Connect with us

Breaking News

തളിപ്പറമ്പ് – കൂർഗ് ബോർഡർ റോഡിലെ ഒടുവള്ളി വളവിൽ ഭാര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു

Published

on

Share our post

ആലക്കോട് : സംസ്ഥാന പാതയായ തളിപ്പറമ്പ് – കൂർഗ് ബോർഡർ റോഡിലെ ഒടുവള്ളി വളവിൽ ഭാരവാഹനങ്ങൾ കുടുങ്ങുന്നതും മറിയുന്നതും പതിവാകുന്നു.മിക്കപ്പോഴും ഇതു ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ഇന്നലെ മരം കയറ്റിപോയ മിനിലോറി മറിഞ്ഞത് ഭാഗിക ഗതാഗത തടസ്സത്തിനു കാരണമായി.

കുത്തനെ ചെരിവും കൊടുംവളവുകളുമുള്ള ഇവിടെ ഇറക്കമിറങ്ങി വരുന്ന വലിയ ഭാരവാഹനങ്ങളാണ് കുടുങ്ങുന്നതെങ്കിൽ ഉയരത്തിൽ അടുക്കിവച്ച മരവും വഹിച്ച് കയറ്റം കയറുന്ന മിനിലോറികളാണ് മറിയുന്നത്. വളവ് തിരിക്കുന്നതിനിടെ ലോറി റോഡരികിലുള്ള ക്രാഷ്ബാരിയറിൽ തട്ടുകയും മുന്നോട്ട് പോകാനാകാത്ത സ്ഥിതിയുമുണ്ടാകുന്നു.

റോഡ്സൈഡ് വൻ താഴ്ചയാണ്. പലപ്പോഴും ഭാരം ഇറക്കിയ ശേഷമാണ് ലോറി നീക്കുന്നത്. നിരന്തരമുള്ള ഇത്തരം സംഭവങ്ങളെ തുടർന്ന് ക്രാഷ്ബാരിയറിന്റെ ഏറിയ ഭാഗവും തകർന്ന നിലയിലാണ്. ഇവിടെ കുടുങ്ങുന്ന വാഹനങ്ങളിലേറെയും മറ്റു സ്ഥലങ്ങളിൽ നിന്നുള്ളവയാണ്. ഡ്രൈവർമാരിൽ പലർക്കും സ്ഥലപരിചയം കുറവായിരിക്കും.

അരിയും പലവ്യഞ്ജന സാധനങ്ങളും മലയോര മേഖലയിലേക്ക് കൊണ്ടുവരുന്ന ലോറികളാണു മുക്കതും. ആഴ്ചയിൽ രണ്ടും മൂന്നും തവണ ഇത്തരത്തിലുള്ള സംഭവമുണ്ടാകുന്നു. പലപ്പോഴും ഭാഗ്യംകൊണ്ടാണ് ദുരന്തമുണ്ടാതെ പോകുന്നത്. അതേസമയം, റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണു

ഇതിനു കാരണമെന്നു നാട്ടുകാർ പറയുന്നു. ഇത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചിട്ടും അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ജനപ്രതിനിധികൾ ഇവിടം സന്ദർശിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


Share our post

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Breaking News

ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ടു സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്

Published

on

Share our post

തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.

സി.പി.എമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!