Connect with us

Breaking News

നീർത്തട വികസനത്തിന് ജലാഞ്ജലി നീരുറവ്‌

Published

on

Share our post

പേരാവൂർ: മലയോരമേഖലയുടെ പ്രധാന കുടിവെള്ള സ്രോതസ്സായ ബാവലിപ്പുഴയെയും കൈവഴികളെയും തോടുകളെയും സംരക്ഷിക്കുന്ന ജലാഞ്ജലി നീരുറവ പദ്ധതി രാജ്യാന്തരശ്രദ്ധ നേടുന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹരിതകേരള മിഷനുമായും തൊഴിലുറപ്പ് മിഷനുമായും ചേർന്ന് ഏഴ് പഞ്ചായത്തുകളുടെ സഹായത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

പശ്ചിമഘട്ടത്തിൽനിന്നും വയനാടൻ കുന്നുകളിൽനിന്നും ഒഴുകിയെത്തുന്ന ജലം ഒന്നരലക്ഷത്തോളം വരുന്ന കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സാണ്‌. വേനലിൽ വറ്റിവരളുന്ന ബാവലിപ്പുഴ ഇവർക്ക്‌ എന്നും ദുരിതമാണ്‌.
ബാവലിപ്പുഴയെയും അതിനോട് ചേർന്ന്‌ ഒഴുകുന്ന ചീങ്കണ്ണിപ്പുഴയുടെയും കാഞ്ഞിരപ്പുഴയുടെയും ചെറുതും വലുതുമായ കൈത്തോടുകളുടെയും അരുവികളുടെയും സംരക്ഷണം ഉറപ്പുവരുത്തി ഈ നീർത്തട പ്രദേശങ്ങളിൽ പരിസ്ഥിതി സൗഹൃദ വികസന പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം.

ഓരോ നീർത്തട പ്രദേശത്തെയും അമ്പത് വീടുകൾ ചേർന്ന് അയൽക്കൂട്ടം സഭകൾ രൂപീകരിച്ചു. ജനങ്ങളെയാകെ അണിചേർത്ത്‌ നീർത്തട വൃഷ്ടി പ്രദേശത്ത്‌ ‘ട്രാൻസറ്റ്‌ വാക്ക്‌’, നീർത്തട ഗ്രാമസഭ എന്നിവ നടത്തി പദ്ധതികൾ ആസൂത്രണം ചെയ്യും. ജലസംരക്ഷണത്തിന്‌ ഊന്നൽ നൽകി തൊഴിലുറപ്പ്‌ പദ്ധതിയിൽ താൽക്കാലിക തടയണ, കുളങ്ങൾ, കിണറുകൾ, കിണർ റീ ചാർജിങ്, കയർ ഭൂ വസ്ത്രംകൊണ്ടുള്ള തോട് സംരക്ഷണഭിത്തികൾ ഉൾപ്പെടെ നിർമിക്കും.

കൊട്ടിയൂർ 15, കേളകം 9, കണിച്ചാർ 7, പേരാവൂർ 6, കോളയാട് 16, മുഴക്കുന്ന് 6, മാലൂർ 11 എന്നിങ്ങനെ 70 നീർത്തടങ്ങളാണ് പേരാവൂർ ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിലായുള്ളത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ “ജലാഞ്ജലി നീരുറവ് ’ പദ്ധതിയിൽ 106 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തും.
പദ്ധതി വിജയമായതോടെ സംസ്ഥാനത്തെ 151 ബ്ലോക്ക് പഞ്ചായത്തുകളിലെ 934 പഞ്ചായത്തുകളിൽകൂടി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു.

പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ
ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്‌ വസ്തുക്കൾ ഒഴിവാക്കിയുള്ള പ്രവർത്തനങ്ങളിൽ ജില്ല മുന്നിലാണ്. വിവാഹം, ഉത്സവം, വിശേഷ ദിവസങ്ങൾ എന്നിവയിലെല്ലാം പ്ലാസ്റ്റിക്കിനെ മാറ്റിനിർത്തി. ശുചിത്വമിഷൻ, കുടുംബശ്രീ മിഷൻ, മലിനീകരണനിയന്ത്രണ ബോർഡ് എന്നിവയും തദ്ദേശ സ്ഥാപനങ്ങൾക്കൊപ്പം സജീവമായുണ്ട്‌.

മാലിന്യ ശേഖരണം 
ഡിജിറ്റലായി
ഹരിതകർമ സേന വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നത്‌ പൂർണമായും ഡിജിറ്റൽ മാർഗത്തിലായി. സ്മാർട്ട് ഗാർബേജ് ആപ്പ് പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചു. 31 പഞ്ചായത്തുകളും രണ്ട് നഗരസഭകളും ഇതിനകം ഡിജിറ്റലായി.

