Connect with us

Breaking News

അടിപ്പാത ഇല്ല; മേലെ ചൊവ്വയിൽ മേൽപാലം വരും

Published

on

Share our post

കണ്ണൂർ: മേലെ ചൊവ്വയിൽ അടിപ്പാത പണിയാനുള്ള തീരുമാനം ഉപേക്ഷിച്ചു. പകരം മേൽപാലം പണിയാൻ സർക്കാർ ഉത്തരവിറക്കി. റോഡിനടിയിലെ പ്രധാനപ്പെട്ട ശുദ്ധജല പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക തടസ്സമാണ് അടിപ്പാത നിർമാണം ഉപേക്ഷിക്കാൻ കാരണമായത്. വെളിയമ്പ്രയിൽ നിന്ന് കണ്ണൂർ നഗരത്തിലേക്കു വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് മേലെചൊവ്വ ജംക്‌ഷനിലൂടെയാണു ടാങ്കിലെത്തുന്നത്.

അടിപ്പാതയ്ക്ക് ഏറ്റെടുത്ത സ്ഥലത്തിനു പുറമേ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കാൻ ഉദ്ദേശിച്ച സ്ഥലം കൂടി ഉൾപ്പെടുത്തിയാണ് മേൽപാലം നിർമിക്കുക. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്കു വേണ്ടി നിലവിലെ ദേശീയപാതയ്ക്ക് ഇരുവശത്തുമായി സ്ഥലം അളന്നു തിട്ടപ്പെടുത്തി നേരത്തേ കുറ്റിയിട്ടിരുന്നു. ഇതിൽ നിന്നുള്ള കുറച്ച് സ്ഥലം കൂടി മേൽപാലം പദ്ധതിക്ക് ഉപയോഗിക്കും. പുതിയ സ്ഥലമെടുപ്പു വേണ്ടി വരില്ല.

പൈപ്പ് മാറ്റുക ബുദ്ധിമുട്ട്

പദ്ധതി നടത്തിപ്പുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് അടിപ്പാത നിർമിക്കാനുദ്ദേശിക്കുന്ന നിലവിലെ ദേശീയപാതയുടെ കുറുകെ അടിയിലൂടെ മേലെ ചൊവ്വയിലെ കൂറ്റൻ ജലസംഭരണിയിലേക്കുള്ള പൈപ്പ് മാറ്റാനുള്ള ബുദ്ധിമുട്ടു വ്യക്തമാകുന്നത്. പൈപ്പ് മാറ്റുന്നതിന് മാത്രം ഏറെ നാളത്തെ പ്രവൃത്തി വേണ്ടിവരും. അത്രയും കാലം നഗരത്തിനു വെള്ളം മുടങ്ങും.

അടിപ്പാത നിർമാണത്തിന് വേണ്ടി പൈപ്പ് മാറ്റിയാൽ അടിപ്പാതയുമായി ബന്ധപ്പെട്ട പ്രാരംഭ നിർമാണ പ്രവൃത്തികൾ കഴിഞ്ഞ് മാത്രമേ പുതിയ പൈപ്പ് ഇടുന്ന പ്രവൃത്തി തുടങ്ങാൻ സാധിക്കുകയുള്ളൂ. പൈപ്പ് പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട മുഴുവൻ ചുമതലയും അടിപ്പാത നിർമിക്കുന്ന റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ തന്നെ ചെയ്യണമെന്ന് ജല അതോറിറ്റി ആവശ്യപ്പെട്ടിരുന്നു.

അടിപ്പാത നിർമാണ പ്രവൃത്തികൾ നടക്കുമ്പോൾ മേലെ ചൊവ്വയിലെ ഗതാഗതം ക്രമീകരിക്കുന്നതെങ്ങനെയെന്നത് റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനെയും ദേശീയപാത അധികൃതരെയും ആശങ്കപ്പെടുത്തിയ കാര്യമായിരുന്നു. മേൽപാലം നിർമിക്കുമ്പോൾ തൂണുകളുടെ പൈലിങ് പ്രവൃത്തികളടക്കം നിലവിലെ റോഡിൽ തന്നെ ചെറിയ ക്രമീകരണം നടത്തി ചെയ്യാം. വാഹനങ്ങളെ കടത്തി വിടുകയുമാകാം. മേൽപാലം നിർമിക്കാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ പാലത്തിന്റെ പ്ലാനുമായി ബന്ധപ്പെട്ട ചർച്ചകളും തുടങ്ങിയിട്ടണ്ട്.

മേലെ ചൊവ്വയുടെ കണ്ണൂർ ഭാഗം റോഡിൽ നിന്ന് തുടങ്ങി മട്ടന്നൂർ റോഡിലേക്കും തലശ്ശേരി റോഡിലേക്കും പ്രവേശിക്കുന്ന രീതിയിലായിരിക്കും മേൽപാലം എന്നാണ് അറിയാൻ കഴിയുന്നത്.കെട്ടിടങ്ങൾ, സ്ഥലം എന്നിവ ഏറ്റെടുത്ത വകയിൽ 16 കോടി രൂപ നഷ്ടപരിഹാരം നൽകി.അടിപ്പാത നിർമാണത്തിന് മാത്രം (സർവീസ് റോഡ്, മറ്റ് അനുബന്ധ നിർമാണം ഒഴികെ) ചെലവ് പ്രതീക്ഷിക്കുന്നത് 19.4 കോടി.

ഗതാഗതം കുരുങ്ങാതിരിക്കാൻ

കണ്ണൂർ നഗരത്തിൽ മുഴുവൻ സമയ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ജംക്‌ഷനാണ് മട്ടന്നൂർ–തലശ്ശേരി–കണ്ണൂർ റോഡുകൾ കൂടിച്ചേരുന്ന മേലെചൊവ്വ ജംക്‌ഷൻ. ഇവിടത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് 26.86 കോടി രൂപ ചെലവിൽ അടിപ്പാത പദ്ധതിക്ക് അനുമതി നൽകിയത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കാൻ ഉദ്ദേശിച്ച അടിപ്പാതയുടെ നിർമാണ ചുമതല റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനായിരുന്നു.

ചെലവ് കുറയും

മേലെ ചൊവ്വയിൽ മേൽപാലമാണ് നിർമിക്കുന്നതെങ്കിൽ പോലും നിലവിലെ സാഹചര്യത്തിൽ ചെലവ് കൂടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കാരണം ജല സംഭരണിയിലേക്കുള്ള പൈപ്പ് മാറ്റി സ്ഥാപിക്കൽ, അതുവരെ കണ്ണൂർ നഗരത്തിനും പരിസര പ്രദേശങ്ങൾക്കും ശുദ്ധജലം നൽകാൻ ബദൽ സംവിധാനം ഏർപ്പെടുത്തൽ എന്നിവയ്ക്ക് ഭീമമായ ചെലവ് വേണ്ടിവരുമായിരുന്നു.

മേൽപാലം പദ്ധതിക്ക് വേണ്ടിവരുന്ന കൂടുതൽ സ്ഥലം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിലുള്ളതിനാൽ ചെലവ് ചുരുക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 26.86 കോടി രൂപയാണ് അടിപ്പാതയ്ക്ക് അനുവദിച്ചിരുന്നതെങ്കിലും 34.6 കോടിയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!