Connect with us

Breaking News

പെരുമ ചോരാതെ വളക്കൈ ഓലകൾ

Published

on

Share our post

ശ്രീകണ്‌ഠപുരം: വേനൽക്കാലങ്ങളിൽ തളിപ്പറമ്പ്‌ –- ഇരിട്ടി റോഡിൽ വളക്കൈ പാലത്തിന്‌ സമീപത്തെ തോട്ടിൻകരയിൽ നിരനിരയായി തെങ്ങോല മെടയുന്നവർ ഇപ്പോൾ ഓർമയാണ്‌. മുമ്പ്‌ വീടുകളും സിനിമാ കൊട്ടകകളും മേയുന്നതിനാണ്‌ ഈ ഓലകളിൽ ഭൂരിഭാഗവും ഉപയോഗിച്ചിരുന്നത്‌. വീടുകളുടെ മേൽക്കൂരകളിലേക്ക്‌ ഓടും കോൺക്രീറ്റിനും മറ്റ്‌ അത്യന്താധുനിക സംവിധാനങ്ങളും ചേക്കേറിയപ്പോഴും ഓലകളുടെ പ്രാധാന്യം കുറയുന്നില്ല. കോൺക്രീറ്റ്‌ മേൽക്കൂരകളെ തണുപ്പിക്കാൻ ഓലകൾ വാങ്ങാനെത്തുന്നവരും ഏറുന്നു.

കാലം മാറിയിട്ടും വളക്കൈ ഓലകളുടെ പെരുമ ചോരുന്നില്ല. ക്ഷേത്രങ്ങൾ, തെയ്യക്കാവുകൾ എന്നിവിടങ്ങളിൽ മെടഞ്ഞ ഓല അവശ്യവസ്‌തുക്കളാണ്‌. വീടുകളിൽ മുത്തപ്പൻ കെട്ടിയാടുമ്പോൾ പതി നിർമിക്കുന്നതിനും ഓലവേണം. ബംഗളൂരു, മൈസൂരു, കുടക്‌ എന്നിവിടങ്ങളിൽനിന്നും വളക്കൈ ഓലതേടി എത്തുന്നവർ ഏറെ. ഡൽഹിയിലെ മുത്തപ്പൻ ക്ഷേത്രത്തിലേക്ക്‌ അടുത്തിടെയാണ്‌ കൊണ്ടുപോയത്‌.

ചെറുകുന്ന്‌ അന്നപൂർണേശ്വരി ക്ഷേത്രത്തിലേക്കുള്ള ഓല ഇവിടെ സ്‌റ്റോക്ക്‌ ചെയ്‌തിട്ടുണ്ട്‌. കൊട്ടിയൂർ ക്ഷേത്രത്തിലും ഉപയോഗിക്കുന്നുണ്ട്‌. ഉത്സവങ്ങൾ, സമ്മേളനങ്ങൾ എന്നിവയുടെ ഗേറ്റുകൾ അലങ്കരിക്കാനും എടുക്കുന്നുണ്ട്‌. കാർഷിക മേഖലയിലാണ്‌ മുഖ്യമായും ഉപയോഗിക്കുന്നത്‌. റബർ, കശുമാവ്‌, കവുങ്ങ്‌, കാപ്പി തൈകൾക്ക്‌ തണലേകുന്നതിൽ കൂടുതലും ഇവിടെയുള്ള ഓലകളാണ്‌. പശു, ആട്‌, കോഴിഫാമുകൾ നിർമിക്കാനും പ്രയോജനപ്പെടുത്തുന്നു. കുടകിലടക്കം കാപ്പി തൈകൾക്ക്‌ തണൽ പകരാനും ഉപയോഗിക്കുന്നുണ്ട്‌.

വളക്കൈ തോടിന്‌ സമീപം താമസിക്കുന്ന പി പി കമാലുദ്ദീനാണ്‌ മെടഞ്ഞ ഓല കച്ചവടം ചെയ്യുന്നത്‌. ഈ രംഗത്ത്‌ കമാലുദ്ദീൻ 20 വർഷമായി. പരമ്പരാഗതമായി കമാലുദ്ദിന്റെ കുടുംബത്തിനാണ്‌ ‘കുത്തക’. ബാപ്പ എം എറമുള്ളാനായിരുന്ന നേരത്തെ കച്ചവടം നടത്തിയത്‌. നവംബർ മുതൽ ഫെബ്രുവരിയാണ്‌ ഓലമെടയൽ കാലമെന്ന്‌ കലാമുദ്ദീൻ പറഞ്ഞു. മുമ്പ്‌ സീസണിൽ 300 പേർവരെ വളക്കൈ തോട്ടിൻകരയിലിരുന്നു ഓലമെടഞ്ഞിരുന്നതായി കമാലുദ്ദീൻ പറഞ്ഞു.

ഇപ്പോൾ വീടുകളിൽ കുടിൽ വ്യവസായം പോലെയാണ്‌ ഓലമെടയൽ. വളക്കൈ പരിസരത്തെ എൺപതോളം വീടുകളിൽനിന്നാണ്‌ ഓല മെടയിപ്പിക്കുന്നത്‌. നേരത്തെ വളക്കൈതോട്ടിലാണ്‌ ഓല കുതിർക്കാൻ ഇട്ടിരുന്നത്‌. വെള്ളം അഴുക്കാകുന്നതിനാൽ ഇപ്പോൾ ടാങ്കിലിട്ടാണ്‌ കുതിർക്കുന്നത്‌. പുൽപ്പുര മേയാൻ ഉപയോഗിക്കുന്ന ഒറ്റക്കീറ്റുള്ള ഓലകൾ അപൂർവമായി മാത്രമെ മെടയാറുള്ളൂവെന്ന്‌ ഈ രംഗത്തെ വിദഗ്‌ധനായ ദേശാഭിമാനി വളക്കൈ സ്‌റ്റോപ്പ്‌ ഏജന്റ്‌ എം കെ ശശിധരൻ പറഞ്ഞു. പേപ്പർ വിതരണത്തിന്‌ ശേഷമാണ്‌ ശശിധരൻ ഓലമെടയുന്നത്‌. വളക്കൈയിൽ ഏറ്റവും വേഗത്തിൽ ഓലമെടയുന്നവരിലൊരാളാണ്‌ ശശിധരനെന്ന്‌ കലാമുദ്ദീനും സാക്ഷ്യപ്പെടുത്തുന്നു.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!