Connect with us

Breaking News

ഹജ് പുറപ്പെടൽ കേന്ദ്രത്തിന് ഒരു കോടി; സൗകര്യമൊരുക്കും

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഹജ് പുറപ്പെടൽ കേന്ദ്രം ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവിട്ട് ഹജ് തീർഥാടകർക്ക് സൗകര്യമൊരുക്കും. വിമാനത്താവളത്തിൽ നിലവിലുള്ള സൗകര്യങ്ങൾക്കു പുറമേ ആവശ്യമായി വരുന്ന പ്രവൃത്തികൾക്കാണു തുക വകയിരുത്തിയത്.

ഹജ് എംബാർക്കേഷൻ സൗകര്യം ഒരുക്കുന്നതിനായി വിമാനത്താവളത്തിലെ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുമെന്ന് കിയാൽ അധികൃതരും വ്യക്തമാക്കി. ഇന്നലെ ദേശീയ ഹജ് കമ്മിറ്റി ചെയർമാൻ എ. പി. അബ്ദുല്ലക്കുട്ടി കിയാൽ എംഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഹജ് ഹൗസ് ഇല്ലെങ്കിലും വിമാനത്താവളത്തിൽ ലഭ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തീർഥാടകർക്കായി ഉപയോഗിക്കും. വിമാനത്താവളത്തിൽ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ച് ആലോചിക്കാൻ വരും ദിവസങ്ങളിൽ യോഗം ചേരും. തീർഥാടകരുമായി പുറപ്പെടാൻ എത്തുന്ന വിമാനങ്ങളെ ആശ്രയിച്ചാണ് വിമാനത്താവളത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നത്.

ആഗോള ടെൻഡർ വഴിയാണ് ഹജ് തീർഥാടകരുമായി പുറപ്പെടാനും തിരികെ എത്തിക്കാനുമുള്ള വിമാന കമ്പനികളെ തിരഞ്ഞെടുക്കുക. ടെൻഡർ എടുക്കുന്ന വിമാന കമ്പനികളാണ് ഏത് തരം വിമാനം ഉപയോഗിക്കണമെന്നു തീരുമാനിക്കുന്നത്. എത്ര യാത്രക്കാരുണ്ടാകും ഏത് തരത്തിലുള്ള വിമാനം എത്തും എന്നതിനെ ആശ്രയിച്ചാണ് ഒരുക്കേണ്ട സൗകര്യങ്ങൾ പരിശോധിക്കുക. വലിയ വിമാനങ്ങൾ എത്തിയാൽ കൂടുതൽ ചെക്ക്–ഇൻ കൗണ്ടറുകൾ ഉൾപ്പെടെ ഒരുക്കേണ്ടി വരും.

കോഴിക്കോടും ഹജ് പുറപ്പെടൽ കേന്ദ്രം അനുവദിച്ചിട്ടുണ്ടെങ്കിലും വലിയ വിമാനങ്ങൾ ഇറങ്ങാൻ ഡിജിസിഎ അനുമതിയില്ല. ഈ സാഹചര്യത്തിൽ തൊട്ടടുത്ത വിമാനത്താവളം എന്ന നിലയിൽ വലിയ വിമാനങ്ങൾ കണ്ണൂരിൽ എത്തുമെന്നാണ് കിയാലിന്റെ പ്രതീക്ഷ. അടുത്ത 5 വർഷത്തെ ഹജ് പോളിസി പുറത്തിറക്കിയ കേന്ദ്ര സർക്കാർ ആക്‌ഷൻ പ്ലാനും ഗൈഡ് പ്ലാനും പുറത്തിറക്കണം. ഇതിലാണ് വിമാനങ്ങളുടെ ടെൻഡർ വിവരങ്ങൾ ഉണ്ടാകുക.

4,000 തീർഥാടകർ എത്തുമെന്ന് പ്രതീക്ഷ

കണ്ണൂരിൽ നിന്ന് 4,000 തീർഥാടകരെയാണു പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് കോഴിക്കോടും മലപ്പുറവും കഴിഞ്ഞാൽ കണ്ണൂരിലാണ് ഏറ്റവും കൂടുതൽ ഹജ് തീർഥാടകർ. കണ്ണൂർ, കാസർകോട്, കുടക്, വയനാട് പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ ഹജ് പുറപ്പെടൽ കേന്ദ്രമായി കണ്ണൂർ തിരഞ്ഞെടുക്കുമെന്നാണു കരുതുന്നത്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!