Connect with us

Breaking News

ഈ കരകളിലുണ്ട്; ഉപ്പുവെള്ളം പ്രതിസന്ധിയിലാക്കിയ ജീവിതങ്ങൾ

Published

on

Share our post

ശ്രീകണ്ഠപുരം: ‘ഞങ്ങക്ക് ഉപ്പ് വേണം. ഉപ്പ് വെള്ളം വേണ്ടാ… വേനലാവുമ്പോ എന്നും ഉപ്പുവെള്ളം പ്രശ്നം തന്നെയാ. പരിഹാരമില്ലെങ്കി എന്തു ചെയ്യും‘ …… ഉപ്പ് വെള്ളം ജീവിതം പ്രതിസന്ധിയിലാക്കിയ ചെങ്ങളായി പഞ്ചായത്തിലെ വളക്കൈ തോടിന്റെ കരകളിൽ കഴിയുന്ന കുടുംബാംഗങ്ങളുടെ വാക്കുകളാണിത്.

ഇവിടത്തെ നൂറോളം കുടുംബങ്ങളാണ് ഉപ്പുവെള്ളം ഭയന്ന് ജീവിക്കുന്നത്. വളക്കൈ തോട്ടുകടവ് മുതൽ മദ്റസ പാലം വരെയുള്ള തോടിന്റെ ഇരുഭാഗത്തും താമസിക്കുന്ന ജനങ്ങളാണ് കൃഷി പോലും ചെയ്യാനാവാതെ ദുരിതത്തിലായത്. വേനലിൽ പലപ്പോഴും കുടിവെള്ളവും മുട്ടുന്നുണ്ടെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.

ഇവിടത്തുകാർ ധാരാളാമായി തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറി തുടങ്ങിയ കൃഷികളാണ് ചെയ്തിരുന്നത്. നല്ല വിളവും ലഭിച്ചിരുന്നു. ജീവിത വരുമാനമാർഗം കൂടിയാണ് ഇവർക്ക് കൃഷി. എന്നാൽ, പുഴയിലും അവിടെ നിന്ന് തോട്ടിലേക്കും ഉപ്പുവെള്ളമെത്താൻ തുടങ്ങിയതോടെ ഇവർക്ക് വൻ തിരിച്ചടിയായി.

ജലസേചനത്തിന് പ്രയാസമായതോടെ പല കൃഷികളും ഒറ്റത്തവണ മാത്രമാണ് നടത്താനാവുന്നത്. തോടിന്റെ കരയിലെ വീട്ടു കിണറുകളിലും വേനലിൽ ഉപ്പുവെള്ളമെത്തുകയും വെള്ളത്തിന്റെ രുചിമാറി കുടിവെള്ളം മുട്ടുകയുമാണ്. കൃഷിക്ക് പിന്നാലെ കുടിവെള്ളവും ഇല്ലാതാവുമ്പോൾ വേനൽക്കാലത്ത് ഇവർക്ക് ഭയാശങ്ക ഏറെയാണ്.

വളപട്ടണം പുഴയിൽ തേറളായി ദ്വീപിന്റെ മറുകരയിലെ തോട്ടുകടവിലാണ് വളക്കൈ തോട് സംഗമിക്കുന്നത്. വേനൽക്കാലത്ത് കടലിൽ നിന്നെത്തുന്ന ഉപ്പുവെള്ളം ചെങ്ങളായി പുഴവരെ എത്താറുണ്ട്. ഇങ്ങനെയെത്തുന്ന ഉപ്പുവെള്ളമാണ് വളക്കൈ തോട്ടിലും എത്തുന്നത്. തോടിനെ നിത്യേന ആശ്രയിക്കുന്നവർക്കെല്ലാം ഇത് തിരിച്ചടിയാവുന്നുണ്ട്. കുളിക്കാനും തുണി കഴുകാനുമെല്ലാം ആളുകൾ തോടിനെ ആശ്രയിച്ചിരുന്നു. ഇവർക്കും ഉപ്പുവെള്ളം ദുരിതമായി മാറി.

വളക്കൈതോട് സംഗമിക്കുന്ന തോട്ടുകടവ് ഭാഗത്ത് ഉപ്പുവെള്ളം കയറുന്നത് തടയാൻ പദ്ധതിയുണ്ടായാൽ തോട് വഴി ഉപ്പുവെള്ളം കയറുന്നത് തടയാൻ കഴിയും. അതിന് അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. എങ്കിൽ മാത്രമേ ഇനിയിവിടെ കാർഷിക പുരോഗതിയുണ്ടാവുകയുള്ളൂ.

ഇവിടെ ഉപ്പുവെള്ളം കയറുന്നത് ഒഴിവാക്കുന്നതിന് തോട്ടിലേക്ക് പുഴവെള്ളമെത്തുന്ന ഭാഗത്തായി സാൾട്ട് വാട്ടർ എക്സ്ക്ലൂഷൻ ക്രോസ് ബാർ പണിയണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകുമെന്ന് ഗ്രാമപഞ്ചായത്തംഗങ്ങളായ മൂസാൻ കുട്ടി തേറളായി, രശ്മി സുരേഷ് എന്നിവർ ‘മാധ്യമ’ത്തോട് പറഞ്ഞു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!