Connect with us

Breaking News

അനധികൃത സ്വത്ത് സമ്പാദന പരാതി: സി.പി.എം നേതാക്കൾക്കിടയിലെ അസ്വാരസ്യം വീണ്ടും പുറത്ത്

Published

on

Share our post

കണ്ണൂർ : പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനു നേരെ സംസ്ഥാന സമിതി അംഗം പി.ജയരാജൻ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന പരാതി സംസ്ഥാന സമിതി വീണ്ടും ചർച്ചയ്ക്കെടുത്തതോടെ മുതിർന്ന നേതാക്കൾക്കിടയിലെ അസ്വാരസ്യം വീണ്ടും മറനീക്കി പുറത്തു വരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും ഏറെ ഉന്നത നേതാക്കളുമുള്ള കണ്ണൂരിലാണ് ആദ്യം തെറ്റുതിരുത്തൽ വേണ്ടി വരുന്നതെന്നതു ഗൗരവം കൂട്ടുന്നു. നേരത്തേ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിനു മുന്നിൽ വന്ന വിഷയം അന്ന് ചർച്ച ചെയ്ത് ഒതുക്കുകയായിരുന്നു. പാർട്ടി തെറ്റുതിരുത്തൽ രേഖ ചർച്ചയ്ക്കെടുത്ത അവസരം നോക്കി കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിൽ പി.ജയരാജൻ വീണ്ടും പരാതി ഉന്നയിക്കുകയായിരുന്നു.

ഇ.പിക്കു പറയാനുള്ളതു കൂടി കേട്ട ശേഷം പരാതിയിൽ തീരുമാനമെടുക്കാമെന്ന നിലപാടിലായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തന്റെ വാദം ഉന്നയിക്കാൻ ഇ.പിക്ക് ഇന്നലെ അവസരം ലഭിക്കുകയും ചെയ്തു. രണ്ടു ജയരാജന്മാരുടെയും കാര്യത്തിൽ പാർട്ടി നേതൃത്വം എന്തു തീരുമാനമെടുക്കുമെന്ന ആകാംക്ഷ അണികൾക്കുണ്ട്.

കോടിയേരിയുടെ പിൻഗാമിയായി എം.വി.ഗോവിന്ദൻ സെക്രട്ടറിയായതും പിന്നാലെ പൊളിറ്റ്ബ്യൂറോയിൽ എത്തിയതും ഉൾക്കൊള്ളാൻ കഴിയാത്ത തരത്തിലായിരുന്നു ഇ.പി.ജയരാജന്റെ സമീപകാല ഇടപെടൽ. ആദ്യം ജില്ലാ സെക്രട്ടറിയായതും കേന്ദ്ര കമ്മിറ്റിയിലെത്തിയതും ഇ.പി.ജയരാജനായിരുന്നെങ്കിലും പിബിയിൽ സ്ഥാനം കിട്ടിയതും സംസ്ഥാന സെക്രട്ടറിയായതും എം.വി.ഗോവിന്ദനാണ്.

പുതിയ നേതൃത്വവുമായി സ്വരച്ചേർച്ചയില്ലാതായതോടെ ഇ.പി പാർട്ടി പരിപാടികളിൽ സജീവമായിരുന്നില്ല. ആരോഗ്യ കാരണങ്ങളാണു പുറത്തു പറഞ്ഞിരുന്നത്. ജയരാജൻ അവധിയിലാണെന്നു നേതൃത്വവും പറഞ്ഞിരുന്നു. അതിനു ശേഷം ഇ.പി രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായിട്ട് ഒരു മാസമേ ആയിട്ടുള്ളൂ.

പുകഞ്ഞു കൊണ്ടിരുന്ന സാഹചര്യം മുതലെടുത്താണ് പി.ജയരാജൻ സംസ്ഥാന സമിതിയിൽ ആരോപണം ഉന്നയിച്ചിരുന്നത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പിന്തുണ ഇക്കാര്യത്തിൽ പി.ജയരാജനു കിട്ടിയെന്നു സംശയിക്കുന്നവരുണ്ട്. വിവാദങ്ങളോട് ഇ.പി. ജയരാജനും എം.വി.ഗോവിന്ദനും മൗനം പാലിക്കുകയായിരുന്നു.

തന്റെ നാടായ മൊറാഴയിൽ പരാതിക്ക് ഇടയാക്കുന്ന തരത്തിലുള്ള റിസോർട്ട് നിർമാണത്തോട് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും താൽപര്യമുണ്ടായിരുന്നില്ലെന്നാണു വിവരം.


Share our post

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!