Connect with us

Breaking News

40 രൂപ മരുന്ന് 400ന് വിൽക്കും,​ ഉറക്കമരുന്ന് കടത്തി ലഹരി അടിമകൾക്ക്

Published

on

Share our post

തിരുവനന്തപുരം : മാനസിക രോഗികൾക്ക് ഉറങ്ങാൻ ഡോക്ടർമാരുടെ കുറിപ്പടിയോടെ മാത്രം നൽകേണ്ട മരുന്നുകൾ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ നിന്ന് ഇടനിലക്കാർ വഴി വ്യാപകമായി കടത്തുന്നു. 40 രൂപ വിലയുള്ള മരുന്ന് 400 രൂപയ്ക്ക് മയക്കുമരുന്നായി വിൽക്കുന്നു. വിദ്യാർത്ഥികളാണ് പ്രധാന ഇരകൾ. ഡോക്ടർമാർ ഉൾപ്പെട്ട ലോബി ഇതിനു പിന്നിലുണ്ടെന്നാണ് വിവരം.ഷെഡ്യൂൾ എച്ച്-വൺ വിഭാഗത്തിൽപ്പെട്ട മരുന്ന് പരമാവധി രണ്ടാഴ്ചത്തേക്ക് മാത്രമേ നൽകാവൂ.

എന്നാൽ ആറു മാസത്തേക്ക് ഒരുമിച്ച് കുറിപ്പടി എഴുതി ഡോക്ടറുടെ സീൽ വച്ച് നൽകുന്നു. ഡോക്ടർമാരുടെ വ്യാജ സീൽ നിർമ്മിച്ചും മരുന്ന് ഒരുമിച്ചു വാങ്ങി കടത്തുന്നു. ഈ ലോബിക്ക് ഫാർമസികളിലും ഇടനിലക്കാരുള്ളതിനാൽ മരുന്ന് യഥേഷ്ടം കിട്ടും.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറുടെ സീൽ മോഷ്ടിച്ച് മയങ്ങാനുള്ള മരുന്ന് വാങ്ങിക്കൂട്ടിയ രണ്ടുപേരെ പൊലീസ് പിടികൂടിയ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ മരുന്ന് പുറത്തേക്ക് പോകുന്നത് കണ്ടെത്തിയെന്നാണ് വിവരം.

ആർക്കെല്ലാം പങ്കുണ്ടെന്ന് വ്യക്തമാകണമെങ്കിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ വിശദമായ അന്വേഷണം വേണം.തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നിന്നാണ് വ്യാപകമായി മരുന്ന് കടത്തുന്നത്.

ഇത്തരം മരുന്നുകൾ നിർദ്ദേശിക്കുന്ന ഡോക്ടറുടെ പേര്, രോഗിയുടെ പേര്, കുറിപ്പടയിലെ മരുന്നിന്റെ അളവ് എന്നിവ ഫാർമസി രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. പലയിടത്തും അത് പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.സ്വയമെഴുതി വാങ്ങുംമരുന്ന് ആവശ്യമുള്ളവർ ആശുപത്രിയിലെത്തി പുതിയ ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ട് മരുന്ന് എഴുതി വാങ്ങി സീൽ പതിപ്പിക്കണം.

ഈ കുറിപ്പടിയുടെ അടിസ്ഥാനത്തിലേ മരുന്ന് നൽകാവൂ എന്നാൽ രോഗിയുടെ പഴയ ഒ.പി ടിക്കറ്റിൽ തന്നെ തുടർന്നുള്ള ദിവസങ്ങളിലും ഡോക്ടർമാർ മരുന്ന് കുറിക്കും. ഇത് മുതലെടുത്ത് പഴയ ടിക്കറ്റിൽ മരുന്ന് എഴുതിച്ചേർത്ത് വാങ്ങുന്നവരുമുണ്ട്വ്യാജൻമാരും വ്യാപകംആശുപത്രിയിൽ നിന്ന് ഒ.പി ടിക്കറ്റ് എടുക്കും. പുറത്തിറങ്ങി മരുന്ന് കുറിച്ച് വ്യാജസീൽ പതിക്കും.

മെഡിക്കൽ കോളേജുകളിലെ ഫാർമസികളിൽ നിന്ന് ഇവർക്കും ഇഷ്ടം പോലെ മരുന്ന് ലഭിക്കുന്നു.’ഉൻമാദത്തിന് വേണ്ടിയാണ് ഈ മരുന്നുകൾക്ക് പിന്നാലെ പോകുന്നത്. അപകടകരമായ ഇത്തരം മരുന്നുകൾ നൽകാൻ കൃത്യമായ നിർബന്ധനയുണ്ട്. അത് പാലിച്ചില്ലെങ്കിൽ സമൂഹത്തിന് ഭീഷണിയാണ്.’-ഡോ.രവികുമാർമുൻ മേധാവി, ക്ലിനിക്കൽ ഫാർമക്കോളജി,തിരുവനന്തപുരം


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!