Breaking News
കണ്ണൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് രാത്രി ബസില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു

കണ്ണൂർ: കോവിഡ് കാലം പിന്നിട്ടിട്ടും ജില്ലാ ആസ്ഥാനത്തു നിന്നു വിവിധ ഭാഗങ്ങളിലേക്കു രാത്രിയിൽ ബസില്ലാത്തതു യാത്രക്കാരെ വലയ്ക്കുന്നു. സ്ഥാപനങ്ങളിലെ ജോലിസമയം പഴയപടിയായെങ്കിലും രാത്രിയിൽ ബസില്ലാത്തതു ജില്ലാ ആസ്ഥാനത്തു മാത്രമല്ല, ചെറു നഗരങ്ങളിലും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
പഴയങ്ങാടി, തളിപ്പറമ്പ്, തലശ്ശേരി, കൂത്തുപറമ്പ്, ഇരിക്കൂർ, പയ്യന്നൂർ, ഇരിട്ടി ഭാഗങ്ങളിലേക്കു രാത്രി 8 മണി കഴിഞ്ഞാൽ ബസുകൾ തീരെക്കുറവാണ്. പഴയങ്ങാടി ഭാഗത്തേക്ക് രാത്രി 8 കഴിഞ്ഞാൽ ബസില്ല.
തളിപ്പറമ്പ് ഭാഗത്തേക്കും സ്ഥിതി മെച്ചമല്ല. 9ന് ശേഷം ഈ ഭാഗത്തേക്കു ബസുകൾ തീരെക്കുറവാണ്. അർധരാത്രിക്കു ശേഷമെത്തുന്ന ചില ദീർഘദൂര ബസുകൾ മാത്രമാണ് ആശ്രയം. കാസർകോട് ഭാഗത്തേക്ക് 9.30ന് കണ്ണൂരിൽ നിന്നു പുറപ്പെടുന്ന കെഎസ്ആർടിസിയുടെ ടൗൺ ടു ടൗൺ ആണ് ഏക ആശ്രയം.
എക്സിക്യുട്ടീവ് എക്സ്പ്രസ്, ജനശതാബ്ദി ട്രെയിനുകളിലെത്തുന്ന യാത്രക്കാർക്കായി, രാത്രി 11നു ശേഷം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള 2 സർവീസുകളും കെഎസ്ആർടിസി പുനരാരംഭിച്ചിട്ടില്ല. രാത്രി 9 ന് ശേഷം നഗരത്തിൽ നിന്നു ജില്ലയിലെ മറ്റു പ്രധാന ടൗണുകളിലേക്ക് ബസ് സർവീസിനു കെഎസ്ആർടിസി മുൻകൈയെടുക്കണമെന്ന് വ്യാപകമായി ആവശ്യമുയരുന്നുണ്ട്.
ആശ്രയം തമിഴ്നാട് ബസ്
രാത്രി കൂത്തുപറമ്പ് തലശ്ശേരി ഭാഗങ്ങളിലേക്ക് പോകാൻ ആശ്രയം തമിഴ്നാട് സ്റ്റേറ്റ് ബസാണ്. കോവിഡിന് ശേഷം യാത്രക്കാർ കുറഞ്ഞതു ചൂണ്ടിക്കാട്ടിയാണു സ്വകാര്യ ബസുകൾ ഈ റൂട്ടിൽ നിന്നു രാത്രി സർവീസുകൾ ഒഴിവാക്കിയത്.
എന്നാൽ പകരം കെഎസ്ആർടിസി വന്നതുമില്ല. കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നിന്ന് ഊട്ടിയിലേക്ക് പോകുന്ന തമിഴ്നാട് സ്റ്റേറ്റ് ബസ് തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിലെ യാത്രക്കാർക്ക് രാത്രിയിൽ ഏറെ ആശ്വാസമാണ്. താഴെചൊവ്വ–ചാല–നടാൽ ബൈപാസ് വഴി തലശ്ശേരിയിലേക്കും അവിടെ നിന്നു കൂത്തുപറമ്പിലേക്കുമാണു ബസിന്റെ യാത്ര.
എല്ലാ സ്റ്റോപ്പിലും നിർത്തുന്നതും യാത്രക്കാർക്കു സഹായകരമാണ്. രാത്രി, വ്യാപാരസ്ഥാപനങ്ങളടച്ച് കണ്ണൂരിൽ നിന്നു കൂത്തുപറമ്പിലേക്കും തലശ്ശേരിയിലേക്കും പോകേണ്ട വ്യാപാരികളും തലശ്ശേരിയിൽ നിന്നു കൂത്തുപറമ്പിലേക്കുള്ള വ്യാപാരികളും ഈ ബസിനെയാണ് ആശ്രയിക്കുന്നത്.
തമിഴ്നാട് എസ്ആർടിസിക്കു സാധിക്കുന്നതു കെഎസ്ആർടിസിക്കു കഴിയിയല്ലേ എന്നാണു യാത്രക്കാരുടെ ചോദ്യം. ഈ ബസിനു സമാന്തരമായി കെഎസ്ആർടിസി ബസ് ഇടണമെന്നാണു യാത്രക്കാരുടെ ആവശ്യം.
ആശ്വാസമായി ‘വിമാനത്താവള’ ബസ്
അതേസമയം, കോഴിക്കോട് വിമാനത്താവളത്തിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് പുനഃസ്ഥാപിച്ചത് നഗരത്തിൽ അർധരാത്രി എത്തുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. കാസർകോട് നിന്ന് രാത്രി 9ന് പുറപ്പെടുന്ന ഈ ബസ് രാത്രി 12ന് കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ എത്തും. നഗരത്തിൽ നിന്ന് ചാല ബൈപാസ് വഴി തലശ്ശേരിയിലേക്കും കോഴിക്കോടേക്കും പോകും.
ഈ ബസും എല്ലാ സ്റ്റോപ്പുകളിലും നിർത്തുന്നുണ്ട്. കരിപ്പൂർ വിമാനത്താവളം വരെയുണ്ടായിരുന്ന ഈ ബസ് ഇപ്പോൾ കോഴിക്കോട് നഗരം വരെ മാത്രമാണ് പോകുന്നത്. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ കുറഞ്ഞതാണു കാരണമായി പറയുന്നത്. കോവിഡ് കാലത്താണു ബസ് നിർത്തിയത്.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്