Connect with us

Breaking News

അനധികൃത സ്വത്ത് സമ്പാദന പരാതി: സി.പി.എം നേതാക്കൾക്കിടയിലെ അസ്വാരസ്യം വീണ്ടും പുറത്ത്

Published

on

Share our post

കണ്ണൂർ : പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനു നേരെ സംസ്ഥാന സമിതി അംഗം പി.ജയരാജൻ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന പരാതി സംസ്ഥാന സമിതി വീണ്ടും ചർച്ചയ്ക്കെടുത്തതോടെ മുതിർന്ന നേതാക്കൾക്കിടയിലെ അസ്വാരസ്യം വീണ്ടും മറനീക്കി പുറത്തു വരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും ഏറെ ഉന്നത നേതാക്കളുമുള്ള കണ്ണൂരിലാണ് ആദ്യം തെറ്റുതിരുത്തൽ വേണ്ടി വരുന്നതെന്നതു ഗൗരവം കൂട്ടുന്നു. നേരത്തേ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിനു മുന്നിൽ വന്ന വിഷയം അന്ന് ചർച്ച ചെയ്ത് ഒതുക്കുകയായിരുന്നു. പാർട്ടി തെറ്റുതിരുത്തൽ രേഖ ചർച്ചയ്ക്കെടുത്ത അവസരം നോക്കി കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിൽ പി.ജയരാജൻ വീണ്ടും പരാതി ഉന്നയിക്കുകയായിരുന്നു.

ഇ.പിക്കു പറയാനുള്ളതു കൂടി കേട്ട ശേഷം പരാതിയിൽ തീരുമാനമെടുക്കാമെന്ന നിലപാടിലായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തന്റെ വാദം ഉന്നയിക്കാൻ ഇ.പിക്ക് ഇന്നലെ അവസരം ലഭിക്കുകയും ചെയ്തു. രണ്ടു ജയരാജന്മാരുടെയും കാര്യത്തിൽ പാർട്ടി നേതൃത്വം എന്തു തീരുമാനമെടുക്കുമെന്ന ആകാംക്ഷ അണികൾക്കുണ്ട്.

കോടിയേരിയുടെ പിൻഗാമിയായി എം.വി.ഗോവിന്ദൻ സെക്രട്ടറിയായതും പിന്നാലെ പൊളിറ്റ്ബ്യൂറോയിൽ എത്തിയതും ഉൾക്കൊള്ളാൻ കഴിയാത്ത തരത്തിലായിരുന്നു ഇ.പി.ജയരാജന്റെ സമീപകാല ഇടപെടൽ. ആദ്യം ജില്ലാ സെക്രട്ടറിയായതും കേന്ദ്ര കമ്മിറ്റിയിലെത്തിയതും ഇ.പി.ജയരാജനായിരുന്നെങ്കിലും പിബിയിൽ സ്ഥാനം കിട്ടിയതും സംസ്ഥാന സെക്രട്ടറിയായതും എം.വി.ഗോവിന്ദനാണ്.

പുതിയ നേതൃത്വവുമായി സ്വരച്ചേർച്ചയില്ലാതായതോടെ ഇ.പി പാർട്ടി പരിപാടികളിൽ സജീവമായിരുന്നില്ല. ആരോഗ്യ കാരണങ്ങളാണു പുറത്തു പറഞ്ഞിരുന്നത്. ജയരാജൻ അവധിയിലാണെന്നു നേതൃത്വവും പറഞ്ഞിരുന്നു. അതിനു ശേഷം ഇ.പി രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായിട്ട് ഒരു മാസമേ ആയിട്ടുള്ളൂ.

പുകഞ്ഞു കൊണ്ടിരുന്ന സാഹചര്യം മുതലെടുത്താണ് പി.ജയരാജൻ സംസ്ഥാന സമിതിയിൽ ആരോപണം ഉന്നയിച്ചിരുന്നത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പിന്തുണ ഇക്കാര്യത്തിൽ പി.ജയരാജനു കിട്ടിയെന്നു സംശയിക്കുന്നവരുണ്ട്. വിവാദങ്ങളോട് ഇ.പി. ജയരാജനും എം.വി.ഗോവിന്ദനും മൗനം പാലിക്കുകയായിരുന്നു.

തന്റെ നാടായ മൊറാഴയിൽ പരാതിക്ക് ഇടയാക്കുന്ന തരത്തിലുള്ള റിസോർട്ട് നിർമാണത്തോട് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും താൽപര്യമുണ്ടായിരുന്നില്ലെന്നാണു വിവരം.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!