Connect with us

Breaking News

അമൃതം ഒരുക്കി മാതൃകയായി മടിക്കൈ കുടുംബശ്രീ കൂട്ടായ്മ

Published

on

Share our post

നീലേശ്വരം(കാസർകോട്)​: അമൃതം പൊടി ആദ്യമായി ഉത്പാദിപ്പിച്ച കാസർകോട് മടിക്കൈ പഞ്ചായത്തിലെ കാലിച്ചാംപൊതിയിലുള്ള യൂണിറ്റിന് ഇരുപത് വയസ്. ആറു മാസം മുതൽ മൂന്നു വയസ്സുവരെയുളള കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവ് മറികടക്കാൻ കേരളത്തെ വലിയ തോതിൽ സഹായിച്ചതാണ് അമൃതം പൊടി.

നിലവിൽ മൂന്ന് പഞ്ചായത്തുകൾക്ക് ന്യൂടിമിക്സ് നൽകുന്ന ഈ യൂണിറ്റിന്റെ ചുവടു പിടിച്ചാണ് കുടുംബശ്രീ മുഖേന എല്ലാ ജില്ലകളിലും അമൃതം പൊടിയുടെ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.സെന്റർ പ്ലാന്റേഷൻ ക്രോപ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.പി.സി.ആർ.ഐ)​ കൃഷിവിജ്ഞാൻ കേന്ദ്രയുമായി ചേർന്ന് അമൃതം ന്യൂട്രിമാക്സ് പൗഡറിന്റെ സാങ്കേതിക വിദ്യ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീക്ക് കൈമാറിയായിരുന്നു പരീക്ഷണം.

കണ്ടംകുട്ടിച്ചാലിലെ എം.ലത, വി.വി.നളിനി, ടി.വി.ഷീന, പി.ശ്രീചിത്ര എന്നിവരാണ് കാലിച്ചാംപൊതി യൂണിറ്റിന്റെ നടത്തിപ്പുകാർ.കാസർകോട് ജില്ലയിലിപ്പോൾ 13 അമൃതം യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്തും ജില്ലാപഞ്ചായത്തും ഇവരുടെ ശ്രമങ്ങൾക്ക് സമ്പൂർണപിന്തുണ നൽകിയിരുന്നു.തുടക്കത്തിൽ പേടിച്ചു2002 ആഗസ്റ്റിലാണ് യൂണിറ്റ് ആരംഭിച്ചത്.

തുടക്കം പ്രയാസകരമായിരുന്നെങ്കിലും മെല്ലെമെല്ലെ അമൃതത്തിന്റെ മികവ് തിരിച്ചറിഞ്ഞുതുടങ്ങി. ഇന്ന് വായ്പാ തിരിച്ചടവിനൊപ്പം മാന്യമായ വേതനവും ഇവർക്കുണ്ട്. ആദ്യം പിടിച്ചുനിൽക്കാൻ പുട്ടുപൊടിയും ഗോതമ്പുപൊടിയുമൊക്കെ വിറ്റിരുന്നെങ്കിലും ഇപ്പോൾ അമൃതംപൊടി മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ.

അമൃതം എന്ന പോഷകക്കൂട്ട്ഗോതമ്പ്, സോയ, കപ്പലണ്ടി, കടല, പഞ്ചസാര ഇവ നിശ്ചിത അനുപാതത്തിൽ വറുത്തു പൊടിച്ചാണ് അമൃതം തയാറാക്കുന്നത്. കുട്ടികളുടെ തലച്ചോറിന്റെ വികാസം ലക്ഷ്യം വച്ചാണ് മിശ്രിതം രൂപപ്പെടുത്തിയത്. 500 ഗ്രാം പായ്ക്കറ്റുകളാക്കിയാണ് വിതരണം. ഒരു കുട്ടിക്ക് മാസം മൂന്നരകിലോഗ്രാമാണ് നൽകേണ്ടത്.

പാലിലോ ചൂടുവെളളത്തിലോ പൊടി കുറുക്കി നൽകാം. കുട്ടികളുടെ രുചിക്കനുസരിച്ച് ഒട്ടേറെ വിഭവങ്ങളും തയാറാക്കാം.കേരളത്തിന്റെ ആരോഗ്യരക്ഷഇന്ന് കേരളമൊട്ടാകെ 254 കേന്ദ്രങ്ങളിലൂടെയാണ് വിതരണം. അതത് ജില്ലയിലേക്കുളള പൊടി തയാറാക്കി അംഗൻവാടികളിലൂടെ നൽകും. 2,000ലേറെ സ്ത്രീകൾ ഈ മേഖലയിലുണ്ട്.

പാചകരീതികൾ പഠിപ്പിക്കുന്നതിന് വാർഡ്, പഞ്ചായത്തു തലങ്ങളിൽ ക്ലാസ്സുകൾ,​ പൊടി വൃത്തിയായും കൃത്യഅനുപാതത്തിലും തയാറാക്കുന്നതിന് പ്രോട്ടോക്കോൾ,​യൂണിറ്റുകളെ നിരീക്ഷിക്കാൻ മോണിറ്ററിംഗ് കമ്മിറ്റി എന്നിവയും ഇന്നുണ്ട്. അംഗൻവാടികളിൽ എത്താത്ത കുട്ടികൾക്കും പൊടി സൗജന്യമാണ്. അംഗൻവാടികളിൽ പേര് രജിസ്റ്റർ ചെയ്യണമെന്നു മാത്രം.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!