Connect with us

Breaking News

പച്ചക്കറിപ്പാടമല്ല, ഇത് സർക്കാർ ആസ്പത്രി ടെറസ്

Published

on

Share our post

കാസർകോട് : വിളഞ്ഞുനിൽക്കുന്ന പച്ചക്കറി പാടം എന്ന് തോന്നും കാസർകോട് ജനറൽ ആസ്പത്രിയുടെ ടെറസ് ഒന്നു കയറി നോക്കുന്നവർക്ക്. ജനറൽ ആസ്പത്രിയിലെ ഐ.പി.കെട്ടിടത്തിന്റെ ടെറസ്സിലാണ് ആസ്പത്രി ജീവനക്കാർ പച്ചക്കറി തോട്ടം ഉണ്ടാക്കിയത്. വളർന്ന പച്ചക്കറികൾ വിളവെടുപ്പിന് തയ്യാറായി നിൽക്കുകയാണ്.കായകൽപം പരിശോധനയുടെ ഭാഗമായാണ് ആസ്പത്രി ജീവനക്കാർ പച്ചക്കറി കൃഷി ആരംഭിച്ചത്. തക്കാളി, ചീര, കോളിഫ്ളവർ, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്.

വിളവെടുപ്പിന് തയ്യാറായി നിൽക്കുന്ന കാഴ്ച മനോഹരമാണ്. ആസ്പത്രി ജീവനക്കാരായ ഡേവിസ്, മണി, രവി, ശ്രീജിത്ത്, സാബിർ തുടങ്ങിയ എന്നിവരാണ് പച്ചക്കറി കൃഷി തുടങ്ങാൻ മുന്നിട്ടിറങ്ങിയത്. ഒഴിവ് സമയങ്ങളിൽ വെള്ളം നനയ്ക്കുകയും പരിപാലിക്കുകയും ചെയ്തുവന്നു.ആസ്പത്രിയിലെ പ്ലംബർ, ഡ്രൈവർ, ലിഫ്റ്റ് ഓപ്പറേറ്റർ, ആംബുലൻസ് ഡ്രൈവർ തുടങ്ങിയ ജോലികൾ ചെയ്യുന്നവരാണ് ഈ ജീവനക്കാർ.

കാസർകോട് സി .പി.സി .ആർ.ഐ, കൃഷി ഭാവനകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മൂന്നു മാസം മുമ്പാണ് വിത്തുകൾ സംഘടിപ്പിച്ചു. ആസ്പത്രി സൂപ്രണ്ട് ഡോ. കെ.കെ.രാജേന്ദ്രൻ, ഐ.എം.എ സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ.ജമാൽ അഹമ്മദ് തുടങ്ങിയവരുടെ മേൽനോട്ടവും പിന്തുണയും പച്ചക്കറി കൃഷി വിജയത്തിന് പിന്നിലുണ്ടായി. സി . പി .സി .ആർ. ഐ ഉദ്യോഗസ്ഥർ പച്ചക്കറി തോട്ടം സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു.

ടെറസിന്റെ മുകളിൽ വിളഞ്ഞു നിൽക്കുന്ന പച്ചക്കറി ചെടികൾ മനസിന് കുളിർമ പകരുന്നതാണ്. ആദ്യ സംരംഭം എന്ന നിലയിൽ വിളവെടുത്തു കിട്ടുന്ന പച്ചക്കറികൾ ആശുപത്രി ജീവനക്കാർക്കും സ്കൂൾ കുട്ടികൾക്കും രോഗികൾക്കും നൽകുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. കമേഴ്‌സ്യൽ ആയി കൃഷി ചെയ്താലും വിജയിപ്പിക്കാൻ കഴിയുമെന്ന് ആസ്പത്രിയിലെ ജീവനക്കാർ തെളിയിച്ചിരിക്കുകയാണ്.ഡോ. ജമാൽ അഹമ്മദ്( ഐ എം എ സംസ്ഥാന പ്രവർത്തക സമിതി അംഗം )


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!