Breaking News
അടിപ്പാത ഇല്ല; മേലെ ചൊവ്വയിൽ മേൽപാലം വരും

കണ്ണൂർ: മേലെ ചൊവ്വയിൽ അടിപ്പാത പണിയാനുള്ള തീരുമാനം ഉപേക്ഷിച്ചു. പകരം മേൽപാലം പണിയാൻ സർക്കാർ ഉത്തരവിറക്കി. റോഡിനടിയിലെ പ്രധാനപ്പെട്ട ശുദ്ധജല പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക തടസ്സമാണ് അടിപ്പാത നിർമാണം ഉപേക്ഷിക്കാൻ കാരണമായത്. വെളിയമ്പ്രയിൽ നിന്ന് കണ്ണൂർ നഗരത്തിലേക്കു വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് മേലെചൊവ്വ ജംക്‌ഷനിലൂടെയാണു ടാങ്കിലെത്തുന്നത്.
അടിപ്പാതയ്ക്ക് ഏറ്റെടുത്ത സ്ഥലത്തിനു പുറമേ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കാൻ ഉദ്ദേശിച്ച സ്ഥലം കൂടി ഉൾപ്പെടുത്തിയാണ് മേൽപാലം നിർമിക്കുക. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്കു വേണ്ടി നിലവിലെ ദേശീയപാതയ്ക്ക് ഇരുവശത്തുമായി സ്ഥലം അളന്നു തിട്ടപ്പെടുത്തി നേരത്തേ കുറ്റിയിട്ടിരുന്നു. ഇതിൽ നിന്നുള്ള കുറച്ച് സ്ഥലം കൂടി മേൽപാലം പദ്ധതിക്ക് ഉപയോഗിക്കും. പുതിയ സ്ഥലമെടുപ്പു വേണ്ടി വരില്ല.
പൈപ്പ് മാറ്റുക ബുദ്ധിമുട്ട്
പദ്ധതി നടത്തിപ്പുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് അടിപ്പാത നിർമിക്കാനുദ്ദേശിക്കുന്ന നിലവിലെ ദേശീയപാതയുടെ കുറുകെ അടിയിലൂടെ മേലെ ചൊവ്വയിലെ കൂറ്റൻ ജലസംഭരണിയിലേക്കുള്ള പൈപ്പ് മാറ്റാനുള്ള ബുദ്ധിമുട്ടു വ്യക്തമാകുന്നത്. പൈപ്പ് മാറ്റുന്നതിന് മാത്രം ഏറെ നാളത്തെ പ്രവൃത്തി വേണ്ടിവരും. അത്രയും കാലം നഗരത്തിനു വെള്ളം മുടങ്ങും.
അടിപ്പാത നിർമാണത്തിന് വേണ്ടി പൈപ്പ് മാറ്റിയാൽ അടിപ്പാതയുമായി ബന്ധപ്പെട്ട പ്രാരംഭ നിർമാണ പ്രവൃത്തികൾ കഴിഞ്ഞ് മാത്രമേ പുതിയ പൈപ്പ് ഇടുന്ന പ്രവൃത്തി തുടങ്ങാൻ സാധിക്കുകയുള്ളൂ. പൈപ്പ് പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട മുഴുവൻ ചുമതലയും അടിപ്പാത നിർമിക്കുന്ന റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ തന്നെ ചെയ്യണമെന്ന് ജല അതോറിറ്റി ആവശ്യപ്പെട്ടിരുന്നു.
അടിപ്പാത നിർമാണ പ്രവൃത്തികൾ നടക്കുമ്പോൾ മേലെ ചൊവ്വയിലെ ഗതാഗതം ക്രമീകരിക്കുന്നതെങ്ങനെയെന്നത് റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനെയും ദേശീയപാത അധികൃതരെയും ആശങ്കപ്പെടുത്തിയ കാര്യമായിരുന്നു. മേൽപാലം നിർമിക്കുമ്പോൾ തൂണുകളുടെ പൈലിങ് പ്രവൃത്തികളടക്കം നിലവിലെ റോഡിൽ തന്നെ ചെറിയ ക്രമീകരണം നടത്തി ചെയ്യാം. വാഹനങ്ങളെ കടത്തി വിടുകയുമാകാം. മേൽപാലം നിർമിക്കാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ പാലത്തിന്റെ പ്ലാനുമായി ബന്ധപ്പെട്ട ചർച്ചകളും തുടങ്ങിയിട്ടണ്ട്.
മേലെ ചൊവ്വയുടെ കണ്ണൂർ ഭാഗം റോഡിൽ നിന്ന് തുടങ്ങി മട്ടന്നൂർ റോഡിലേക്കും തലശ്ശേരി റോഡിലേക്കും പ്രവേശിക്കുന്ന രീതിയിലായിരിക്കും മേൽപാലം എന്നാണ് അറിയാൻ കഴിയുന്നത്.കെട്ടിടങ്ങൾ, സ്ഥലം എന്നിവ ഏറ്റെടുത്ത വകയിൽ 16 കോടി രൂപ നഷ്ടപരിഹാരം നൽകി.അടിപ്പാത നിർമാണത്തിന് മാത്രം (സർവീസ് റോഡ്, മറ്റ് അനുബന്ധ നിർമാണം ഒഴികെ) ചെലവ് പ്രതീക്ഷിക്കുന്നത് 19.4 കോടി.
ഗതാഗതം കുരുങ്ങാതിരിക്കാൻ
കണ്ണൂർ നഗരത്തിൽ മുഴുവൻ സമയ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ജംക്‌ഷനാണ് മട്ടന്നൂർ–തലശ്ശേരി–കണ്ണൂർ റോഡുകൾ കൂടിച്ചേരുന്ന മേലെചൊവ്വ ജംക്‌ഷൻ. ഇവിടത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് 26.86 കോടി രൂപ ചെലവിൽ അടിപ്പാത പദ്ധതിക്ക് അനുമതി നൽകിയത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കാൻ ഉദ്ദേശിച്ച അടിപ്പാതയുടെ നിർമാണ ചുമതല റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനായിരുന്നു.
ചെലവ് കുറയും
മേലെ ചൊവ്വയിൽ മേൽപാലമാണ് നിർമിക്കുന്നതെങ്കിൽ പോലും നിലവിലെ സാഹചര്യത്തിൽ ചെലവ് കൂടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കാരണം ജല സംഭരണിയിലേക്കുള്ള പൈപ്പ് മാറ്റി സ്ഥാപിക്കൽ, അതുവരെ കണ്ണൂർ നഗരത്തിനും പരിസര പ്രദേശങ്ങൾക്കും ശുദ്ധജലം നൽകാൻ ബദൽ സംവിധാനം ഏർപ്പെടുത്തൽ എന്നിവയ്ക്ക് ഭീമമായ ചെലവ് വേണ്ടിവരുമായിരുന്നു.
മേൽപാലം പദ്ധതിക്ക് വേണ്ടിവരുന്ന കൂടുതൽ സ്ഥലം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിലുള്ളതിനാൽ ചെലവ് ചുരുക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 26.86 കോടി രൂപയാണ് അടിപ്പാതയ്ക്ക് അനുവദിച്ചിരുന്നതെങ്കിലും 34.6 കോടിയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്.
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Breaking News
കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്