Breaking News
മലയാളികളെ മോഹിപ്പിക്കുന്ന ഫേസ്‌ക്രീമുകളും ലിപ്‌സ്‌റ്റിക്കും പൗഡറുമെല്ലാം കുഴപ്പക്കാർ, റെയ‌്ഡിൽ പിടിച്ചെടുത്തത് 4.19 ലക്ഷത്തിന്റെ വ്യാജന്മാരെ

തിരുവനന്തപുരം: ഡ്രഗ്‌സ് കൺട്രോൾ ഇന്റലിജൻസ് വിഭാഗം ഫാൻസി സ്റ്റോറുകളിലും മറ്റും നടത്തിയ റെയ്ഡിൽ ഗുണനിലവാരമില്ലാത്ത ഫേസ് ക്രീമുകളും ലിപ്‌സ്റ്റിക്കുകളും പൗഡറുകളും അടക്കം 4.19 ലക്ഷത്തിന്റെ വ്യാജ സൗന്ദര്യ വസ്‌തുക്കൾ പിടികൂടി. ഇവയിൽ ഏറെയും ഗൾഫിൽ നിന്നുള്ളതാണ്.അതേസമയം, ഗുണമേൻമയില്ലാത്ത ഫേസ് ക്രീം നിർമ്മിച്ചിരുന്ന തൃശൂർ മനക്കൊടിയിലെ ഒരു സ്ഥാപനം പൂട്ടിച്ചു.53 സ്ഥാപനങ്ങളിൽ നടത്തിയ റെയ്‌ഡിൽ 17 കേസുകളും രജിസ്റ്റർ ചെയ്‌തു. ‘ഓപ്പറേഷൻ സൗന്ദര്യഠ”എന്ന പേരിലുള്ള റെയ്‌ഡ് ഇന്നും തുടരും.
വ്യാജ സൗന്ദര്യവർദ്ധക വസ്‌തുക്കളുടെ വില്പന വ്യാപകമായതിനെ കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ടി
നെ തുടർന്നാണ് നടപടിയെന്ന് ഇന്റലിജൻസ് ബ്രാഞ്ച് അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ കെ.വി. സുധീഷ് പറഞ്ഞു.പിടിച്ചെടുത്ത ഉത്‌പന്നങ്ങൾ അതത് ജില്ലകളിലെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിൽ ഹാജരാക്കി.ഗൾഫിൽ നിന്നുവരുന്ന വ്യക്തികളുടെ കൈവശം പെട്ടിയിലാക്കി കൊടുത്തുവിടുന്ന ഇത്തരം സാധനങ്ങൾ കസ്റ്റംസ് ഗൗനിക്കാറില്ല. മലപ്പുറം തിരൂരിലേക്കാണ് ഇവ പ്രധാനമായും എത്തുന്നത്.
തിരൂരിൽ നിന്നാണ് മറ്റു ജില്ലകളിലേക്ക് വില്പനയ്ക്ക് എത്തുന്നത്. കാസർകോട് ഹോംകെയർ മാർക്കറ്റിംഗ് എന്ന സ്ഥാപനത്തിൽ നിന്നാണ് ഏറ്റവും കൂടതൽ സാധനങ്ങൾ പിടിച്ചെടുത്തത് (74,000 രൂപ). കണ്ണൂർ ടൗണിൽ നിന്നും തളിപ്പറമ്പിൽ നിന്നുമായി 40,000 രൂപയുടെയും കോഴിക്കോട് നിന്ന് 20,500 രൂപയുടെയും വസ്‌തുക്കൾ കണ്ടെത്തി.ബോധവത്കരണം നടത്തുംഗുണനിലവാരമില്ലാത്ത വ്യാജ സൗന്ദര്യവർദ്ധക വസ്‌തുക്കളെക്കുറിച്ച് പൊതുജനങ്ങൾക്ക് ധാരണയില്ലെന്നും ബോധവത്‌കരണ ക്ലാസുകൾ അത്യാവശ്യമാണെന്നും ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അധികൃതർ പറഞ്ഞു.
തുടക്കത്തിൽ വ്യാപാരികൾക്കും ബ്യൂട്ടീഷ്യന്മാർക്കും ബോധവത്‌കരണ ക്ലാസ് നടത്തും.ജീവനക്കാർ വേണംഡ്രഗ്സ് കൺട്രോൾ വിഭാഗത്തിൽ ഇൻസ്‌പെക്‌ടർമാരുടെയും വാഹനങ്ങളുടെയും എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. പരിശോധനകൾ വ്യാപകമാക്കേണ്ടത് അനിവാര്യമാണെന്നും ഉദ്യോഗസ്ഥരുടെ അപര്യാപ്‌തത വകുപ്പിന് പ്രതിസന്ധി സൃഷ്‌ടിക്കുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
290 ഡ്രഗ്‌സ് ഇൻസ്‌പെക്‌ടർമാർ വേണ്ടിടത്ത് 47 പേർ മാത്രമാണ് ഉളളതെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു. 47 ഇൻസ്‌പെക്‌ടർമാർക്ക് സഞ്ചരിക്കാൻ വകുപ്പിൽ 11 വാഹനങ്ങൾ മാത്രമാണുളളത്.’ഓപ്പറേഷൻ സൗന്ദര്യ വ്യാപകമാക്കാനാണ് തീരുമാനം. ഓൺലൈൻ വഴി സൗന്ദര്യവർദ്ധക വസ്‌തുക്കൾ വാങ്ങുന്നത് പരമാവധി ഒഴിവാക്കണം.”കെ.വി.സുധീഷ്‌അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ,ഇന്റലിജൻസ് ബ്രാഞ്ച്
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്