Connect with us

Breaking News

നാടാകെ പടരും, മാങ്ങാട്ടിടത്തിന്റെ എരിവും രുചിയും

Published

on

Share our post

കൂത്തുപറമ്പ്: എരിവോടെയും വീര്യത്തോടെയും മാങ്ങാട്ടിടത്തെ പാടങ്ങളിൽ വിളഞ്ഞ ചുവപ്പ് നാടാകെ പരക്കും. ‘റെഡ് ചില്ലീസ് മങ്ങാട്ടിടം” ബ്രാൻഡിൽ മാങ്ങാട്ടിടത്തിന്റെ സ്വന്തം മുളകുപൊടികൾ ഈ മാസം അവസാനത്തോടെ വിപണിയിലിറങ്ങും. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്താണ്‌ റെഡ് ചില്ലീസ് പദ്ധതി ആരംഭിച്ചത്‌.
മാങ്ങാട്ടിടത്ത് കൃഷി ഭവന്റെ സഹായത്തോടെ 73 കർഷകർ വിവിധയിടങ്ങളിലായി 35 ഏക്കറിൽ വറ്റൽ മുളക് കൃഷി ആരംഭിച്ചു. 35 ഏക്കറിലെയും ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു.

കൂത്തുപറമ്പ് ബ്ലോക്കിന്റെ ചുമതലയിലുണ്ടായിരുന്ന കൃഷി അസി. ഡയറക്ടർ ബിന്ദു കെ മാത്യു കഴിഞ്ഞ സെപ്തംബറിലാണ് റെഡ് ചില്ലീസ് പദ്ധതി വിഭാവനം ചെയ്തത്. ബഹുരാഷ്‌ട്രകമ്പനികൾ വിപണിയിലെത്തിക്കുന്ന കറിപ്പൊടികളിൽ മാരക കീടനാശിനി സാന്നിധ്യമുണ്ടെന്ന് കണ്ടെത്തലാണ്‌ പദ്ധതിക്ക് പ്രേരണയായത്. മാങ്ങാട്ടിടത്ത് കൃഷി ഓഫീസർ എ സൗമ്യയും കൃഷി അസിസ്റ്റന്റുമാരായ ആർ സന്തോഷ് കുമാറും എം വിപിനും ചേർന്ന് കർഷകർക്ക് നൽകിയ പിന്തുണ പദ്ധതിയുടെ വിജയത്തിന് വഴിയൊരുക്കി.

‘സുലഭ’ ക്ലസ്റ്റർ മാത്രം മൂന്നേക്കറിൽ കൃഷി ചെയ്യുന്നുണ്ട്. അർമോർ (ഗുണ്ടൂർ), ‘സർപ്പൻ 92’ (കശ്മീരി മുളക്) എന്നിവയുടെ തൈകളാണ് കൃഷി ചെയ്യുന്നത്. മുളകുകൾ ശേഖരിക്കാനായി കൃഷിഭവന്റെ നേതൃത്വത്തിൽ എഫ്ഐജി അഗ്രി പാർക്ക് മാങ്ങാട്ടിടം പേരിൽ സംഘവും ആരംഭിച്ചിട്ടുണ്ട്. ശേഖരിച്ച മുളകുകൾ 18 മണിക്കൂറോളം ഡ്രയറുകളിൽവച്ച് ഉണക്കിയശേഷം പൊടിക്കും.

ഉണക്കാനായി ശങ്കരനെല്ലൂരിലും കരിയിലും ഡ്രയർ സംവിധാനവുമുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വറ്റൽ മുളകുകൾക്ക് വിപണിയിൽ 60 രൂപയാണ്‌. മാങ്ങാട്ടിടം കൃഷിഭവൻ കർഷകർക്ക് ഒരുകിലോ പഴുത്ത മുളകിന് 80 രൂപയാണ് നൽകുന്നത്. ഒരുകിലോപൊടിക്ക്‌ ആറുകിലോ വറ്റൽ മുളക് വേണം. കീടനാശിനി തളിക്കാത്ത മാങ്ങാട്ടിടത്തിന്റെ തനത് മുളക് പൊടിക്ക് ഒരു കിലോയ്‌ക്ക്‌ 1150 രൂപയാണ് വില. വൈകാതെ മഞ്ഞളും പൊടിയാക്കി വിപണിയിലിറക്കും.

കുടുംബശ്രീ വഴി മാങ്ങാട്ടിടത്തെ മുഴുവൻ വീടുകളിലും അഗ്രി പാർക്ക് വഴി സർക്കാർ ഓഫീസുകളിലും വിതരണം ചെയ്യും.86000 മുളക് തൈകളാണ്‌ ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. മണ്ണ് പാകപ്പെടുത്താനായി കർഷകർക്ക് കുമ്മായം 75 ശതമാനം സബ്‌സിഡിയോടെയും കൃഷി ചെയ്യുന്നവർക്ക് സെന്റിന് 80 രൂപയും ധനസഹായം നൽകി. പഞ്ചായത്തിൽ മുഴുവൻ കൃഷി വ്യാപിപ്പിക്കാനായി മുഴുവൻ വീടുകളിലും 20 തൈകൾ വീതം രണ്ടുലക്ഷം തൈകളും വിതരണം ചെയ്തിരുന്നു.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!