Connect with us

Breaking News

ഗ്രഫീൻ ഉൽപ്പാദനം തുടങ്ങി ; വർഷംതോറും ആറുലക്ഷം ലിറ്റർ ഗ്രഫീൻ പൗഡർ സംസ്കരിക്കാൻ ശേഷി

Published

on

Share our post

കൊച്ചി: നാളെയുടെ പദാർഥം എന്നു വിശേഷിപ്പിക്കുന്ന ഗ്രഫീൻ അധിഷ്ഠിത വ്യാവസായികോൽപ്പാദനത്തിന് കേരളത്തിൽ തുടക്കമായി. പ്രമുഖ വ്യവസായ ഗ്രൂപ്പായ മുരുഗപ്പയുടെ കീഴിലുള്ള കൊച്ചിയിലെ കാർബോറാണ്ടം യൂണിവേഴ്സലാണ്‌ (സിയുഎംഐ) ഗ്രഫീൻ ഉൽപ്പാദനത്തിന് തുടക്കംകുറിച്ചത്. ഇ​ല​ക്​​ട്രിക്, ഇ​ല​ക്​​ട്രോ​ണി​ക് വ്യ​വ​സാ​യ​ങ്ങളിൽ ഉൾപ്പെടെ ​ഗ്ര​ഫീ​ന് വ​ൻസാ​ധ്യ​ത​യാ​ണു​ള്ള​ത്.

സ്വാഭാവിക സിന്തറ്റിക് റബർ ഗുണനിലവാരം ഉയർത്തൽ, കൊറോഷൻ കോട്ടിങ്‌, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാർജിങ്‌ വേഗം വർധിപ്പിക്കൽ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക്‌ ഗ്രഫീൻ ഉപയോഗിക്കുന്നുണ്ട്‌. ‘ഗ്രഫീനോ’ എന്ന പേരിൽ പ്രത്യേക പദ്ധതി ആവിഷ്കരിച്ചാണ്‌ കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രഫീൻ ഉൽപ്പാദനത്തിലേക്ക് കടന്നത്‌. കൊച്ചിയിൽ കാക്കനാട് ഇതിനായി പ്രത്യേക ലാബും പ്ലാന്റും സ്ഥാപിച്ചു. 12,000 ചതുരശ്രയടി വിസ്തൃതിയിലുള്ള പ്ലാന്റിന് വർഷംതോറും ആറുലക്ഷം ലിറ്റർ ഗ്രഫീൻ പൗഡർ സംസ്കരിക്കാൻ ശേഷിയുണ്ട്.

മൂന്ന്‌ മേഖലയിൽ
 നിർമിക്കും
കോമ്പോസിറ്റുകൾ, കോട്ടിങ്‌, ഊർജം എന്നിങ്ങനെ മൂന്നു പ്രധാന മേഖലകളിലാണ് കാർബോറാണ്ടം ഗ്രഫീൻ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നത്. ഇലാസ്റ്റമേഴ്സ്, കോൺക്രീറ്റ്, തെർമോസെറ്റിങ്‌, പോളിമറുകൾ എന്നിവയിലാണ് കോമ്പോസിറ്റ് മേഖലയിലെ ഊന്നൽ. ഓട്ടോ ഡീറ്റെയ്‌ലിങ്ങിൽ ഗ്രഫീൻ കോട്ടിങ്‌ ഉപയോഗപ്പെടുത്തുന്നുണ്ട്. ആന്റി കൊറോഷൻ, ആന്റി മൈക്രോബയൽ മേഖലകളിലും കാർബോറാണ്ടം ശ്രദ്ധപതിപ്പിക്കുന്നു. സൂപ്പർ കപ്പാസിറ്ററുകൾ, ബാറ്ററികൾ, സോളാർ സെല്ലുകൾ എന്നിവയ്‌ക്ക്‌ ആവശ്യമായ ഗ്രഫീൻ ഉൽപ്പന്നങ്ങളും നിർമിക്കുന്നുണ്ട്.

വ്യാവസായികോൽപ്പാദനത്തിന്‌ ആവശ്യമായ ഗവേഷണങ്ങൾക്കായി മാഞ്ചസ്റ്റർ സർവകലാശാല, ചെന്നൈ ഐഐടി, കൊച്ചി സർവകലാശാല എന്നിവയുമായി ധാരണപത്രവും ഒപ്പിട്ടിട്ടുണ്ട്.രാജ്യത്ത്‌ ആദ്യമായി കേരളത്തിൽ ആരംഭിക്കുന്ന ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രഫീനിൽ കാർബോറാണ്ടം സജീവപങ്കാളിയാണ്. തമിഴ്നാട് ആസ്ഥാനമായ കമ്പനി കേരളത്തിലെത്തി 60 വർഷം പൂർത്തിയാക്കുമ്പോൾ ഗ്രഫീൻ ഉൽപ്പാദനത്തിന് തുടക്കമിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുരുഗപ്പ ഗ്രൂപ്പ് ചെയർമാൻ എം എം മുരുഗപ്പൻ പറഞ്ഞു.

നിർണായക ചുവട്‌: മന്ത്രി
ഭാവി വ്യവസായവളർച്ചയിൽ നിർണായക ചുവടുവയ്പാണ് കേരളം നടത്തിയിരിക്കുന്നതെന്ന്‌ കാർബോറാണ്ടം ഗ്രഫീൻ സെന്റർ സന്ദർശിച്ച വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഗ്രഫീൻ ഗവേഷണത്തിന് ഓക്സ്ഫോർഡ്, എഡിൻബറോ സർവകലാശാലകളുമായി കേരളം ധാരണപത്രം ഒപ്പിട്ടിരുന്നു. ഗ്രഫീൻ അധിഷ്ഠിത വ്യവസായപാർക്കുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്‌ സംസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെയും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിനെയും കമ്പനി ചെയർമാൻ എം എം മുരുഗപ്പൻ, മാനേജിങ്‌ ഡയറക്ടർ എൻ അനന്തശേഷൻ എന്നിവർ സ്വീകരിച്ചു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!