Connect with us

Breaking News

പയ്യാവൂർ ഊട്ടുത്സവം തുടങ്ങി

Published

on

Share our post

ശ്രീകണ്ഠപുരം: പയ്യാവൂർ ശിവ ക്ഷേത്രത്തിൽ ഊട്ടു മഹോത്സവം ആരംഭിച്ചു. 22വരെ ദിവസവും വൈകിട്ട്‌ അഞ്ചിന്‌ തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും ഉണ്ടാകും.23ന് രാവിലെ ആറിന്‌ നെയ്യമൃതുകാരുടെ നെയ്യൊപ്പിക്കലോടെ ക്ഷേത്ര ചടങ്ങ്‌ ആരംഭിക്കും. പകൽ 12ന്‌ ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്ത്.

തുടർന്ന് കോമരത്തിന്റെയും നെയ്യമൃതകാരുടെയും കുഴിയടുപ്പിൽ നൃത്തം. വൈകിട്ട്‌ നാലിന്‌ ചൂളിയാട്ട് ദേശവാസികളുടെ ഓമനക്കാഴ്ച വരവ്. വൈകിട്ട്‌ അഞ്ചിന്‌ കുടകരുടെ മടക്കയാത്ര.24ന്‌ പകൽ 11 ന്‌ നെയ്യാട്ടം, ഇളനീരാട്ടം, കളഭാട്ടം എന്നിവ നടക്കും. രാത്രി തിടമ്പ് നൃത്തവും എഴുന്നള്ളത്തും. 25ന് പകൽ 12 ന്‌ ആനപ്പുറത്ത് ആറാട്ട് എഴുന്നള്ളത്തും തുടർന്ന് തിടമ്പ് നൃത്തവും. കരിമരുന്ന് പ്രയോഗത്തോടെ ഉത്സവം സമാപിക്കും.

ഉത്സവ നഗരിയിൽ വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികളാണ്‌ ഓരോ ദിവസവും നടക്കുന്നത്‌. തിങ്കൾ സാംസ്കാരിക സമ്മേളനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. പി കെ ദിവാകരൻ അധ്യക്ഷനായി. കലാപരിപാടികൾ ഉണ്ണിക്കൃഷ്ണൻ പയ്യാവൂർ ഉദ്ഘാടനംചെയ്‌തു.

ചൊവ്വാഴ്‌ച വൈകിട്ട്‌ ഏഴിന്‌ ചാക്യാർകൂത്ത്, തിരുവാതിര, നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങറും. ബുധൻ ഓട്ടൻതുള്ളലും വിവിധ കലാപരിപാടികളും. 16ന് വൈകിട്ട്‌ കലാപരിപാടികളും പിഎൻഎൻ വായനശാല ഗ്രന്ഥാലയം ചോലക്കരി അവതരിപ്പിക്കുന്ന മായ നാടകം. 18ന് വൈകിട്ട്‌ സാംസ്കാരിക സമ്മേളനം ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യും. തുടർന്ന് ആട്ടം നാടകം അരങ്ങേറും.

20ന് കണ്ണൂർ സംഘകലയുടെ കതിവന്നൂർ വീരൻ വിൽക്കലാമേള. 21ന് രാത്രി ഒമ്പതിന് കണ്ണൂർ നാടകസംഘത്തിന്റെ മഹായാനം നാടകം. 22ന് വൈകിട്ട്‌ ഏഴിന്‌ സാംസ്കാരിക സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കണ്ണൂർ വടക്കൻസിന്റെ നാടൻപാട്ട് മേളയും നടക്കും.

23ന് വൈകിട്ട്‌ സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എം ആർ മുരളി ഉദ്ഘാടനം ചെയ്യും. തുടർന്ന് കണ്ണൂർ രംഗമിത്രയുടെ സാമൂഹിക സംഗീത നാടകം മഹാരൗദ്രം അരങ്ങിലെത്തും. 24ന് ഫ്യൂഷൻ ഷോ. 25ന് വൈകിട്ട്‌ എട്ടിന് കണ്ണൂർ എസ്‌എസ് ഓർക്കസ്ട്രയുടെ ഗാനമേള. തുടർന്ന് കരിമരുന്ന് പ്രയോഗം.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!