Connect with us

Breaking News

അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചു; ആസ്പത്രി ജീവനക്കാരൻ റിമാൻഡിൽ

Published

on

Share our post

മെഡിക്കൽ കോളേജ്: തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ രോഗിയെ പീഡിപ്പിച്ച കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്പത്രിയിലെ താത്കാലിക ജീവനക്കാരനെ റിമാന്‍ഡ് ചെയ്തു. ശ്രീനാരായണപുരം ആല സ്വദേശി ദയാലാലി (32)നെയാണ് റിമാന്‍ഡ് ചെയ്തത്. കൊടുങ്ങല്ലൂര്‍ ആസ്പത്രിയില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്തിരുന്ന താത്കാലിക ജീവനക്കാരനാണ് ഇയാള്‍.

വെള്ളിയാഴ്ച വിഷം ഉള്ളില്‍ച്ചെന്ന് ആദ്യം കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്പത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. പിന്നീട് ഇവരെ വിദഗ്ധചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമ്പോള്‍ ഇവര്‍ക്കൊപ്പം പ്രതി ആംബുലന്‍സില്‍ കയറുകയും യുവതിയുടെ ഭര്‍ത്താവെന്നും ബന്ധുവെന്നും മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചശേഷം അത്യാഹിതവിഭാഗത്തില്‍വെച്ച് യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു.

അവശയായിരുന്ന യുവതി പിന്നീട് ആസ്പത്രി ജീവനക്കാരോട് പീഡനവിവരം പറഞ്ഞു. സംഭവശേഷം സ്വന്തം വീട്ടിലെത്തിയ പ്രതിയെ കൊടുങ്ങല്ലൂര്‍ പോലീസ് പിടികൂടി മെഡിക്കല്‍ കോളേജ് പോലീസിന് കൈമാറുകയായിരുന്നു.

രണ്ടു കുട്ടികളുടെ അമ്മയായ യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുമ്പോള്‍ യുവതിക്കൊപ്പം ബന്ധുക്കളാരും ഇല്ലായിരുന്നെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. ആംബുലന്‍സില്‍ വനിതാ ജീവനക്കാര്‍ ഇല്ലായിരുന്നെന്നും ആരോഗ്യമന്ത്രിക്കുള്ള റിപ്പോര്‍ട്ടില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.

അതേസമയം സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് സര്‍ക്കാര്‍ ആസ്പത്രിയില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് വ്യാപക പരാതിയുയര്‍ന്നു. രോഗിയെ കൊണ്ടുപോയ ആംബുലന്‍സില്‍ ആശുപത്രിയിലെ വനിതാ നഴ്‌സിനെ നിയോഗിക്കാതിരുന്നതും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതും വീഴ്ചയാണ്.

ദയാലാല്‍ കയറിയത് കുട്ടികളെ നോക്കാനെന്ന വ്യാജേന

യുവതിക്കൊപ്പം താത്കാലിക ജീവനക്കാരന്‍ ആംബുലന്‍സില്‍ കയറിയത് യുവതിയുടെ കുട്ടികളുടെ സംരക്ഷണത്തിനാണെന്ന വ്യാജേനയെന്ന് കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്പത്രി സൂപ്രണ്ട്. സംഭവത്തെക്കുറിച്ച് സൂപ്രണ്ട് പറയുന്നതിങ്ങനെ: വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ യുവതിയെ താലൂക്ക് ആസ്പത്രിയിലെത്തിക്കുന്നത്.

കൂടെ മൂന്നും ഒമ്പതും വയസ്സുള്ള മക്കളുമുണ്ടായിരുന്നു. യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനും കുട്ടികളെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്ററില്‍ ഏല്‍പ്പിക്കാനുമായിരുന്നു തീരുമാനം. അതേസമയം കുട്ടികള്‍ കൂടെയല്ലാതെ ആംബുലന്‍സില്‍ കയറില്ലെന്ന് യുവതി വാശിപിടിച്ചതോടെ അവരെയും കയറ്റി.

മെഡിക്കല്‍ കോളേജിലെത്തുന്നതുവരെയുളള കുട്ടികളുടെ സംരക്ഷണത്തിനായാണ് ദയാലാല്‍ ആംബുലന്‍സില്‍ കയറുന്നത്. രോഗിയെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കുകയും കുട്ടികളെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്റര്‍ അധികൃതര്‍ കൊണ്ടുപോകുകയും ചെയ്തു.

രോഗിക്ക് കൂട്ടിരിപ്പുകാര്‍ ആരുമില്ലെന്ന് എഴുതി നല്‍കിയശേഷമാണ് ആംബുലന്‍സും നഴ്സും മടങ്ങിയത്. ഇതേസമയം ദയാലാല്‍ അവര്‍ക്കൊപ്പം മടങ്ങിയിരുന്നില്ല. മെഡിക്കല്‍ കോളേജ് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ അബോധാവസ്ഥയിലായിരുന്ന യുവതിയ പരിചരിക്കുകയായിരുന്നു.

ഏതാനും വര്‍ഷങ്ങളായി ആശുപത്രിയിലെ വൈദ്യുതിത്തകരാറുകളും മറ്റും ശരിയാകുന്ന ജോലികള്‍ കരാറെടുത്ത് നടത്തിവരുകയാണ് ഇയാള്‍.

ഒരു വര്‍ഷത്തേക്കുള്ള കരാര്‍ അവസാനിച്ച് മറ്റൊരാള്‍ കരാര്‍ ഏറ്റെടുത്ത് നടത്തിവരുന്നുണ്ടെങ്കിലും സഹായിയായി ആസ്പത്രിയില്‍ തുടരുകയായിരുന്നു.സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍, ആംബുലന്‍സിലെ നഴ്സ് എന്നിവരില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.


Share our post

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Breaking News

ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ടു സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്

Published

on

Share our post

തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.

സി.പി.എമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!