Connect with us

Breaking News

റബർമേഖലയെ തകർത്തത്‌ കേന്ദ്രസർക്കാർ ; പ്രതിരോധിക്കാൻ കേരളം

Published

on

Share our post

കോട്ടയം: കേരളത്തിലെ 12 ലക്ഷത്തിലധികം കർഷകരുടെ ആശ്രയമായ റബർമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ കോട്ടയത്ത്‌ ഞായറാഴ്‌ച സി.പി.ഐ .എം നേതൃത്വത്തിൽ ജനസദസ്‌ സംഘടിപ്പിക്കുന്നത്‌.

താങ്ങുവില പ്രഖ്യാപിച്ച്‌ സബ്‌.സി.ഡി നൽകിയും ബജറ്റിൽ സബ്‌സിഡിക്ക്‌ കൂടുതൽ തുക നീക്കിവച്ചും കർഷകർക്ക്‌ താങ്ങാകുന്ന നിലപാടാണ്‌ എൽ.ഡി.എഫ്‌ സർക്കാരിന്റേത്‌. എന്നാൽ, റബറിന്റെ വിലയടിവിന്‌ കാരണമാകുന്ന അനിയന്ത്രിത ഇറക്കുമതി തടയാൻ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന യു.പി.എ, എൻ.ഡി.എ സർക്കാരുകൾ തയ്യാറായില്ല.

ഇപ്പോൾ നീതി ആയോഗിന്റെ ശുപാർശയുടെ പേരിൽ റബർ ബോർഡ്‌ തന്നെ ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തെ തടയിടുന്നത്‌ ഇടതുപക്ഷ എംപിമാരുടെ ഇടപെടൽ മാത്രമാണ്‌.

കൊള്ളലാഭം കൊയ്‌ത്‌ 
ടയർ കമ്പനികൾ
റബറിന്‌ കിലോയ്‌ക്ക്‌ 236 രൂപ ലഭിച്ചിരുന്ന 2011ൽ ടയറിന്‌ 40 ശതമാനം വില വർധിപ്പിച്ചിരുന്നു. പിന്നീടുള്ള വർഷങ്ങളിലും വർധന തുടർന്നു. ഇന്ന്‌ റബർ വില 140 രൂപയിൽ താഴെയായിട്ടും ടയർ വില കുറയ്‌ക്കാതെ കൊള്ളലാഭം കൊയ്യുകയാണ്‌ ടയർ കമ്പനികൾ.

രാജ്യത്തെ ടയർ വ്യവസായത്തിന്റെ 60 ശതമാനവും കൈയാളുന്നത്‌ എംആർഎഫ്‌, അപ്പോളോ, കെജെ ടയേഴ്‌സ്‌ എന്നീ സ്ഥാപനങ്ങളാണ്‌. കർഷകർക്ക്‌ വൻ നഷ്ടം നേരിടുമ്പോൾ ടയർ വ്യാപാരികൾ തടിച്ചുകൊഴുക്കുന്നു. ഇന്ത്യയിലെ റബറിന്റെ 70 ശതമാനവും ടയർ വ്യവസായികളാണ്‌ ഉപയോഗിക്കുന്നത്‌.

റബറിന്റെ കേരള മാതൃക
കേന്ദ്രസർക്കാരിന്റെ ബജറ്റിൽ റബർബോർഡിനുള്ള ഫണ്ട്‌ ഒരുരൂപപോലും വർധിപ്പിക്കാതിരുന്നിട്ടും സംസ്ഥാന ബജറ്റിൽ കർഷകർക്ക്‌ സബ്‌സിഡി നൽകാൻ നീക്കിവച്ച തുക 500 കോടിയിൽനിന്ന്‌ 600 കോടിയായി വർധിപ്പിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 170 രൂപ താങ്ങുവിലയാണ്‌ കർഷകന്‌ ഇപ്പോഴുള്ള ഏക ആശ്വാസം. വില 170ൽ താഴെയായാൽ ബാക്കിതുക സബ്‌സിഡിയായി സർക്കാർ നൽകും.

