Connect with us

Breaking News

ബജറ്റിൽ ആറ് കോടി; പഴയങ്ങാടിയിൽ സമാന്തര അടിപ്പാത

Published

on

Share our post

പഴയങ്ങാടി: പഴയങ്ങാടിയിൽ നിന്നും പുതിയങ്ങാടി-മാട്ടൂൽ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര കുരുക്കിനും പഴയങ്ങാടി ടൗണിലെ മൊത്തം ഗതാഗതക്കുരുക്കിനും ഇനി ശാശ്വത പരിഹാരമാകും. പഴയങ്ങാടിയിൽ പുതിയ റെയിൽവേ അടിപ്പാത നിർമാണത്തിന് സംസ്ഥാന ബജറ്റിൽ ആറ് കോടി രൂപ വകയിരുത്തിയതോടെയാണിത്. വർഷങ്ങളായി പ്രദേശത്തിന്റെ തീരാദുരിതമായി മാറിയ ഗതാഗത കുരുക്കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രദേശം.

1810ൽ ഇന്ത്യൻ റെയിൽവേയുടെ മംഗലാപുരം-വളപട്ടണം പാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട നിലവിലെ പാലത്തിന്റെ അടിഭാഗം ക്രമീകരിച്ചത് കാളവണ്ടികൾക്ക് കടന്നുപോകാനുള്ള സൗകര്യം ലക്ഷ്യമിട്ടാണ്. പരിമിതമായ സൗകര്യം മാത്രം പരിഗണിച്ച് നിർമിച്ച അടിപ്പാത രണ്ട് നൂറ്റാണ്ട് പിന്നിട്ടിട്ടും കാലോചിതമായി പുനർനിർമാണം നടത്താനോ നവീകരിക്കാനോ കഴിയാത്തതാണ് വികസന മുരടിപ്പിനും ഗതാഗത കുരുക്കിനും കാരണമായത്.

വെള്ളകെട്ട് രൂപപ്പെടുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും വാഹനങ്ങൾ ഒാഫായി പോവുന്നതും പതിവ് കാഴ്ചകളുമാണ്. വെള്ളക്കെട്ട് കാരണം കാൽനടയാത്രയും ദുസ്സഹമായി തീരാറുണ്ട്. വർഷങ്ങളായുള്ള പഠനത്തിന്റെയും നിരീക്ഷണങ്ങളുടെയും ഫലമായാണ് നിലവിലുള്ള അടിപ്പാതക്ക് സമീപത്തായി സമാന്തര അടിപ്പാതയാണ് ശാശ്വത പരിഹാരമെന്ന് നിർദേശിക്കപ്പെട്ടത്. എം.വിജിൻ എം.എൽ.എ വിഷയം സർക്കാറിന്റെ അടിയന്തിര ശ്രദ്ധയിൽ കൊണ്ടു വരികയായിരുന്നു. ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു.

കേരള റോഡ്ഫണ്ട് ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയര്‍, പാലക്കാട് റെയില്‍വേ ഡിവിഷനല്‍ പാലം വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനിയർ ഉൾപ്പടെയുള്ള സംഘം പരിശോധന നടത്തി പുതിയ അടിപ്പാതക്ക് അംഗീകാരം നൽകി. തുടർന്ന് റെയിൽവേ ഡിവിഷനൻ മാനേജർ വർക്സ് വിഭാഗത്തോട് ആവശ്യമായ നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ് കത്ത് നൽകി. പ്രവർത്തിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള റെയി ൽവെയുടെ നിർദേശത്തിന് ഉറപ്പ് നൽകുകയായിരുന്നു.

തുടർന്നാണ് അടിപ്പാത നിർമ്മിക്കുന്നതിനും അടിപ്പാതയിൽ ഉണ്ടായേക്കാവുന്ന മഴവെള്ളത്തെ ഡ്രെയിനൗട്ട് ചെയ്യുന്നതിനുള്ള സംവിധാനം, പുഴയിലേക്ക് ഓവുചാൽ നിർമാണം, അപ്രോച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ, നിലവിലുള്ള റോഡ് അറ്റകുറ്റപ്പണി എന്നിവ ഉൾപ്പടെ ആറ് കോടി രൂപയുടെ വിശദമായ പദ്ധതി രേഖ കേരള റോഡ് ഫണ്ട് ബോർഡ് തയാറാക്കിയത്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!