Connect with us

Breaking News

തളിപ്പറമ്പ് – കൂർഗ് ബോർഡർ റോഡിലെ ഒടുവള്ളി വളവിൽ ഭാര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു

Published

on

Share our post

ആലക്കോട് : സംസ്ഥാന പാതയായ തളിപ്പറമ്പ് – കൂർഗ് ബോർഡർ റോഡിലെ ഒടുവള്ളി വളവിൽ ഭാരവാഹനങ്ങൾ കുടുങ്ങുന്നതും മറിയുന്നതും പതിവാകുന്നു.മിക്കപ്പോഴും ഇതു ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ഇന്നലെ മരം കയറ്റിപോയ മിനിലോറി മറിഞ്ഞത് ഭാഗിക ഗതാഗത തടസ്സത്തിനു കാരണമായി.

കുത്തനെ ചെരിവും കൊടുംവളവുകളുമുള്ള ഇവിടെ ഇറക്കമിറങ്ങി വരുന്ന വലിയ ഭാരവാഹനങ്ങളാണ് കുടുങ്ങുന്നതെങ്കിൽ ഉയരത്തിൽ അടുക്കിവച്ച മരവും വഹിച്ച് കയറ്റം കയറുന്ന മിനിലോറികളാണ് മറിയുന്നത്. വളവ് തിരിക്കുന്നതിനിടെ ലോറി റോഡരികിലുള്ള ക്രാഷ്ബാരിയറിൽ തട്ടുകയും മുന്നോട്ട് പോകാനാകാത്ത സ്ഥിതിയുമുണ്ടാകുന്നു.

റോഡ്സൈഡ് വൻ താഴ്ചയാണ്. പലപ്പോഴും ഭാരം ഇറക്കിയ ശേഷമാണ് ലോറി നീക്കുന്നത്. നിരന്തരമുള്ള ഇത്തരം സംഭവങ്ങളെ തുടർന്ന് ക്രാഷ്ബാരിയറിന്റെ ഏറിയ ഭാഗവും തകർന്ന നിലയിലാണ്. ഇവിടെ കുടുങ്ങുന്ന വാഹനങ്ങളിലേറെയും മറ്റു സ്ഥലങ്ങളിൽ നിന്നുള്ളവയാണ്. ഡ്രൈവർമാരിൽ പലർക്കും സ്ഥലപരിചയം കുറവായിരിക്കും.

അരിയും പലവ്യഞ്ജന സാധനങ്ങളും മലയോര മേഖലയിലേക്ക് കൊണ്ടുവരുന്ന ലോറികളാണു മുക്കതും. ആഴ്ചയിൽ രണ്ടും മൂന്നും തവണ ഇത്തരത്തിലുള്ള സംഭവമുണ്ടാകുന്നു. പലപ്പോഴും ഭാഗ്യംകൊണ്ടാണ് ദുരന്തമുണ്ടാതെ പോകുന്നത്. അതേസമയം, റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണു

ഇതിനു കാരണമെന്നു നാട്ടുകാർ പറയുന്നു. ഇത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചിട്ടും അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ജനപ്രതിനിധികൾ ഇവിടം സന്ദർശിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


Share our post

Breaking News

10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

Published

on

Share our post

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.


Share our post
Continue Reading

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Trending

error: Content is protected !!