Breaking News
നീർത്തട വികസനത്തിന് ജലാഞ്ജലി നീരുറവ്

പേരാവൂർ: മലയോരമേഖലയുടെ പ്രധാന കുടിവെള്ള സ്രോതസ്സായ ബാവലിപ്പുഴയെയും കൈവഴികളെയും തോടുകളെയും സംരക്ഷിക്കുന്ന ജലാഞ്ജലി നീരുറവ പദ്ധതി രാജ്യാന്തരശ്രദ്ധ നേടുന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹരിതകേരള മിഷനുമായും തൊഴിലുറപ്പ് മിഷനുമായും ചേർന്ന് ഏഴ് പഞ്ചായത്തുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പശ്ചിമഘട്ടത്തിൽനിന്നും വയനാടൻ കുന്നുകളിൽനിന്നും ഒഴുകിയെത്തുന്ന ജലം ഒന്നരലക്ഷത്തോളം വരുന്ന കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സാണ്. വേനലിൽ വറ്റിവരളുന്ന ബാവലിപ്പുഴ ഇവർക്ക് എന്നും ദുരിതമാണ്.
ബാവലിപ്പുഴയെയും അതിനോട് ചേർന്ന് ഒഴുകുന്ന ചീങ്കണ്ണിപ്പുഴയുടെയും കാഞ്ഞിരപ്പുഴയുടെയും ചെറുതും വലുതുമായ കൈത്തോടുകളുടെയും അരുവികളുടെയും സംരക്ഷണം ഉറപ്പുവരുത്തി ഈ നീർത്തട പ്രദേശങ്ങളിൽ പരിസ്ഥിതി സൗഹൃദ വികസന പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഓരോ നീർത്തട പ്രദേശത്തെയും അമ്പത് വീടുകൾ ചേർന്ന് അയൽക്കൂട്ടം സഭകൾ രൂപീകരിച്ചു. ജനങ്ങളെയാകെ അണിചേർത്ത് നീർത്തട വൃഷ്ടി പ്രദേശത്ത് ‘ട്രാൻസറ്റ് വാക്ക്’, നീർത്തട ഗ്രാമസഭ എന്നിവ നടത്തി പദ്ധതികൾ ആസൂത്രണം ചെയ്യും. ജലസംരക്ഷണത്തിന് ഊന്നൽ നൽകി തൊഴിലുറപ്പ് പദ്ധതിയിൽ താൽക്കാലിക തടയണ, കുളങ്ങൾ, കിണറുകൾ, കിണർ റീ ചാർജിങ്, കയർ ഭൂ വസ്ത്രംകൊണ്ടുള്ള തോട് സംരക്ഷണഭിത്തികൾ ഉൾപ്പെടെ നിർമിക്കും.
കൊട്ടിയൂർ 15, കേളകം 9, കണിച്ചാർ 7, പേരാവൂർ 6, കോളയാട് 16, മുഴക്കുന്ന് 6, മാലൂർ 11 എന്നിങ്ങനെ 70 നീർത്തടങ്ങളാണ് പേരാവൂർ ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിലായുള്ളത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ “ജലാഞ്ജലി നീരുറവ് ’ പദ്ധതിയിൽ 106 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തും.
പദ്ധതി വിജയമായതോടെ സംസ്ഥാനത്തെ 151 ബ്ലോക്ക് പഞ്ചായത്തുകളിലെ 934 പഞ്ചായത്തുകളിൽകൂടി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു.
പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ
ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കിയുള്ള പ്രവർത്തനങ്ങളിൽ ജില്ല മുന്നിലാണ്. വിവാഹം, ഉത്സവം, വിശേഷ ദിവസങ്ങൾ എന്നിവയിലെല്ലാം പ്ലാസ്റ്റിക്കിനെ മാറ്റിനിർത്തി. ശുചിത്വമിഷൻ, കുടുംബശ്രീ മിഷൻ, മലിനീകരണനിയന്ത്രണ ബോർഡ് എന്നിവയും തദ്ദേശ സ്ഥാപനങ്ങൾക്കൊപ്പം സജീവമായുണ്ട്.
മാലിന്യ ശേഖരണം
ഡിജിറ്റലായി
ഹരിതകർമ സേന വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നത് പൂർണമായും ഡിജിറ്റൽ മാർഗത്തിലായി. സ്മാർട്ട് ഗാർബേജ് ആപ്പ് പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചു. 31 പഞ്ചായത്തുകളും രണ്ട് നഗരസഭകളും ഇതിനകം ഡിജിറ്റലായി.
ഹരിത സമൃദ്ധി
വാർഡുകൾ
ഒരു വാർഡിൽ എല്ലാ വീടുകളിലും കൃഷി, ശുചിത്വം, ജലസംരക്ഷണം, ആരോഗ്യ പരിപാലനം, ഊർജ സംരക്ഷണം തുടങ്ങിയ മേഖലകളിലെ പദ്ധതികൾ വീട്ടുകാരുടെയും സാമൂഹ്യ – സന്നദ്ധ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തി ലക്ഷ്യം കാണുന്ന പ്രവർത്തനമാണ് ഹരിത സമൃദ്ധി. ജില്ലയിൽ 28 തദ്ദേശ സ്ഥാപനങ്ങളിൽ ഹരിത സമൃദ്ധി വാർഡ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ജലഗുണ പരിശോധനാ
ലാബുകൾ 27 സ്കൂളുകളിൽ
ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണങ്ങളെ കുറിച്ച് അറിയാനായി ജില്ലയിൽ 27 സ്‌കൂളുകളിൽ ലാബ് സജ്ജമാക്കി.
പാനൂർ ബ്ലോക്കിന്റെ ‘നനവ്’
പാനൂർ ബ്ലോക്ക് പഞ്ചായത്ത് ജലസംരക്ഷണ മേഖലയിൽ ഏറ്റെടുത്തു നടപ്പാക്കുന്ന മാതൃകാ യജ്ഞമാണ് നനവ്. ജല സംരക്ഷണവും ജലസാക്ഷരതയും മുൻനിർത്തി സംസ്ഥാനത്ത് ആദ്യമായി തോടുസഭകൾ ചേർന്നു.
പച്ചപ്പ് നിറയ്ക്കാൻ
പച്ചത്തുരുത്തുകൾ
പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ജില്ലയിൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ 84.05 ഏക്കർ ഭൂമിയിൽ 105 പച്ചത്തുരുത്തുകൾ നട്ടുവളർത്തി. ദേവഹരിതം പദ്ധതിയിൽ 30 ദേവാലയ പച്ചത്തുരുത്തുകളും നട്ടുവളർത്തിയിട്ടുണ്ട്.
ഉദയഗിരി, കുറുമാത്തൂർ, ചെറുകുന്ന്, പായം, കുറ്റ്യാട്ടൂർ, കരിവെള്ളൂർ–- പെരളം, കണ്ണപുരം ,മുഴക്കുന്ന് പഞ്ചായത്തുകളിൽ കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മട്ടന്നൂർ മണ്ഡലത്തെയാകെ കാർബൺ ന്യൂട്രലാക്കാനുള്ള പ്രവർത്തനവും ആരംഭിച്ചു.
ട്രീ മ്യൂസിയം
കണ്ണൂർ സെൻട്രൽ ജയിലിലെ ട്രീ മ്യൂസിയം പച്ചത്തുരുത്ത് വംശനാശം നേരിടുന്ന വിവിധ വൃക്ഷങ്ങളുടെ വളർത്തുകേന്ദ്രമാണ്.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്