Connect with us

Breaking News

ഇന്ധനം ചോർത്താൻ വണ്ടി തുരപ്പൻ വണ്ടും

Published

on

Share our post

കണ്ണൂർ: എക്‌സ്ട്രാ ഫിറ്റിംഗുകളിലെ പിഴവുകളെപ്പോലെ തന്നെ,​ ഇന്ധന പൈപ്പ് തുരന്ന് പെട്രോൾ ഊറ്റിക്കുടിക്കുന്ന വണ്ടുകളും വാഹനങ്ങളിൽ തീപിടിത്തത്തിന് കാരണമാകാമെന്ന് കണ്ടെത്തിയതോടെ ഇവയുടെ ഭീഷണി തടയാൻ മോട്ടോർ വാഹന ഡീലർമാർ കാമ്പയിനുകൾ നടത്തും.മലബാറിൽ വണ്ടുകളുടെ ശല്യം കണ്ണൂർ, കാസർകോട് ജില്ലകളിലെ ഡീലർമാർ വാഹന കമ്പനികളെ അറിയിച്ചിട്ടുണ്ട്.

2.5 മില്ലി മീറ്റർ മാത്രം വലിപ്പമുള്ള, സ്‌കോളിറ്റിഡേ കുടുംബത്തിലെ സൈലോസാൻഡ്രസ് സ്പീഷീസ് വണ്ടുകളാണ് ഇന്ധന ചോർച്ചയ്ക്കും അതുവഴി മനുഷ്യജീവന് ഭീഷണിയും ആകുന്നതെന്ന് വെള്ളായണി കാർഷിക കോളേജിലെ എന്റമോളജി വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

കരിവെള്ളൂർ ആണൂരിൽ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് നടത്തുന്ന കോയ്യോടൻ പവിത്രൻ പടന്നക്കാട് കാർഷിക കോളേജിലെ എന്റമോളജിസ്റ്റ് ഡോ. കെ.എം. ശ്രീകുമാർ മുഖേന കൈമാറിയ വണ്ടുകളെ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സോഫ്റ്റ് വുഡിൽ കൂടുകെട്ടുന്ന സ്‌കോളിറ്റിഡേ വണ്ടുകൾ പെട്രോളിലെ എഥനോളിൽ ആകർഷിക്കപ്പെട്ടാണ് ടാങ്കിൽ നിന്ന് എൻജിനിലേക്കുള്ള റബർ ഹോസ് തുരക്കുന്നത്. ഈ വണ്ടുകൾക്ക് വായ ഭാഗത്ത് കട്ടികൂടുതലാണ്. മരം, ഹാർഡ്‌വുഡ്, റബർ എന്നിവയും ചില ലോഹങ്ങളും തുരക്കും.ഹോസിൽ ചെറുദ്വാരങ്ങളുണ്ടാക്കി പെട്രോൾ കുടിച്ച് ഇവ മത്ത്പിടിച്ച് അതിൽ തന്നെ കൂടുകയാണ് പതിവ്.

വെള്ളായണി കാർഷിക കോളേജിലെ എന്റമോളജി വിഭാഗം പരിശോധിച്ച വണ്ടുകളിൽ പെട്രോളിന്റെ സാന്നിദ്ധ്യം അത്ഭുതപ്പെടുത്തിയെന്ന് ശാസ്ത്രജ്ഞർ അറിയിച്ചതായി പവിത്രൻ പറഞ്ഞു. ദിവസവും ഇത്തരം മൂന്നും നാലും കേസുകൾ പവിത്രന്റെ വർക്ക് ഷോപ്പിൽ എത്തുന്നുണ്ട്.പരാതികൾഈ വണ്ടുകളെ പ്രതിരോധിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കാറുകൾക്ക് തീപിടിച്ച് ഏറെ ജീവനുകൾ നഷ്ടപ്പെടുമെന്ന് കാട്ടി നിരവധി പരാതികൾ ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകൾക്ക് കിട്ടിയിട്ടുണ്ട്.

പരാതികൾ കമ്മിഷൻ പരിശോധിച്ചു വരികയാണ്.ഇറങ്ങും മുമ്പ് പരിശോധിക്കൂവാഹനം ഓടിക്കുന്നതിന് മുമ്പ് സ്റ്റാർട്ട് ചെയ്ത് നന്നായി ആക്‌സിലറേറ്റർ കൊടുത്താൽ ഈ പ്രശ്‌നം കണ്ടെത്താം. രൂക്ഷമായ പെട്രോൾ ഗന്ധം ഉണ്ടെങ്കിൽ ചോർച്ച ഏറെക്കുറെ ഉറപ്പിക്കാം. പൈപ്പിലെ ദ്വാരം വലുതാണെങ്കിൽ എണ്ണ പുറത്തേക്ക് ഒഴുകും.

കാറുകളിലെ പൈപ്പ് തുരക്കുന്ന വണ്ടും 2018 ലെ പ്രളയത്തിനു ശേഷം കൂട്ടത്തോടെ വന്ന വണ്ടും ഒന്നാണെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.ഡോ. കെ.ഡി. പ്രതാപൻ, ടാക്‌സോണമിസ്റ്റ്, കാർഷിക കോളേജ്, വെള്ളായണി


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!