Connect with us

Breaking News

അമൃതം ഒരുക്കി മാതൃകയായി മടിക്കൈ കുടുംബശ്രീ കൂട്ടായ്മ

Published

on

Share our post

നീലേശ്വരം(കാസർകോട്)​: അമൃതം പൊടി ആദ്യമായി ഉത്പാദിപ്പിച്ച കാസർകോട് മടിക്കൈ പഞ്ചായത്തിലെ കാലിച്ചാംപൊതിയിലുള്ള യൂണിറ്റിന് ഇരുപത് വയസ്. ആറു മാസം മുതൽ മൂന്നു വയസ്സുവരെയുളള കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവ് മറികടക്കാൻ കേരളത്തെ വലിയ തോതിൽ സഹായിച്ചതാണ് അമൃതം പൊടി.

നിലവിൽ മൂന്ന് പഞ്ചായത്തുകൾക്ക് ന്യൂടിമിക്സ് നൽകുന്ന ഈ യൂണിറ്റിന്റെ ചുവടു പിടിച്ചാണ് കുടുംബശ്രീ മുഖേന എല്ലാ ജില്ലകളിലും അമൃതം പൊടിയുടെ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.സെന്റർ പ്ലാന്റേഷൻ ക്രോപ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.പി.സി.ആർ.ഐ)​ കൃഷിവിജ്ഞാൻ കേന്ദ്രയുമായി ചേർന്ന് അമൃതം ന്യൂട്രിമാക്സ് പൗഡറിന്റെ സാങ്കേതിക വിദ്യ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീക്ക് കൈമാറിയായിരുന്നു പരീക്ഷണം.

കണ്ടംകുട്ടിച്ചാലിലെ എം.ലത, വി.വി.നളിനി, ടി.വി.ഷീന, പി.ശ്രീചിത്ര എന്നിവരാണ് കാലിച്ചാംപൊതി യൂണിറ്റിന്റെ നടത്തിപ്പുകാർ.കാസർകോട് ജില്ലയിലിപ്പോൾ 13 അമൃതം യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്തും ജില്ലാപഞ്ചായത്തും ഇവരുടെ ശ്രമങ്ങൾക്ക് സമ്പൂർണപിന്തുണ നൽകിയിരുന്നു.തുടക്കത്തിൽ പേടിച്ചു2002 ആഗസ്റ്റിലാണ് യൂണിറ്റ് ആരംഭിച്ചത്.

തുടക്കം പ്രയാസകരമായിരുന്നെങ്കിലും മെല്ലെമെല്ലെ അമൃതത്തിന്റെ മികവ് തിരിച്ചറിഞ്ഞുതുടങ്ങി. ഇന്ന് വായ്പാ തിരിച്ചടവിനൊപ്പം മാന്യമായ വേതനവും ഇവർക്കുണ്ട്. ആദ്യം പിടിച്ചുനിൽക്കാൻ പുട്ടുപൊടിയും ഗോതമ്പുപൊടിയുമൊക്കെ വിറ്റിരുന്നെങ്കിലും ഇപ്പോൾ അമൃതംപൊടി മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ.

അമൃതം എന്ന പോഷകക്കൂട്ട്ഗോതമ്പ്, സോയ, കപ്പലണ്ടി, കടല, പഞ്ചസാര ഇവ നിശ്ചിത അനുപാതത്തിൽ വറുത്തു പൊടിച്ചാണ് അമൃതം തയാറാക്കുന്നത്. കുട്ടികളുടെ തലച്ചോറിന്റെ വികാസം ലക്ഷ്യം വച്ചാണ് മിശ്രിതം രൂപപ്പെടുത്തിയത്. 500 ഗ്രാം പായ്ക്കറ്റുകളാക്കിയാണ് വിതരണം. ഒരു കുട്ടിക്ക് മാസം മൂന്നരകിലോഗ്രാമാണ് നൽകേണ്ടത്.

പാലിലോ ചൂടുവെളളത്തിലോ പൊടി കുറുക്കി നൽകാം. കുട്ടികളുടെ രുചിക്കനുസരിച്ച് ഒട്ടേറെ വിഭവങ്ങളും തയാറാക്കാം.കേരളത്തിന്റെ ആരോഗ്യരക്ഷഇന്ന് കേരളമൊട്ടാകെ 254 കേന്ദ്രങ്ങളിലൂടെയാണ് വിതരണം. അതത് ജില്ലയിലേക്കുളള പൊടി തയാറാക്കി അംഗൻവാടികളിലൂടെ നൽകും. 2,000ലേറെ സ്ത്രീകൾ ഈ മേഖലയിലുണ്ട്.

പാചകരീതികൾ പഠിപ്പിക്കുന്നതിന് വാർഡ്, പഞ്ചായത്തു തലങ്ങളിൽ ക്ലാസ്സുകൾ,​ പൊടി വൃത്തിയായും കൃത്യഅനുപാതത്തിലും തയാറാക്കുന്നതിന് പ്രോട്ടോക്കോൾ,​യൂണിറ്റുകളെ നിരീക്ഷിക്കാൻ മോണിറ്ററിംഗ് കമ്മിറ്റി എന്നിവയും ഇന്നുണ്ട്. അംഗൻവാടികളിൽ എത്താത്ത കുട്ടികൾക്കും പൊടി സൗജന്യമാണ്. അംഗൻവാടികളിൽ പേര് രജിസ്റ്റർ ചെയ്യണമെന്നു മാത്രം.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!