Connect with us

Breaking News

പ്രഷറും ഷുഗറും നോക്കും, മഞ്ഞപ്പിത്തമോ ഷിഗല്ലയോ പരിശോധിക്കുന്നില്ല; ഹെൽത്തില്ല, ഹെൽത്ത് കാർഡുകൾക്ക്

Published

on

Share our post

തൃശ്ശൂർ: ഭക്ഷണത്തിലൂടെ പകരുന്ന അസുഖം തടയാൻ സർക്കാർ കൊണ്ടുവന്ന ഹെൽത്ത് കാർഡിനുവേണ്ടി ഹോട്ടൽ ജീവനക്കാർ പരിശോധിക്കുന്നത് പ്രഷറും ഷുഗറും വരെ. അതേസമയം മഞ്ഞപ്പിത്തമോ ഷിഗല്ലയോ ക്ഷയമോ ഒന്നും പരിശോധിക്കുന്നുമില്ല. ചിലയിടത്തെങ്കിലും ഒരുപരിശോധനയുമില്ലാതെയാണ് സർട്ടിഫിക്കറ്റ് കൊടുക്കുന്നത്.

ആളൊന്നിന് നൂറും ഇരുനൂറും രൂപയാണ് പരിശോധനയില്ലാത്ത സർട്ടിഫിക്കറ്റുകൾക്ക്. സ്ഥാപനങ്ങൾ ചില ഡോക്ടർമാരുമായി ഉണ്ടാക്കുന്ന ഉടമ്പടിയനുസരിച്ചാണ് ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്. ദിവസം നൂറിലേറെ പേർ എത്തുന്ന തൃശ്ശൂരിലെ ഒരു ലാബിൽ ഹെൽത്ത് കാർഡിനുള്ള പരിശോധനയ്ക്കായി എത്തുന്നത് ഒന്നോ രണ്ടോ പേർമാത്രമാണെന്ന് ലാബ് ഉടമതന്നെ പറയുന്നു.

ഹോട്ടലുകൾക്കുപുറമേ കാറ്ററിങ് സ്ഥാപനങ്ങൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കെല്ലാം ഹെൽത്ത് കാർഡ് നിർബന്ധമാണ്. എല്ലാവരും പരിശോധനയ്ക്ക് എത്തുന്നുവെങ്കിൽ ലാബുകളിൽ വൻതിരക്ക് അനുഭവപ്പെട്ടേനേ.

ഏതൊക്കെ പരിശോധനകളാണ് ഹെൽത്ത് കാർഡിനുവേണ്ടി നടത്തേണ്ടത് എന്ന കൃത്യമായ മാർഗനിർദേശം ഇല്ലാത്തതും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. അതിനാലാണ് ഷുഗറും പ്രഷറും വരെ പരിശോധിച്ച് പലരും എത്തുന്നതും. ഭക്ഷണത്തിലൂടെ പകരുന്ന അസുഖങ്ങൾ എന്നനിലയിൽ മഞ്ഞപ്പിത്തം, ഷിഗല്ല, ശരീരത്തിലെ മുറിവുകൾ എന്നിവയും കാഴ്ചശക്തി തുടങ്ങിയവയുമാണ് പരിശോധിക്കേണ്ടത്.

ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് ക്ഷയം, കുഷ്ഠം, മലേറിയ, ഫൈലേറിയ തുടങ്ങിയവ തിരിച്ചറിയാനുള്ള പരിശോധനയും നടത്തണം. ഫെബ്രുവരി അവസാനംതന്നെ ഹെൽത്ത് കാർഡുകൾക്കുള്ള പരിശോധനകൾ കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി മിന്നൽപരിശോധനകൾ നടത്താനും പദ്ധതിയിടുന്നുണ്ട്. എന്നാൽ ഇവർക്കുമുന്നിൽ ഹാജരാക്കുന്നത് പരിശോധനയില്ലാത്ത ഹെൽത്ത് കാർഡാണെങ്കിൽ അധ്വാനം വെറുതെയാകും.

വൈദ്യപരിശോധന നിർബന്ധം

തിരുവനന്തപുരം: ഭക്ഷണസാധനങ്ങൾ തയ്യാറാക്കുകയും വിതരണം നടത്തുകയും ചെയ്യുന്നവർക്ക് കൃത്യമായ വൈദ്യ പരിശോധന നടത്തി മാത്രമെ ഹെൽത്ത് കാർഡിനാവശ്യമായ സർട്ടിഫിക്കറ്റ് നൽകാവൂവെന്ന് ഡോക്ടർമാർക്ക് നിർദേശം. ശാരീരിക പരിശോധന ഡോക്ടർമാർ നേരിട്ട് നടത്തണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദേശം. ഡോക്ടർമാർ നടപടിക്രമങ്ങൾ പാലിക്കുന്നുവെന്ന് സ്ഥാപനമേധാവികൾ ഉറപ്പുവരുത്തണം.

നടത്തേണ്ട പരിശോധനകൾ

കാഴ്ച, ത്വക്ക്, നഖം എന്നിവയുടെ പരിശോധന.

രക്തപരിശോധന. രോഗലക്ഷണങ്ങളുണ്ടെങ്കിൽ ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ്-എ പരിശോധിക്കാൻ നിർദേശിക്കണം. ക്ഷയരോഗലക്ഷണമുണ്ടെങ്കിൽ കഫപരിശോധന. പരിശോധനവേളയിൽ ആവശ്യമെന്ന് തോന്നുന്ന മറ്റു പരിശോധനകൾക്കും നിർദേശിക്കണം. രോഗപ്രതിരോധനടപടി ടൈഫോയ്ഡിനെതിരായ വാക്സിനേഷൻ പൂർത്തീകരിക്കണം. വിരശല്യത്തിനെതിരേ മരുന്ന് നൽകണം.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!