Connect with us

Breaking News

സി.പി.എമ്മിന് തലവേദനയായി ‘തിരിഞ്ഞു കൊത്തൽ’; പലരും പലതും വിളിച്ചു പറയാൻ തുടങ്ങി…

Published

on

Share our post

കണ്ണൂർ: പാർട്ടിയുടെ തണലിൽ വളർന്ന ക്വട്ടേഷൻ സംഘംങ്ങൾ സി.പി.എമ്മിനെ തിരിഞ്ഞു കൊത്തുന്നു. പി.ജയരാജൻ സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കെ സജീവ പാർട്ടി പ്രവർത്തനത്തിലുണ്ടായിരുന്ന സംഘത്തെയാണ് പിന്നീട് സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധത്തിന്റെ പേരിൽ സി.പി.എം മാറ്റി നിർത്തിയിരുന്നത്.

ഈ സംഘം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പലതും വിളിച്ചു പറയാൻ തുടങ്ങിയത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി.

പാർട്ടി തങ്ങളെക്കൊണ്ട് പലതും ചെയ്യിച്ചുവെന്നും ആഹ്വാനം ചെയ്തവർ സുരക്ഷിതരായി കഴിയുകയും ആഹ്വാനം നടപ്പാക്കാനിറങ്ങിയവർ പുറത്താവുകയും ചെയ്തുവെന്ന ആരോപണമാണ് ആകാശ് തില്ലങ്കേരി സമൂഹ മാധ്യമത്തിൽ ഉയർത്തിയിരിക്കുന്നത്.

ഇതിനെതിരെ സിപിഎം സഹയാത്രികരും പ്രവർത്തകരും സമൂഹമാധ്യമത്തിൽ പ്രതികരിക്കാൻ തുടങ്ങിയതോടെ ആരോപണങ്ങൾ സഭ്യതയുടെ അതിരു തകർത്തു. ലഹരിക്കടത്തും കള്ളവാറ്റും സ്ത്രീ വിഷയവുമെല്ലാം ആരോപണങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത് സിപിഎമ്മിനു തലവേദനയായി.

സ്വർണക്കടത്തും ക്വട്ടേഷൻ പ്രവർത്തനവും വിവാദമായപ്പോഴാണ് സി.പി.എം ആകാശ് തില്ലങ്കേരിയെയും സംഘത്തെയും തള്ളിപ്പറയാൻ തയാറായത്. ഈ സംഘത്തെ നേരത്തേ പാർട്ടി പുറത്താക്കിയിരുന്നുവെന്ന് പറഞ്ഞാണ് നേതൃത്വം തലയൂരിയത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വധിച്ച കേസിലെ പ്രതിയാണ് ആകാശ്. പാർട്ടി തങ്ങളെക്കൊണ്ട് പലതും ചെയ്യിപ്പിച്ചുവെന്ന വെളിപ്പെടുത്തൽ ഷുഹൈബ് വധത്തിൽ സി.പി.എം നേതൃത്വത്തിനുള്ള പങ്കിലേക്കാണു വിരൽചൂണ്ടുന്നത്.

ഇത് രാഷ്ട്രീയ വിഷയമായി കോൺഗ്രസ് ഏറ്റെടുക്കുകയും ചെയ്തു. അതേസമയം, ഷുഹൈബ് വധത്തിൽ സി.പി.എമ്മിനു പങ്കില്ലെന്നാണ് നേതൃത്വം ഇപ്പോഴും പറയുന്നത്.

ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ സി.പി.എം നടത്തിയ നീക്കം പി.ജയരാജനെ കൂടി ലക്ഷ്യമിട്ടു കൊണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ജയരാജന്റെ വാഴ്ത്തുപാട്ടുകാരായിരുന്നു ഈ സംഘം.

ഇത് പാർട്ടി ഇടപെട്ട് വിലക്കുകയും പി.ജയരാജൻ സംഘത്തെ തള്ളിപ്പറയുകയും ചെയ്തിരുന്നു. അതുകൊണ്ടൊന്നും ക്വട്ടേഷൻ സംഘത്തെ അടക്കി നിർത്താൻ കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് ആകാശിന്റെ പുതിയ വെളിപ്പെടുത്തലും തുടർന്നുണ്ടായ വിവാദവും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!