താങ്ങുവില 
കേന്ദ്രബാധ്യത
രാജ്യത്തെ റബർ കർഷകർക്ക്‌ അർഹമായ വില ലഭിക്കാൻ താങ്ങുവില പ്രഖ്യാപിക്കേണ്ടത്‌ കേന്ദ്രസർക്കാരിന്റെ ബാധ്യത. ഇറക്കുമതി നികുതിയായി കോടിക്കണക്കിന്‌ രൂപ വർഷവും ലഭിക്കുന്നത്‌ കേന്ദ്രസർക്കാരിനാണ്‌. ഈ തുക കർഷകന്‌ പ്രയോജനപ്പെടാൻ താങ്ങുവില പ്രഖ്യാപിച്ച്‌ സബ്‌സിഡി നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ട്‌.

ഇത്‌ മറച്ചുവച്ചാണ്‌ ചില പത്രങ്ങൾ താങ്ങുവില സംസ്ഥാന സർക്കാരിന്റെ മാത്രം ചുമതലയാണെന്ന വാദമുയർത്തുന്നത്‌. കേരളത്തിന്‌ പുറമെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും റബർ പ്രധാന കൃഷിയാണ്‌. ഇവിടങ്ങളിലെല്ലാമുള്ള കർഷകർക്ക്‌ പ്രയോജനം ലഭിക്കാൻ കേന്ദ്രസർക്കാർ തന്നെ താങ്ങുവില പ്രഖ്യാപിക്കണം. ഈ വിഷയമാണ്‌ ഞായറാഴ്‌ചത്തെ ജനസദസ്സിൽ ഉയർത്തുന്നത്‌.

എന്നാൽ, ജനസദസ്സിനെ ഇകഴ്‌ത്താനുള്ള ശ്രമത്തിനിടെ ഇതെല്ലാം കേരളത്തിന്റെ ബാധ്യതയാണെന്ന മട്ടിൽ വാർത്ത കൊടുക്കുകയായിരുന്നു ചില മാധ്യമങ്ങൾ. പരിമിതികളിലും 170 രൂപ താങ്ങുവില കേരള സർക്കാർ പ്രഖ്യാപിച്ചതും സബ്‌സിഡിക്ക്‌ നീക്കിവച്ച തുക വർധിപ്പിച്ചതും ഇവർ മറന്നു.

കരിമ്പിനും പരുത്തിക്കുമെല്ലാം ഉൽപാദനച്ചിലവിന്‌ ആനുപാതികമായി കേന്ദ്രസർക്കാർ എല്ലാ വർഷവും താങ്ങുവില പ്രഖ്യാപിക്കുന്നു. പ്രതിസന്ധി നേരിടുന്ന റബറിന്‌ മാത്രം ആ പരിഗണന ലഭിക്കുന്നില്ല. റബർ കോമ്പൗണ്ട്‌ ഇറക്കുമതി നികുതി 10 ശതമാനത്തിൽനിന്ന് 25 ശതമാനമായി ഉയർത്തിയത്‌ മാത്രമാണ്‌ കേന്ദ്രസർക്കാരിന്‌ ഇപ്പോൾ പറയാനുള്ളത്‌. എന്നാൽ ഇത്‌ റബർവില കാര്യമായി വർധിപ്പിക്കില്ലെന്ന്‌ മേഖലയിലെ വിദഗ്‌ധർ പറയുന്നു.

ജനസദസ്സ് ഇന്ന്‌
റബർമേഖലയെ കൈപിടിച്ചുയർത്താൻ യോജിച്ച പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകുന്നതിന്റെ ഭാഗമായി സി.പി.ഐ എം സംഘടിപ്പിക്കുന്ന ജനസദസ് ഞായറാഴ്‌ച പകൽ 3.30ന്‌ തിരുനക്കര മൈതാനത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. “കേരളം റബർ കർഷകർക്കൊപ്പം’ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന ജനസദസ്സിൽ മന്ത്രി വി. എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും.

കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ കെ ജയചന്ദ്രൻ, കേരള കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ, എന്നിവർ പങ്കെടുക്കും. പകൽ 1.30ന്‌ “റബർ കൃഷി: സാധ്യതകളും പ്രതിസന്ധിയും’ എന്ന വിഷയത്തിലുള്ള സെമിനാർ മന്ത്രി കെ .എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും.

കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി വിഷയം അവതരിപ്പിക്കും. ഉന്നതഉദ്യോഗസ്ഥരും കർഷക സംഘടന നേതാക്കളും പങ്കെടുക്കും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!