Breaking News
പടിയൂരിൽ കിൻഫ്ര പാർക്ക് യാഥാർഥ്യത്തിലേക്ക്; ഭൂമിയുടെ അതിർത്തി നിർണയം 20 മുതൽ

പടിയൂർ : 4 വർഷം മുൻപ് പ്രഖ്യാപിക്കപ്പെട്ട പടിയൂർ കിൻഫ്ര പാർക്ക് യാഥാർഥ്യത്തിലേക്ക്. വ്യവസായ വകുപ്പിന് കീഴിൽ പടിയൂർ പഞ്ചായത്തിലെ പടിയൂർ, കല്യാട് വില്ലേജുകളെ ഉൾപ്പെടുത്തി ലക്ഷ്യമിട്ടിട്ടുള്ള കിൻഫ്ര വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി നിർണയം 20 മുതൽ ആരംഭിക്കും.
പടിയൂർ വില്ലേജിലെ കുയിലൂർ, പടിയൂർ ദേശത്തും കല്യാട് വില്ലേജിലെ ഊരത്തൂർ ദേശത്തുമായി 708.59 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. അളവുമായി ബന്ധപ്പെട്ട് ഭൂ ഉടമകളും അഭിപ്രായങ്ങളും നിർദേശങ്ങളും അറിയുന്നതിനായി ഇന്നലെ പടിയൂർ പഞ്ചായത്ത് ഓഫിസിൽ നടന്ന യോഗത്തിൽ കിൻഫ്രയുടെ ഭൂമി ഏറ്റെടുക്കൽ വിഭാഗം കാര്യങ്ങൾ വിശദീകരിച്ചു.
ആദ്യം ആകെ ഏറ്റെടുക്കുന്ന ഭൂമിയുടെ നാല് അതിരുകൾ നിർണയിക്കൽ ആണു 20 മുതൽ നടത്തുന്നത്. പൂർത്തിയാകുന്ന മുറയ്ക്ക് വ്യക്തികളുടെ ഭൂമിയുടെ അതിർത്തി നിർണയം ആരംഭിക്കും. ഏറ്റെടുക്കേണ്ട ഭൂമിയുടെ പട്ടയം ഉൾപ്പെടെയുളള പ്രമാണങ്ങൾ ഉണ്ടാക്കുന്നതിനും അതിർത്തി നിർണയം സംബന്ധിച്ച കാര്യങ്ങൾ വേഗം പൂർത്തിയാക്കുന്നതിനും അളവ് നടത്തുന്നതിനും ഭൂ ഉടമകൾ സഹകരിക്കണം.
ഭൂമി ഏറ്റെടുക്കുമ്പോൾ പ്രദേശത്തുണ്ടാകുന്ന സാമൂഹികാഘാത പഠനം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്‌മെന്റ് നേരത്തേ പൂർത്തിയാക്കുകയും സർക്കാർ അംഗീകരിക്കുകയും ചെയ്തതാണ്.
250 ഏക്കർ ഭൂമി കല്യാട് വില്ലേജിലും 458. 59 ഏക്കർ ഭൂമി പടിയൂർ വില്ലേജിലുമാണു ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം 2019ൽ ആണ് ഉണ്ടായത്. വിജ്ഞാപനം വന്ന തീയതിക്കു 3 വർഷം മുൻപ് മേഖലയിൽ നടന്ന ക്രയ-വിക്രയങ്ങളുടെ മതിപ്പ് വിലയുടെ ശരാശരി കണക്കാക്കി ഭൂ ഉടമകളിൽ നിന്നും നേരിട്ട് ഏറ്റെടുക്കുന്ന രീതിയാണു നടപ്പാക്കുക. പ്രദേശത്തെ റോഡുള്ളതും ഇല്ലാത്തതുമായ മേഖലകളാക്കി തിരിച്ചും കാർഷിക വിളകളിൽ നിന്നുള്ള ആദായവും മറ്റും കണക്കാക്കിയാണ് വില നിശ്ചയം.
ഏറ്റെടുക്കുന്ന ഭൂമി ജനവാസം തീരെ കുറഞ്ഞ മേഖലയാണ്. 700 ഏക്കറിനുള്ളിൽ 20ൽ താഴെ വീടുകൾ മാത്രമാണ് ഉൾപ്പെടുന്നത്. പടിയൂർ വില്ലേജിൽ ഏറ്റെടുക്കുന്ന ഭൂമി സംസ്ഥാന ഹൈവേയോടും പഴശ്ശി പദ്ധതി പ്രദേശത്തോടും ചേർന്ന പ്രദേശമാണ്. പഴശ്ശി സാഗർ ജല വൈദ്യുത പദ്ധതി പ്രദേശം എന്ന നിലയിലും വെള്ളം യഥേഷ്ടം ലഭിക്കുമെന്നതിനാലും തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയോടു ചേർന്ന പ്രദേശം എന്നതും വ്യവസായ പാർക്കിന്റെ സാധ്യത വർധിപ്പിക്കുന്നതാണ്.
ഏറ്റെടുക്കുന്ന ഭൂമിയുടെ 3ൽ 2 ഭാഗവും എസ്റ്റേറ്റ് മേഖല ആയതിനാൽ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാനാകുമെന്നാണു അധികൃതരുടെ പ്രതീക്ഷ. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കിൻഫ്ര അഡ്വൈസർ വി.എം.സജീവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.മിനി, അംഗങ്ങളായ കെ.ശോഭന, ആർ.രാജൻ, കിൻഫ്ര കോ – ഓർഡിനേറ്റർ എൻ.വി.ബാബുരാജ്, ഫീൽഡ് അസിസ്റ്റന്റ് എം.വി രാംദാസ്, പി.ഷിനോജ് എന്നിവർ പ്രസംഗിച്ചു.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്