Breaking News
വയനാടിന്റെ കാര്‍ഷികത്തനിമ വിളിച്ചോതി തിരുനെല്ലി വിത്തുത്സവം; ആകര്‍ഷകമായി കിഴങ്ങ്, പച്ചില പ്രദര്‍ശനം

കാട്ടിക്കുളം: ഗോത്രജനതയുടെ ജീവിതം അനുസ്മരിപ്പിക്കുന്ന പ്രവേശനകവാടം കടന്നാല്‍ വിത്തുത്സവവേദിയായി. വേദിക്കുമുന്നിലായി നെല്ല്, കാപ്പി, കുരുമുളക്, ചെറുധാന്യങ്ങള്‍, ഞവരയരി തുടങ്ങിയവകൊണ്ട് തീര്‍ത്ത ഭൂപടം. വയനാടിന്റെ കാര്‍ഷികസംസ്‌കൃതിയിലേക്കാണ് തിരുനെല്ലി വിത്തുത്സവം ജനങ്ങളെ കൊണ്ടുപോകുക.
കാട്ടിക്കുളത്തെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് മൈതാനത്ത് തുടങ്ങിയ വിത്തുത്സവം പുതിയ അനുഭൂതിയിലേക്കാണ് പ്രദര്‍ശനം കാണാനെത്തുന്നവരെ കൊണ്ടെത്തിക്കുക. വിത്തുത്സവം ഞായറാഴ്ച സമാപിക്കും.
ഗോത്രജനത കൂടുതലായും തിങ്ങിപ്പാര്‍ക്കുന്ന തിരുനെല്ലിയില്‍ അവര്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയാണ് വിത്തുത്സവം നടത്തുന്നത്. കല്ലോടിയിലെ കിഴങ്ങുവിള കര്‍ഷകന്‍ പി.ജെ. മാനുവലിന്റെയും കാട്ടിക്കുളം ഇരുമ്പുപാലം ‘നുറാങ്ക്’ ജെ.എല്‍.ജി. ഗ്രൂപ്പിന്റെയും കിഴങ്ങുവിളകളുടെ പ്രദര്‍ശനം ശ്രദ്ധേയമാണ്.
ഗോത്രവിഭാഗം കഴിക്കുന്ന കാട്ടുകിഴങ്ങുകളും പച്ചിലകളും പ്രദര്‍ശനത്തിലുണ്ട്. നെല്ല്, കിഴങ്ങുവിളകള്‍, പച്ചക്കറികള്‍, ചെറുധാന്യങ്ങള്‍ തുടങ്ങി 500 ഇനം വിത്തുകളുടെ പ്രദര്‍ശനവും വിപണനവും മേളയുടെഭാഗമായി നടത്തുന്നുണ്ട്. ജൈവകൃഷി, കാലാവസ്ഥാവ്യതിയാനം എന്നിവയില്‍ വിദഗ്ധരുടെ ക്ലാസുകളും വിത്തുത്സവത്തിന്റെ ഭാഗമായി നടത്തുന്നു.
ജില്ലയിലെ ജൈവവൈവിധ്യങ്ങളുടെ ഫോട്ടോപ്രദര്‍ശനം, നാടന്‍കലാസന്ധ്യ, കളരിപ്പയറ്റ്, വടംവലിമത്സരം എന്നിവയും വിത്തുത്സവത്തിന്റെ ഭാഗമായുണ്ട്. കര്‍ഷകര്‍ക്ക് സൗജന്യമായി മണ്ണ് പരിശോധിക്കാനുള്ള അവസരവുമുണ്ട്. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സ്റ്റാളും ശ്രദ്ധേയമാണ്.
തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത്, നബാര്‍ഡ്, കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ്, ജൈവവൈവിധ്യബോര്‍ഡ്, ജില്ലാ കുടുംബശ്രീ മിഷന്‍, ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി, തിരുനെല്ലി കര്‍ഷക ഉത്പാദക കമ്പനി, കീസ്റ്റോണ്‍ ഫൗണ്ടേഷന്‍, തണല്‍ അഗ്രോ-ഇക്കോളജി സെന്റര്‍, ഹ്യൂംസ് സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി, സ്പന്ദനം മാനന്തവാടി, എന്‍.ആര്‍.എല്‍.എം. തിരുനെല്ലി, കേരള മഹിളാ സമഖ്യ സൊസൈറ്റി, കേരള ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്ക്, മാനന്തവാടി ഗവ. കോളേജ്, മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, മാനന്തവാടി മേരിമാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ദ്വാരക ഗുരുകുലം കോളേജ്, മാനന്തവാടി ജി.വി.എച്ച്.എസ്.എസ്., കാട്ടിക്കുളം ജി.എച്ച്.എസ്.എസ്., തൃശ്ശിലേരി ജി.എച്ച്.എസ്.എസ്., മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വിത്തുത്സവം നടത്തുന്നത്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനംചെയ്തു. തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ അധ്യക്ഷനായി. പ്രദര്‍ശനസ്റ്റാള്‍ ആത്മ നോഡല്‍ സെല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. ആശാ കാമ്പുരത്ത് ഉദ്ഘാടനംചെയ്തു.
തണല്‍ ഡയറക്ടര്‍ എസ്. ഉഷ മുഖ്യപ്രഭാഷണം നടത്തി. നബാര്‍ഡ് എ.ജി.എം. വി. ജിഷ, ബ്ലോക്ക് വ്യവസായ ഓഫീസര്‍ അര്‍ച്ചന, ജില്ലാ ജൈവവൈവിധ്യ പരിപാലനസമിതി കണ്‍വീനര്‍ ടി.സി. ജോസഫ്, സംഘാടകസമിതി കണ്‍വീനര്‍ രാജേഷ് കൃഷ്ണന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്‍. അജയകുമാര്‍, എ.എന്‍. പ്രഭാകരന്‍, ഇ.ജെ. ബാബു, പി.എല്‍. ബാവ, സി.കെ. ശങ്കരന്‍, വി.വി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്