Breaking News
വേനൽ കനത്തു; മലയോരം വരൾച്ചയിലേക്ക്

ആലക്കോട് : വേനൽ കനത്തതോടെ മലയോരം വരൾച്ചയിലേക്ക്. പുഴകളിലെ നീരൊഴുക്ക് കുത്തനെ കുറഞ്ഞു. ചിലയിടങ്ങളിൽ നീരൊഴുക്ക് നാമമാത്രമായി. ദിവസങ്ങൾക്കുള്ളിൽ നീരൊഴുക്ക് നിലയ്ക്കുന്ന അവസ്ഥയുണ്ടാകും. മണക്കടവ്, ആലക്കോട്, കരുവഞ്ചാൽ പുഴകളിലെ നീരൊഴുക്കാണു കുത്തനെ കുറഞ്ഞത്. മലയോരമേഖലയിലെ പ്രധാന പുഴകളാണിവ. ഇവയിലെ നീരൊഴുക്കിനെ ആശ്രയിച്ചാണ് മേഖലയിലെ ജലലഭ്യത.
നീരൊഴുക്ക് നിലയ്ക്കുന്നതോടെ കിണറുകളും കുളങ്ങളും വറ്റിത്തുടങ്ങും. അതുകൊണ്ടു തന്നെ പുഴകളിലെ നീരൊഴുക്ക് കുറയുന്നത് നാട്ടുകാരിൽ ഭീതി ജനിപ്പിക്കുന്നു. മലയോരത്ത് നാലു പതിറ്റാണ്ട് മുൻപാണ് പുഴകളിലെ നീരൊഴുക്കിനു വ്യതിയാനം കണ്ടുതുടങ്ങിയത്.
മഴ മാറി ദിവസങ്ങൾക്കുള്ളിൽ നീരൊഴുക്ക് കുത്തനെ കുറയുകയും നിലയ്ക്കുകയും ചെയ്യുന്നു. അതിനുമുൻപ് മഴ മാറി മാസങ്ങൾ കഴിഞ്ഞാണ് നീരൊഴുക്ക് കുറഞ്ഞുതുടങ്ങിയിരുന്നത്. പുഴയോര കയ്യേറ്റമാണ് ഈ ദുരവസ്ഥയ്ക്കു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കുടിയേറ്റ കാലത്ത് ഈ പുഴകൾ വറ്റാറില്ലായിരുന്നെന്നു പഴമക്കാർ പറയുന്നു. പുഴയോരത്ത് കയ്യാല കെട്ടിയാണു ഭൂമി കയ്യേറുന്നത്. കെട്ടിയ ഭാഗം മണ്ണിട്ടു നികത്തുന്നു. ഇതുമൂലം ഇതിന് അടിയിലുള്ള ഉറവകൾ നശിക്കുന്നു. പുഴകളുടെ ഇരുവശങ്ങളിലും ഇത്തരം ഒട്ടേറെ കയ്യേറ്റങ്ങൾ നടന്നിട്ടുണ്ട്.
ഇതുമൂലം ഒട്ടേറെ ജലസ്രോതസ്സുകൾ ഇല്ലാതായി. നീരൊഴുക്ക് കുറയുന്നതിനു പ്രധാന കാരണം പുഴയോര കയ്യേറ്റമാണെങ്കിലും ഇത് തടയുന്നതിൽ അധികൃതർ നിഷ്ക്രിയത്വം തുടരുകയാണ്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്