Connect with us

Breaking News

അഭിമാന താരമായി നന്ദകിഷോർ

Published

on

Share our post

തലശേരി: ഖേലോ ഇന്ത്യാ നാഷണൽ യൂത്ത്‌ ഗെയിംസ്‌ ഫുട്‌ബോളിൽ കേരളം കിരീടം ചൂടുമ്പോൾ കണ്ണൂരിന്റെ അഭിമാനം വാനോളം ഉയരുന്നു. പിണറായി പാനുണ്ടയിലെ സി ആർ നന്ദകിഷോർ നായകനായ കേരള ടീം കപ്പുയർത്തിയതിന്റെ ആഹ്ലാദത്തിലാണ്‌ ജന്മനാട്‌.

നാട്ടിൻപുറത്തുനിന്ന്‌ കളിച്ചുവളർന്ന യുവതാരമാണ്‌ കേരള ഫുട്‌ബോളിനെ രാജ്യത്തിന്റെ നെറുകയിലേക്ക്‌ ഉയർത്തിയത്‌. കേരള ഫുട്‌ബോളിന്റെ ഭാവി ഈ കളിക്കാരന്റെ കൈയിൽ ഭദ്രമെന്ന്‌ യൂത്ത്‌ ഗെയിംസ്‌ സാക്ഷ്യപ്പെടുത്തുന്നു.

ഖേലോ ഇന്ത്യ യൂത്ത്‌ ഗെയിംസിനുള്ള ഫുട്‌ബോൾ ടീമിൽ രണ്ടാംതവണയാണ്‌ നന്ദകിഷോർ ഇടംനേടിയത്‌. മധ്യപ്രദേശ്‌, അരുണാചൽ പ്രദേശ്‌, പഞ്ചാബ്‌ ഉൾപ്പെട്ട ഗ്രൂപ്പ്‌ എയിൽ പഞ്ചാബിനോട്‌ മാത്രമാണ്‌ കേരളം അടിതെറ്റിയത്‌. സെമിയിൽ മേഘാലയയെ 5–-3ന്‌ തകർത്തു. ഫൈനലിൽ കർണാടകയെ രണ്ട്‌ ഗോളിന്‌ കീഴടക്കി കിരീടത്തിൽ മുത്തമിട്ടു.

നന്ദകിഷോറിന്റെ മികച്ച പ്രകടനത്തിന്റെകൂടി ബലത്തിലാണ്‌ കേരളം ഫൈനലിലെത്തിയത്‌. ടൂർണമെന്റിൽ മൂന്ന്‌ ഗോൾ നായകന്റെ പേരിൽ കുറിച്ചു.കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഇന്റർസോൺ ഫുട്‌ബോളിൽ റണ്ണേഴ്‌സ്‌ അപ്പായ സെന്റ്‌തോമസ്‌ കോളേജ്‌ ടീം അംഗമാണ്‌ നന്ദകിഷോർ. സബ്‌ജൂനിയർ മുൻ ജില്ലാ ടീം ക്യാപ്‌റ്റനും സംസ്ഥാന ടീമംഗവുമായിരുന്നു.

കേരള പ്രീമിയർ ലീഗിൽ രണ്ട്‌ വർഷമായി പറപ്പൂർ എഫ്‌സിക്കുവേണ്ടി കളിക്കുന്നു. തൃശൂർ സെന്റ്‌തോമസ്‌ കോളേജിൽ ഇന്റഗ്രേറ്റഡ്‌ എംഎസ്‌സി വിദ്യാർഥിയാണ്‌.

ഏഴാം വയസ്സിൽ 
പന്തുതട്ടി വളർന്ന താരം
പിണറായിയിൽ ജനിച്ച്‌ കണ്ണൂരും കോഴിക്കോടും തൃശൂരുമായി പഠിച്ചും കളിച്ചുമാണ്‌ കേരളത്തിന്റെ അഭിമാന താരമായി നന്ദകിഷോർ വളർന്നത്‌. ഏഴാം വയസ്സിൽ തലശേരി സ്‌റ്റേഡിയത്തിൽ റോവേഴ്‌സ്‌ സെപ്‌റ്റ ഫുട്‌ബോൾ അക്കാദമിയിൽ പന്തുതട്ടി വളർന്നതാണ്‌ നന്ദകിഷോർ. ഏഴുമുതൽ 10വരെ കോഴിക്കോട്‌ ഫാറൂഖ്‌ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. സുബ്രതോ കപ്പിൽ ജേഴ്‌സിയണിഞ്ഞു.

മലബാർ ക്യാൻസർ സെന്റർ ജീവനക്കാരൻ യു രാജീവന്റെയും എൽഐസി ഏജന്റും മുൻ ജില്ലാ പഞ്ചായത്തംഗവുമായ സി ജിഷയുടെയും മകനാണ്‌. മൂവാറ്റുപുഴ നിർമല കോളേജിൽ അൻവർ സാദത്തിന്റെ കീഴിലാണ്‌ പരിശീലനം.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!