Connect with us

Breaking News

തുർക്കിക്ക് 100 കോടി പ്രഖ്യാപിച്ച പിണറായി സർക്കാർ പൂളക്കുറ്റി ദുരന്തബാധിതരെ അവഗണിക്കുന്നു; ജനകീയ സമിതി

Published

on

Share our post

പേരാവൂർ: ഭൂകമ്പ ബാധിതരായ തുർക്കിക്ക് 100 കോടി നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ ഉരുൾപൊട്ടലിൽ സർവതും നശിച്ച പൂളക്കുറ്റി ദുരന്തബാധിതർക്ക് സ്‌പെഷൽ പാക്കേജ് പ്രഖ്യാപിക്കാൻ പോലും തയ്യാറാവുന്നില്ലെന്ന് പൂളക്കുറ്റി-നെടുംപുറംചാൽ ജനകീയ സമിതി നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.ദുരന്തം നടന്നിട്ട് 200 ദിവസങ്ങൾ പൂർത്തിയായി.

കോളയാട്,കണിച്ചാർ,പേരാവൂർ എന്നീ പഞ്ചായത്തുകളിലായി മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടതടക്കം കോടികളുടെ നാശം കോളയാട്,കണിച്ചാർ,പേരാവൂർ എന്നീ പഞ്ചായത്തുകളിലായുണ്ടായി.

ദുരന്തമുണ്ടായതിന്റെ നാളുകളിൽ സ്ഥലം സന്ദർശിച്ചജനപ്രതിനിധികൾ പ്രഖ്യാപിച്ച സഹായങ്ങൾ നാമനാത്രമായാണ് ഇതുവരെയായിട്ടും നല്കിയത്.നിരവധി കുടുംബങ്ങൾ വീടില്ലാതെയും കൃഷിഭൂമി നഷ്ടപ്പെട്ടും ബന്ധുവീടുകളിലും മടും അഭയാർഥികളായി കഴിയുകയാണ്.

ഇത്തരം കർഷകരെ ഉടൻ പുനരധിവസിപ്പിക്കണം.പ്രഖ്യാപനങ്ങൾ നടത്തിയ ജനപ്രതിനിധികളെയും,ഇതുവരെയും ഒരു പ്രഖ്യാപനമോ വാഗ്ദാനമോ നല്കാത്ത ജനപ്രതിനിധികളെയും പ്രദേശത്തെ ജനങ്ങൾ മറക്കില്ലെന്നും ജനകീയ സമിതി ഓർമിപ്പിച്ചു.

ഉരുൾപൊട്ടലിന് കാരണമായ പ്രദേശത്തെ പാറമടകൾ ജീവൻ നഷ്ടപ്പെട്ടാലും വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാൻ ഇനി സമ്മതിക്കില്ല.പാറമടകളു അനധികൃതമായി പ്രവർത്തിപ്പിക്കാൻ ചിലർ നീക്കം നടത്തുന്നുണ്ട്.ഇതിനെ ജനങ്ങളെ അണിനിരത്തി ചെറുക്കും.

മുൻപ് അനധികൃതമായി പാറമടകൾക്ക് പ്രവർത്തനാനുമതി നല്കിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് ജനകീയ സമിതി കോടതിയെ സമീപിക്കും.മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം നശിച്ച നിലയിലാണ്.എത്രയുമടനെ മതിയായ നഷ്ടപരിഹാരം നല്കാൻ സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറാവണം.

നഷ്ടപരിഹാരം ഇനിയും വൈകുന്ന പക്ഷം പ്രക്ഷോഭസമരങ്ങളുമായി ജനകീയ സമിതി സർക്കാർ ഓഫീസുകൾക്ക് മുന്നിലെത്തും.പത്രസമ്മേളനത്തിൽ ജനകീയ സമിതി ചെയർമാൻ രാജു ജോസഫ് വട്ടപ്പറമ്പിൽ,ഷാജി കൈതക്കൽ,ജോസഫ് വട്ടവിരിപ്പിൽ,ഷിജു അറയ്ക്കക്കുടി,സാബു കീച്ചേരി എന്നിവർ സംബന്ധിച്ചു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!