Connect with us

Breaking News

ഫാം കാർണിവലിന് അണിഞ്ഞൊരുങ്ങി കാർഷിക ഗവേഷണ കേന്ദ്രം

Published

on

Share our post

ചെറുവത്തൂർ: ഗവേഷണ ഫലങ്ങൾ അടുത്തറിയാനും കാർഷിക വിദ്യാഭ്യാസ , ഗവേഷണ സാദ്ധ്യതകൾ പുതിയ തലമുറയ്‌ക്ക് മനസിലാക്കാനും ലക്ഷ്യമിട്ട് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഇരുപത് മുതൽ ആരംഭിക്കുന്ന ഫാം കാർണിവലിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കൃഷിയിടങ്ങളിൽ സവാരി നടത്താനും കൃഷിയിടങ്ങളിൽ തന്നെ പരിശീലനം നേടാനും സൗകര്യം ഒരുക്കുകയും ആരോഗ്യ .

വിജ്ഞാന, വിപണന സാദ്ധ്യതകൾ തുറന്നു നൽകുന്നതുമായ കാർണിവൽ ഇരുപതിന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.ഉദ്‌ഘാടനചടങ്ങിൽ കാർഷിക വികസന വകുപ്പ് മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും എം.രാജഗോപാലൻ എം.എൽ.എ സ്റ്റാൾ ഉദ്‌ഘാടനം ചെയ്യും. മത്സര വിജയികൾക്ക് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന സമ്മാനങ്ങൾ വിതരണം ചെയ്യും.

ഇ ചന്ദ്രശേഖരൻ എം.എൽ.എ, ടി.ഐ.മധുസൂദനൻ, കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ.കെ. ആര്യ, ഗവേഷണ വിഭാഗം മേധാവി ഡോ.മധു സുബ്രഹ്മണ്യൻ , വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ.ജേക്കബ് ജോണ്, രജിസ്ട്രാർ ഡോ.സക്കീർ ഹുസ്സൈൻ തുടങ്ങിയവർ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ എ.ഡി.ആർ ഡോ.ടി.വനജ, പടന്നക്കാട് കാർഷിക കോളേജ് ഡീൻ ഡോ.ടി.സജിത റാണി, അസോസിയേറ്റ് പ്രൊഫ.പി.കെ.രതീഷ്, ഡോ.എ.വി.മീര മഞ്ജുഷ, ഫാം സൂപ്രണ്ട് പി.അജിത് കുമാർ എന്നിവർ പങ്കെടുത്തു.കൃഷിയിട സവാരി ,സുരക്ഷിതഭക്ഷണം,പ്രകൃതി സൗഹൃദ കൃഷിപാഠങ്ങൾ പഠിച്ചും സുരക്ഷിത ഭക്ഷണം കഴിച്ചും ഊഞ്ഞാലാടിയും പ്രകൃതിയുടെ മടിത്തട്ടിൽ വിശ്രമിച്ചുകൊണ്ടുമുള്ള ഫാം സവാരിയാണ് കാർണിവലിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.

സൗജന്യ ബഹുമുഖ ആരോഗ്യ ക്യാമ്പ്, മെഡിറ്റേഷൻ, യോഗ, പ്രകൃതിചികിത്സ, നാട്ടുവൈദ്യം, മർമ്മ ചികിത്സ, ആയുർവേദം, ഹോമിയോ, അലോപ്പതി എന്നീ സമസ്ഥ ആരോഗ്യ രേഖകളെയും കോർത്തിണക്കിയ സൗജന്യ ആരോഗ്യ ക്യാമ്പും ഈ ഫെസ്റ്റിന്റെ ഭാഗമാണ്.വിവിധ കാർഷിക സാങ്കേതിക വിദ്യകളുടെ കൃഷിയിട പ്രദർശനം, കാർബൺ ന്യൂട്രൽ ഫാമിംഗ്, ജൈവ കൃഷി, വിളകളുടെ പ്രകൃതി സൗഹൃദ സംരക്ഷണ മുറകൾ എന്നിവ പഠിപ്പിക്കുന്ന കൃഷിയിട പ്രദർശന തോട്ടങ്ങൾ സവാരിക്കിടയിൽ കണ്ടു പഠിക്കാം.

ഫാം സവാരിക്കിടയിൽ തന്നെ വിവിധ കാർഷിക പരിശീലനങ്ങളും കാർഷിക സെമിനാറുകളും നേടാം. കാർഷിക യന്ത്രവത്കരണം. തെങ്ങിലെ സങ്കരണ പ്രക്രിയ, കൂൺ കൃഷി, ബഡ്ഡിംഗ് – ഗ്രാഫ്റ്റിംഗ്, തേനിച്ച കൃഷി, ജൈവ ഉത്പാദന ഉപാധികളുടെ നിർമ്മാണം. തേങ്ങയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം, കശുമാവ് കൃഷി, തെങ്ങുകൃഷി തുടങ്ങിയവയും പഠിക്കാം.ടിക്കറ്റ് നിരക്ക്അമ്പത് രൂപ -മുതിർന്നവർക്ക്ഇരുപത് രൂപ കുട്ടികൾക്ക്സ്കൂളുകൾക്ക് 25 ശതമാനം ഇളവ്രാവിലെ ഒമ്പത് മണി മുതൽ പത്ത് മണിവരെആറുമണി മുതൽ കലാപരിപാടികൾ


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!