Connect with us

Breaking News

ഹജ് പുറപ്പെടൽ കേന്ദ്രത്തിന് ഒരു കോടി; സൗകര്യമൊരുക്കും

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഹജ് പുറപ്പെടൽ കേന്ദ്രം ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവിട്ട് ഹജ് തീർഥാടകർക്ക് സൗകര്യമൊരുക്കും. വിമാനത്താവളത്തിൽ നിലവിലുള്ള സൗകര്യങ്ങൾക്കു പുറമേ ആവശ്യമായി വരുന്ന പ്രവൃത്തികൾക്കാണു തുക വകയിരുത്തിയത്.

ഹജ് എംബാർക്കേഷൻ സൗകര്യം ഒരുക്കുന്നതിനായി വിമാനത്താവളത്തിലെ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുമെന്ന് കിയാൽ അധികൃതരും വ്യക്തമാക്കി. ഇന്നലെ ദേശീയ ഹജ് കമ്മിറ്റി ചെയർമാൻ എ. പി. അബ്ദുല്ലക്കുട്ടി കിയാൽ എംഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഹജ് ഹൗസ് ഇല്ലെങ്കിലും വിമാനത്താവളത്തിൽ ലഭ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തീർഥാടകർക്കായി ഉപയോഗിക്കും. വിമാനത്താവളത്തിൽ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ച് ആലോചിക്കാൻ വരും ദിവസങ്ങളിൽ യോഗം ചേരും. തീർഥാടകരുമായി പുറപ്പെടാൻ എത്തുന്ന വിമാനങ്ങളെ ആശ്രയിച്ചാണ് വിമാനത്താവളത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നത്.

ആഗോള ടെൻഡർ വഴിയാണ് ഹജ് തീർഥാടകരുമായി പുറപ്പെടാനും തിരികെ എത്തിക്കാനുമുള്ള വിമാന കമ്പനികളെ തിരഞ്ഞെടുക്കുക. ടെൻഡർ എടുക്കുന്ന വിമാന കമ്പനികളാണ് ഏത് തരം വിമാനം ഉപയോഗിക്കണമെന്നു തീരുമാനിക്കുന്നത്. എത്ര യാത്രക്കാരുണ്ടാകും ഏത് തരത്തിലുള്ള വിമാനം എത്തും എന്നതിനെ ആശ്രയിച്ചാണ് ഒരുക്കേണ്ട സൗകര്യങ്ങൾ പരിശോധിക്കുക. വലിയ വിമാനങ്ങൾ എത്തിയാൽ കൂടുതൽ ചെക്ക്–ഇൻ കൗണ്ടറുകൾ ഉൾപ്പെടെ ഒരുക്കേണ്ടി വരും.

കോഴിക്കോടും ഹജ് പുറപ്പെടൽ കേന്ദ്രം അനുവദിച്ചിട്ടുണ്ടെങ്കിലും വലിയ വിമാനങ്ങൾ ഇറങ്ങാൻ ഡിജിസിഎ അനുമതിയില്ല. ഈ സാഹചര്യത്തിൽ തൊട്ടടുത്ത വിമാനത്താവളം എന്ന നിലയിൽ വലിയ വിമാനങ്ങൾ കണ്ണൂരിൽ എത്തുമെന്നാണ് കിയാലിന്റെ പ്രതീക്ഷ. അടുത്ത 5 വർഷത്തെ ഹജ് പോളിസി പുറത്തിറക്കിയ കേന്ദ്ര സർക്കാർ ആക്‌ഷൻ പ്ലാനും ഗൈഡ് പ്ലാനും പുറത്തിറക്കണം. ഇതിലാണ് വിമാനങ്ങളുടെ ടെൻഡർ വിവരങ്ങൾ ഉണ്ടാകുക.

4,000 തീർഥാടകർ എത്തുമെന്ന് പ്രതീക്ഷ

കണ്ണൂരിൽ നിന്ന് 4,000 തീർഥാടകരെയാണു പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് കോഴിക്കോടും മലപ്പുറവും കഴിഞ്ഞാൽ കണ്ണൂരിലാണ് ഏറ്റവും കൂടുതൽ ഹജ് തീർഥാടകർ. കണ്ണൂർ, കാസർകോട്, കുടക്, വയനാട് പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ ഹജ് പുറപ്പെടൽ കേന്ദ്രമായി കണ്ണൂർ തിരഞ്ഞെടുക്കുമെന്നാണു കരുതുന്നത്.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!