Connect with us

Breaking News

ആരംഭിച്ചത് അപകടം കുറയ്ക്കാന്‍, നടക്കുന്നത് പിഴപ്പിരിവ് മാത്രം; ട്രാക് തെറ്റി സേഫ് കേരള

Published

on

Share our post

ഒരു വാഹനംപോലും തടഞ്ഞുനിര്‍ത്തി പിഴ ഈടാക്കാതെ ശബരിമല പാതകള്‍ അപകടവിമുക്തമാക്കിയത് മാതൃകയാക്കി തുടങ്ങിയ ‘സേഫ് കേരള’ പദ്ധതി പിഴ ഈടാക്കുന്നതിനുള്ള വാഹനപരിശോധന മാത്രമായി ഒതുങ്ങി. വര്‍ഷം 10 ശതമാനം അപകടം കുറയ്ക്കാനാണ് 2018-ല്‍ സേഫ് കേരള സംസ്ഥാനത്താകെ വ്യാപിപ്പിച്ചത്.

ഇതിനായി 10 ആര്‍.ടി.ഒ., 65 വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, 187 അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. 14 ജില്ലകളിലും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.മാരുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 85 എന്‍ഫോഴ്സ്മെന്റ് സംഘങ്ങള്‍ സജ്ജീകരിച്ചു. 71 വൈദ്യുത കാറുകളും 17 ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും ഉപകരണങ്ങളും നല്‍കി.

എന്നാല്‍ പ്രാഥമിക ലക്ഷ്യത്തില്‍നിന്നും അകന്ന് വെറും വാഹനപരിശോധനാ സംഘം മാത്രമായി ‘സേഫ് കേരള’ മാറി. ഇവര്‍ക്ക് ആവശ്യത്തിന് ഉപകരണങ്ങളും ഡ്രൈവര്‍മാരെയും നല്‍കിയില്ല. 726 നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കാന്‍ അഞ്ചുവര്‍ഷമെടുത്തു. സമാന്തരവാഹനങ്ങള്‍ പിടിക്കാനും കണ്‍ട്രോള്‍ റൂം ഡ്യൂട്ടിക്കും അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ പരിശോധനയ്ക്കുമൊക്കെ സേഫ് കേരള ഉദ്യോഗസ്ഥരെ നിയോഗിച്ചു.

വിരമിക്കല്‍വഴി ഉണ്ടാകുന്ന ഒഴിവുകള്‍ നികത്താന്‍ സ്‌ക്വാഡിലുള്ളവരെ ഓഫീസുകളിലേക്ക് മാറ്റി. രണ്ടുവര്‍ഷമായി നിയമനം നടക്കാത്തതിനാല്‍ 50-ല്‍ അധികം ഒഴിവുകള്‍ സേഫ് കേരളയിലുണ്ട്. പരിശോധന നടക്കേണ്ട താലൂക്കിന് പകരം അകലെയുള്ള ജില്ലാ ഓഫീസുകളാണ് സ്‌ക്വാഡുകളുടെ കേന്ദ്രം. ഡ്യൂട്ടി മാറുന്ന സമയം രണ്ടുമണിക്കൂറോളം സ്‌ക്വാഡ് റോഡില്‍ ഉണ്ടാകില്ല. സ്‌ക്വാഡ് നിലവില്‍വന്ന 2019-ല്‍ മാത്രം 12.43 കോടി രൂപയാണ് നിരത്തില്‍നിന്ന് പിഴയായി ഈടാക്കിയത്. .

സേഫ് കേരളയില്‍ ചെയ്യേണ്ടത്

അപകടമേഖലകളില്‍ തുടര്‍ച്ചയായി നിരീക്ഷണം
അപകടസാഹചര്യങ്ങള്‍ കണ്ടെത്തി ഒഴിവാക്കുക
റോഡ് സുരക്ഷാവീഴ്ചകള്‍ റോഡ് സേഫ്റ്റി അതോറിറ്റിക്കോ, ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സിലിനോ റിപ്പോര്‍ട്ട് ചെയ്യുക
അലക്ഷ്യമായ ഡ്രൈവിങ് നിരുത്സാഹപ്പെടുത്തുക
നിയമലംഘനങ്ങള്‍ പിടികൂടുക.
ചെയ്യുന്നത്
നിരത്തിലെ പരിശോധന മാത്രം. ഇന്‍സ്‌പെക്ടര്‍മാര്‍ മാസം നാലുലക്ഷംരൂപ പിഴ ഈടാക്കാനാണ് ടാര്‍ജറ്റ്


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!