ഹരിത സമൃദ്ധി 
വാർഡുകൾ
ഒരു വാർഡിൽ എല്ലാ വീടുകളിലും കൃഷി, ശുചിത്വം, ജലസംരക്ഷണം, ആരോഗ്യ പരിപാലനം, ഊർജ സംരക്ഷണം തുടങ്ങിയ മേഖലകളിലെ പദ്ധതികൾ വീട്ടുകാരുടെയും സാമൂഹ്യ – സന്നദ്ധ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തി ലക്ഷ്യം കാണുന്ന പ്രവർത്തനമാണ് ഹരിത സമൃദ്ധി. ജില്ലയിൽ 28 തദ്ദേശ സ്ഥാപനങ്ങളിൽ ഹരിത സമൃദ്ധി വാർഡ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ജലഗുണ പരിശോധനാ 
ലാബുകൾ 27 സ്കൂളുകളിൽ
ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണങ്ങളെ കുറിച്ച് അറിയാനായി ജില്ലയിൽ 27 സ്‌കൂളുകളിൽ ലാബ്‌ സജ്ജമാക്കി.
പാനൂർ ബ്ലോക്കിന്റെ ‘നനവ്‌’
പാനൂർ ബ്ലോക്ക് പഞ്ചായത്ത് ജലസംരക്ഷണ മേഖലയിൽ ഏറ്റെടുത്തു നടപ്പാക്കുന്ന മാതൃകാ യജ്ഞമാണ് നനവ്. ജല സംരക്ഷണവും ജലസാക്ഷരതയും മുൻനിർത്തി സംസ്ഥാനത്ത്‌ ആദ്യമായി തോടുസഭകൾ ചേർന്നു.

പച്ചപ്പ് നിറയ്ക്കാൻ 
പച്ചത്തുരുത്തുകൾ
പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ജില്ലയിൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ 84.05 ഏക്കർ ഭൂമിയിൽ 105 പച്ചത്തുരുത്തുകൾ നട്ടുവളർത്തി. ദേവഹരിതം പദ്ധതിയിൽ 30 ദേവാലയ പച്ചത്തുരുത്തുകളും നട്ടുവളർത്തിയിട്ടുണ്ട്‌.

ഉദയഗിരി, കുറുമാത്തൂർ, ചെറുകുന്ന്, പായം, കുറ്റ്യാട്ടൂർ, കരിവെള്ളൂർ–- പെരളം, കണ്ണപുരം ,മുഴക്കുന്ന് പഞ്ചായത്തുകളിൽ കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചു. മട്ടന്നൂർ മണ്ഡലത്തെയാകെ കാർബൺ ന്യൂട്രലാക്കാനുള്ള പ്രവർത്തനവും ആരംഭിച്ചു.

ട്രീ മ്യൂസിയം
കണ്ണൂർ സെൻട്രൽ ജയിലിലെ ട്രീ മ്യൂസിയം പച്ചത്തുരുത്ത് വംശനാശം നേരിടുന്ന വിവിധ വൃക്ഷങ്ങളുടെ വളർത്തുകേന്ദ്രമാണ്.


Share our post

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Breaking News

കോവിഡ് കേസുകള്‍ കൂടുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും, ചൈനയിലും വര്‍ധന

Published

on

Share our post

ഏഷ്യയിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ടുകൾ. ഹോങ്കോങ്ങ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ അധികാരികൾ ജാ​ഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേസുകളിലെ ഈ വർധനവ് ഒരു പുതിയ കോവിഡ് തരം​ഗത്തെ സൂചിപ്പിക്കുന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

കോവിഡ്-19 പോസിറ്റീവാകുന്ന സാമ്പിളുകളുടെ എണ്ണം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായാണ് ഹോങ്കോങ്ങിലെ ആരോ​ഗ്യ അധികാരികൾ പറയുന്നത്. ​ഗുരുതരമാകുന്ന കേസുകളിലും മരണത്തിന് കാരണമാകുന്ന കേസുകളിലും ഇതേ രീതിയിൽ ആശങ്കാജനകമായ വർധനവുണ്ട്. ആദ്യമായാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ചൈനയിൽ കോവിഡിന്റെ പുതിയ തരം​ഗമുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. മേയ് നാല് വരെയുള്ള അഞ്ച് ആഴ്ചകളിൽ ചൈനയിലെ ആളുകൾക്കിടയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികം വർധിച്ചതായും റിപ്പോർട്ടുണ്ട്.

സിങ്കപ്പൂരും അതീവ ജാ​ഗ്രതയിലാണ്. മേയ് മൂന്നിന് ആവസാനിക്കുന്ന ആഴ്ചയിലെ കണക്ക് പരിശോധിക്കുമ്പോൾ അതിന് മുമ്പുള്ള ആഴ്ചയിലേതിനേക്കാൾ 28 ശതമാനത്തോളം കേസുകൾ രാജ്യത്ത് വർധിച്ചിട്ടുണ്ട്. 14,200 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വർഷത്തിനുശേഷം ഇത് ആദ്യമായാണ് സിങ്കപ്പൂർ ആരോഗ്യ മന്ത്രാലയം കോവിഡ് സംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നത്.

എഷ്യയിലുടനീളം കോവിഡ് അണുബാധ കഴിഞ്ഞ മാസങ്ങളിൽ വർധിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനേഷൻ എടുക്കണമെന്നും അപകടസാധ്യത കൂടുതലുള്ളവർ ബൂസ്റ്റർ ഷോട്ടുകൾ എടുക്കേണ്ടിവരുമെന്നും ആരോ​ഗ്യവിദ​ഗ്ധർ ഓർമിപ്പിക്കുന്നുണ്ട്.


Share our post
Continue Reading

Breaking News

മ‍ഴ മാത്രമല്ല, മിന്നലും ഉണ്ടാകും; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

Published

on

Share our post

ഇന്നും 18, 19 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരിയായതിനാൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

 ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.


Share our post
Continue Reading

Trending

error: Content is protected !!