Connect with us

Breaking News

ഈ കരകളിലുണ്ട്; ഉപ്പുവെള്ളം പ്രതിസന്ധിയിലാക്കിയ ജീവിതങ്ങൾ

Published

on

Share our post

ശ്രീകണ്ഠപുരം: ‘ഞങ്ങക്ക് ഉപ്പ് വേണം. ഉപ്പ് വെള്ളം വേണ്ടാ… വേനലാവുമ്പോ എന്നും ഉപ്പുവെള്ളം പ്രശ്നം തന്നെയാ. പരിഹാരമില്ലെങ്കി എന്തു ചെയ്യും‘ …… ഉപ്പ് വെള്ളം ജീവിതം പ്രതിസന്ധിയിലാക്കിയ ചെങ്ങളായി പഞ്ചായത്തിലെ വളക്കൈ തോടിന്റെ കരകളിൽ കഴിയുന്ന കുടുംബാംഗങ്ങളുടെ വാക്കുകളാണിത്.

ഇവിടത്തെ നൂറോളം കുടുംബങ്ങളാണ് ഉപ്പുവെള്ളം ഭയന്ന് ജീവിക്കുന്നത്. വളക്കൈ തോട്ടുകടവ് മുതൽ മദ്റസ പാലം വരെയുള്ള തോടിന്റെ ഇരുഭാഗത്തും താമസിക്കുന്ന ജനങ്ങളാണ് കൃഷി പോലും ചെയ്യാനാവാതെ ദുരിതത്തിലായത്. വേനലിൽ പലപ്പോഴും കുടിവെള്ളവും മുട്ടുന്നുണ്ടെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.

ഇവിടത്തുകാർ ധാരാളാമായി തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറി തുടങ്ങിയ കൃഷികളാണ് ചെയ്തിരുന്നത്. നല്ല വിളവും ലഭിച്ചിരുന്നു. ജീവിത വരുമാനമാർഗം കൂടിയാണ് ഇവർക്ക് കൃഷി. എന്നാൽ, പുഴയിലും അവിടെ നിന്ന് തോട്ടിലേക്കും ഉപ്പുവെള്ളമെത്താൻ തുടങ്ങിയതോടെ ഇവർക്ക് വൻ തിരിച്ചടിയായി.

ജലസേചനത്തിന് പ്രയാസമായതോടെ പല കൃഷികളും ഒറ്റത്തവണ മാത്രമാണ് നടത്താനാവുന്നത്. തോടിന്റെ കരയിലെ വീട്ടു കിണറുകളിലും വേനലിൽ ഉപ്പുവെള്ളമെത്തുകയും വെള്ളത്തിന്റെ രുചിമാറി കുടിവെള്ളം മുട്ടുകയുമാണ്. കൃഷിക്ക് പിന്നാലെ കുടിവെള്ളവും ഇല്ലാതാവുമ്പോൾ വേനൽക്കാലത്ത് ഇവർക്ക് ഭയാശങ്ക ഏറെയാണ്.

വളപട്ടണം പുഴയിൽ തേറളായി ദ്വീപിന്റെ മറുകരയിലെ തോട്ടുകടവിലാണ് വളക്കൈ തോട് സംഗമിക്കുന്നത്. വേനൽക്കാലത്ത് കടലിൽ നിന്നെത്തുന്ന ഉപ്പുവെള്ളം ചെങ്ങളായി പുഴവരെ എത്താറുണ്ട്. ഇങ്ങനെയെത്തുന്ന ഉപ്പുവെള്ളമാണ് വളക്കൈ തോട്ടിലും എത്തുന്നത്. തോടിനെ നിത്യേന ആശ്രയിക്കുന്നവർക്കെല്ലാം ഇത് തിരിച്ചടിയാവുന്നുണ്ട്. കുളിക്കാനും തുണി കഴുകാനുമെല്ലാം ആളുകൾ തോടിനെ ആശ്രയിച്ചിരുന്നു. ഇവർക്കും ഉപ്പുവെള്ളം ദുരിതമായി മാറി.

വളക്കൈതോട് സംഗമിക്കുന്ന തോട്ടുകടവ് ഭാഗത്ത് ഉപ്പുവെള്ളം കയറുന്നത് തടയാൻ പദ്ധതിയുണ്ടായാൽ തോട് വഴി ഉപ്പുവെള്ളം കയറുന്നത് തടയാൻ കഴിയും. അതിന് അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. എങ്കിൽ മാത്രമേ ഇനിയിവിടെ കാർഷിക പുരോഗതിയുണ്ടാവുകയുള്ളൂ.

ഇവിടെ ഉപ്പുവെള്ളം കയറുന്നത് ഒഴിവാക്കുന്നതിന് തോട്ടിലേക്ക് പുഴവെള്ളമെത്തുന്ന ഭാഗത്തായി സാൾട്ട് വാട്ടർ എക്സ്ക്ലൂഷൻ ക്രോസ് ബാർ പണിയണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകുമെന്ന് ഗ്രാമപഞ്ചായത്തംഗങ്ങളായ മൂസാൻ കുട്ടി തേറളായി, രശ്മി സുരേഷ് എന്നിവർ ‘മാധ്യമ’ത്തോട് പറഞ്ഞു.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!