Breaking News
40 രൂപ മരുന്ന് 400ന് വിൽക്കും, ഉറക്കമരുന്ന് കടത്തി ലഹരി അടിമകൾക്ക്

തിരുവനന്തപുരം : മാനസിക രോഗികൾക്ക് ഉറങ്ങാൻ ഡോക്ടർമാരുടെ കുറിപ്പടിയോടെ മാത്രം നൽകേണ്ട മരുന്നുകൾ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ നിന്ന് ഇടനിലക്കാർ വഴി വ്യാപകമായി കടത്തുന്നു. 40 രൂപ വിലയുള്ള മരുന്ന് 400 രൂപയ്ക്ക് മയക്കുമരുന്നായി വിൽക്കുന്നു. വിദ്യാർത്ഥികളാണ് പ്രധാന ഇരകൾ. ഡോക്ടർമാർ ഉൾപ്പെട്ട ലോബി ഇതിനു പിന്നിലുണ്ടെന്നാണ് വിവരം.ഷെഡ്യൂൾ എച്ച്-വൺ വിഭാഗത്തിൽപ്പെട്ട മരുന്ന് പരമാവധി രണ്ടാഴ്ചത്തേക്ക് മാത്രമേ നൽകാവൂ.
എന്നാൽ ആറു മാസത്തേക്ക് ഒരുമിച്ച് കുറിപ്പടി എഴുതി ഡോക്ടറുടെ സീൽ വച്ച് നൽകുന്നു. ഡോക്ടർമാരുടെ വ്യാജ സീൽ നിർമ്മിച്ചും മരുന്ന് ഒരുമിച്ചു വാങ്ങി കടത്തുന്നു. ഈ ലോബിക്ക് ഫാർമസികളിലും ഇടനിലക്കാരുള്ളതിനാൽ മരുന്ന് യഥേഷ്ടം കിട്ടും.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറുടെ സീൽ മോഷ്ടിച്ച് മയങ്ങാനുള്ള മരുന്ന് വാങ്ങിക്കൂട്ടിയ രണ്ടുപേരെ പൊലീസ് പിടികൂടിയ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ മരുന്ന് പുറത്തേക്ക് പോകുന്നത് കണ്ടെത്തിയെന്നാണ് വിവരം.
ആർക്കെല്ലാം പങ്കുണ്ടെന്ന് വ്യക്തമാകണമെങ്കിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ വിശദമായ അന്വേഷണം വേണം.തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നിന്നാണ് വ്യാപകമായി മരുന്ന് കടത്തുന്നത്.
ഇത്തരം മരുന്നുകൾ നിർദ്ദേശിക്കുന്ന ഡോക്ടറുടെ പേര്, രോഗിയുടെ പേര്, കുറിപ്പടയിലെ മരുന്നിന്റെ അളവ് എന്നിവ ഫാർമസി രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. പലയിടത്തും അത് പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.സ്വയമെഴുതി വാങ്ങുംമരുന്ന് ആവശ്യമുള്ളവർ ആശുപത്രിയിലെത്തി പുതിയ ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ട് മരുന്ന് എഴുതി വാങ്ങി സീൽ പതിപ്പിക്കണം.
ഈ കുറിപ്പടിയുടെ അടിസ്ഥാനത്തിലേ മരുന്ന് നൽകാവൂ എന്നാൽ രോഗിയുടെ പഴയ ഒ.പി ടിക്കറ്റിൽ തന്നെ തുടർന്നുള്ള ദിവസങ്ങളിലും ഡോക്ടർമാർ മരുന്ന് കുറിക്കും. ഇത് മുതലെടുത്ത് പഴയ ടിക്കറ്റിൽ മരുന്ന് എഴുതിച്ചേർത്ത് വാങ്ങുന്നവരുമുണ്ട്വ്യാജൻമാരും വ്യാപകംആശുപത്രിയിൽ നിന്ന് ഒ.പി ടിക്കറ്റ് എടുക്കും. പുറത്തിറങ്ങി മരുന്ന് കുറിച്ച് വ്യാജസീൽ പതിക്കും.
മെഡിക്കൽ കോളേജുകളിലെ ഫാർമസികളിൽ നിന്ന് ഇവർക്കും ഇഷ്ടം പോലെ മരുന്ന് ലഭിക്കുന്നു.’ഉൻമാദത്തിന് വേണ്ടിയാണ് ഈ മരുന്നുകൾക്ക് പിന്നാലെ പോകുന്നത്. അപകടകരമായ ഇത്തരം മരുന്നുകൾ നൽകാൻ കൃത്യമായ നിർബന്ധനയുണ്ട്. അത് പാലിച്ചില്ലെങ്കിൽ സമൂഹത്തിന് ഭീഷണിയാണ്.’-ഡോ.രവികുമാർമുൻ മേധാവി, ക്ലിനിക്കൽ ഫാർമക്കോളജി,തിരുവനന്തപുരം
Breaking News
കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
Breaking News
വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്