Connect with us

Breaking News

പരിയാരം ഗവ. മെഡിക്കൽ കോളജ്: സർക്കാർ ജീവനക്കാരാക്കുന്ന നടപടികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കണം: മുഖ്യമന്ത്രി

Published

on

Share our post

പരിയാരം:  ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുന്ന നടപടികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. മെഡിക്കൽ കോളജിന്റെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർേദശം നൽകി. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വീണാ ജോർജ് എന്നിവരും ഉന്നത ഉദ്യോഗസ്ഥരും ഓൺലൈൻ ആയി നടന്ന യോഗത്തിൽ പങ്കെടുത്തു.

ജപ്പാൻ ശുദ്ധജലപദ്ധതിയിൽ നിന്നുള്ള ശുദ്ധജലമെത്തുന്നതോടെ, മെഡിക്കൽ കോളജിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കപ്പെടുമെന്നും പൈപ്പിടുന്നതിനായി 35 ലക്ഷം രൂപ വാട്ടർ അതോറിറ്റിയിൽ അടച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. സർക്കാർ നിയമനം സംബന്ധിച്ച്, ഇതുവരെ ഓപ്ഷൻ നൽകാത്ത ജീവനക്കാരുടെ വിവരങ്ങൾ ഒരാഴ്ചയ്ക്കകം നൽകണം.

ജീവനക്കാർക്കു ശമ്പളം നൽകുന്നതിൽ കൃത്യതയുണ്ടാകണം. മറ്റു മെഡിക്കൽ കോളജുകളിലേക്കു സ്ഥലം മാറ്റം വേണ്ടെന്ന ഓപ്ഷൻ നൽകിയവരുടെ കാര്യത്തിൽ രണ്ടാഴ്ചയക്കകം തീരുമാനമെടുക്കണം. കരാർ ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പുവരുത്താൻ മിനിമം വേതനം നൽകുന്നതിനുള്ള നിർദേശത്തിലും അടിയന്തരമായി തീരുമാനമെടുക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.

168 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന, 5 നിലകളിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ട്രോമ കെയർ കെട്ടിടത്തിന്റെ ടെൻഡർ നടപടി ഉടൻ തുടങ്ങും. സൂപ്പർ സ്പെഷൽറ്റി വിഭാഗങ്ങളിലടക്കം ഡോക്ടർമാരുടെ കുറവ് അടിയന്തരമായി നികത്തും. ചികിത്സാ ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കാനും നടപടിയെടുക്കും.

പിജി സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നിർദേശവും യോഗം ചർച്ച ചെയ്തു. നിലവിൽ 30 പിജി സീറ്റുകളാണു പരിയാരത്തുള്ളത്. പിജി സീറ്റുകൾ വർധിപ്പിക്കുന്നത്, ഡോക്ടർമാരുടെ കുറവു പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിജി ഹോസ്റ്റൽ, പാരാമെഡിക്കൽ വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ, ഫൊറൻസിക് മെഡിസിൻ വിഭാഗത്തിനു മേൽക്കൂര പണിയൽ എന്നിവയ്ക്കു നിർമാണം പൂർത്തീകരിക്കുന്ന മുറയ്ക്കു പണം അനുവദിക്കും.

മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ അറ്റകുറ്റപ്പണിക്ക് ഒരാഴ്ചയ്ക്കകം ഏജൻസിയെ നിയോഗിക്കും. ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.ആശാ തോമസ്, ധനവകുപ്പ് പ്രി‍ൻസിപ്പൽ സെക്രട്ടറി സഞ്ജയ് കൗൾ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എസ്.പ്രതാപ്, സൂപ്രണ്ട് ഡോ.കെ.സുദീപ് എന്നിവരും മെഡിക്കൽ, ധനകാര്യ വകുപ്പ്, മെഡിക്കൽ കോളജ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

സർക്കാർ ഏറ്റെടുത്ത ശേഷം 1551 തസ്തികകളാണു മെഡിക്കൽ കോളജിൽ അനുവദിച്ചത്. അധ്യാപകരും നഴ്സുമാരും അടക്കം 668 പേരെയും 148 ഡോക്ടർമാരെയും സർക്കാർ സർവീസിൽ ഉൾപ്പെടുത്തുന്ന നടപടി പൂർത്തിയായി. അതേസമയം, കാർഡിയോളജി, ഡെന്റൽ വിഭാഗങ്ങളിലെ ഡോക്ടർമാരടക്കം 736 ജീവനക്കാരെ സർക്കാർ സർവീസിലെടുക്കുന്ന നടപടി പൂർത്തിയായിട്ടില്ല.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!