Connect with us

Breaking News

ചിന്ത പുസ്തകോത്സവവും ‘റെഡ് ബുക്ക്’ ലിറ്റററി ഫെസ്റ്റും ഇന്ന്‌ തുടങ്ങും

Published

on

Share our post

കണ്ണൂർ: ചിന്ത പബ്ലിഷേഴ്സ് കണ്ണൂരിലൊരുക്കുന്ന പുസ്തകോത്സവവും റെഡ് ബുക്ക് ലിറ്റററി ഫെസ്റ്റും ചൊവ്വാഴ്‌ച തുടങ്ങും. വൈകിട്ട് അഞ്ചിന് ടൗൺസ്‌ക്വയറിൽ സാമൂഹ്യപ്രവർത്തക ടീസ്ത സെതൽവാദ് ഉദ്ഘാടനം ചെയ്യും. സി.പി.ഐ .എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് മുഖ്യപ്രഭാഷണം നടത്തും.

സംഘാടകസമിതി ചെയർമാൻ എം .വി ജയരാജൻ അധ്യക്ഷനാകും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി .പി ദിവ്യ തുടങ്ങിയവർ സംസാരിക്കും.കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ 50 ശതമാനംവരെ ഇളവുകളോടെ ലഭ്യമാകും. 20വരെയാണ്‌ മേള.ബുധൻ വൈകിട്ട്‌ 4.30ന്‌ റെഡ്‌ ബുക്ക്‌ ക്വിസ്‌.

6.30ന്‌ ‘റെഡ് ബുക്ക് ഡേയുടെ കാലിക പ്രസക്തി’ വിഷയത്തിൽ ഓൺലൈനായി നടക്കുന്ന സെമിനാറിൽ വിജയ് പ്രസാദ്, സുധൻവാ ദേശ്പാണ്ഡേ, നിതീഷ് നാരായണൻ, കെ .എസ് രഞ്ജിത്ത് എന്നിവർ പങ്കെടുക്കും.16ന് വൈകിട്ട്‌ അഞ്ചിന്‌ ‘എന്റെ ചുവന്ന പുസ്തകം’ സംവാദം ഡോ. കെ പി മോഹനൻ ഉദ്ഘാടനം ചെയ്യും. അശോകൻ ചരുവിൽ പ്രഭാഷണം നടത്തും.

17ന് വൈകിട്ട് നാലിന് തമിഴ് നോവലിസ്റ്റ് പെരുമാൾ മുരുകനുമായി മുഖാമുഖം. അഞ്ചിന് പുസ്തക വിതരണക്കാരുടെ സംഗമം- ‘പുസ്തകങ്ങളും മുനുഷ്യരും’. ഇ .പി രാജഗോപാലൻ വിഷയം അവതരിപ്പിക്കും. 18ന് പകൽ മൂന്നിന് ടി. പത്മനാഭന്റെ ‘എനിക്ക് എന്റെ വഴി’ പുസ്തകം സി.പി.ഐ .എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ പ്രകാശിപ്പിക്കും.

എഴുത്തിലെ പുതുതലമുറ കുട്ടികളുടെ സംഗമവും അവതരണവുമുണ്ടാകും.19ന് വൈകിട്ട് നാലിന് ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ- സമകാലിക പ്രസക്തി’ വിഷയത്തിൽ സി.പി.ഐ .എം പൊളിറ്റ് ബ്യൂറോ അംഗം എം. എ ബേബിയുടെ പ്രഭാഷണം. തുടർന്ന് ‘സാഹിത്യം- സമകാലികം’ സംവാദം. തുടർന്ന്‌ ഒ കെ കുറ്റിക്കോൽ സ്മാരക ഹ്രസ്വനാടകമേള രാജ്മോഹൻ നീലേശ്വരം ഉദ്ഘാടനം ചെയ്യും.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!