Connect with us

Breaking News

കുടിയൊഴിപ്പിക്കപ്പെട്ടവരോട് കുറച്ചുകൂടി മര്യാദ ആകാം; അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ കടുത്ത അവഗണന

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് അപ്രോച്ച് ലൈറ്റ് നിർമ്മിക്കുന്നതിനായി കുടിയൊഴിപ്പിക്കപ്പെട്ടവരോട് കടുത്ത അവഗണന. അനുവദിച്ച പുനരധിവാസ ഭൂമിയിൽ വർഷങ്ങളായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകിയില്ലെന്നാണ് പരാതി. മറ്റു വഴിയില്ലാതായതോടെ താമസക്കാർ തന്നെ പ്രദേശത്തേക്ക് റോഡ് നിർമ്മിച്ച് വീടുകളുടെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്.

നഗരസഭയിലെ കൊക്കയിലിലാണ് വായന്തോട്, പാറാപ്പൊയിൽ ഭാഗങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന 57 കുടുംബങ്ങൾക്ക് സ്ഥലം അനുവദിച്ചത്.സ്ഥലം അനുവദിച്ച് നാലു വർഷം കഴിഞ്ഞിട്ടും പ്രദേശത്തേക്ക് റോഡ് നിർമ്മിച്ചു നൽകാൻ പോലും അധികൃതർ തയ്യാറായിട്ടില്ല. ഒടുവിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ തന്നെ മുൻകൈയെടുത്ത് പ്രദേശത്തേക്ക് റോഡ് നിർമ്മിച്ചു.

കാടുവെട്ടിത്തെളിച്ച് അഞ്ചു വീടുകളുടെ പ്രവൃത്തി തുടങ്ങി. ബാക്കിയുള്ളവരുടെ സ്ഥലം ഇപ്പോഴും കാടുകയറിക്കിടക്കുകയാണ്. റോഡ് വന്നതോടെ സ്ഥലം അനുവദിക്കപ്പെട്ട കൂടുതൽ പേർ കാടുവെട്ടിത്തെളിച്ച് വീടുകൾ നിർമ്മിക്കാൻ തയ്യാറെടുക്കുന്നുണ്ട്. 2017 മേയ് മൂന്നിനാണ് ലൈറ്റ് അപ്രോച്ചിനായി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് സ്ഥലത്തിന്റെ വില നിശ്ചയിച്ച് നൽകിയത്.

തുടർന്ന് നഗരസഭാ ഓഫീസിൽ വച്ച് നറുക്കെടുപ്പിലൂടെ കൊക്കയിലിൽ പുനരധിവാസ ഭൂമിയും ഓരോരുത്തർക്കും നൽകി. ഇവിടേക്ക് റോഡ് നിർമ്മാണത്തിനായി 98 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പിന്നീട് തുടർനടപടി ഉണ്ടായില്ലെന്ന് പ്രദേശത്തുകാർ പറയുന്നു.

പരാതികളൊന്നും പരിഗണിച്ചില്ലഇവർ സ്വന്തം ചെലവിലാണ് നിർമ്മാണ പ്രവൃത്തികൾക്ക് വൈദ്യുതി ഉൾപ്പടെ ഏർപ്പെടുത്തിയത്. വിഷയം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് ഉൾപ്പെടെ പലതവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

പുനരധിവാസത്തിന് നൽകിയ സ്ഥലം കാടുകയറിയതോടെ ഇഴജന്തുക്കളുടെയും മറ്റും ശല്യം വർദ്ധിച്ചതായി കാണിച്ച് നാട്ടുകാരും പരാതി നൽകിയിരുന്നു. 11.6 ഏക്കർ സ്ഥലമാണ് വിമാനത്താവളത്തിന് കാറ്റഗറി വൺ അപ്രോച്ച് ലൈറ്റ് നിർമ്മിക്കാൻ വേണ്ടി ഏറ്റെടുക്കുന്നത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!