Connect with us

Breaking News

ഹജ് പുറപ്പെടൽ കേന്ദ്രത്തിന് ഒരു കോടി; സൗകര്യമൊരുക്കും

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഹജ് പുറപ്പെടൽ കേന്ദ്രം ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവിട്ട് ഹജ് തീർഥാടകർക്ക് സൗകര്യമൊരുക്കും. വിമാനത്താവളത്തിൽ നിലവിലുള്ള സൗകര്യങ്ങൾക്കു പുറമേ ആവശ്യമായി വരുന്ന പ്രവൃത്തികൾക്കാണു തുക വകയിരുത്തിയത്.

ഹജ് എംബാർക്കേഷൻ സൗകര്യം ഒരുക്കുന്നതിനായി വിമാനത്താവളത്തിലെ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുമെന്ന് കിയാൽ അധികൃതരും വ്യക്തമാക്കി. ഇന്നലെ ദേശീയ ഹജ് കമ്മിറ്റി ചെയർമാൻ എ. പി. അബ്ദുല്ലക്കുട്ടി കിയാൽ എംഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഹജ് ഹൗസ് ഇല്ലെങ്കിലും വിമാനത്താവളത്തിൽ ലഭ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തീർഥാടകർക്കായി ഉപയോഗിക്കും. വിമാനത്താവളത്തിൽ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ച് ആലോചിക്കാൻ വരും ദിവസങ്ങളിൽ യോഗം ചേരും. തീർഥാടകരുമായി പുറപ്പെടാൻ എത്തുന്ന വിമാനങ്ങളെ ആശ്രയിച്ചാണ് വിമാനത്താവളത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നത്.

ആഗോള ടെൻഡർ വഴിയാണ് ഹജ് തീർഥാടകരുമായി പുറപ്പെടാനും തിരികെ എത്തിക്കാനുമുള്ള വിമാന കമ്പനികളെ തിരഞ്ഞെടുക്കുക. ടെൻഡർ എടുക്കുന്ന വിമാന കമ്പനികളാണ് ഏത് തരം വിമാനം ഉപയോഗിക്കണമെന്നു തീരുമാനിക്കുന്നത്. എത്ര യാത്രക്കാരുണ്ടാകും ഏത് തരത്തിലുള്ള വിമാനം എത്തും എന്നതിനെ ആശ്രയിച്ചാണ് ഒരുക്കേണ്ട സൗകര്യങ്ങൾ പരിശോധിക്കുക. വലിയ വിമാനങ്ങൾ എത്തിയാൽ കൂടുതൽ ചെക്ക്–ഇൻ കൗണ്ടറുകൾ ഉൾപ്പെടെ ഒരുക്കേണ്ടി വരും.

കോഴിക്കോടും ഹജ് പുറപ്പെടൽ കേന്ദ്രം അനുവദിച്ചിട്ടുണ്ടെങ്കിലും വലിയ വിമാനങ്ങൾ ഇറങ്ങാൻ ഡിജിസിഎ അനുമതിയില്ല. ഈ സാഹചര്യത്തിൽ തൊട്ടടുത്ത വിമാനത്താവളം എന്ന നിലയിൽ വലിയ വിമാനങ്ങൾ കണ്ണൂരിൽ എത്തുമെന്നാണ് കിയാലിന്റെ പ്രതീക്ഷ. അടുത്ത 5 വർഷത്തെ ഹജ് പോളിസി പുറത്തിറക്കിയ കേന്ദ്ര സർക്കാർ ആക്‌ഷൻ പ്ലാനും ഗൈഡ് പ്ലാനും പുറത്തിറക്കണം. ഇതിലാണ് വിമാനങ്ങളുടെ ടെൻഡർ വിവരങ്ങൾ ഉണ്ടാകുക.

4,000 തീർഥാടകർ എത്തുമെന്ന് പ്രതീക്ഷ

കണ്ണൂരിൽ നിന്ന് 4,000 തീർഥാടകരെയാണു പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് കോഴിക്കോടും മലപ്പുറവും കഴിഞ്ഞാൽ കണ്ണൂരിലാണ് ഏറ്റവും കൂടുതൽ ഹജ് തീർഥാടകർ. കണ്ണൂർ, കാസർകോട്, കുടക്, വയനാട് പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ ഹജ് പുറപ്പെടൽ കേന്ദ്രമായി കണ്ണൂർ തിരഞ്ഞെടുക്കുമെന്നാണു കരുതുന്നത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!