Connect with us

Breaking News

കണ്ണൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് രാത്രി ബസില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു

Published

on

Share our post

കണ്ണൂർ: കോവിഡ് കാലം പിന്നിട്ടിട്ടും ജില്ലാ ആസ്ഥാനത്തു നിന്നു വിവിധ ഭാഗങ്ങളിലേക്കു രാത്രിയിൽ ബസില്ലാത്തതു യാത്രക്കാരെ വലയ്ക്കുന്നു. സ്ഥാപനങ്ങളിലെ ജോലിസമയം പഴയപടിയായെങ്കിലും രാത്രിയിൽ ബസില്ലാത്തതു ജില്ലാ ആസ്ഥാനത്തു മാത്രമല്ല, ചെറു നഗരങ്ങളിലും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

പഴയങ്ങാടി, തളിപ്പറമ്പ്, തലശ്ശേരി, കൂത്തുപറമ്പ്, ഇരിക്കൂർ, പയ്യന്നൂർ, ഇരിട്ടി ഭാഗങ്ങളിലേക്കു രാത്രി 8 മണി കഴിഞ്ഞാൽ ബസുകൾ തീരെക്കുറവാണ്. പഴയങ്ങാടി ഭാഗത്തേക്ക് രാത്രി 8 കഴിഞ്ഞാൽ ബസില്ല.

തളിപ്പറമ്പ് ഭാഗത്തേക്കും സ്ഥിതി മെച്ചമല്ല. 9ന് ശേഷം ഈ ഭാഗത്തേക്കു ബസുകൾ തീരെക്കുറവാണ്. അർധരാത്രിക്കു ശേഷമെത്തുന്ന ചില ദീർഘദൂര ബസുകൾ മാത്രമാണ് ആശ്രയം. കാസർകോട് ഭാഗത്തേക്ക് 9.30ന് കണ്ണൂരിൽ നിന്നു പുറപ്പെടുന്ന കെഎസ്ആർടിസിയുടെ ടൗൺ ടു ടൗൺ ആണ് ഏക ആശ്രയം.

എക്സിക്യുട്ടീവ് എക്സ്പ്രസ്, ജനശതാബ്ദി ട്രെയിനുകളിലെത്തുന്ന യാത്രക്കാർക്കായി, രാത്രി 11നു ശേഷം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള 2 സർവീസുകളും കെഎസ്ആർടിസി പുനരാരംഭിച്ചിട്ടില്ല. രാത്രി 9 ന് ശേഷം നഗരത്തിൽ നിന്നു ജില്ലയിലെ മറ്റു പ്രധാന ടൗണുകളിലേക്ക് ബസ് സർവീസിനു കെഎസ്ആർടിസി മുൻകൈയെടുക്കണമെന്ന് വ്യാപകമായി ആവശ്യമുയരുന്നുണ്ട്.

ആശ്രയം തമിഴ്നാട് ബസ്

രാത്രി കൂത്തുപറമ്പ് തലശ്ശേരി ഭാഗങ്ങളിലേക്ക് പോകാൻ ആശ്രയം തമിഴ്നാട് സ്റ്റേറ്റ് ബസാണ്. കോവിഡിന് ശേഷം യാത്രക്കാർ കുറഞ്ഞതു ചൂണ്ടിക്കാട്ടിയാണു സ്വകാര്യ ബസുകൾ ഈ റൂട്ടിൽ നിന്നു രാത്രി സർവീസുകൾ ഒഴിവാക്കിയത്.

എന്നാൽ പകരം കെഎസ്ആർടിസി വന്നതുമില്ല. കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നിന്ന് ഊട്ടിയിലേക്ക് പോകുന്ന തമിഴ്നാട് സ്റ്റേറ്റ് ബസ് തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിലെ യാത്രക്കാർക്ക് രാത്രിയിൽ ഏറെ ആശ്വാസമാണ്. താഴെചൊവ്വ–ചാല–നടാൽ ബൈപാസ് വഴി തലശ്ശേരിയിലേക്കും അവിടെ നിന്നു കൂത്തുപറമ്പിലേക്കുമാണു ബസിന്റെ യാത്ര.

എല്ലാ സ്റ്റോപ്പിലും നിർത്തുന്നതും യാത്രക്കാർക്കു സഹായകരമാണ്. രാത്രി, വ്യാപാരസ്ഥാപനങ്ങളടച്ച് കണ്ണൂരിൽ നിന്നു കൂത്തുപറമ്പിലേക്കും തലശ്ശേരിയിലേക്കും പോകേണ്ട വ്യാപാരികളും തലശ്ശേരിയിൽ നിന്നു കൂത്തുപറമ്പിലേക്കുള്ള വ്യാപാരികളും ഈ ബസിനെയാണ് ആശ്രയിക്കുന്നത്.

തമിഴ്നാട് എസ്ആർടിസിക്കു സാധിക്കുന്നതു കെഎസ്ആർടിസിക്കു കഴിയിയല്ലേ എന്നാണു യാത്രക്കാരുടെ ചോദ്യം. ഈ ബസിനു സമാന്തരമായി കെഎസ്ആർടിസി ബസ് ഇടണമെന്നാണു യാത്രക്കാരുടെ ആവശ്യം.

ആശ്വാസമായി ‘വിമാനത്താവള’ ബസ്

അതേസമയം, കോഴിക്കോട് വിമാനത്താവളത്തിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് പുനഃസ്ഥാപിച്ചത് നഗരത്തിൽ അർധരാത്രി എത്തുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. കാസർകോട് നിന്ന് രാത്രി 9ന് പുറപ്പെടുന്ന ഈ ബസ് രാത്രി 12ന് കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ എത്തും. നഗരത്തിൽ നിന്ന് ചാല ബൈപാസ് വഴി തലശ്ശേരിയിലേക്കും കോഴിക്കോടേക്കും പോകും.

ഈ ബസും എല്ലാ സ്റ്റോപ്പുകളിലും നിർത്തുന്നുണ്ട്. കരിപ്പൂർ വിമാനത്താവളം വരെയുണ്ടായിരുന്ന ഈ ബസ് ഇപ്പോൾ കോഴിക്കോട് നഗരം വരെ മാത്രമാണ് പോകുന്നത്. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ കുറഞ്ഞതാണു കാരണമായി പറയുന്നത്. കോവിഡ് കാലത്താണു ബസ് നിർത്തിയത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!