Connect with us

Breaking News

പി.എസ്‌.സി നിയമനങ്ങളിൽ റെക്കോഡിട്ട് വിദ്യാഭ്യാസ വകുപ്പ്

Published

on

Share our post

കോഴിക്കോട്‌: ജില്ലയിൽ പി.എസ്‌.സി നിയമനങ്ങളിൽ സർവകാല റെക്കോഡിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. മൂന്നുമാസത്തിനുള്ളിൽ മൂന്നുഘട്ടങ്ങളിലായി 403 പേർക്കാണ്‌ നിയമനം നൽകിയത്‌. എൽ.പി.എസ്‌.ടി ഒന്നാം ഘട്ടത്തിൽ 165 പേർക്കും രണ്ടാം ഘട്ടത്തിൽ 114 പേർക്കും യുപിഎസ്‌ടിയിൽ 124- പേർക്കും നിയമനം നൽകി. അടുത്തഘട്ടംകൂടി നിയമനം നടത്തുമ്പോഴേക്കും എൽ.പി.എസ്‌.ടി റാങ്ക് പട്ടിക പൂർണമാകും.

റാങ്ക്‌ പട്ടിക പ്രസിദ്ധീകരിച്ചാൽ, റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ എത്രയും പെട്ടെന്ന് നിയമനം നടത്തണമെന്നാണ്‌ സർക്കാർ നിർദേശം. ഇത്‌ കലോത്സവ തിരക്കുകൾക്കിടയിലും പാലിക്കാൻ ഓഫീസിന്‌ സാധിച്ചു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും വിദ്യാ കിരണം പദ്ധതിയുടെയും അന്തഃസത്ത ഉൾക്കൊണ്ട് ജനസൗഹൃദ ഓഫീസ്, ഫയൽ കുടിശ്ശിക രഹിത ഓഫീസ് എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളും നടക്കുകയാണ്‌. ഇതിന്റെ ഭാഗമായി ഫ്രണ്ട് ഓഫീസ് സംവിധാനം പൂർണതോതിൽ പ്രവർത്തനം തുടങ്ങി.

മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ വിരമിക്കുന്നവർക്ക് പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാനുള്ള ഫയൽ ജോലികളും പുരോഗമിക്കുന്നു.ഈ ദിശയിൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന ഓഫീസിനെ നിയമന ഉത്തരവ്‌ തിരുത്തി എന്ന സംഭവത്തെ മുൻനിർത്തി ചിലർ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്ന്‌ അധികൃതർ പറഞ്ഞു. വിവാദങ്ങളുണ്ടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്‌.

നിയമന അധികാരിക്ക് ഉദ്യോഗാർഥികളെ ജില്ലക്കകത്ത് ഏത്‌ ഒഴിവിലും നിയമിക്കാം. എന്നാൽ സൗകര്യം മുൻനിർത്തി, അവർ അപേക്ഷയിൽ നൽകിയ മേൽവിലാസമാണ് പൊതുവെ പരിഗണിക്കാറ്‌. യാത്രാസൗകര്യം കൂടുതലുള്ള സ്ഥലങ്ങളിൽ ഒഴിവുകൾ തത്സമയംതന്നെ സ്ഥലംമാറ്റത്തിലൂടെ നികത്തപ്പെടും. ഇതിനാൽ പുതിയവർക്ക് പലപ്പോഴും നിയമനം വിദൂര സ്ഥലങ്ങളിലായിരിക്കും.

മൊത്തമായി നിയമനം നൽകുന്ന അവസരങ്ങളിൽ മുമ്പ് ഒഴിവ് റിപ്പോർട്ട് ചെയ്തതിലെ പിശക് മൂലമോ, ഒഴിവ് മറ്റുരീതിയിൽ നികത്തിയാലോ അപ്പോൾ തന്നെ മറ്റൊരു ഒഴിവിലേക്ക് മാറ്റിനൽകും. രോഗം, വ്യക്തിപരമായ ബുദ്ധിമുട്ട്‌ എന്നിവ ശ്രദ്ധയിൽ പെടുത്തുന്നവർക്കും പോയിവരാവുന്ന ഇടങ്ങളിൽ ഒഴിവുണ്ടെങ്കിൽ മാറ്റി നിയമനം നൽകുകയുമാണ്‌ പതിവ്‌.


Share our post

Breaking News

സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു

Published

on

Share our post

കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.


Share our post
Continue Reading

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!