Connect with us

Breaking News

അനധികൃത സ്വത്ത് സമ്പാദന പരാതി: സി.പി.എം നേതാക്കൾക്കിടയിലെ അസ്വാരസ്യം വീണ്ടും പുറത്ത്

Published

on

Share our post

കണ്ണൂർ : പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനു നേരെ സംസ്ഥാന സമിതി അംഗം പി.ജയരാജൻ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന പരാതി സംസ്ഥാന സമിതി വീണ്ടും ചർച്ചയ്ക്കെടുത്തതോടെ മുതിർന്ന നേതാക്കൾക്കിടയിലെ അസ്വാരസ്യം വീണ്ടും മറനീക്കി പുറത്തു വരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും ഏറെ ഉന്നത നേതാക്കളുമുള്ള കണ്ണൂരിലാണ് ആദ്യം തെറ്റുതിരുത്തൽ വേണ്ടി വരുന്നതെന്നതു ഗൗരവം കൂട്ടുന്നു. നേരത്തേ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിനു മുന്നിൽ വന്ന വിഷയം അന്ന് ചർച്ച ചെയ്ത് ഒതുക്കുകയായിരുന്നു. പാർട്ടി തെറ്റുതിരുത്തൽ രേഖ ചർച്ചയ്ക്കെടുത്ത അവസരം നോക്കി കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിൽ പി.ജയരാജൻ വീണ്ടും പരാതി ഉന്നയിക്കുകയായിരുന്നു.

ഇ.പിക്കു പറയാനുള്ളതു കൂടി കേട്ട ശേഷം പരാതിയിൽ തീരുമാനമെടുക്കാമെന്ന നിലപാടിലായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തന്റെ വാദം ഉന്നയിക്കാൻ ഇ.പിക്ക് ഇന്നലെ അവസരം ലഭിക്കുകയും ചെയ്തു. രണ്ടു ജയരാജന്മാരുടെയും കാര്യത്തിൽ പാർട്ടി നേതൃത്വം എന്തു തീരുമാനമെടുക്കുമെന്ന ആകാംക്ഷ അണികൾക്കുണ്ട്.

കോടിയേരിയുടെ പിൻഗാമിയായി എം.വി.ഗോവിന്ദൻ സെക്രട്ടറിയായതും പിന്നാലെ പൊളിറ്റ്ബ്യൂറോയിൽ എത്തിയതും ഉൾക്കൊള്ളാൻ കഴിയാത്ത തരത്തിലായിരുന്നു ഇ.പി.ജയരാജന്റെ സമീപകാല ഇടപെടൽ. ആദ്യം ജില്ലാ സെക്രട്ടറിയായതും കേന്ദ്ര കമ്മിറ്റിയിലെത്തിയതും ഇ.പി.ജയരാജനായിരുന്നെങ്കിലും പിബിയിൽ സ്ഥാനം കിട്ടിയതും സംസ്ഥാന സെക്രട്ടറിയായതും എം.വി.ഗോവിന്ദനാണ്.

പുതിയ നേതൃത്വവുമായി സ്വരച്ചേർച്ചയില്ലാതായതോടെ ഇ.പി പാർട്ടി പരിപാടികളിൽ സജീവമായിരുന്നില്ല. ആരോഗ്യ കാരണങ്ങളാണു പുറത്തു പറഞ്ഞിരുന്നത്. ജയരാജൻ അവധിയിലാണെന്നു നേതൃത്വവും പറഞ്ഞിരുന്നു. അതിനു ശേഷം ഇ.പി രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായിട്ട് ഒരു മാസമേ ആയിട്ടുള്ളൂ.

പുകഞ്ഞു കൊണ്ടിരുന്ന സാഹചര്യം മുതലെടുത്താണ് പി.ജയരാജൻ സംസ്ഥാന സമിതിയിൽ ആരോപണം ഉന്നയിച്ചിരുന്നത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പിന്തുണ ഇക്കാര്യത്തിൽ പി.ജയരാജനു കിട്ടിയെന്നു സംശയിക്കുന്നവരുണ്ട്. വിവാദങ്ങളോട് ഇ.പി. ജയരാജനും എം.വി.ഗോവിന്ദനും മൗനം പാലിക്കുകയായിരുന്നു.

തന്റെ നാടായ മൊറാഴയിൽ പരാതിക്ക് ഇടയാക്കുന്ന തരത്തിലുള്ള റിസോർട്ട് നിർമാണത്തോട് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും താൽപര്യമുണ്ടായിരുന്നില്ലെന്നാണു വിവരം.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!