Connect with us

Breaking News

ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി റെയിൽവേ ; യാത്രക്കാർ ദുരിതത്തിൽ

Published

on

Share our post

കൊച്ചി: യാത്രക്കാരെ ദുരിതത്തിലാഴ്‌ത്തി ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി റെയിൽവേ. ഒമ്പതുമുതൽ മാർച്ച്‌ രണ്ടുവരെ 16 ട്രെയിനുകളാണ്‌ റദ്ദാക്കിയത്‌. എല്ലാം നല്ല തിരക്കുള്ള പ്രതിവാര, ദ്വൈവാര എക്‌സ്‌പ്രസ്‌ ട്രെയിനുകൾ. ഇതുകൂടാതെ 10 ട്രെയിനുകൾ തിങ്കളാഴ്‌ച വൈകിയാണ്‌ ഓടിയത്‌. ചൊവ്വാഴ്‌ച പതിനൊന്നും ബുധനാഴ്‌ച എട്ടും ട്രെയിനുകൾ വൈകും.

പാലക്കാട്‌ ഡിവിഷനിലെ ജൊക്കാട്ടെ–-പാഡിൽ സെക്‌ഷനിൽ പുതിയ പാളം സ്ഥാപിക്കുന്നതിനാലാണ്‌ ട്രെയിനുകൾ റദ്ദാക്കിയതെന്ന്‌ ദക്ഷിണറെയിൽവേ അധികൃതർ അറിയിച്ചു. എന്നാൽ, റെയിൽവേ ബോർഡ്‌ യഥാസമയം നടപടി സ്വീകരിക്കാത്തതിനാൽ ജോലികൾ തിരക്കിട്ട്‌ തീർക്കേണ്ടിവന്നതായും ഇതാണ്‌ പ്രശ്‌നത്തിന്‌ കാരണമായതെന്നും അറിയുന്നു.

ട്രെയിനുകൾ, റദ്ദാക്കിയ തീയതി ക്രമത്തിൽ

എറണാകുളം ജങ്‌ഷൻ–-ഹസ്രത്ത്‌ നിസാമുദീൻ തുരന്തോ പ്രതിവാര എക്‌സ്‌പ്രസ്‌ ഏഴ്‌, 14, 21, 28.

ഹസ്രത്ത് നിസാമുദീൻ–-എറണാകുളം ജങ്‌ഷൻ പ്രതിവാര ട്രെയിൻ 11, 18, 25.

എറണാകുളം ജങ്‌ഷൻ–-ഓഖ ദ്വൈവാര എക്‌സ്‌പ്രസ്‌ എട്ട്‌, 10, 15, 17, 22, 24, മാർച്ച്‌ ഒന്ന്‌.

തിരുനെൽവേലി ജങ്‌ഷൻ–-ഗാന്ധിധാം ഹംസഫർ പ്രതിവാര ട്രെയിൻ ഒമ്പത്‌, 16, 23, മാർച്ച്‌ രണ്ട്‌.

ഗാന്ധിധാം–-തിരുനെൽവേലി ജങ്‌ഷൻ 13, 20, 27.

ഇൻഡോർ ജങ്‌ഷൻ–-കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്‌റ്റ്‌ ഏഴ്‌, 14, 21, 28.

ചണ്ഡീഗഡ്‌–-കൊച്ചുവേളി ദ്വൈവാര സൂപ്പർഫാസ്‌റ്റ്‌ എട്ട്‌, 10, 15, 17, 22, 24, മാർച്ച്‌ ഒന്ന്‌.

കൊച്ചുവേളി–-ഇൻഡോർ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്‌റ്റ്‌ 10, 17, 24, മാർച്ച്‌ മൂന്ന്‌.

കൊച്ചുവേളി–-ചണ്ഡീഗഡ്‌ ജങ്‌ഷൻ കേരള സമ്പർക്ക്‌ക്രാന്തി ദ്വൈവാര എക്‌സ്‌പ്രസ്‌ 11, 13, 18, 20, 25, 27.

പോർബന്തർ–-കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്‌റ്റ്‌ ഒമ്പത്‌, 23.

അജ്‌മീർ ജങ്‌ഷൻ–-എറണാകുളം ജങ്‌ഷൻ മരുസാഗർ പ്രതിവാര സൂപ്പർഫാസ്‌റ്റ്‌ 10, 17, 24.

എറണാകുളം–-ജങ്‌ഷൻ അജ്‌മീർ ജങ്‌ഷൻ മരുസാഗർ പ്രതിവാര സൂപ്പർഫാസ്‌റ്റ്‌ 12, 19, 26.

കൊച്ചുവേളി–-പോർബന്തർ പ്രതിവാര സൂപ്പർഫാസ്‌റ്റ്‌ 12, 19, 26.

ജാംനഗർ–-തിരുനെൽവേലി ദ്വൈവാര എക്‌സ്‌പ്രസ്‌ 10, 11, 17, 18, 24, 25.

തിരുനെൽവേലി ജങ്‌ഷൻ–-ജാംനഗർ ദ്വൈവാര എക്‌സ്‌പ്രസ്‌ 13,14, 20, 21, 27, 28.

ഓഖ–-എറണാകുളം ജങ്‌ഷൻ ദ്വൈവാര എക്‌സ്‌പ്രസ്‌ 11, 13, 18, 20, 25, 27.

ഇന്ന്‌ വൈകുന്നവ
എറണാകുളം ജങ്‌ഷൻ–-പുണെ, തിരുവനന്തപുരം സെൻട്രൽ–-വെരാവൽ, ഗാന്ധിധാം–-തിരുനെൽവേലി, ലോകമാന്യതിലക്‌–-കൊച്ചുവേളി, എറണാകുളം ജങ്‌ഷൻ–-പുണെ, ഹസ്രത്ത്‌ നിസാമുദീൻ–-തിരുവനന്തപുരം സെൻട്രൽ, എറണാകുളം–-ജങ്‌ഷൻ ഹസ്രത്ത്‌ നിസാമുദീൻ, ഹസ്രത്ത്‌ നിസാമുദീൻ–-എറണാകുളം ജങ്‌ഷൻ, തിരുനെൽവേലി–-ജാംനഗർ, തിരുവനന്തപുരം -സെൻട്രൽ –-ലോകമാന്യതിലക്‌ (45 മിനിറ്റ്‌). യോഗ്‌നഗരി ഋഷികേശ്‌–-കൊച്ചുവേളി എക്‌സ്‌പ്രസ്‌ (ഒരു മണിക്കൂർ).

നാളെ വൈകുന്നവ
ലോകമാന്യതിലക്‌–-എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ (രണ്ട്‌ മണിക്കൂർ), ഹസ്രത്ത്‌ നിസാമുദീൻ–-തിരുവനന്തപുരം സെൻട്രൽ (30 മിനിറ്റ്‌), ലോകമാന്യതിലക്‌–-തിരുവനന്തപുരം സെൻട്രൽ, നാഗർകോവിൽ–-ഗാന്ധിധാം, തിരുവനന്തപുരം സെൻട്രൽ–-ഹസ്രത്ത്‌ നിസാമുദീൻ, ട്രെയിൻ നമ്പർ 12283 എറണാകുളം ജങ്‌ഷൻ –- ഹസ്രത്ത്‌ നിസാമുദീൻ, ലോകമാന്യതിലക്‌–-കൊച്ചുവേളി, ട്രെയിൻ നമ്പർ 22655 എറണാകുളം ജങ്‌ഷൻ–-ഹസ്രത്ത്‌ നിസാമുദീൻ ട്രെയിനുകൾ (45 മിനിറ്റ്‌).


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!