Connect with us

Breaking News

മിഴി തുറക്കുന്നു കാണാക്കാഴ്‌ചകളുടെ ലോകം

Published

on

Share our post

കണ്ണൂർ: കഴിഞ്ഞവർഷം അവസാനത്തോടെ കേരളത്തിന്റെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സർവകാല റെക്കോഡിലെത്തിയെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. കോവിഡ്കാല പ്രതിസന്ധി മാഞ്ഞതോടെ വിദേശസഞ്ചാരികളും കൂടുതലായെത്തി. പ്രകൃതി സൗന്ദര്യവും സാംസ്കാരിക വെെവിധ്യവും ചരിത്രപെെതൃകവുമുള്ള ജില്ലയുടെ വിനോദസഞ്ചാര മേഖലയും വൻകുതിപ്പിലാണ്. തദ്ദേശീയർക്ക് ഗുണമുള്ള ഉത്തവാദിത്വ ടൂറിസം പദ്ധതി മുതൽ ധർമടം ബീച്ച് ആഗോളം ടൂറിസം പദ്ധതിവരെ നീളുന്ന നിരവധി പദ്ധതികളാണ് ജില്ലയുടെ വിനോദസഞ്ചാര ഭൂപടം വിസ്തൃതമാക്കുന്നത്.

മലബാറിനെ അറിയാൻ
മലബാറിന്റെ വിനോദസഞ്ചാര ഇടങ്ങൾ പരിചയപ്പെടുത്തുന്ന, ടൂറിസം വകുപ്പിന്റെ ഫെമിലിയറൈസേഷൻ ടൂർ അഥവാ ‘ഫാം ടു മലബാർ 500’ ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂർ ഓപ്പറേറ്റർമാരുടെ ആദ്യസംഘം ജില്ലയിലെത്തിയതും വലിയ പ്രതീക്ഷയായി. വിനോദസഞ്ചാര കേന്ദ്രങ്ങളും സാംസ്കാരിക, ഭക്ഷ്യ വൈവിധ്യവും പരിചയപ്പെടുത്തുന്ന കാരവൻ ടൂറിസം പദ്ധതിയിൽ അഞ്ഞൂറിലധികം ടൂർ ഓപ്പറേറ്റർമാരും ഭാഗമാകും.

ഹബ്ബാവും മുഴപ്പിലങ്ങാട്‌ 
–- ധർമടം ബീച്ച്‌
മുഴപ്പിലങ്ങാട്‌ – -ധർമടം ബീച്ച്‌ ആഗോള ടൂറിസം ഹബ്ബായി മാറ്റാനുള്ള ബൃഹത്‌ പദ്ധതിയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. കിഫ്‌ബി 233.72 കോടി രൂപ അനുവദിച്ച പദ്ധതിയിൽ.
ഏഷ്യയിലെ ഏറ്റവും നീളമേറിയ ഡ്രൈവ്- ഇൻ ബീച്ചായ മുഴപ്പിലങ്ങാട്, ധർമടം ബീച്ച്, അഞ്ചരക്കണ്ടി, ധർമടം ദ്വീപ് എന്നിവയുടെ വികസനമാണുള്ളത്‌.
മുഴപ്പിലങ്ങാട്‌ ബീച്ചിന്റെ വടക്കുഭാഗത്ത്‌ നടപ്പാത, ധർമടം ബീച്ചിന്റെ തെക്കുഭാഗത്ത്‌ ജലധാര, ധർമടം ബീച്ച്‌ വികസനം, ധർമടം ദ്വീപ്‌ തനിമയോടെ നിലനിർത്തിയുള്ള വികസനം എന്നിങ്ങനെ നാല്‌ ഘട്ടങ്ങളാണ്‌ പദ്ധതിക്ക്.

തുഴയാം പുഴകളിൽ
കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന മലനാട്‌ മലബാർ റിവർക്രൂസ്‌ പദ്ധതിയുടെ ഭാഗമായുള്ള മൂന്ന് ക്രൂസ് റൂട്ടുകൾ പ്രവർത്തനം തുടങ്ങി. കുപ്പം – പഴയങ്ങാടിവരെയുള്ള കണ്ടൽ ക്രൂസ്, മുനമ്പ് കടവ് – വളപട്ടണം വരെയുള്ള മുത്തപ്പൻ ക്രൂസ്, വളപട്ടണം മുതൽ പഴയങ്ങാടിവരെയുള്ള തെയ്യം ക്രൂസ് എന്നിവയിലാണ് ബോട്ട് യാത്ര തുടങ്ങിയത്. മാഹി – പെരിങ്ങത്തൂർ കളരി ക്രൂസ്, അഞ്ചരക്കണ്ടിപ്പുഴയിലെ പഴശി ക്രൂസ് എന്നിവ ഉടൻ തുടങ്ങും.

ആദ്യ കാരവൻ പാർക്ക് 
മുല്ലക്കൊടിയിൽ
മയ്യിൽ മുല്ലക്കൊടി ടൂറിസം പദ്ധതിയിൽ ജില്ലയിലെ ആദ്യ കാരവൻ പാർക്ക് ഒരുങ്ങും. യാത്രയും താമസവും കാരവനിലാക്കി വ്യത്യസ്തമായ അനുഭവം പകരുന്ന ടൂറിസം പദ്ധതിയാണിത്. 90 ലക്ഷം രൂപ ചെലവിടുന്ന പദ്ധതിയിൽ വിശാലമായ നടപ്പാത, ഇരിപ്പിടങ്ങൾ, റെസ്റ്റോറന്റ് , കുട്ടികളുടെ പാർക്ക്, ശുചിമുറി ബ്ലോക്ക് തുടങ്ങിയവയുണ്ടാകും.

–വെള്ളിക്കീലിൽ പാർക്ക്, വൈതൽമലയിൽ സർക്യൂട്ട്
വെള്ളിക്കീൽ ഇക്കോപാർക്കിനായി സർക്കാർ എട്ട്‌ കോടി രൂപയാണ് അനുവദിച്ചത്. സൈക്കിൾ പാത്ത്, നടപ്പാത, കുട്ടികളുടെ അമ്യൂസ്‌മെന്റ് തുടങ്ങിയവ ഒരുക്കും. പതിറ്റാണ്ടുകളുടെ ചരിത്രമുള്ള വൈതൽമല ടൂറിസത്തെ ടൂറിസം സർക്യൂട്ടായി വിപുലപ്പെടുത്താനുള്ള പദ്ധതിയും അണിയറയിലുണ്ട്.

ചിറകുവിരിച്ച് പറക്കാൻ 
പുല്ലൂപ്പിക്കടവ്
ദേശാടന പക്ഷികൾ വിരുന്നെത്തുന്ന വിശാലമായ ചതുപ്പും വയൽപ്പരപ്പും പുഴയും ചെറുതുരുത്തുകളുമായി പരന്നുകിടക്കുന്ന പുല്ലൂപ്പിക്കടവിൽ നാറാത്ത് പഞ്ചായത്ത് മുൻകൈയിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!