Connect with us

Breaking News

പെരുമ ചോരാതെ വളക്കൈ ഓലകൾ

Published

on

Share our post

ശ്രീകണ്‌ഠപുരം: വേനൽക്കാലങ്ങളിൽ തളിപ്പറമ്പ്‌ –- ഇരിട്ടി റോഡിൽ വളക്കൈ പാലത്തിന്‌ സമീപത്തെ തോട്ടിൻകരയിൽ നിരനിരയായി തെങ്ങോല മെടയുന്നവർ ഇപ്പോൾ ഓർമയാണ്‌. മുമ്പ്‌ വീടുകളും സിനിമാ കൊട്ടകകളും മേയുന്നതിനാണ്‌ ഈ ഓലകളിൽ ഭൂരിഭാഗവും ഉപയോഗിച്ചിരുന്നത്‌. വീടുകളുടെ മേൽക്കൂരകളിലേക്ക്‌ ഓടും കോൺക്രീറ്റിനും മറ്റ്‌ അത്യന്താധുനിക സംവിധാനങ്ങളും ചേക്കേറിയപ്പോഴും ഓലകളുടെ പ്രാധാന്യം കുറയുന്നില്ല. കോൺക്രീറ്റ്‌ മേൽക്കൂരകളെ തണുപ്പിക്കാൻ ഓലകൾ വാങ്ങാനെത്തുന്നവരും ഏറുന്നു.

കാലം മാറിയിട്ടും വളക്കൈ ഓലകളുടെ പെരുമ ചോരുന്നില്ല. ക്ഷേത്രങ്ങൾ, തെയ്യക്കാവുകൾ എന്നിവിടങ്ങളിൽ മെടഞ്ഞ ഓല അവശ്യവസ്‌തുക്കളാണ്‌. വീടുകളിൽ മുത്തപ്പൻ കെട്ടിയാടുമ്പോൾ പതി നിർമിക്കുന്നതിനും ഓലവേണം. ബംഗളൂരു, മൈസൂരു, കുടക്‌ എന്നിവിടങ്ങളിൽനിന്നും വളക്കൈ ഓലതേടി എത്തുന്നവർ ഏറെ. ഡൽഹിയിലെ മുത്തപ്പൻ ക്ഷേത്രത്തിലേക്ക്‌ അടുത്തിടെയാണ്‌ കൊണ്ടുപോയത്‌.

ചെറുകുന്ന്‌ അന്നപൂർണേശ്വരി ക്ഷേത്രത്തിലേക്കുള്ള ഓല ഇവിടെ സ്‌റ്റോക്ക്‌ ചെയ്‌തിട്ടുണ്ട്‌. കൊട്ടിയൂർ ക്ഷേത്രത്തിലും ഉപയോഗിക്കുന്നുണ്ട്‌. ഉത്സവങ്ങൾ, സമ്മേളനങ്ങൾ എന്നിവയുടെ ഗേറ്റുകൾ അലങ്കരിക്കാനും എടുക്കുന്നുണ്ട്‌. കാർഷിക മേഖലയിലാണ്‌ മുഖ്യമായും ഉപയോഗിക്കുന്നത്‌. റബർ, കശുമാവ്‌, കവുങ്ങ്‌, കാപ്പി തൈകൾക്ക്‌ തണലേകുന്നതിൽ കൂടുതലും ഇവിടെയുള്ള ഓലകളാണ്‌. പശു, ആട്‌, കോഴിഫാമുകൾ നിർമിക്കാനും പ്രയോജനപ്പെടുത്തുന്നു. കുടകിലടക്കം കാപ്പി തൈകൾക്ക്‌ തണൽ പകരാനും ഉപയോഗിക്കുന്നുണ്ട്‌.

വളക്കൈ തോടിന്‌ സമീപം താമസിക്കുന്ന പി പി കമാലുദ്ദീനാണ്‌ മെടഞ്ഞ ഓല കച്ചവടം ചെയ്യുന്നത്‌. ഈ രംഗത്ത്‌ കമാലുദ്ദീൻ 20 വർഷമായി. പരമ്പരാഗതമായി കമാലുദ്ദിന്റെ കുടുംബത്തിനാണ്‌ ‘കുത്തക’. ബാപ്പ എം എറമുള്ളാനായിരുന്ന നേരത്തെ കച്ചവടം നടത്തിയത്‌. നവംബർ മുതൽ ഫെബ്രുവരിയാണ്‌ ഓലമെടയൽ കാലമെന്ന്‌ കലാമുദ്ദീൻ പറഞ്ഞു. മുമ്പ്‌ സീസണിൽ 300 പേർവരെ വളക്കൈ തോട്ടിൻകരയിലിരുന്നു ഓലമെടഞ്ഞിരുന്നതായി കമാലുദ്ദീൻ പറഞ്ഞു.

ഇപ്പോൾ വീടുകളിൽ കുടിൽ വ്യവസായം പോലെയാണ്‌ ഓലമെടയൽ. വളക്കൈ പരിസരത്തെ എൺപതോളം വീടുകളിൽനിന്നാണ്‌ ഓല മെടയിപ്പിക്കുന്നത്‌. നേരത്തെ വളക്കൈതോട്ടിലാണ്‌ ഓല കുതിർക്കാൻ ഇട്ടിരുന്നത്‌. വെള്ളം അഴുക്കാകുന്നതിനാൽ ഇപ്പോൾ ടാങ്കിലിട്ടാണ്‌ കുതിർക്കുന്നത്‌. പുൽപ്പുര മേയാൻ ഉപയോഗിക്കുന്ന ഒറ്റക്കീറ്റുള്ള ഓലകൾ അപൂർവമായി മാത്രമെ മെടയാറുള്ളൂവെന്ന്‌ ഈ രംഗത്തെ വിദഗ്‌ധനായ ദേശാഭിമാനി വളക്കൈ സ്‌റ്റോപ്പ്‌ ഏജന്റ്‌ എം കെ ശശിധരൻ പറഞ്ഞു. പേപ്പർ വിതരണത്തിന്‌ ശേഷമാണ്‌ ശശിധരൻ ഓലമെടയുന്നത്‌. വളക്കൈയിൽ ഏറ്റവും വേഗത്തിൽ ഓലമെടയുന്നവരിലൊരാളാണ്‌ ശശിധരനെന്ന്‌ കലാമുദ്ദീനും സാക്ഷ്യപ്പെടുത്തുന്നു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!