Connect with us

Breaking News

പൈപ്പിലൂടെയെത്തി, പാചകവാതകം

Published

on

Share our post

കണ്ണൂർ: കണ്ണൂർ നഗരത്തിലുമെത്തുകയാണ്‌ പൈപ്പുവഴിയുള്ള പാചകവാതകം.
ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയുടെ ഭാഗമായുള്ള സിറ്റി ഗ്യാസ്‌ ഗാർഹിക കണക്ഷനുള്ള പൈപ്പിടൽ കണ്ണൂർ കണ്ണോത്തുംചാലിലെത്തി. പൈപ്പുകൾ വഴി വീടുകളിൽ നേരിട്ട് പാചകവാതകം എത്തിക്കുന്നതാണ്‌ സിറ്റി ഗ്യാസ്‌ പദ്ധതി. ജില്ലയിലൂടെ കടന്നുപോകുന്ന ഗെയിൽ പൈപ്പ്‌ ലൈനിൽ കൂടാളിയിലാണ്‌ വിതരണ ഹബ്ബ്‌.

കൂടാളി പഞ്ചായത്തിലെ 250 ഓളം വീടുകളിലാണ്‌ സിറ്റി ഗ്യാസ്‌ കണക്‌ഷൻ ലഭ്യമായത്‌. കഴിഞ്ഞ നവംബർ ഒന്നിനാണ്‌ കൂടാളിയിൽ ആദ്യ കണക്‌ഷൻ നൽകിയത്‌. 460 പേരാണ്‌ ഇവിടെ സിറ്റി ഗ്യാസിനായി രജിസ്‌റ്റർ ചെയ്‌തത്‌. 350 വീടുകളിലേക്കുള്ള പ്ലംബ്ബിങ്‌ പ്രവൃത്തികൾ പൂർത്തിയായി. മാർച്ച്‌ ആദ്യവാരത്തോടെ രജിസ്‌റ്റർ ചെയ്‌ത മുഴുവൻ വീടുകളിലും കണക്‌ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ്‌ നടക്കുന്നത്‌.

കണ്ണൂർ കോർപറേഷനിലെ എട്ടുവാർഡുകളിലെ പൈപ്പിടൽ ഈ മാസം അവസാനത്തോടെ തുടങ്ങുന്നതിനാണ്‌ ലക്ഷ്യമിടുന്നത്‌. കോർപറേഷൻ പരിധിയിൽ എട്ടായിരം വീടുകളിലേക്കുള്ള പൈപ്പിടലാണ്‌ ആദ്യഘട്ടത്തിൽ. കൂടാളി സബ്‌സ്‌റ്റേഷനുസമീപത്തെ എട്ടുവാർഡുകളാണ്‌ ആദ്യഘട്ടത്തിൽ ഉൾപ്പെടുക. ഇവയ്‌ക്കുള്ള സർവേ പൂർത്തിയായി. പൈപ്പിടുന്നതിനുള്ള അനുമതി ഈയാഴ്‌ചയോടെ ലഭ്യമാകുമെന്നാണ്‌ പ്രതീക്ഷ.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഗ്യാസ് വിതരണം ചെയ്യുന്നതിനുള്ള സിറ്റി ഗ്യാസ് സ്‌റ്റേഷനാണ്‌ കൂടാളിയിലേത്‌. സുരക്ഷിതമായ പോളി എത്തിലിൻ പൈപ്പുകൾ ഉപയോഗിച്ചാണ് സിറ്റി ഗ്യാസ്‌ പദ്ധതിയിൽ വീടുകളിൽ പാചകവാതകം എത്തിക്കുക. വീടുകളിൽ കണക്ഷൻ എടുക്കുന്നതിന്‌ നിശ്ചിത തുക അടയ്‌ക്കണം. സബ്‌സിഡി ഇല്ലാത്ത ഗ്യാസിനേക്കാൾ 20 ശതമാനത്തോളം വിലക്കുറവിലാണ്‌ പാചകവാതകം ലഭിക്കുക. ഉപയോഗത്തിനനുസരിച്ചാണ്‌ മാസം പണം അടയ്‌ക്കേണ്ടത്‌. മുഴുവൻ സമയവും പാചകവാതകം ലഭ്യമാകുമെന്നതാണ് സിറ്റി ഗ്യാസിന്റെ പ്രധാന ആകർഷണം.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനും അദാനി ഗ്യാസ്‌ പ്രൈവറ്റ്‌ ലിമിറ്റഡും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. പൈപ്പ്‌ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ പാചകവാതകവും ലഭ്യമാക്കും.

വാഹനങ്ങൾക്കാവശ്യമായ വാതകം നിറയ്ക്കുന്നതിനായുള്ള അഞ്ച്‌ സിഎൻജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സ്‌റ്റേഷനുകളും ജില്ലയിലുണ്ട്‌. കണ്ണൂർ സെൻട്രൽ ജയിൽ, മട്ടന്നൂർ, പറശ്ശിനിക്കടവ്‌, പരിയാരം, കൂത്തുപറമ്പ്‌ എന്നിവിടങ്ങളിലാണിത്‌. പയ്യന്നൂർ, കമ്പിൽ എന്നിവിടങ്ങളിൽ ഈ മാസം അവസാനത്തോടെ പ്രവർത്തനക്ഷമമാകും. തലശേരി, തളിപ്പറമ്പ്‌, മാഹി എന്നിവിടങ്ങളിൽ സ്‌റ്റേഷനുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്‌.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!