Connect with us

Breaking News

രാത്രിയിൽ മണിക്കൂറുകളോളം ഫോണിന് മുന്നിൽ ഇരിക്കുന്നവരാണോ? യുവതിയുടെ ദുരനുഭവം പങ്കുവെച്ച് ഡോക്ടർ

Published

on

Share our post

ദീർഘനേരം മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സ്ക്രീനുകൾക്ക് മുന്നിൽ സമയം ചെലവഴിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. ​ഇതിന്റെ ദോഷവശങ്ങളെക്കുറിച്ച് നിരന്തരം കേൾക്കുന്നതുമാണ്. ഇപ്പോഴിതാ മണിക്കൂറുകളോളം സ്മാർട്ഫോണിനു മുന്നിലിരുന്ന ഒരു ഹൈദരാബാദ് യുവതിക്ക് സംഭവിച്ചതാണ് വാർത്തകളിൽ നിറയുന്നത്.

രാത്രികളിൽ‌ ദീർഘനേരം മൊബൈലിനു മുന്നിലിരുന്ന യുവതിയുടെ കാഴ്ച്ചശക്തിക്ക് തകരാർ പറ്റിയെന്നു പറഞ്ഞ് അവരെ ചികിത്സിച്ച ഡോക്ടറാണ് ട്വീറ്റ് പങ്കുവെച്ചത്.

ഹൈദരാബാദിൽ നിന്നുള്ള ന്യൂറോളജിസ്റ്റായ ഡോ.സുധീർ ആണ് യുവതിക്ക് പറ്റിയ സംഭവം കുറിച്ചിരിക്കുന്നത്. ഇരുട്ട് നിറഞ്ഞ മുറിയിലിരുന്ന് മണിക്കൂറുകളോളം സ്മാർട്ഫോൺ നോക്കിയിരിക്കുന്ന ശീലം മുപ്പതു വയസ്സുള്ള ഒരു പെൺകുട്ടിയുടെ കാഴ്ച്ചശക്തിയെ ബാധിച്ചു എന്നു പറഞ്ഞാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

കണ്ണിൽ കടുത്ത പ്രകാശം പതിക്കുന്നതുപോലെയും ഇരുണ്ട സി​ഗ്സാ​ഗ് പാറ്റേണുകൾ പോലെയും അനുഭവപ്പെടുന്നുവെന്നും ഇടയ്ക്കെല്ലാം കാഴ്ച്ചശക്തി കുറയുകയും വസ്തുക്കളിലുള്ള ഏകാ​ഗ്രത നഷ്ടപ്പെടുന്നുവെന്നും പറഞ്ഞാണ് യുവതി ഡോക്ടറുടെ അടുക്കലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ അവർക്ക് സ്മാർട്ഫോൺ വിഷൻ സിൻഡ്രോം ആണെന്ന് കണ്ടെത്തുകയായിരുന്നു. അന്ധതയുൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാവുന്ന രോ​ഗമാണിത്.

ഇരുട്ടുനിറഞ്ഞ മുറിയിൽ ദീർഘനേരം മൊബൈൽ ഫോണിൽ നോക്കിയിരുന്നതാണ് യുവതിക്ക് കാഴ്ച്ചപ്രശ്നം വരാനുള്ള കാരണമെന്ന് ഡോ.സുധീർ പറയുന്നു. ഒന്നരവർഷത്തോളമായി യുവതി ഈ ശീലം പിന്തുടർന്നിരുന്നു. ബ്യൂട്ടീഷ്യൻ ജോലി ഉപേക്ഷിച്ചതിനുശേഷം യുവതി ദിവസവും മണിക്കൂറുകളോളം ഫോണിൽ സമയം ചെലവഴിച്ചിരുന്നു.

രണ്ടുമണിക്കൂറോളം ഒക്കെയാണ് യുവതി ഇപ്രകാരം ഫോണിൽ സമയം നീക്കിയിരുന്നതെന്നും ഡോക്ടർ കുറിച്ചു. തുടർന്ന് യുവതിക്ക് മരുന്ന് നൽകിയതിനൊപ്പം സ്ക്രീൻ ടൈം കുറയ്ക്കാനും ഡോക്ടർ നിർദേശിക്കുകയുണ്ടായി. രണ്ടും കൃത്യമായി പാലിച്ചതോടെ യുവതിയുടെ കാഴ്ച്ചശക്തിയിൽ പുരോ​ഗതിയുണ്ടായി എന്നും ഒരുമാസത്തിനുള്ളിൽ അവർക്ക് പൂർണമായും ഭേദമായെന്നും ഡോക്ടർ കുറിച്ചു.

പതിനെട്ടുമാസത്തോളം കാഴ്ച്ചസംബന്ധിച്ച പ്രശ്നവുമായി കഴിഞ്ഞ യുവതി ഇപ്പോൾ പൂർണ ആരോ​ഗ്യവതിയാണെന്നും ഡോക്ടർ കുറിക്കുന്നുണ്ട്. സ്മാർട്ഫോൺ വിഷൻ സിൻഡ്രോം അഥവാ കംപ്യൂട്ടർ വിഷൻ സിൻഡ്രോം എന്നു വിളിക്കപ്പെടുന്ന ഈ അവസ്ഥ അനുഭവപ്പെടുന്നവർ അതവ​ഗണിക്കുക വഴി കാഴ്ച്ചവൈകല്യം നേരിടാമെന്നും ഡോക്ടർ പറയുന്നുണ്ട്.

