Breaking News
ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി റെയിൽവേ ; യാത്രക്കാർ ദുരിതത്തിൽ

കൊച്ചി: യാത്രക്കാരെ ദുരിതത്തിലാഴ്‌ത്തി ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി റെയിൽവേ. ഒമ്പതുമുതൽ മാർച്ച് രണ്ടുവരെ 16 ട്രെയിനുകളാണ് റദ്ദാക്കിയത്. എല്ലാം നല്ല തിരക്കുള്ള പ്രതിവാര, ദ്വൈവാര എക്‌സ്‌പ്രസ് ട്രെയിനുകൾ. ഇതുകൂടാതെ 10 ട്രെയിനുകൾ തിങ്കളാഴ്‌ച വൈകിയാണ് ഓടിയത്. ചൊവ്വാഴ്‌ച പതിനൊന്നും ബുധനാഴ്‌ച എട്ടും ട്രെയിനുകൾ വൈകും.
പാലക്കാട് ഡിവിഷനിലെ ജൊക്കാട്ടെ–-പാഡിൽ സെക്‌ഷനിൽ പുതിയ പാളം സ്ഥാപിക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്ന് ദക്ഷിണറെയിൽവേ അധികൃതർ അറിയിച്ചു. എന്നാൽ, റെയിൽവേ ബോർഡ് യഥാസമയം നടപടി സ്വീകരിക്കാത്തതിനാൽ ജോലികൾ തിരക്കിട്ട് തീർക്കേണ്ടിവന്നതായും ഇതാണ് പ്രശ്‌നത്തിന് കാരണമായതെന്നും അറിയുന്നു.
ട്രെയിനുകൾ, റദ്ദാക്കിയ തീയതി ക്രമത്തിൽ
എറണാകുളം ജങ്‌ഷൻ–-ഹസ്രത്ത് നിസാമുദീൻ തുരന്തോ പ്രതിവാര എക്‌സ്‌പ്രസ് ഏഴ്, 14, 21, 28.
ഹസ്രത്ത് നിസാമുദീൻ–-എറണാകുളം ജങ്‌ഷൻ പ്രതിവാര ട്രെയിൻ 11, 18, 25.
എറണാകുളം ജങ്‌ഷൻ–-ഓഖ ദ്വൈവാര എക്‌സ്‌പ്രസ് എട്ട്, 10, 15, 17, 22, 24, മാർച്ച് ഒന്ന്.
തിരുനെൽവേലി ജങ്‌ഷൻ–-ഗാന്ധിധാം ഹംസഫർ പ്രതിവാര ട്രെയിൻ ഒമ്പത്, 16, 23, മാർച്ച് രണ്ട്.
ഗാന്ധിധാം–-തിരുനെൽവേലി ജങ്‌ഷൻ 13, 20, 27.
ഇൻഡോർ ജങ്‌ഷൻ–-കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്‌റ്റ് ഏഴ്, 14, 21, 28.
ചണ്ഡീഗഡ്–-കൊച്ചുവേളി ദ്വൈവാര സൂപ്പർഫാസ്‌റ്റ് എട്ട്, 10, 15, 17, 22, 24, മാർച്ച് ഒന്ന്.
കൊച്ചുവേളി–-ഇൻഡോർ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്‌റ്റ് 10, 17, 24, മാർച്ച് മൂന്ന്.
കൊച്ചുവേളി–-ചണ്ഡീഗഡ് ജങ്‌ഷൻ കേരള സമ്പർക്ക്‌ക്രാന്തി ദ്വൈവാര എക്‌സ്‌പ്രസ് 11, 13, 18, 20, 25, 27.
പോർബന്തർ–-കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്‌റ്റ് ഒമ്പത്, 23.
അജ്‌മീർ ജങ്‌ഷൻ–-എറണാകുളം ജങ്‌ഷൻ മരുസാഗർ പ്രതിവാര സൂപ്പർഫാസ്‌റ്റ് 10, 17, 24.
എറണാകുളം–-ജങ്‌ഷൻ അജ്‌മീർ ജങ്‌ഷൻ മരുസാഗർ പ്രതിവാര സൂപ്പർഫാസ്‌റ്റ് 12, 19, 26.
കൊച്ചുവേളി–-പോർബന്തർ പ്രതിവാര സൂപ്പർഫാസ്‌റ്റ് 12, 19, 26.
ജാംനഗർ–-തിരുനെൽവേലി ദ്വൈവാര എക്‌സ്‌പ്രസ് 10, 11, 17, 18, 24, 25.
തിരുനെൽവേലി ജങ്‌ഷൻ–-ജാംനഗർ ദ്വൈവാര എക്‌സ്‌പ്രസ് 13,14, 20, 21, 27, 28.
ഓഖ–-എറണാകുളം ജങ്‌ഷൻ ദ്വൈവാര എക്‌സ്‌പ്രസ് 11, 13, 18, 20, 25, 27.
ഇന്ന് വൈകുന്നവ
എറണാകുളം ജങ്‌ഷൻ–-പുണെ, തിരുവനന്തപുരം സെൻട്രൽ–-വെരാവൽ, ഗാന്ധിധാം–-തിരുനെൽവേലി, ലോകമാന്യതിലക്–-കൊച്ചുവേളി, എറണാകുളം ജങ്‌ഷൻ–-പുണെ, ഹസ്രത്ത് നിസാമുദീൻ–-തിരുവനന്തപുരം സെൻട്രൽ, എറണാകുളം–-ജങ്‌ഷൻ ഹസ്രത്ത് നിസാമുദീൻ, ഹസ്രത്ത് നിസാമുദീൻ–-എറണാകുളം ജങ്‌ഷൻ, തിരുനെൽവേലി–-ജാംനഗർ, തിരുവനന്തപുരം -സെൻട്രൽ –-ലോകമാന്യതിലക് (45 മിനിറ്റ്). യോഗ്‌നഗരി ഋഷികേശ്–-കൊച്ചുവേളി എക്‌സ്‌പ്രസ് (ഒരു മണിക്കൂർ).
നാളെ വൈകുന്നവ
ലോകമാന്യതിലക്–-എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ് (രണ്ട് മണിക്കൂർ), ഹസ്രത്ത് നിസാമുദീൻ–-തിരുവനന്തപുരം സെൻട്രൽ (30 മിനിറ്റ്), ലോകമാന്യതിലക്–-തിരുവനന്തപുരം സെൻട്രൽ, നാഗർകോവിൽ–-ഗാന്ധിധാം, തിരുവനന്തപുരം സെൻട്രൽ–-ഹസ്രത്ത് നിസാമുദീൻ, ട്രെയിൻ നമ്പർ 12283 എറണാകുളം ജങ്‌ഷൻ –- ഹസ്രത്ത് നിസാമുദീൻ, ലോകമാന്യതിലക്–-കൊച്ചുവേളി, ട്രെയിൻ നമ്പർ 22655 എറണാകുളം ജങ്‌ഷൻ–-ഹസ്രത്ത് നിസാമുദീൻ ട്രെയിനുകൾ (45 മിനിറ്റ്).
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്