Connect with us

Breaking News

തുർക്കിക്ക് 100 കോടി പ്രഖ്യാപിച്ച പിണറായി സർക്കാർ പൂളക്കുറ്റി ദുരന്തബാധിതരെ അവഗണിക്കുന്നു; ജനകീയ സമിതി

Published

on

Share our post

പേരാവൂർ: ഭൂകമ്പ ബാധിതരായ തുർക്കിക്ക് 100 കോടി നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ ഉരുൾപൊട്ടലിൽ സർവതും നശിച്ച പൂളക്കുറ്റി ദുരന്തബാധിതർക്ക് സ്‌പെഷൽ പാക്കേജ് പ്രഖ്യാപിക്കാൻ പോലും തയ്യാറാവുന്നില്ലെന്ന് പൂളക്കുറ്റി-നെടുംപുറംചാൽ ജനകീയ സമിതി നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.ദുരന്തം നടന്നിട്ട് 200 ദിവസങ്ങൾ പൂർത്തിയായി.

കോളയാട്,കണിച്ചാർ,പേരാവൂർ എന്നീ പഞ്ചായത്തുകളിലായി മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടതടക്കം കോടികളുടെ നാശം കോളയാട്,കണിച്ചാർ,പേരാവൂർ എന്നീ പഞ്ചായത്തുകളിലായുണ്ടായി.

ദുരന്തമുണ്ടായതിന്റെ നാളുകളിൽ സ്ഥലം സന്ദർശിച്ചജനപ്രതിനിധികൾ പ്രഖ്യാപിച്ച സഹായങ്ങൾ നാമനാത്രമായാണ് ഇതുവരെയായിട്ടും നല്കിയത്.നിരവധി കുടുംബങ്ങൾ വീടില്ലാതെയും കൃഷിഭൂമി നഷ്ടപ്പെട്ടും ബന്ധുവീടുകളിലും മടും അഭയാർഥികളായി കഴിയുകയാണ്.

ഇത്തരം കർഷകരെ ഉടൻ പുനരധിവസിപ്പിക്കണം.പ്രഖ്യാപനങ്ങൾ നടത്തിയ ജനപ്രതിനിധികളെയും,ഇതുവരെയും ഒരു പ്രഖ്യാപനമോ വാഗ്ദാനമോ നല്കാത്ത ജനപ്രതിനിധികളെയും പ്രദേശത്തെ ജനങ്ങൾ മറക്കില്ലെന്നും ജനകീയ സമിതി ഓർമിപ്പിച്ചു.

ഉരുൾപൊട്ടലിന് കാരണമായ പ്രദേശത്തെ പാറമടകൾ ജീവൻ നഷ്ടപ്പെട്ടാലും വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാൻ ഇനി സമ്മതിക്കില്ല.പാറമടകളു അനധികൃതമായി പ്രവർത്തിപ്പിക്കാൻ ചിലർ നീക്കം നടത്തുന്നുണ്ട്.ഇതിനെ ജനങ്ങളെ അണിനിരത്തി ചെറുക്കും.

മുൻപ് അനധികൃതമായി പാറമടകൾക്ക് പ്രവർത്തനാനുമതി നല്കിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് ജനകീയ സമിതി കോടതിയെ സമീപിക്കും.മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം നശിച്ച നിലയിലാണ്.എത്രയുമടനെ മതിയായ നഷ്ടപരിഹാരം നല്കാൻ സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറാവണം.

നഷ്ടപരിഹാരം ഇനിയും വൈകുന്ന പക്ഷം പ്രക്ഷോഭസമരങ്ങളുമായി ജനകീയ സമിതി സർക്കാർ ഓഫീസുകൾക്ക് മുന്നിലെത്തും.പത്രസമ്മേളനത്തിൽ ജനകീയ സമിതി ചെയർമാൻ രാജു ജോസഫ് വട്ടപ്പറമ്പിൽ,ഷാജി കൈതക്കൽ,ജോസഫ് വട്ടവിരിപ്പിൽ,ഷിജു അറയ്ക്കക്കുടി,സാബു കീച്ചേരി എന്നിവർ സംബന്ധിച്ചു.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!