Connect with us

Breaking News

പി.എസ്‌.സി നിയമനങ്ങളിൽ റെക്കോഡിട്ട് വിദ്യാഭ്യാസ വകുപ്പ്

Published

on

Share our post

കോഴിക്കോട്‌: ജില്ലയിൽ പി.എസ്‌.സി നിയമനങ്ങളിൽ സർവകാല റെക്കോഡിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. മൂന്നുമാസത്തിനുള്ളിൽ മൂന്നുഘട്ടങ്ങളിലായി 403 പേർക്കാണ്‌ നിയമനം നൽകിയത്‌. എൽ.പി.എസ്‌.ടി ഒന്നാം ഘട്ടത്തിൽ 165 പേർക്കും രണ്ടാം ഘട്ടത്തിൽ 114 പേർക്കും യുപിഎസ്‌ടിയിൽ 124- പേർക്കും നിയമനം നൽകി. അടുത്തഘട്ടംകൂടി നിയമനം നടത്തുമ്പോഴേക്കും എൽ.പി.എസ്‌.ടി റാങ്ക് പട്ടിക പൂർണമാകും.

റാങ്ക്‌ പട്ടിക പ്രസിദ്ധീകരിച്ചാൽ, റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ എത്രയും പെട്ടെന്ന് നിയമനം നടത്തണമെന്നാണ്‌ സർക്കാർ നിർദേശം. ഇത്‌ കലോത്സവ തിരക്കുകൾക്കിടയിലും പാലിക്കാൻ ഓഫീസിന്‌ സാധിച്ചു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും വിദ്യാ കിരണം പദ്ധതിയുടെയും അന്തഃസത്ത ഉൾക്കൊണ്ട് ജനസൗഹൃദ ഓഫീസ്, ഫയൽ കുടിശ്ശിക രഹിത ഓഫീസ് എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളും നടക്കുകയാണ്‌. ഇതിന്റെ ഭാഗമായി ഫ്രണ്ട് ഓഫീസ് സംവിധാനം പൂർണതോതിൽ പ്രവർത്തനം തുടങ്ങി.

മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ വിരമിക്കുന്നവർക്ക് പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാനുള്ള ഫയൽ ജോലികളും പുരോഗമിക്കുന്നു.ഈ ദിശയിൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന ഓഫീസിനെ നിയമന ഉത്തരവ്‌ തിരുത്തി എന്ന സംഭവത്തെ മുൻനിർത്തി ചിലർ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്ന്‌ അധികൃതർ പറഞ്ഞു. വിവാദങ്ങളുണ്ടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്‌.

നിയമന അധികാരിക്ക് ഉദ്യോഗാർഥികളെ ജില്ലക്കകത്ത് ഏത്‌ ഒഴിവിലും നിയമിക്കാം. എന്നാൽ സൗകര്യം മുൻനിർത്തി, അവർ അപേക്ഷയിൽ നൽകിയ മേൽവിലാസമാണ് പൊതുവെ പരിഗണിക്കാറ്‌. യാത്രാസൗകര്യം കൂടുതലുള്ള സ്ഥലങ്ങളിൽ ഒഴിവുകൾ തത്സമയംതന്നെ സ്ഥലംമാറ്റത്തിലൂടെ നികത്തപ്പെടും. ഇതിനാൽ പുതിയവർക്ക് പലപ്പോഴും നിയമനം വിദൂര സ്ഥലങ്ങളിലായിരിക്കും.

മൊത്തമായി നിയമനം നൽകുന്ന അവസരങ്ങളിൽ മുമ്പ് ഒഴിവ് റിപ്പോർട്ട് ചെയ്തതിലെ പിശക് മൂലമോ, ഒഴിവ് മറ്റുരീതിയിൽ നികത്തിയാലോ അപ്പോൾ തന്നെ മറ്റൊരു ഒഴിവിലേക്ക് മാറ്റിനൽകും. രോഗം, വ്യക്തിപരമായ ബുദ്ധിമുട്ട്‌ എന്നിവ ശ്രദ്ധയിൽ പെടുത്തുന്നവർക്കും പോയിവരാവുന്ന ഇടങ്ങളിൽ ഒഴിവുണ്ടെങ്കിൽ മാറ്റി നിയമനം നൽകുകയുമാണ്‌ പതിവ്‌.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!