Connect with us

Breaking News

സരോജിനിയുടെ സ്വർണമാല അശരണർക്ക് ആശ്രയമാകും

Published

on

Share our post

കണ്ണൂർ: ‘ഈ സ്വർണമാല ഐ.ആർ.പി.സിക്ക് കൈമാറണം’ -കണ്ടക്കൈ ചാലങ്ങോട്ടെ ടി. സരോജിനി മരിക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങളോട് ഒസ്യത്ത് ചെയ്ത കാര്യമായിരുന്നു ഇത്. ഇന്നലെ രാവിലെ ബന്ധുക്കൾ ആ ആഗ്രഹം നിറവേറ്റി. അവരുടെ വീട്ടിൽ നടന്ന ചടങ്ങിൽ സി.പി.എമ്മിന് കീഴിലുള്ള സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐ.ആർ.പി.സിയുടെ ചെയർമാൻ പി. ജയരാജൻ സ്വർണമാല ഏറ്റുവാങ്ങി.

കഴിഞ്ഞ മാസമായിരുന്നു സി.പി.എം അംഗമായ സരോജിനിയുടെ മരണം. ഇവരുടെ ഭർത്താവ് ദാമോദരനും സജീവ പാർട്ടി പ്രവർത്തകനായിരുന്നു. രണ്ട് വർഷം മുൻപാണ് അദ്ദേഹം മരണപ്പെട്ടത്. അടിയന്തിരാവസ്ഥക്കാലത്ത് ഇരുവരും ഗുണ്ടകളുടെയും പൊലീസിന്റെയും ക്രൂരമർദനങ്ങൾക്ക് ഇരയായിരുന്നതായി പി. ജയരാജൻ അനുസ്മരിച്ചു. മാല വിറ്റുകിട്ടുന്ന പണം ഐ.ആർ.പി.സിയുടെ സാന്ത്വനവഴികളിൽ അശരണരെ സഹായിക്കാനാണ് ഉപയോഗിക്കുക.

പി.ജയരാജന്റെ കുറിപ്പ്:
കഴിഞ്ഞ മാസം മരണപ്പെട്ട കണ്ടക്കൈ ചാലങ്ങോട്ടെ പാർട്ടി അംഗം സ:ടി സരോജിനി ഉപയോഗിച്ചിരുന്ന സ്വർണമാല കുടുംബാംഗങ്ങൾ ജനകീയ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐആർപിസിക്ക് കൈമാറി മഹത്തായ മാതൃക കാണിച്ചു.

സരോജിനിയുടെ ഭർത്താവ് സ:ദാമോദരൻ രണ്ട് വർഷം മുൻപാണ് മരണപ്പെട്ടത്.

അടിയന്തിരാവസ്ഥയുടെ കിരാത നാളുകളിൽ ഇരുവരും ഗുണ്ടകളുടെയും പോലീസിന്റെയും ക്രൂരമർദനങ്ങൾക്ക് ഇരയായി.അതിനെയെല്ലാം വെല്ലുവിളിച്ച് പാർട്ടി പ്രവർത്തനം നടത്തിയവരായിരുന്നു ദാമോദരനും സരോജിനിയും.

സരോജിനിയുടെ ആഗ്രഹമായിരുന്നു തന്റെ കാലശേഷം സ്വർണമാല ഐആർപിസിക്ക് നൽകണം എന്നത്.അത് കുടുംബാംഗങ്ങൾ നിറവേറ്റി.ഇന്ന് കാലത്ത് അവരുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ സ്വർണമാല ഏറ്റുവാങ്ങി.

സ:സരോജിനിയുടെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.മഹത്തായ മാതൃക കാണിച്ച കുടുംബാംഗങ്ങളെ അനുമോദിക്കുന്നു..


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!