Breaking News
ആരംഭിച്ചത് അപകടം കുറയ്ക്കാന്‍, നടക്കുന്നത് പിഴപ്പിരിവ് മാത്രം; ട്രാക് തെറ്റി സേഫ് കേരള

ഒരു വാഹനംപോലും തടഞ്ഞുനിര്‍ത്തി പിഴ ഈടാക്കാതെ ശബരിമല പാതകള്‍ അപകടവിമുക്തമാക്കിയത് മാതൃകയാക്കി തുടങ്ങിയ ‘സേഫ് കേരള’ പദ്ധതി പിഴ ഈടാക്കുന്നതിനുള്ള വാഹനപരിശോധന മാത്രമായി ഒതുങ്ങി. വര്‍ഷം 10 ശതമാനം അപകടം കുറയ്ക്കാനാണ് 2018-ല്‍ സേഫ് കേരള സംസ്ഥാനത്താകെ വ്യാപിപ്പിച്ചത്.
ഇതിനായി 10 ആര്‍.ടി.ഒ., 65 വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, 187 അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. 14 ജില്ലകളിലും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.മാരുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 85 എന്‍ഫോഴ്സ്മെന്റ് സംഘങ്ങള്‍ സജ്ജീകരിച്ചു. 71 വൈദ്യുത കാറുകളും 17 ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും ഉപകരണങ്ങളും നല്‍കി.
എന്നാല്‍ പ്രാഥമിക ലക്ഷ്യത്തില്‍നിന്നും അകന്ന് വെറും വാഹനപരിശോധനാ സംഘം മാത്രമായി ‘സേഫ് കേരള’ മാറി. ഇവര്‍ക്ക് ആവശ്യത്തിന് ഉപകരണങ്ങളും ഡ്രൈവര്‍മാരെയും നല്‍കിയില്ല. 726 നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കാന്‍ അഞ്ചുവര്‍ഷമെടുത്തു. സമാന്തരവാഹനങ്ങള്‍ പിടിക്കാനും കണ്‍ട്രോള്‍ റൂം ഡ്യൂട്ടിക്കും അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ പരിശോധനയ്ക്കുമൊക്കെ സേഫ് കേരള ഉദ്യോഗസ്ഥരെ നിയോഗിച്ചു.
വിരമിക്കല്‍വഴി ഉണ്ടാകുന്ന ഒഴിവുകള്‍ നികത്താന്‍ സ്‌ക്വാഡിലുള്ളവരെ ഓഫീസുകളിലേക്ക് മാറ്റി. രണ്ടുവര്‍ഷമായി നിയമനം നടക്കാത്തതിനാല്‍ 50-ല്‍ അധികം ഒഴിവുകള്‍ സേഫ് കേരളയിലുണ്ട്. പരിശോധന നടക്കേണ്ട താലൂക്കിന് പകരം അകലെയുള്ള ജില്ലാ ഓഫീസുകളാണ് സ്‌ക്വാഡുകളുടെ കേന്ദ്രം. ഡ്യൂട്ടി മാറുന്ന സമയം രണ്ടുമണിക്കൂറോളം സ്‌ക്വാഡ് റോഡില്‍ ഉണ്ടാകില്ല. സ്‌ക്വാഡ് നിലവില്‍വന്ന 2019-ല്‍ മാത്രം 12.43 കോടി രൂപയാണ് നിരത്തില്‍നിന്ന് പിഴയായി ഈടാക്കിയത്. .
സേഫ് കേരളയില്‍ ചെയ്യേണ്ടത്
അപകടമേഖലകളില്‍ തുടര്‍ച്ചയായി നിരീക്ഷണം
അപകടസാഹചര്യങ്ങള്‍ കണ്ടെത്തി ഒഴിവാക്കുക
റോഡ് സുരക്ഷാവീഴ്ചകള്‍ റോഡ് സേഫ്റ്റി അതോറിറ്റിക്കോ, ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സിലിനോ റിപ്പോര്‍ട്ട് ചെയ്യുക
അലക്ഷ്യമായ ഡ്രൈവിങ് നിരുത്സാഹപ്പെടുത്തുക
നിയമലംഘനങ്ങള്‍ പിടികൂടുക.
ചെയ്യുന്നത്
നിരത്തിലെ പരിശോധന മാത്രം. ഇന്‍സ്‌പെക്ടര്‍മാര്‍ മാസം നാലുലക്ഷംരൂപ പിഴ ഈടാക്കാനാണ് ടാര്‍ജറ്റ്
Breaking News
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്