Breaking News
ബജറ്റിൽ ആറ് കോടി; പഴയങ്ങാടിയിൽ സമാന്തര അടിപ്പാത

പഴയങ്ങാടി: പഴയങ്ങാടിയിൽ നിന്നും പുതിയങ്ങാടി-മാട്ടൂൽ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര കുരുക്കിനും പഴയങ്ങാടി ടൗണിലെ മൊത്തം ഗതാഗതക്കുരുക്കിനും ഇനി ശാശ്വത പരിഹാരമാകും. പഴയങ്ങാടിയിൽ പുതിയ റെയിൽവേ അടിപ്പാത നിർമാണത്തിന് സംസ്ഥാന ബജറ്റിൽ ആറ് കോടി രൂപ വകയിരുത്തിയതോടെയാണിത്. വർഷങ്ങളായി പ്രദേശത്തിന്റെ തീരാദുരിതമായി മാറിയ ഗതാഗത കുരുക്കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രദേശം.
1810ൽ ഇന്ത്യൻ റെയിൽവേയുടെ മംഗലാപുരം-വളപട്ടണം പാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട നിലവിലെ പാലത്തിന്റെ അടിഭാഗം ക്രമീകരിച്ചത് കാളവണ്ടികൾക്ക് കടന്നുപോകാനുള്ള സൗകര്യം ലക്ഷ്യമിട്ടാണ്. പരിമിതമായ സൗകര്യം മാത്രം പരിഗണിച്ച് നിർമിച്ച അടിപ്പാത രണ്ട് നൂറ്റാണ്ട് പിന്നിട്ടിട്ടും കാലോചിതമായി പുനർനിർമാണം നടത്താനോ നവീകരിക്കാനോ കഴിയാത്തതാണ് വികസന മുരടിപ്പിനും ഗതാഗത കുരുക്കിനും കാരണമായത്.
വെള്ളകെട്ട് രൂപപ്പെടുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും വാഹനങ്ങൾ ഒാഫായി പോവുന്നതും പതിവ് കാഴ്ചകളുമാണ്. വെള്ളക്കെട്ട് കാരണം കാൽനടയാത്രയും ദുസ്സഹമായി തീരാറുണ്ട്. വർഷങ്ങളായുള്ള പഠനത്തിന്റെയും നിരീക്ഷണങ്ങളുടെയും ഫലമായാണ് നിലവിലുള്ള അടിപ്പാതക്ക് സമീപത്തായി സമാന്തര അടിപ്പാതയാണ് ശാശ്വത പരിഹാരമെന്ന് നിർദേശിക്കപ്പെട്ടത്. എം.വിജിൻ എം.എൽ.എ വിഷയം സർക്കാറിന്റെ അടിയന്തിര ശ്രദ്ധയിൽ കൊണ്ടു വരികയായിരുന്നു. ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു.
കേരള റോഡ്ഫണ്ട് ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയര്‍, പാലക്കാട് റെയില്‍വേ ഡിവിഷനല്‍ പാലം വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനിയർ ഉൾപ്പടെയുള്ള സംഘം പരിശോധന നടത്തി പുതിയ അടിപ്പാതക്ക് അംഗീകാരം നൽകി. തുടർന്ന് റെയിൽവേ ഡിവിഷനൻ മാനേജർ വർക്സ് വിഭാഗത്തോട് ആവശ്യമായ നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ് കത്ത് നൽകി. പ്രവർത്തിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള റെയി ൽവെയുടെ നിർദേശത്തിന് ഉറപ്പ് നൽകുകയായിരുന്നു.
തുടർന്നാണ് അടിപ്പാത നിർമ്മിക്കുന്നതിനും അടിപ്പാതയിൽ ഉണ്ടായേക്കാവുന്ന മഴവെള്ളത്തെ ഡ്രെയിനൗട്ട് ചെയ്യുന്നതിനുള്ള സംവിധാനം, പുഴയിലേക്ക് ഓവുചാൽ നിർമാണം, അപ്രോച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ, നിലവിലുള്ള റോഡ് അറ്റകുറ്റപ്പണി എന്നിവ ഉൾപ്പടെ ആറ് കോടി രൂപയുടെ വിശദമായ പദ്ധതി രേഖ കേരള റോഡ് ഫണ്ട് ബോർഡ് തയാറാക്കിയത്.
Breaking News
വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന് പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന് പരിപാടിയില്‍ പറഞ്ഞു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്