Connect with us

Breaking News

മിഴി തുറക്കുന്നു കാണാക്കാഴ്‌ചകളുടെ ലോകം

Published

on

Share our post

കണ്ണൂർ: കഴിഞ്ഞവർഷം അവസാനത്തോടെ കേരളത്തിന്റെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സർവകാല റെക്കോഡിലെത്തിയെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. കോവിഡ്കാല പ്രതിസന്ധി മാഞ്ഞതോടെ വിദേശസഞ്ചാരികളും കൂടുതലായെത്തി. പ്രകൃതി സൗന്ദര്യവും സാംസ്കാരിക വെെവിധ്യവും ചരിത്രപെെതൃകവുമുള്ള ജില്ലയുടെ വിനോദസഞ്ചാര മേഖലയും വൻകുതിപ്പിലാണ്. തദ്ദേശീയർക്ക് ഗുണമുള്ള ഉത്തവാദിത്വ ടൂറിസം പദ്ധതി മുതൽ ധർമടം ബീച്ച് ആഗോളം ടൂറിസം പദ്ധതിവരെ നീളുന്ന നിരവധി പദ്ധതികളാണ് ജില്ലയുടെ വിനോദസഞ്ചാര ഭൂപടം വിസ്തൃതമാക്കുന്നത്.

മലബാറിനെ അറിയാൻ
മലബാറിന്റെ വിനോദസഞ്ചാര ഇടങ്ങൾ പരിചയപ്പെടുത്തുന്ന, ടൂറിസം വകുപ്പിന്റെ ഫെമിലിയറൈസേഷൻ ടൂർ അഥവാ ‘ഫാം ടു മലബാർ 500’ ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂർ ഓപ്പറേറ്റർമാരുടെ ആദ്യസംഘം ജില്ലയിലെത്തിയതും വലിയ പ്രതീക്ഷയായി. വിനോദസഞ്ചാര കേന്ദ്രങ്ങളും സാംസ്കാരിക, ഭക്ഷ്യ വൈവിധ്യവും പരിചയപ്പെടുത്തുന്ന കാരവൻ ടൂറിസം പദ്ധതിയിൽ അഞ്ഞൂറിലധികം ടൂർ ഓപ്പറേറ്റർമാരും ഭാഗമാകും.

ഹബ്ബാവും മുഴപ്പിലങ്ങാട്‌ 
–- ധർമടം ബീച്ച്‌
മുഴപ്പിലങ്ങാട്‌ – -ധർമടം ബീച്ച്‌ ആഗോള ടൂറിസം ഹബ്ബായി മാറ്റാനുള്ള ബൃഹത്‌ പദ്ധതിയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. കിഫ്‌ബി 233.72 കോടി രൂപ അനുവദിച്ച പദ്ധതിയിൽ.
ഏഷ്യയിലെ ഏറ്റവും നീളമേറിയ ഡ്രൈവ്- ഇൻ ബീച്ചായ മുഴപ്പിലങ്ങാട്, ധർമടം ബീച്ച്, അഞ്ചരക്കണ്ടി, ധർമടം ദ്വീപ് എന്നിവയുടെ വികസനമാണുള്ളത്‌.
മുഴപ്പിലങ്ങാട്‌ ബീച്ചിന്റെ വടക്കുഭാഗത്ത്‌ നടപ്പാത, ധർമടം ബീച്ചിന്റെ തെക്കുഭാഗത്ത്‌ ജലധാര, ധർമടം ബീച്ച്‌ വികസനം, ധർമടം ദ്വീപ്‌ തനിമയോടെ നിലനിർത്തിയുള്ള വികസനം എന്നിങ്ങനെ നാല്‌ ഘട്ടങ്ങളാണ്‌ പദ്ധതിക്ക്.

തുഴയാം പുഴകളിൽ
കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന മലനാട്‌ മലബാർ റിവർക്രൂസ്‌ പദ്ധതിയുടെ ഭാഗമായുള്ള മൂന്ന് ക്രൂസ് റൂട്ടുകൾ പ്രവർത്തനം തുടങ്ങി. കുപ്പം – പഴയങ്ങാടിവരെയുള്ള കണ്ടൽ ക്രൂസ്, മുനമ്പ് കടവ് – വളപട്ടണം വരെയുള്ള മുത്തപ്പൻ ക്രൂസ്, വളപട്ടണം മുതൽ പഴയങ്ങാടിവരെയുള്ള തെയ്യം ക്രൂസ് എന്നിവയിലാണ് ബോട്ട് യാത്ര തുടങ്ങിയത്. മാഹി – പെരിങ്ങത്തൂർ കളരി ക്രൂസ്, അഞ്ചരക്കണ്ടിപ്പുഴയിലെ പഴശി ക്രൂസ് എന്നിവ ഉടൻ തുടങ്ങും.

ആദ്യ കാരവൻ പാർക്ക് 
മുല്ലക്കൊടിയിൽ
മയ്യിൽ മുല്ലക്കൊടി ടൂറിസം പദ്ധതിയിൽ ജില്ലയിലെ ആദ്യ കാരവൻ പാർക്ക് ഒരുങ്ങും. യാത്രയും താമസവും കാരവനിലാക്കി വ്യത്യസ്തമായ അനുഭവം പകരുന്ന ടൂറിസം പദ്ധതിയാണിത്. 90 ലക്ഷം രൂപ ചെലവിടുന്ന പദ്ധതിയിൽ വിശാലമായ നടപ്പാത, ഇരിപ്പിടങ്ങൾ, റെസ്റ്റോറന്റ് , കുട്ടികളുടെ പാർക്ക്, ശുചിമുറി ബ്ലോക്ക് തുടങ്ങിയവയുണ്ടാകും.

–വെള്ളിക്കീലിൽ പാർക്ക്, വൈതൽമലയിൽ സർക്യൂട്ട്
വെള്ളിക്കീൽ ഇക്കോപാർക്കിനായി സർക്കാർ എട്ട്‌ കോടി രൂപയാണ് അനുവദിച്ചത്. സൈക്കിൾ പാത്ത്, നടപ്പാത, കുട്ടികളുടെ അമ്യൂസ്‌മെന്റ് തുടങ്ങിയവ ഒരുക്കും. പതിറ്റാണ്ടുകളുടെ ചരിത്രമുള്ള വൈതൽമല ടൂറിസത്തെ ടൂറിസം സർക്യൂട്ടായി വിപുലപ്പെടുത്താനുള്ള പദ്ധതിയും അണിയറയിലുണ്ട്.

ചിറകുവിരിച്ച് പറക്കാൻ 
പുല്ലൂപ്പിക്കടവ്
ദേശാടന പക്ഷികൾ വിരുന്നെത്തുന്ന വിശാലമായ ചതുപ്പും വയൽപ്പരപ്പും പുഴയും ചെറുതുരുത്തുകളുമായി പരന്നുകിടക്കുന്ന പുല്ലൂപ്പിക്കടവിൽ നാറാത്ത് പഞ്ചായത്ത് മുൻകൈയിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!