Connect with us

Breaking News

കണ്ണൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് രാത്രി ബസില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു

Published

on

Share our post

കണ്ണൂർ: കോവിഡ് കാലം പിന്നിട്ടിട്ടും ജില്ലാ ആസ്ഥാനത്തു നിന്നു വിവിധ ഭാഗങ്ങളിലേക്കു രാത്രിയിൽ ബസില്ലാത്തതു യാത്രക്കാരെ വലയ്ക്കുന്നു. സ്ഥാപനങ്ങളിലെ ജോലിസമയം പഴയപടിയായെങ്കിലും രാത്രിയിൽ ബസില്ലാത്തതു ജില്ലാ ആസ്ഥാനത്തു മാത്രമല്ല, ചെറു നഗരങ്ങളിലും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

പഴയങ്ങാടി, തളിപ്പറമ്പ്, തലശ്ശേരി, കൂത്തുപറമ്പ്, ഇരിക്കൂർ, പയ്യന്നൂർ, ഇരിട്ടി ഭാഗങ്ങളിലേക്കു രാത്രി 8 മണി കഴിഞ്ഞാൽ ബസുകൾ തീരെക്കുറവാണ്. പഴയങ്ങാടി ഭാഗത്തേക്ക് രാത്രി 8 കഴിഞ്ഞാൽ ബസില്ല.

തളിപ്പറമ്പ് ഭാഗത്തേക്കും സ്ഥിതി മെച്ചമല്ല. 9ന് ശേഷം ഈ ഭാഗത്തേക്കു ബസുകൾ തീരെക്കുറവാണ്. അർധരാത്രിക്കു ശേഷമെത്തുന്ന ചില ദീർഘദൂര ബസുകൾ മാത്രമാണ് ആശ്രയം. കാസർകോട് ഭാഗത്തേക്ക് 9.30ന് കണ്ണൂരിൽ നിന്നു പുറപ്പെടുന്ന കെഎസ്ആർടിസിയുടെ ടൗൺ ടു ടൗൺ ആണ് ഏക ആശ്രയം.

എക്സിക്യുട്ടീവ് എക്സ്പ്രസ്, ജനശതാബ്ദി ട്രെയിനുകളിലെത്തുന്ന യാത്രക്കാർക്കായി, രാത്രി 11നു ശേഷം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള 2 സർവീസുകളും കെഎസ്ആർടിസി പുനരാരംഭിച്ചിട്ടില്ല. രാത്രി 9 ന് ശേഷം നഗരത്തിൽ നിന്നു ജില്ലയിലെ മറ്റു പ്രധാന ടൗണുകളിലേക്ക് ബസ് സർവീസിനു കെഎസ്ആർടിസി മുൻകൈയെടുക്കണമെന്ന് വ്യാപകമായി ആവശ്യമുയരുന്നുണ്ട്.

ആശ്രയം തമിഴ്നാട് ബസ്

രാത്രി കൂത്തുപറമ്പ് തലശ്ശേരി ഭാഗങ്ങളിലേക്ക് പോകാൻ ആശ്രയം തമിഴ്നാട് സ്റ്റേറ്റ് ബസാണ്. കോവിഡിന് ശേഷം യാത്രക്കാർ കുറഞ്ഞതു ചൂണ്ടിക്കാട്ടിയാണു സ്വകാര്യ ബസുകൾ ഈ റൂട്ടിൽ നിന്നു രാത്രി സർവീസുകൾ ഒഴിവാക്കിയത്.

എന്നാൽ പകരം കെഎസ്ആർടിസി വന്നതുമില്ല. കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നിന്ന് ഊട്ടിയിലേക്ക് പോകുന്ന തമിഴ്നാട് സ്റ്റേറ്റ് ബസ് തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിലെ യാത്രക്കാർക്ക് രാത്രിയിൽ ഏറെ ആശ്വാസമാണ്. താഴെചൊവ്വ–ചാല–നടാൽ ബൈപാസ് വഴി തലശ്ശേരിയിലേക്കും അവിടെ നിന്നു കൂത്തുപറമ്പിലേക്കുമാണു ബസിന്റെ യാത്ര.

എല്ലാ സ്റ്റോപ്പിലും നിർത്തുന്നതും യാത്രക്കാർക്കു സഹായകരമാണ്. രാത്രി, വ്യാപാരസ്ഥാപനങ്ങളടച്ച് കണ്ണൂരിൽ നിന്നു കൂത്തുപറമ്പിലേക്കും തലശ്ശേരിയിലേക്കും പോകേണ്ട വ്യാപാരികളും തലശ്ശേരിയിൽ നിന്നു കൂത്തുപറമ്പിലേക്കുള്ള വ്യാപാരികളും ഈ ബസിനെയാണ് ആശ്രയിക്കുന്നത്.

തമിഴ്നാട് എസ്ആർടിസിക്കു സാധിക്കുന്നതു കെഎസ്ആർടിസിക്കു കഴിയിയല്ലേ എന്നാണു യാത്രക്കാരുടെ ചോദ്യം. ഈ ബസിനു സമാന്തരമായി കെഎസ്ആർടിസി ബസ് ഇടണമെന്നാണു യാത്രക്കാരുടെ ആവശ്യം.

ആശ്വാസമായി ‘വിമാനത്താവള’ ബസ്

അതേസമയം, കോഴിക്കോട് വിമാനത്താവളത്തിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് പുനഃസ്ഥാപിച്ചത് നഗരത്തിൽ അർധരാത്രി എത്തുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. കാസർകോട് നിന്ന് രാത്രി 9ന് പുറപ്പെടുന്ന ഈ ബസ് രാത്രി 12ന് കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ എത്തും. നഗരത്തിൽ നിന്ന് ചാല ബൈപാസ് വഴി തലശ്ശേരിയിലേക്കും കോഴിക്കോടേക്കും പോകും.

ഈ ബസും എല്ലാ സ്റ്റോപ്പുകളിലും നിർത്തുന്നുണ്ട്. കരിപ്പൂർ വിമാനത്താവളം വരെയുണ്ടായിരുന്ന ഈ ബസ് ഇപ്പോൾ കോഴിക്കോട് നഗരം വരെ മാത്രമാണ് പോകുന്നത്. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ കുറഞ്ഞതാണു കാരണമായി പറയുന്നത്. കോവിഡ് കാലത്താണു ബസ് നിർത്തിയത്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!