Connect with us

Breaking News

1000 പേര്‍ക്ക് 466 വാഹനങ്ങള്‍; കേരളത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ വമ്പന്‍ കുതിപ്പ്

Published

on

Share our post

കേരളത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ കുതിപ്പുതുടരുന്നു. ആയിരംപേര്‍ക്ക് 466 വാഹനങ്ങള്‍. ഫെബ്രുവരി അഞ്ചിന് നിയമസഭയില്‍വെച്ച സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ കണക്ക്. 2013-ല്‍ 80,48,673 വാഹനങ്ങളായിരുന്നു കേരളത്തില്‍. 2022-ല്‍ ഇത് 1,55,65,149 ആയി. വര്‍ധന 93 ശതമാനം.

റോഡ് പഴയ റോഡുതന്നെ

വാഹനങ്ങളുടെ എണ്ണം ഇരട്ടിയായെങ്കിലും റോഡിന്റെ നീളത്തില്‍ അത്രമാറ്റമുണ്ടായിട്ടില്ല. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് 2011-ല്‍ 23,241 കിലോമീറ്റര്‍ റോഡുണ്ടായിരുന്നു. 2022-ല്‍ 29,522.15 കിലോമീറ്ററായി. 30 ശതമാനത്തോളം വര്‍ധന. കേരളത്തിലെ റോഡ് സാന്ദ്രത 100 ചതുരശ്രകിലോമീറ്ററിന് 548 കിലോമീറ്ററാണ്. ദേശീയശരാശരിയുടെ മൂന്നിരട്ടിവരുമിതെന്ന് അവലോകന റിപ്പോര്‍ട്ട് പറയുന്നു.

കാര്‍: ഒന്നര ഇരട്ടി

ഇടത്തരം കുടുംബങ്ങള്‍ കൂടുതലായി കാര്‍ വാങ്ങുന്നു. 2018-2019-ല്‍ 27 ലക്ഷം കാറുകളുണ്ടായിരുന്നു. കോവിഡ് കഴിഞ്ഞപ്പോഴേക്കും 32.5 ലക്ഷമായി. കോവിഡ് കാലത്ത് കൂടുതല്‍ കുടുംബങ്ങള്‍ സ്വന്തംവാഹനങ്ങളെ ആശ്രയിച്ചുതുടങ്ങി. 2013-ലെ കണക്ക് അനുസരിച്ച് 13,58,728 കാറുകളാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍, 2022 ആയപ്പോഴേക്കും 32,58,312 എന്ന നിലയിലേക്കാണ് കാറുകളുടെ എണ്ണം ഉയര്‍ന്നത്. ഒന്നര ഇരട്ടി വര്‍ധനവാണ് ഒന്നര വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്.

ഇരട്ടിയായി ഇരുചക്രവാഹനങ്ങള്‍

ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തിലും വലിയ കുതുപ്പാണ് ഉണ്ടായിരിക്കുന്നത്. സ്ത്രീകള്‍ കൂടുതലായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയാണ് ഈ ശ്രേണിയുടെ വളര്‍ച്ചയ്ക്ക് വഴിവെച്ച കാരണങ്ങളിലൊന്ന്. 2013-ല്‍ കേരളത്തില്‍ 50,41,495 ഇരുചക്ര വാഹനങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ 2022 ആയപ്പോഴേക്കും ഇത് 1,01,51,286 എന്ന നിലയിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.

ബസുകളിലും വര്‍ധന

കടുത്ത പ്രതിസന്ധികള്‍ നേരിടുമ്പോഴും ബസുകളുടെയും എണ്ണത്തില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 2013-ല്‍ 43,161 ബസുകള്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ നിന്ന് 2022-ല്‍ 49,791 ബസുകളാണ് വര്‍ധിച്ചിട്ടുണ്ട്. യാത്രാബസുകളുടെമാത്രം കണക്കാണിത്. സര്‍ക്കാര്‍ കണക്കില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ടെങ്കിലും പലതും കട്ടപ്പുറത്താണെന്ന് ബസ്സുടമകള്‍. നികുതി അടയ്ക്കാഞ്ഞതിനാല്‍ ഓടാന്‍ കഴിയാത്തവയുമുണ്ട്.

ഓട്ടോറിക്ഷ

മറ്റ് വാഹനങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ താരതമ്യേന കുറവ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് ഓട്ടോറിക്ഷകള്‍ക്കാണ്. 2013-ല്‍ 6,02,547 ഓട്ടോറിക്ഷകളാണ് കേരളത്തിലെ നിരത്തുകളില്‍ ഉണ്ടായിരുന്നതെങ്കില്‍ 2022 ആയപ്പോഴേക്കും ഇത് 7,09,289 എണ്ണമായി മാത്രമാണ് വര്‍ധിച്ചിട്ടുള്ളത്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!