Connect with us

Breaking News

സി.പി.എമ്മിന് തലവേദനയായി ‘തിരിഞ്ഞു കൊത്തൽ’; പലരും പലതും വിളിച്ചു പറയാൻ തുടങ്ങി…

Published

on

Share our post

കണ്ണൂർ: പാർട്ടിയുടെ തണലിൽ വളർന്ന ക്വട്ടേഷൻ സംഘംങ്ങൾ സി.പി.എമ്മിനെ തിരിഞ്ഞു കൊത്തുന്നു. പി.ജയരാജൻ സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കെ സജീവ പാർട്ടി പ്രവർത്തനത്തിലുണ്ടായിരുന്ന സംഘത്തെയാണ് പിന്നീട് സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധത്തിന്റെ പേരിൽ സി.പി.എം മാറ്റി നിർത്തിയിരുന്നത്.

ഈ സംഘം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പലതും വിളിച്ചു പറയാൻ തുടങ്ങിയത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി.

പാർട്ടി തങ്ങളെക്കൊണ്ട് പലതും ചെയ്യിച്ചുവെന്നും ആഹ്വാനം ചെയ്തവർ സുരക്ഷിതരായി കഴിയുകയും ആഹ്വാനം നടപ്പാക്കാനിറങ്ങിയവർ പുറത്താവുകയും ചെയ്തുവെന്ന ആരോപണമാണ് ആകാശ് തില്ലങ്കേരി സമൂഹ മാധ്യമത്തിൽ ഉയർത്തിയിരിക്കുന്നത്.

ഇതിനെതിരെ സിപിഎം സഹയാത്രികരും പ്രവർത്തകരും സമൂഹമാധ്യമത്തിൽ പ്രതികരിക്കാൻ തുടങ്ങിയതോടെ ആരോപണങ്ങൾ സഭ്യതയുടെ അതിരു തകർത്തു. ലഹരിക്കടത്തും കള്ളവാറ്റും സ്ത്രീ വിഷയവുമെല്ലാം ആരോപണങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത് സിപിഎമ്മിനു തലവേദനയായി.

സ്വർണക്കടത്തും ക്വട്ടേഷൻ പ്രവർത്തനവും വിവാദമായപ്പോഴാണ് സി.പി.എം ആകാശ് തില്ലങ്കേരിയെയും സംഘത്തെയും തള്ളിപ്പറയാൻ തയാറായത്. ഈ സംഘത്തെ നേരത്തേ പാർട്ടി പുറത്താക്കിയിരുന്നുവെന്ന് പറഞ്ഞാണ് നേതൃത്വം തലയൂരിയത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വധിച്ച കേസിലെ പ്രതിയാണ് ആകാശ്. പാർട്ടി തങ്ങളെക്കൊണ്ട് പലതും ചെയ്യിപ്പിച്ചുവെന്ന വെളിപ്പെടുത്തൽ ഷുഹൈബ് വധത്തിൽ സി.പി.എം നേതൃത്വത്തിനുള്ള പങ്കിലേക്കാണു വിരൽചൂണ്ടുന്നത്.

ഇത് രാഷ്ട്രീയ വിഷയമായി കോൺഗ്രസ് ഏറ്റെടുക്കുകയും ചെയ്തു. അതേസമയം, ഷുഹൈബ് വധത്തിൽ സി.പി.എമ്മിനു പങ്കില്ലെന്നാണ് നേതൃത്വം ഇപ്പോഴും പറയുന്നത്.

ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ സി.പി.എം നടത്തിയ നീക്കം പി.ജയരാജനെ കൂടി ലക്ഷ്യമിട്ടു കൊണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ജയരാജന്റെ വാഴ്ത്തുപാട്ടുകാരായിരുന്നു ഈ സംഘം.

ഇത് പാർട്ടി ഇടപെട്ട് വിലക്കുകയും പി.ജയരാജൻ സംഘത്തെ തള്ളിപ്പറയുകയും ചെയ്തിരുന്നു. അതുകൊണ്ടൊന്നും ക്വട്ടേഷൻ സംഘത്തെ അടക്കി നിർത്താൻ കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് ആകാശിന്റെ പുതിയ വെളിപ്പെടുത്തലും തുടർന്നുണ്ടായ വിവാദവും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!