Connect with us

Breaking News

ഇ.ജി.രാജൻ ശാന്തിക്ക് വിട, ഗുരുദർശനങ്ങളുടെ പ്രചാരകൻ

Published

on

Share our post

കണ്ണൂർ: ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളുടെ പ്രചാരകനും ഗുരുവിന്റെ ആദർശങ്ങൾ പിന്തുടരുന്ന പ്രസ്ഥാനങ്ങളുടെ സഹചാരിയും തളാപ്പ് സുന്ദരേശ്വര ക്ഷേത്രം മേൽശാന്തിയുമായിരുന്ന ഇ.ജി.രാജൻ ശാന്തിക്ക് (70) ആയിരക്കണക്കിനു ഭക്ത ജനങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. ശാരീരിക തളർച്ചയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു.

തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിന് സമീപം എസ്എൻ വിദ്യാമന്ദിർ ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെ 9 മുതൽ പൊതു ദർശനത്തിനുവച്ച മൃതദേഹത്തിൽ ആയിരക്കണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു. തുടർ‌ന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ എറണാകുളം ഒക്കൽ ഓണമ്പിള്ളി ഇടവൂരിലെ സുന്ദരേശ്വരം വീട്ടിലേക്കു കൊണ്ടുപോയി. ഇന്ന് രാവിലെ 10ന് തറവാട്ടു ശ്മശാനത്തിൽ സംസ്കാരം നടത്തും. ഭാര്യ:സരസ്വതി, മക്കൾ സരിത, പൃഥ്വിരാജ്, മരുമക്കൾ: ശ്യാംനാഥ്, ഭവ്യ.

ചെറുപ്പത്തിൽ തന്നെ നാരായണ ഗുരുവിന്റെ ദർശനങ്ങളിൽ‌ ആകൃഷ്ടനായ ഇ.ജി.രാജൻ, ഗുരുവിന്റെ നിർദേശപ്രകാരം പ്രതിഷ്ഠ നടത്തപ്പെട്ട തളാപ്പ് സുന്ദരേശ്വരം ക്ഷേത്രത്തിൽ 1971 ഓഗസ്റ്റ് 7നാണ് എത്തുന്നത്. തുടർന്ന് ക്ഷേത്രത്തിൽ കീഴ്ശാന്തിയായി സേവനമനുഷ്ഠിച്ച് തുടങ്ങി. 1983ൽ ക്ഷേത്രം മേൽശാന്തിയായി. ഒപ്പം ശ്രീനാരായണ ഗുരു തത്വങ്ങൾക്ക് പ്രചാരണം നൽകാനുള്ള പ്രവൃത്തികളിലും മുഴുകി.

ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ കർമങ്ങളിലും മുഖ്യ കാർമികത്വം വഹിച്ചു. 2007ൽ നടന്ന ഭക്തിസംവർധിനിയോഗം ശതാബ്ദി ആഘോഷവേള, 2016ൽ നടന്ന സുന്ദരേശ്വര ക്ഷേത്രം ശതാബ്ദി ആഘോഷവേള എന്നിവയിൽ പ്രവർത്തിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും പ്രധാന പങ്കുവഹിച്ചിരുന്നു. എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ്, മേയർ ടി.ഒ .മോഹനൻ.

ജില്ലയിലെ എസ്എൻഡിപി യോഗം ഭാരവാഹികൾ, തളാപ്പ് സുന്ദരേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട ഉത്സവ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. തളാപ്പ് ഭക്തി സംവർധിനി യോഗത്തിനു വേണ്ടി പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ, സെക്രട്ടറി കെ.പി.പവിത്രൻ എന്നിവരും ആദരാഞ്ജലി അർപ്പിച്ചു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!