ഇത്തരം ​ഗാഡ്ജറ്റുകൾക്ക് മുന്നിൽ ഇരിക്കുന്ന രീതിയിലെ അപാകത, ജോലിസ്ഥലം കഴിഞ്ഞും ദീർഘനേരം മൊബൈലിൽ ഇരിക്കുക, ഇടവേള എടുക്കാതിരിക്കുക, സ്ക്രീനിൽ നിന്ന് അകലം പാലിക്കാതിരിക്കുക തുടങ്ങിയവയൊക്കെ കംപ്യൂട്ടർ വിഷൻ സിൻഡ്രോമിലേക്ക് നയിക്കുന്ന ഘടകങ്ങളാണെന്നും ഡോക്ടർ പറയുന്നുണ്ട്.

കണ്ണിന്റെ ആരോ​ഗ്യം കാക്കാൻ സ്മാർട്ട്‌ഫോൺ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

വളരെ ചെറിയ സ്‌ക്രീനുള്ള സ്മാർട്ട്‌ഫോണിൽ ദീർഘനേരം നോക്കുന്നത് ഒഴിവാക്കുക. സ്‌ക്രീൻ വലുപ്പം കുറയുന്നത് കണ്ണിന് സ്‌ട്രെയിൻ കൂട്ടും.
ഫോണിൽ വലിയ ഫോണ്ട് ഉപയോഗിക്കുക.
മുഖത്തോട് വളരെ അടുപ്പിച്ചുകൊണ്ടും കിടന്നുകൊണ്ടും സ്മാർട്ട്‌ഫോൺ ഉപയോഗിക്കരുത്.
വെളുത്ത പ്രതലത്തിലുള്ള കറുത്ത അക്ഷരങ്ങളാണ് കണ്ണിന് ഏറെ നല്ലത്. പിക്‌സലുകളായാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഇതിലെ ഏറ്റക്കുറച്ചിലുകളും പശ്ചാത്തല നിറങ്ങളിലെ മാറ്റവും കണ്ണിന് അസ്വസ്ഥതയുണ്ടാക്കും.

സ്മാർട്ട്‌ഫോൺ സെറ്റിങ്‌സിലെ ബ്രൈറ്റ്‌നെസ് ഓപ്ഷൻ കുറച്ചിടുക. ഇത് ഫോണിൽ നിന്നുള്ള വെളിച്ചം കണ്ണിൽ അസ്വസ്ഥതയുണ്ടാക്കുന്നത് അകറ്റും. ക്രമീകരിക്കേണ്ട മറ്റൊന്ന് കോൺട്രാസ്റ്റ് ആണ്. ഇത് കൂടിയാൽ നിറങ്ങളുടെയും ഫോണ്ടുകളുടെയും ഡെപ്ത്ത് കൂട്ടി കണ്ണിൽ അസ്വസ്ഥതയുണ്ടാകും. വളരെ കുറഞ്ഞാൽ ഫോണ്ടുകൾ അവ്യക്തമാക്കി കണ്ണിന് സ്‌ട്രെയിൻ കൂട്ടുകയും ചെയ്യും.

അതിനാൽ സെറ്റിങ്‌സിലെ കോൺട്രാസ്റ്റ് സുരക്ഷിതമായി ക്രമീകരിക്കണം.
സ്മാർട്ട്‌ഫോൺ ഇരുട്ടിൽ ഉപയോഗിക്കരുത്. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്നത് കണ്ണിലെ ഫോട്ടോറിസപ്റ്ററുകളിൽ ഒന്നായ റോഡ്‌സ് കോശങ്ങളാണ്.

ചുറ്റിലും വെളിച്ചമില്ലാതെ സ്മാർട്ട്‌ഫോണിലെ നീലവെളിച്ചത്തിൽ കണ്ണുകൾ ജോലി ചെയ്യുന്നത് റോഡ്‌സ് കോശങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കാനിടയാക്കും. ഇത് അവയുടെ സ്‌ട്രെയിൻ കൂട്ടി കാഴ്ചാവൈകല്യങ്ങൾക്ക് ഇടയാക്കും. വെളിച്ചത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് സ്മാർട്ട്‌ഫോൺ സെറ്റിങ്‌സിൽ മാറ്റങ്ങൾ വരുത്താം.

വിവിധ നിറങ്ങളിലും ഫോണ്ടുകളിലുമുള്ള ഓരോ വെബ് പേജുകളും മങ്ങിയ വെളിച്ചത്തിൽ മാറിമാറി വരുമ്പോൾ കണ്ണുകൾ തുടർച്ചയായി വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത് സ്‌ട്രെയിനുണ്ടാക്കും. രാത്രി സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവർ ക്രമീകരണങ്ങൾ വരുത്തിയ നൈറ്റ് മോഡ് ഉപയോഗിക്കുന്നത് നല്ലതാണ്.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!