെ പുറത്തുപറയണമെന്ന് തോന്നിയത്?
പെണ്‍കുട്ടി: എന്റെ കൈയിലെ വരയെല്ലാം കണ്ടപ്പോള്‍ ഉമ്മ എന്താണെന്ന് ചോദിച്ചു. ആദ്യം ഒന്നും പറഞ്ഞില്ല. ലൗവര്‍ തേച്ചപ്പോള്‍ അതിന്റെ ഫീലിങ് കൊണ്ട് വരച്ചതാണെന്നാണ് പറഞ്ഞത്. പിന്നീടും വരഞ്ഞത് കണ്ടപ്പോള്‍ വീണ്ടും ചോദിച്ചു. അപ്പോളാണ് ഇങ്ങനെ പ്രശ്നമുണ്ടെന്ന് പറഞ്ഞത്.
ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതതോന്നി മാതാവ് കാര്യങ്ങള്‍ തിരക്കിയതോടെയാണ് ലഹരിസംഘവുമായുള്ള ബന്ധം പുറത്തുവന്നത്. പെണ്‍കുട്ടി കൈയില്‍ ബ്ലേഡ് കൊണ്ട് വരച്ചതാണ് ആദ്യം മാതാവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ മാതാവ് കാര്യങ്ങള്‍ തിരക്കിയതോടെ പെണ്‍കുട്ടി കൂടുതല്‍വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്